ഇന്ന് അറിയുവാന്‍ - ഒക്ടോബര്‍


ഒക്ടോബര്‍ മാസത്തിലെ വിശേഷങ്ങള്‍ സ്റ്റാംപുകളിലൂടെ...

Prepared by  NISHAD KakKanad


♛♛♛♛♛♛♛♛♛   01-10-2018   ♛♛♛♛♛♛♛♛♛♛

ലോക വൃദ്ധദിനം

വാര്‍ദ്ധക്യ ജീവിതങ്ങളെ കരുതലോടെ, കരുണയോടെ ചേര്‍ത്തു നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്ന ഒരു ദിനം. ഒരു ആയുസ്സ് മുഴുവന്‍ കഷ്ടപ്പെട്ട് ജീവിത സായാഹ്നത്തില്‍ എത്തി നില്‍ക്കുന്നവരോട് നമ്മുടെ കടമയും കടപ്പാടും ഓര്‍മ്മപ്പെടുത്തുന്ന ദിനം.
1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.

1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത്  1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.

ജനസംഖ്യാ ജരണം സംബന്ധിച്ച മാഡ്രിക് അന്തർദ്ദേശീയ കർമ്മ പദ്ധതിയും 2002 ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. വൃദ്ധരുടെ ജീർണിപ്പ് ( senescence) ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ഈ ദിനം ഉപയൊഗപ്പെടുത്തുവാനും, ഈ ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ശിവാജി ഗണേശന്‍ (ജന്മദിനം)

തമിഴ് ചലച്ചിത്ര രംഗത്തെ ഒരു ഐതിഹാസിക നടനായിരുന്നു ശിവാജി ഗണേശൻ (ഒക്ടോബർ 1, 1927 - ജൂലൈ 21, 2001).നടികര്‍തിലകം ശിവാജി ഗണേശന്‍ തെന്നിന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായിരുന്നു. വ്യത്യസ്തമായ ഒട്ടേറെ വേഷങ്ങള്‍ അദ്ദേഹം  തന്മയത്തോടെ കൈകാര്യം ചെയ്തു. തമിഴ്നാട്ടിലെ തെക്കന്‍ ആര്‍ക്കോട്ട് ജില്ലയില്‍ വില്ലുപുരത്താണ് ശിവാജി ഗണേശന്‍ ജനിച്ചത് -  സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പി.ചിന്നയ്യാ മന്ത്രായരുടെയും രാജമണി അമ്മാളുടെയും മകനായിരുന്നു. മൂന്നാം ക്ലാസു വരെയായിരുന്നു വിദ്യാഭ്യാസം.കൃത്യനിഷ്ഠ, വിനയം, ഏതു മേക്കപ്പിനും ചേരുന്ന മുഖം, ശരീരഘടന, സംഭാഷണങ്ങള്‍ അവതരിപ്പിക്കുന്നതിലുള്ള സവിശേഷത ഇതെല്ലാം ശിവാജിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തി. തമിഴ് ഭാഷയുടെയും സംസ്കാരത്തിൻ്റെയും ഉയർച്ചയാണ് അദ്ദേഹത്തിൻ്റെ സിനിമകളിൽ നിറഞ്ഞിരുന്നത്.തെന്നിന്ത്യൻ ഭാഷകളിൽ മുഴുവൻ തരംഗം സൃഷ്ടിച്ച അദ്ദേഹത്തിനെ നടികർ തിലകമെന്നാണ് തമിഴ് മക്കൾ സ്നേഹത്തോടെ വിളിച്ചുകൊണ്ടിരുന്നത്.അണ്ണാദുരൈ ഏഴുതിയ ചരിത്ര നാടകത്തില്‍ ശിവാജി ചക്രവര്‍ത്തിയെ അവതരിപ്പിച്ച് കണ്ടപ്പോഴാണ് രാമസ്വാമി നായ്ക്കര്‍ അദ്ദേഹത്തെ ശിവാജി ഗണേശനാക്കി പുനര്‍ നാമകരണം ചെയ്തത്.1955 വരെ ദ്രാവിഡ മുന്നേറ്റ കഴകം അനുഭാവിയായിരുന്ന ശിവാജി 1961 ല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി. അദ്ദേഹം 1982 ല്‍ രാജ്യസഭാംഗമായി. 1987 ല്‍ കോണ്‍ഗ്രസില്‍ നിന്നും തെറ്റി സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് തമിഴ്നാട്ടിലെ ജനതാദളിന്‍റെ അധ്യക്ഷനായി മാറി.1960 ല്‍ ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന ആഫ്രോ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലാണ് ശിവാജിയെ മികച്ച നടനായി തെരഞ്ഞെടുത്തത്. ഒരു പക്ഷെ, ഒരു ഇന്ത്യന്‍ നടന് ലഭിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര അവാര്‍ഡായിരിക്കാം ഇത്. 1966 ല്‍ പത്മശ്രീയും 1984 ല്‍ പത്മഭൂഷണും 1995 ല്‍ ഫ്രാന്‍സില്‍ നിന്നുള്ള ഷെവലിയാര്‍ ബഹുമതിയും 1997 ല്‍ ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡും ശിവാജിക്ക് ലഭിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2001 ജൂലൈ 21ന് അദ്ദേഹംഅന്തരിച്ചു. അണ്ണാദുരൈയുടെയും എം.ജി.ആറിന്റെയും ശവസംസ്‌കാരങ്ങള്‍ക്കു ശേഷം  വലിയ ജനപങ്കാളിത്തം ലഭിച്ച ശവസംസ്‌കാരമായിരുന്നു ശിവാജിയുടേത്.അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി 2006 ല്‍ ചെന്നൈയില്‍ ഒരു പ്രതിമ അന്നത്തെ മുഖ്യമന്ത്രിയായ എം. കരുണാനിധി അനാച്ഛാദനം ചെയ്തു.കൂടാതെ അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി തമിഴ് ചലച്ചിത്ര മേഖല അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 1 അഭിനേതാവിന്റെ ദിവസം ആയി ആചരിക്കുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    അന്താരാഷ്ട്ര കോഫി ദിനം

2014 മാർച്ച് 3 മുതൽ 7 വരെ മിലാനിൽ ചേർന്ന ഇന്റർനാഷണൽ കോഫി ഓർഗനൈസേഷന്റെ യോഗത്തിലാണ് 2015 മുതൽ ഒക്ടോബർ 1 ന് ആഗോളതലത്തിൽ കാപ്പിദിനം ആചരിക്കാൻ തീരുമാനം എടുത്തത്. 2011 മുതൽ ന്യൂ ഇംഗ്ലണ്ട് കോഫി ലവേഴ്സ് എന്ന സംഘടന ഓഗസ്റ്റ് മാസം ദേശീയ കാപ്പി മാസമായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു. ഇന്റർ നാഷണൽ കോഫി ഓർഗനൈ സിയേഷന്റെ നേതൃത്വത്തിലാണ് ഇപ്പോൾ എല്ലാ രാജ്യങ്ങളിലും ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര കാപ്പി ദിനമായി ആചരിച്ചു വരുന്നത്.

ജപ്പാൻ കോഫി അസോസിയേഷന്റെ നേതൃത്വത്തിൽ 1983 ൽ ആദ്യമായി ജപ്പാനിൽ ദേശീയ കാപ്പിദിനം ആചരിച്ചു. ഇതോടെയാണ് കാപ്പിയെ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധ ലഭിച്ചത്. 1997 ൽ ചൈനയിൽ അന്തർദേശീയ കാപ്പിദിനം ആചരിക്കപ്പെട്ടു. 2005 നവംബർ 17 ന് നേപ്പാളിലും 2006 ഓഗസ്റ്റ് 17 ന് ഇന്തോനേഷ്യയിലും ദേശീയ കാപ്പിദിനം ആഘോഷിച്ചു. ജർമ്മനിയിൽ എല്ലാ വർഷവും സെപ്റ്റംബറിലെ ആദ്യ ശനിയാഴ്ചയാണ് കാപ്പിദിനം. എന്നാൽ കോസ്റ്റാറിക്കയിൽ സെപ്റ്റംബർ മാസത്തിൽ രണ്ടാം വെള്ളിയാഴ്ചയാണ് കാപ്പിദിനം.

അയർലന്റിൽ സെപ്റ്റംബർ 18, മംഗോളിയ സെപ്റ്റംബർ 20, സ്വിറ്റ്സർലന്റ് സെപ്റ്റംബർ 28 എന്നിങ്ങനെയാണ് കാപ്പിദിന പരിപാടികൾ സംഘടിപ്പിച്ചു വരുന്നത്. ഓസ്ട്രേലിയ, കാനഡ, മലേഷ്യ തുടങ്ങി 24 രാജ്യങ്ങളിൽ സെപ്റ്റംബർ 24 നാണ് ദേശീയ കാപ്പിദിനം.

ജപ്പാനിലും ശ്രീലങ്കയിലും ഒക്ടോബർ 1 ന് ദേശീയതലത്തിൽ കാപ്പിദിനം സംഘടിപ്പിച്ചു വരുന്നുണ്ടായിരുന്നു.ഇന്ത്യയിലെ കാപ്പി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കർണ്ണാടകയാണ്. രാജ്യത്തെ 70 ശതമാനം കാപ്പിയും ഉത്പാദിപ്പിക്കുന്നതും കർണ്ണാടകയാണ്. ഒരു ഹെക്ടറിൽ 1000 കിലോഗ്രാം കാപ്പി ഉത്പാദിപ്പിക്കുന്ന ഈ സംസ്ഥാനത്ത് ഒരു വർഷം 2.33 ലക്ഷം മെട്രിക് ടൺ കാപ്പിയാണ് വിളവെടുക്കുന്നത്. റോബസ്റ്റയാണ് കൃഷിയിലെ പ്രധാന ഇനം.

കർണ്ണാടക കഴിഞ്ഞാൽ രണ്ടാം സ്ഥാനം കേരളത്തിനാണ്. വയനാടും തിരുവിതാംകൂറുമാണ് പ്രധാന ഉത്പാദകർ. കേരളത്തിലെ 95 ശതമാനം കാപ്പിയും ഉത്പാദിപ്പിക്കുന്നത് വയനാട്ടിലാണ്. ഒരു ഹെക്ടറിലെ വിളവ് 790 കിലോ ഗ്രാമാണ്. ഒരു വർഷം 67700 മെട്രിക് ടൺ കാപ്പിയാണ് വിളവെടുക്കുന്നത്. കേരളത്തിലെയും പ്രധാന കൃഷിയിനം റോബസ്റ്റ തന്നെയാണ്. 67462 ഹെക്ടർ സ്ഥലത്താണ് വയനാട്ടിൽ കാപ്പികൃഷി . വയനാട്ടിൽ നിലവിൽ അറുപതിനായിരം കാപ്പി കർഷകരാണുള്ളത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ.


♛♛♛♛♛♛♛♛♛   02-10-2018   ♛♛♛♛♛♛♛♛♛♛

ഗാന്ധി ജയന്തി

ഇന്ത്യയുടെ രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനമായി ആചരിക്കുന്നു. ഇതേ ദിവസം ലോകമെമ്പാടും International Day of Non-Violence ആയി ആചരിക്കുന്നു. മോഹന്‍ദാസ്‌ കരംചന്ദ് ഗാന്ധി (  മഹാത്മാഗാന്ധി ) ഇന്ത്യയിലെ ഗുജറാത്ത്‌ സംസ്ഥാനത്തിലെ പോര്‍ബന്ദര്‍ എന്ന ഗ്രാമത്തില്‍ 1869 ഒക്ടോബര്‍ 2 ന് ജനിച്ചു. കരംചന്ദ് ഗാന്ധിയും പുത്-ലിബായി ഗന്ധിയുമാണ് മാതാപിതാക്കള്‍. സ്കൂള്‍ വിദ്യാഭ്യാസം രാജ്ക്കൊട്ടിലായിരുന്നു. നിയമ പഠനത്തിനായി 1888-ല്‍ ഇംഗ്ലണ്ടില്‍ പോകുകയും 1891 ല്‍ High court of London-ല്‍ വക്കീലായി ജോലി ചെയ്തു. 1893 മുതല്‍ 1914 വരെ Civil Rights Movement മായി സൗത്ത് ആഫ്രിക്കയില്‍ ആയിരുന്നു. 1915-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അതിശക്തമായി പ്രവര്‍ത്തിച്ചു. 1920 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃനിരയില്‍ അണിനിരന്ന് പ്രവര്‍ത്തിച്ചു. ഭാര്യ കസ്തൂര്‍ബാ ഗാന്ധി.

മഹാത്മാഗാന്ധി, ബാപ്പു, ഗാന്ധിജി എന്നീ വിളിപ്പേരില്‍ അറിയപ്പെടുന്നു. ലളിതമായ ജീവിത രീതിയായിരുന്നു അദ്ദേഹത്തിന്‍റെ. സ്വന്തമായി ചര്‍ക്കയില്‍ തുന്നിയ ഖദര്‍ വസ്‌ത്രങ്ങള്‍ ആയിരുന്നു ധരിച്ചത്. നിരവധി തവണ ജയില്‍വാസമനുഭവിക്കുകയും മര്‍ദ്ദനങ്ങള്‍ ഏല്‍ക്കുകയും ചെയ്തു.
സ്ത്രീകളുടെ മൌലികാവകാശങ്ങള്‍, മതസൗഹാര്‍ദ്ദം തുടങ്ങിയ ഒട്ടനവധി രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വരാജ്, തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആക്രമണ സമരങ്ങള്‍ ഒഴിവാക്കി സമാധാനവും ഉപവാസത്തിലും അധിഷ്ഠിതമായ സമരങ്ങളായിരുന്നു നടത്തിയത്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ 1930 –ല്‍ നടന്ന ഉപ്പ് സത്യാഗ്രഹം, 400 കിലോമീറ്റര്‍ നീണ്ട ദണ്ഡിയാത്ര തുടങ്ങിയ നിരവധി സത്യാഗ്രഹങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അവിസ്മരണീയ സംഭവങ്ങളാണ്.   

1947 ആഗസ്ത് 15 –ന് ഇന്ത്യ സ്വാതന്ത്ര്യം നേടി ഇന്ത്യയും പാക്കിസ്ഥാനും വിഭജിച്ചപ്പോള്‍ ഗാന്ധിജി ഏറെ ദുഖിച്ചു. 1948 ജനുവരി 30-നു തന്‍റെ എഴുപത്തിയെട്ടാം വയസ്സില്‍ വെടിയേറ്റു മരിച്ചു. ന്യൂഡല്‍ഹിയിലെ രാജ്ഘട്ടില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.

ലോകരാജ്യങ്ങള്‍ ഇന്നും ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഗാന്ധിജി. ഗാന്ധിജയന്തിദിനം സേവനദിനം കൂടിയാണ്. നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും ഇതേ ദിനമാണ്. രാജ്യത്തിന്‍റെ സ്വാതന്ത്രത്തിനും, സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ച രാഷ്ട്രപിതാവ്  മഹാത്മാഗാന്ധിയെ നമുക്ക് സ്മരിക്കാം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    രാജ രവിവര്‍മ്മ (ചരമ ദിനം)

ഇന്ത്യന്‍ ചിത്രകലയെ ലോകത്തിന്‍റെ കാന്‍വാസില്‍ പ്രതിഷ്ഠിച്ച സര്‍വാതിശയിയായ ചിത്രകാരനായിരുന്നു രവി വര്‍മ്മ.  (ഏപ്രിൽ 29, 1848 - ഒക്ടോബർ 2, 1906): രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു. 
ഭാരതീയ ചിത്രകലയുടെ നവോത്ഥാന നായകനായിരുന്നു അദ്ദേഹം. ഭാരതീയ ദേവതാ സങ്കല്‍പത്തിന് മാനുഷിക മുഖ ചൈതന്യം നല്‍കിയ കലാകാരന്‍ കൂടിയാണ് രവിവര്‍മ്മ.യൂറോപ്പിലെ യഥാതഥ ചിത്രരചനാ സങ്കേതങ്ങളെ അവലംബിച്ച് ഭരതീയ മാതൃകയില്‍ ചിത്രങ്ങള്‍ വരച്ച രവിവര്‍മ്മ ഭാരതീയ ചിത്രകലാ പാരമ്പര്യത്തെ സമ്പുഷ്ടമാക്കി. അദ്ദേഹത്തിന്‍റെ ദേവതാ സങ്കല്‍പം ഹൈന്ദവ ദൈവങ്ങള്‍ക്ക് മുഖശ്രീ നല്‍കി. അദ്ദേഹം വരച്ച സരസ്വതിയും മഹാലക്ഷ്മിയും മറ്റും എന്നും പൂജിക്കപ്പെടുന്നു. പുരാണ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും രാജാ രവിവര്‍മ്മ ചിത്രങ്ങളാക്കി മാറ്റിയപ്പോല്‍ അവയില്‍ ജീവന്‍ തുടിക്കുന്നുണ്ടായിരുന്നു. മഹത്തായ സാംസ്കാരിക പാരമ്പര്യം അവയില്‍ ഉള്‍ച്ചേര്‍ന്നിരുന്നു.

പുരാണ കഥകള്‍ക്കും ചരിത്ര സംഭവങ്ങള്‍ക്കും അത് ഓജസ്സും കാന്തിയും അമരത്വവും പ്രദാനം ചെയ്തു. ശകുന്തളയും തോഴിമാരും ദമയന്തി, സീതാപഹരണം, രുഗ്മാംഗദന്‍ എന്നിവ ഉദാഹരണം.കേരളത്തില്‍ മറ്റാരും കടന്നുവരാതിരുന്ന എണ്ണഛായാചിത്ര രചനയിലേക്ക് ആദ്യമായി കടന്നുവന്നത് രാജ-ാ രവിവര്‍മ്മയാണ്. മലയാളിയാണെങ്കിലും മറാഠി സ്ത്രീകളായിരുന്നു രവിവര്‍മ്മയുടെ മോഡലുകളില്‍ അധികവും. ആളുകളുടെ മുഖചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ രവിവര്‍മ്മ അസാമാന്യമായ പാടവം പ്രദര്‍ശിപ്പിച്ചിരുന്നു. ബറോഡയിലേയും മൈസൂരിലേയും മറ്റും രാജ-ാക്കന്മാര്‍ അദ്ദേഹത്തെ ക്ഷണിച്ചുവരുത്തിയതും ഇക്കാരണം കൊണ്ടായിരിക്കാം. 

അമ്മയും മകനും, വീണവായിക്കുന്ന സുന്ദരിയും മുല്ലപ്പൂ ചൂടിയ മലയാളി പെണ്‍കൊടിയും എന്നീ പ്രശസ്ത സ്ത്രീ ചിത്രങ്ങളെക്കൂടാതെ തെരുവു ഗായകരുടെയും പാമ്പാട്ടിയുടെയും ഒക്കെ ചിത്രങ്ങളും രവിവര്‍മ്മയുടെ വകയായുണ്ട്. പുതുക്കോട്ട, മൈസൂർ, ഭവനഗർ, ജയ്‌പൂർ, ആൾവാർ, ഗ്വാളിയോർ, ഇൻഡോർ മുതലായ നാട്ടുരാജ്യങ്ങളുടെയും ആതിഥ്യം സ്വീകരിച്ച്‌ അദ്ദേഹം ചിത്രങ്ങൾ വരച്ചു. ആക്കാലത്ത്‌ രവിവർമ്മക്കു വരുന്ന കത്തുകൾ കൈകാര്യം ചെയ്യുന്നതിനായ്‌ കിളിമാനൂരിൽ ഒരു തപാൽ കാര്യാലയം തുറക്കേണ്ടി വന്നു. മഹാരാഷ്ട്രയിലെ വനിതകളുടെ വേഷമായിരുന്ന സാരിയെ ഇന്ത്യൻ വേഷം എന്ന നിലയിലേക്ക് വളർന്നത് രവിവർമ്മയുടെ ചിത്രങ്ങളിലെ സ്ത്രീകൾ സാ‍രിയുടുത്തിരുന്നവരായതു കൊണ്ടാണ് എന്ന് ഒട്ടുമിക്ക ചരിത്രകാരന്മാരും ഉറച്ചു വിശ്വസിക്കുന്നു.പ്രമേഹരോഗബാധിതനായിരുന്ന അദ്ദേഹം ഒക്ടോബർ രണ്ടിന്‌ ശാന്തനായി മരണത്തെ പുൽകി.ഇന്ത്യയും, മൊസാമ്പിക്കും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   03-10-2018   ♛♛♛♛♛♛♛♛♛♛

അസ്സീസിയിലെ ഫ്രാൻസിസ് (ചരമദിനം)

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും ഫ്രാൻസിസ്കൻ സന്യാസസഭകളുടെ സ്ഥാപകനുമാണ്‌ അസ്സീസിയിലെ ഫ്രാൻസിസ്. ( ജനനം 1181 സെപ്റ്റംബർ 26 അസ്സീസി, ഇറ്റലി; മരണം 1226 ഒക്ടോബർ 3 - പ്രായം 45). സവിശേഷമായ വ്യക്തിത്വത്തിനുടമയായിരുന്ന ഫ്രാൻസിസ് എല്ലാ മനുഷ്യരോടുമെന്നതിനപ്പുറം, ചരാചരങ്ങളോടു മുഴുവൻ പ്രകടിപ്പിച്ച സ്നേഹത്തിന്റേയും സഹോദരഭാവത്തിന്റേയും പേരിൽ പ്രത്യേകം അനുസ്മരിക്കപ്പെടുന്നു. അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. 

ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. തടവിൽ കഴിയുമ്പോൾ യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും ഇത് ഫ്രാൻസിസിന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു.

തടവിൽ നിന്നും മോചനം ലഭിച്ചതിനു ശേഷം തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനമെടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച്‌ ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് പിതാവിന് കഠിനമായ എതിർപ്പുണ്ടായത് മൂലം അദ്ദേഹത്തെ കയ്യൊഴിയുകയും പിന്തുടര്‍ച്ചാവകാശത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.

അദ്ദേഹം പഴകിയ പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു, ഭക്ഷണത്തിനായി യാചിച്ചു, സമാധാനം പ്രസംഗിച്ചു ജീവിച്ചു. ധാരാളം പേർ അദ്ദേഹത്തിൽ ആകൃഷ്ടരായി 1209-ൽ പാപ്പായുടെ അനുഗ്രഹത്തോടെ 'ഫ്രിയാർസ് മൈനർ' (ഫ്രാൻസിസ്കൻസ്) എന്ന സന്യാസ സഭ സ്ഥാപിച്ചു. പത്ത് വർഷത്തിനുള്ളിൽ ഏതാണ്ട് അയ്യായിരത്തോളം പേർ ഈ സഭയിൽ അംഗങ്ങളായി. വിശ്വാസികൾക്കിടയിൽ ഏറ്റവും എളിമയുള്ളവരായിട്ടായിരുന്നു ഇവരുടെ ജീവിതം. 

പിന്നീട് 1212-ൽ അസ്സീസിയിലെ വിശുദ്ധ ക്ലാരയുമായി ചേർന്ന്‌ 'Poor Clares' എന്ന് ഇന്നറിയപ്പെടുന്ന 'പാവപ്പെട്ട മഹതികൾ' എന്ന സന്യാസിനീ സഭക്കടിസ്ഥാനമിട്ടു. കൂടാതെ അല്മായരേയും ഉൾപ്പെടുത്തികൊണ്ട് 'അനുതാപത്തിന്റെ മൂന്നാം സഭ' (The Third Order) ക്കും അദ്ദേഹം രൂപം നൽകി. ഇദ്ദേഹത്തിനാണ് യേശുവിന്റെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ചത്‌. 224-ൽ ആയിരുന്നു ഇത്. 

ഏറ്റവും എളിമയുള്ള ജീവിതം നയിച്ചിരുന്നതിനാൽ ഫ്രാൻസിസ് വൈദിക പട്ടം പോലും സ്വീകരിക്കാതെ ഒരു 'ഡീക്കൻ' ആയിട്ടാണ് ജീവിതകാലം മുഴുവൻ കഴിഞ്ഞത്. ദൈവത്തിന്റെ സൃഷ്ടികളായ സഹജീവികളോട് സ്നേഹം അവരെ 'സഹോദരാ', 'സഹോദരീ' എന്നിങ്ങനെയായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷണമായ ദൈവസ്നേഹം 'സെറാഫിക്' എന്ന പേർ അദ്ദേഹത്തിന് നേടികൊടുത്തു. 

1226 ഒക്ടോബർ 3ന് ഇറ്റലിയിലെ പോർച്യുങ്കുള എന്ന സ്ഥലത്ത് വച്ച് മരണപ്പെട്ടു. ജീവിച്ചിരിക്കെത്തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാൻസിസ് വിശുദ്ധപദവിയിലേക്കുയർത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. ഗ്രിഗറി ഒൻപതാമൻ മാർപ്പാപ്പ 1228-ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ന് കത്തോലിക്കാ സഭ അദ്ദേഹത്തെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും മദ്ധ്യസ്ഥനായും വണങ്ങുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി (ചരമദിനം)

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും ഫ്രാൻസിസ്കൻ സന്യാസസഭകളുടെ സ്ഥാപകനുമാണ്‌ അസ്സീസിയിലെ ഫ്രാൻസിസ്.ഇറ്റലിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു.

തടവിൽ കഴിയുമ്പോൾ യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും ഇത് ഫ്രാൻസിസിന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. തടവിൽ നിന്നും മോചനം ലഭിച്ചതിനു ശേഷം തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച്‌ ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് പിതാവിന് കഠിനമായ എതിർപ്പുണ്ടായത് മൂലം അദ്ദേഹത്തെ കയ്യൊഴിയുകയും പിന്തുടര്‍ച്ചാവകാശത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. bതന്നെ തന്നെ താഴ്ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു. ഭക്ഷണത്തിനായി തെരുവില്‍ യാചിച്ചു. ഫ്രാൻസിസിന്റെ ജീവിതവും വാക്കുകളും ധാരാളം പേരില്‍ സ്വാധീനിച്ചിരിന്നു. 1209-ൽ പാപ്പായുടെ അനുഗ്രഹത്തോടെ 'ഫ്രിയാർസ് മൈനർ' (ഫ്രാൻസിസ്കൻസ്) എന്ന സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. പത്ത് വർഷത്തിനുള്ളിൽ ഏതാണ്ട് അയ്യായിരത്തോളം പേർ ഈ സഭയിൽ അംഗങ്ങളായി.

വിശ്വാസികൾക്കിടയിൽ ഏറ്റവും എളിമയുള്ളവരായിട്ടായിരുന്നു ഇവരുടെ ജീവിതം. പിന്നീട് 1212-ൽ അസ്സീസിയിലെ വിശുദ്ധ ക്ലാരയുമായി ചേർന്ന്‌ 'Poor Clares' എന്ന് ഇന്നറിയപ്പെടുന്ന 'പാവപ്പെട്ട മഹതികൾ' എന്ന സന്യാസിനീ സഭക്കടിസ്ഥാനമിട്ടു. കൂടാതെ അല്മായരേയും ഉൾപ്പെടുത്തികൊണ്ട് 'അനുതാപത്തിന്റെ മൂന്നാം സഭ' (The Third Order) ക്കും അദ്ദേഹം രൂപം നൽകി. ഇദ്ദേഹത്തിനാണ് യേശുവിന്റെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ചത്‌ (പഞ്ചക്ഷതം). 1224-ൽ ആയിരുന്നു ഇത്. ഏറ്റവും എളിമയുള്ള ജീവിതം നയിച്ചിരുന്നതിനാൽ ഫ്രാൻസിസ് വൈദിക പട്ടം പോലും സ്വീകരിക്കാതെ ഒരു 'ഡീക്കൻ' ആയിട്ടാണ് ജീവിതകാലം മുഴുവൻ കഴിഞ്ഞത്. ദൈവത്തിന്റെ സൃഷ്ടികളായ സഹജീവികളോട് 'സഹോദരാ', 'സഹോദരീ' എന്നിങ്ങനെയായിരുന്നു അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷണമായ ദൈവസ്നേഹം 'സെറാഫിക്' എന്ന പേർ ഫ്രാന്‍സിസിന് നേടികൊടുത്തു.

എല്ലാത്തിലും ക്രിസ്തുവിനെ അനുകരിക്കാന്‍  ആഗ്രഹിച്ച ഫ്രാന്‍ സിസിന് മരിക്കുന്നതിനു രണ്ടു വർഷം മുന്‍ പ് 1224-ല്‍  വിശുദ്ധകുരിശിന്റെ ഉദ്ധാരണദിവസം, അല്‍വര്‍ണിയ എന്ന മലയില്‍ പ്രാര്ഥനാനിരതനായിരിക്കേ, വിചിത്രമായ ഒരു ദൈവദര്‍ശനം ഉണ്ടായതായി പറയപ്പെടുന്നു. ആ ദര്‍ശനത്തെതുടര്‍ന്നു അദ്ദേഹത്തിന്റെ ശരീരത്തില്‍ ക്രൂശിതനായ ക്രിസ്തുവിന്റേതിനു സമാനമായ അഞ്ചു മുറിവുകല്‍ ഉണ്ടായത്രെ. ക്രിസ്തു ഫ്രാന്‍സിസിനുമേല്‍  അന്തിമ മുദ്രകുത്തിയെന്നാണ് ഇതേപ്പറ്റി ഇറ്റാലിയല്‍  കവി ദാന്തേ എഴുതിയിരിക്കുന്നത് .കഠിനാദ്ധ്വാനവും തപസ്ചര്യകളും കൊണ്ട് ദുര്‍ബലമായിരുന്ന ഫ്രാന്‍സിസിന്റെ ശരീരത്തെ, പഞ്ചക്ഷതങ്ങല് പിന്നെയും തളര്‍ത്തി. അദ്ദേഹത്തിന്റെ കാഴ്ചശക്തിമിക്കവാറും നശിച്ചിരുന്നു. അത് തിരികെ കിട്ടാന്‍  നടത്തിയ വേദനാജനകമായ ശസ്ത്രക്രിയ വിജയിച്ചില്ല. ചികില്‍സക്കായി ചെറിയ സംന്യാസികല്‍  ഫ്രാന്‍സിസിനെ ഇറ്റലിയിലെ പല നഗരങ്ങളിലും കൊണ്ടുപോയി. അതൊക്കെ വിഫലമാണെന്നു ബോദ്ധ്യമായപ്പോല്‍  അസ്സീസി വഴി പോര്‍സിയങ്കോളയില്‍  തിരികെ കൊണ്ടുവന്നു. വഴിക്ക് ഫ്രാൻസിസ്, അസ്സീസി നഗരത്തെ ആശീര്‍‌വദിച്ചതായി പറയപ്പെടുന്നു. പോര്‍സിയങ്കോളയില്‍  ഒരു ചെറിയ പര്‍ ണശാലയില്‍  1226 ഒക്ടോബര്‍   മൂന്നാം തിയതി അദ്ദേഹം മരിച്ചു. ദൈവകാരുണ്യം യാചിക്കുന്ന ബൈബിളിലെ നൂറ്റിനാല്പത്തിയൊന്നാം സങ്കീര്‍ത്തനമാണത്രെ ഫ്രാന്‍സിസ് അവസാനമായി ചൊല്ലിയ പ്രാര്‍ഥന. ജീവിച്ചിരിക്കെത്തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാന്‍സിസ് വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. ഗ്രിഗറി ഒന്‍പതാമന്‍  മാർപ്പാപ്പ 1228-ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ന് കത്തോലിക്കാ സഭ അദ്ദേഹത്തെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും മദ്ധ്യസ്ഥനായും വണങ്ങുന്നു. സവിശേഷമായ വ്യക്തിത്വത്തിനുടമയായിരുന്ന ഫ്രാന്സിസ് എല്ലാമനുഷ്യരോടുമെന്നതിനപ്പുറം, ചരാചരങ്ങളോടു മുഴുവന്‍ പ്രകടിപ്പിച്ച സ്നേഹത്തിന്റേയും സഹോദരഭാവത്തിന്റേയും പേരില്‍  പ്രത്യേകം അനുസ്മരിക്കപ്പെടുന്നു . രണ്ടാം ക്രിസ്തു  എന്നാ നാമത്തിലും  ഈ ദിവ്യ തേജസ്   അറിയപെടുന്നു   നമ്മുടെ  രക്ഷകനായ  യേശു   ഫ്രാന്‍സിനെ കേട്ടിപിടിച്ചതയും പറയപെടുന്നു    വിശുദ്ധ ഫ്രാന്‍സിസ്  അസ്സിസ്സിയുടെ നാമത്തിലുള്ള   സമാധ നത്തിന്റെ പ്രാര്‍ത്ഥനയും വളരെ അറിയപെടുന്നതാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   04-10-2018   ♛♛♛♛♛♛♛♛♛♛

ശ്യാംജി കൃഷ്ണ വർമ്മ (ജന്മദിനം)

ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനായിരുന്നു ശ്യാംജി കൃഷ്ണ വർമ്മ(ജനനം 4 ഒക്ടോബർ 1857 - മരണം 30 മാർച്ച് 1930). ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾക്ക് സ്വയംഭരണം ആവശ്യപ്പെടുന്ന ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി, ലണ്ടനിലെ ദ ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ് ശ്യാംജി. ഓക്സ്ഫഡ് സർവകലാശാലയിലെ ബലിയോൾ കോളേജിൽ നിന്നും ബിരുദം നേടിയ ശ്യാംജി, ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങളിൽ ദിവാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദേശീയപ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിലൂന്നിയ ദയാനന്ദസരസ്വതിയുടെ രചനകൾ വായിച്ചാണ് ശ്യാംജി കൃഷ്ണ വർമ്മയും ദേശീയപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. ലോകമാന്യ തിലകന്റെ പ്രവർത്തനങ്ങളിലും ശ്യാംജി വളരെയധികം ആകൃഷ്ടനായിരുന്നു. അതേ സമയം തന്നെ പരാതികളിലും, പ്രാർത്ഥനകളിലും, നിസ്സഹകരണത്തിലും ഊന്നിയുള്ള കോൺഗ്രസ്സിന്റെ സമരരീതികളോട് ശ്യാംജിക്ക് എതിർപ്പായിരുന്നു

1905 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ഒരു ദേശീയ പ്രസ്ഥാനത്തിനു തുടക്കമിടാൻ ശ്യാംജി തീരുമാനിക്കുകയുണ്ടായി. ഇന്ത്യൻ സോഷ്യലിസ്റ്റ് എന്ന തന്റെ ഇംഗ്ലീഷ് മാസിക പുറത്തിറക്കിക്കൊണ്ടാണ് അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കു പ്രവേശിച്ചത്. ബ്രിട്ടീഷ് ഭരണത്തിനെതിരേ ഒരു ജനകീയ പ്രക്ഷോഭം തന്നെ സൃഷ്ടിക്കുക എന്നതായിരുന്നു ഈ മാസികയുടെ ഉദ്ദേശം. നിരവധി നേതാക്കൾ ഈ മാസികയിലൂടെ ആകൃഷ്ടരായി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്കു വരുകയുണ്ടായി

ഇന്ത്യൻ സോഷ്യാളജിസ്റ്റ് എന്ന തന്റെ പത്രത്തിലെഴുതിയ ഒരു ലേഖനത്തെച്ചൊല്ലി ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്റെ അഭിഭാഷകജോലി തടയുകയുണ്ടായി. നൊട്ടോറിയസ് കൃഷ്ണവർമ്മ എന്നാണ് ദ ടൈംസ് അദ്ദേഹത്തെക്കുറിച്ചെഴുതിയത്. ശ്യാംജി ബ്രിട്ടീഷ് പോലീസിന്റെ നോട്ടപ്പുള്ളിയായി, തന്നെ അറസ്റ്റ് ചെയ്യുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം ബ്രിട്ടനിൽ 'നിന്നും പലായനം ചെയ്തു ഒന്നാം ലോകമഹായുദ്ധകാലത്ത് സ്വിസ്സ് സർക്കാർ നടപ്പിലാക്കിയ രാഷ്ട്രീയപ്രവർത്തന നിരോധനങ്ങൾ കാരണം, അദ്ദേഹത്തിന് തന്റെ പ്രവർത്തനങ്ങൾ വിചാരിച്ച രീതിയിൽ തുടരാൻ കഴിഞ്ഞില്ല. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    സ്ഫുട്നിക്1

മനുഷ്യൻ ആദ്യമായി നിർമ്മിച്ച കൃത്രിമ ഉപഗ്രഹമാണ്‌ സ്ഫുട്നിക്1 സോവിയറ്റ് യൂണിയൻ നിർമ്മിച്ച് ഈ ഉപഗ്രഹം 1957 ഒക്ടോബർ 4-നാണ്‌ ഭ്രമണപഥത്തിലെത്തിയത്. സ്ഫുട്നിക്കാണ്‌ ബഹിരാകാശയുഗത്തിന്‌ തുടക്കം കുറിച്ചത്. സ്ഫുട്നിക് എന്നാൽ റഷ്യൻ ഭാഷയിൽ സഹയാത്രികൻ എന്നാണർഥം. കസഖിസ്ഥാനിലെ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ്‌ സ്ഫുട്നിക് വിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമയല്ല മറിച്ച് യാദൃച്ഛികമായ ഒരു ബാലിസ്റ്റിക് പരീഷണമാണ്‌ ഇതിൽ കലാശിച്ചത്. കാര്യമായ പര്യവേക്ഷണ സാമഗ്രികൾ ഒന്നും തന്നെ ഇല്ലായിരുന്ന സ്ഫുട്നിക് ഭൂമിയെ വലം വച്ചതല്ലാതെ വലിയ രേഖകൾ ഒന്നും ശേഖരിച്ചില്ല.

സോവ്യറ്റ്‌ യൂനിയന്റെ സൈനിക പദ്ധതികളുടെ ഭാഗമായാണ്‌ ഉപഗ്രഹ വിക്ഷേപണം എന്ന ആശയം നിലവിൽവന്നത്‌. എന്നാൽ, പദ്ധതി ഫലപ്രാപ്തിയോടടുത്തപ്പോൾ സൈനിക സ്വഭാവത്തേക്കാൾ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾക്കായി പ്രാധാന്യം. 1955 ജൂലൈയിൽ ഭൂമിയെ വലംവയ്ക്കുന്ന ഉപഗ്രഹം വിക്ഷേപിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം സോവ്യറ്റ്‌ ശാസ്ത്രജ്ഞരിൽ ആവേശമുണർത്തി. മറ്റു രാജ്യങ്ങളുടെയും ഗവേഷണ ഏജൻസികളുടെയും സഹായത്തോടെ അമേരിക്ക മുന്നോട്ടു പോകുമ്പോൾ സോവ്യറ്റ്‌ യൂണിയന്റെ പണിശാലയിലെ നിശ്ശബ്ദതയിൽ സ്പുട്നിക്‌ പിറക്കുകയായിരുന്നു. അങ്ങനെയിരിക്കെ അമേരിക്കൻ ശാസ്ത്രജ്ഞരെയും ഭരണാധികാരികളെയും ഞെട്ടിച്ച്‌ അവർ സ്പുട്നിക്കിനെ ആകാശത്തിലെത്തിച്ചു.

1958 ജനുവരി 5 വരെയുള്ള ചുരുങ്ങിയ ആയുസുമാത്രമേ ഈ ഉപഗ്രഹത്തിനുണ്ടായിരുന്നുള്ളു. അധികം താമസിയാതെ 1958 നവംബർ 3ന്‌ സോവ്യറ്റ്‌ യൂണിയൻ സ്പുട്‌നിക്‌ 2 വിക്ഷേപിച്ചു. ഇതോടെ ശരിക്കും അമ്പരന്ന അമേരിക്ക 1958 ജനുവരി 31ന്‌ എക്സ്‌പ്ലോറർ 1 വിക്ഷേപിച്ച്‌ മറുപടി നൽകി.ശീതയുദ്ധത്തിന്റെനിഴലുകൾക്കിടയിലാണെങ്കിലും സ്പുട്‌നിക്കിന്റെ വിക്ഷേപണത്തോടെ സോവ്യറ്റ്‌ യൂണിയൻ കൈവരിച്ച ശാസ്ത്രീയ നേട്ടം ഈ മേഖലയിലെ വൻ ഗവേഷണ കുതിച്ചുചാട്ടത്തിന്‌ അടിസ്ഥാനമായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   05-10-2018   ♛♛♛♛♛♛♛♛♛♛

രാമലിംഗസ്വാമികൾ (ജന്മദിനം)

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയാചാര്യന്മാരിൽ പ്രമുഖനായിരുന്നു വള്ളാളർ എന്നറിയപ്പെടുന്ന രാമലിംഗർ അഥവാ രാമലിംഗസ്വാമികൾ (ഒക്ടോബർ 5, 1823 - ജനുവരി 30, 1874)  ആത്മീയതയോടൊപ്പം സാമൂഹ്യസേവനം ചര്യയായി മാറ്റിയ യോഗിവര്യനായിരുന്നു ഇദ്ദേഹം.

1823ൽ ചിദംബരത്തിനടുത്തുള്ള മരുദൂർ ഗ്രാമത്തിൽ രാമയ്യാ പിള്ളയുടേയും ചിന്നമ്മയാറുടേയും അഞ്ചാമത്തെ മകനായി ജനനം. കുട്ടിക്കാലം മദ്രാസ്സിലായിരുന്നു.സ്കൂൾ പഠനത്തിനു പോകാതെ അടുത്തുള്ള കോവിലുകളിൽ ‍ ധ്യാനത്തിൽ കഴിയാനായിരുന്നു ചെറുപ്പത്തിൽ തന്നെ താൽപ്പര്യം. ഒൻപതാം വയസ്സിൽ ഭക്തിഗാനങ്ങളും ശ്ലോകങ്ങളും രചിച്കു തുടങ്ങി. മുരുകനെക്കുറിച്ചുള്ള ദേവമണിമാല ഏറെ പ്രസിദ്ധം.

ഒരിക്കൽ ആധ്യാത്മിക പ്രഭാഷണങ്ങൾക്കും പുരാണപാരായണങ്ങൾക്കും പോയിരുന്ന സഹോദരന്‌ പകരക്കാരനാകേണ്ടി വന്നു. 63 ശൈവനായനാരന്മാരെക്കുറിച്ചു ചേക്കിഴാതർ എഴുതിയ പെരിയപുരാണമായിരുന്നു അന്നത്തെ വിഷയം. അന്നത്തെ പ്രഭാഷണത്തിൽ ആകൃഷ്ഠരായ ജനത്തിനു പിന്നീടു രാമലിംഗർ പ്രഭാഷണം ചെയ്താൽ മതിയെന്നായി. തുടർന്നു ജ്യേഷ്ഠന്റെ സ്ഥാനം അനുജനു ലഭിച്ചു.

സമുദായസേവനമാണ്‌ മോക്ഷത്തിനുള്ള മാർഗ്ഗം എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. മതം ഇരുട്ടിൽ തപ്പുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്‌ ഭൂതദയയാൽ മാത്രമേ മോക്ഷം കിട്ടുകയുള്ളൂ എന്നദ്ദേഹം ഉദ്ഘോഷിച്ചു. വഡലൂരിൽ സത്യജ്ഞാനസഭ തുടങ്ങിയ അദ്ദേഹം ഭൗതികകാര്യങ്ങൾക്കും ആത്മീയ കാര്യങ്ങൾക്കും തുല്യ പ്രാധാന്യം കൊടുത്തു. ജാതി മത വർഗ്ഗ ഭേദമന്യേ മനുഷ്യകുലത്തെ ഒന്നായി കണ്ട സാമൂഹ്യ പരിഷ്കർത്താവായിരുന്നു രാമലിംഗർ.

ശുദ്ധസന്മാർഗ്ഗസഭ സ്ഥാപിച്ചത് രാമലിംഗരാണ്‌. മത വൈരം പാടില്ല, എല്ലാവരും ഒരേ പിതാവിന്റെ മക്കൾ, പർസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുക, ആഗോള സാഹോദര്യം തുടങ്ങിയവയായിരുന്നു ആദർശങ്ങൾ. ഇതുകൂടാതെ സത്യജ്ഞാനസഭയും ഇദ്ദേഹം തുടങ്ങിയിട്ടുണ്ട്.

തമിഴിൽ അദ്ദേഹം ഏതാനും കൃതികൾ രചിച്ചു.1865ൽ മുടക്കമില്ലാതെ അന്നദാനം നടത്താൻ ധർമ്മശാല തുറന്നു. അവിടത്തെ അടുപ്പിലെ തീ നാളിതു വരെ കെട്ടിട്ടില്ല. അന്ന ദാനം മഹാപുണ്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം.

ആരാധകരുടേയും ശിഷ്യരുടേയും മുൻപിൽ വച്ച്‌ 1874ൽ അദ്ദേഹം അപ്രത്യക്ഷനായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ലോക അധ്യാപക ദിനം
     World teachers day

ഒക്ടോബര്‍ 5 ലോക അധ്യാപക ദിനമാണ്. 1994 മുതല്‍ ആണ് ലോക അധ്യാപക ദിനാചരണം തുടങ്ങിയത്. 1966 ല്‍ യുനെസ്കോയും ഐ.എല്‍.ഒ യും ചേര്‍ന്ന് അധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാര്‍ശകള്‍ ഒപ്പുവച്ചതിന്‍റെ സ്മരണയ്ക്കായാണ് അന്ന് അധ്യാപക ദിനം ആചരിക്കുന്നത് .ഒരു വിദ്യാർത്ഥിയുടെ വളർച്ചയ്ക്കും അതിലൂടെയുള്ള സാമൂഹ്യ പുരോഗതിക്കും ഒരു അധ്യാപകൻ നൽകുന്ന സംഭാവനയെ മനസിലാക്കാനായ്  ഒക്ടോബർ അഞ്ചാം തിയ്യതിയാണ്  യുനെസ്കൊ ഔദ്യോഗികമായി അധ്യാപക ദിനം ആചരിക്കുന്നത്. വരും തലമുറയെ അധ്യാപനത്തിന്റെ മഹത്വം മനസിലാക്കി കൊടുക്കുകയുമാണ് യുനെസ്കൊ ഇത് ആചരിക്കുന്നതിന്റെ മറ്റൊരു ലക്ഷ്യം.ലോകത്ത് അഞ്ചു കോടിയിലേറെ അധ്യാപകരുണ്ട്. സമൂഹത്തിന് അവര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച് ഓര്‍ക്കാനും അവരെ ബഹുമാനിക്കാനുമാണ് യുനസ്കോ ലോക അധ്യാപക ദിനം ആചരിക്കുന്നത്.ഐക്യരാഷ്ട്രസഭയുടെ 348 അംഗരാജ്യങ്ങളിലും ഈ ദിനത്തിന്‍റെ സന്ദേശം എത്തിക്കുമാര്‍ എജ്യുക്കേഷന്‍ ഇന്‍റര്‍നാഷണല്‍ ബോധവത്കരണ പ്രചാരണ പരിപാടികള്‍ എല്ലാ വര്‍ഷവും നടത്താറുണ്ട്. സെപ്റ്റംബര്‍ അഞ്ചിനാണ് ഇന്ത്യ അധ്യാപക ദിനമായി ആചരിക്കുന്നു. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനും, നയതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്ന ഡോ.എസ്. രാധാകൃഷ്ണന്‍റെ പിറന്നാളാണ് അധ്യാപക ദിനമായി കൊണ്ടാടുന്നത്.  ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    റോബർട്ട് ഗോദാർഡ്  (ജന്മദിനം)

റോക്കെട്രി എന്നാ ശാസ്ത്ര ശാഖയുടെ പിതാവാണ് റോബർട്ട്‌ ഗൊദാർദ്. (ഒക്ടോബർ 5, 1882 - ഓഗസ്റ്റ് 10, 1945) ദ്രാവക ഇന്ധനം അടിസ്ഥാനമാക്കി ആദ്യത്തെ റോക്കറ്റ് നിർമിച്ചത് ഇദ്ദേഹമാണ്. റോക്കറ്റുകളുടെ പിതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. കുട്ടിക്കാലത്താണ് റോബർട്ട് ഗോഡ്ഡാർഡ് ആദ്യമായി ശാസ്ത്രത്തിൽ താൽപര്യം പ്രകടിപ്പിച്ചത്. ശാസ്ത്രം നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിപ്ലവം സൃഷ്ടിക്കുമെന്ന് അദ്ദേഹം അന്നേ വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഈ താൽപ്പര്യത്തെ വളരെ അധികം പ്രോത്സാഹിപ്പിക്കുകയും ദൂരദർശിനി, മൈക്രോസ്കോപ്പ്, സയന്റിഫിക് അമേരിക്കന്റെ സബ്സ്ക്രിപ്ഷൻ എന്നിവ വാങ്ങി നൽകുകയും ചെയ്തു. ആദ്യം അദ്ദേഹം പട്ടങ്ങളും, ബലൂണുകളും ഉപയോഗിച്ച് പരീക്ഷണം തുടങ്ങി. ഒരു ദിവസം ലൈബ്രറിയിൽ ഐസക് ന്യൂട്ടന്റെ പ്രസിദ്ധമായ പ്രിൻസിപിയ മാത്തമാറ്റിക്കയിൽ ഇടറിവീഴുകയും ചലനനിയമങ്ങൾ പഠിക്കുകയും അതിൽ വളരെ താൽപ്പര്യം കാണിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ ന്യൂട്ടന്റെ ചലന നിയമങ്ങൾ എങ്ങനെ റോക്കറ്ററിയിലേക്ക് പ്രയോഗിക്കാമെന്നായി.

മൂന്ന് പുതുമകൾ അവതരിപ്പിച്ചുകൊണ്ട് ഗോഡ്ഡാർഡ് ഈ ജിജ്ഞാസയെ ഉപയോഗയോഗ്യമായ ഒരു ശാസ്ത്രീയ ഉപകരണമാക്കി മാറ്റി. ആദ്യം, ഗോഡ്ഡാർഡ് വ്യത്യസ്ത തരം ഇന്ധനങ്ങൾ പരീക്ഷിക്കുകയും പൊടിച്ച ഇന്ധനം ഫലപ്രദമല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. നൂറ്റാണ്ടുകൾക്ക് മുമ്പ് ചൈനക്കാർ ഗൺ പൗഡർ കണ്ടുപിടിക്കുകയും റോക്കറ്റുകൾക്കായി ഉപയോഗിക്കുകയും ചെയ്തിരുന്നു, എന്നാൽ ഗൺ പൗഡർ അസമമായി കത്തുന്നതിനാൽ, റോക്കറ്റുകൾ പ്രധാനമായും കളിപ്പാട്ടങ്ങളായി ഒതുങ്ങി. പൊടിച്ച ഇന്ധനത്തിനു പകരം ദ്രാവക ഇന്ധനം ഉപയോഗിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ മിടുക്ക്, അത് കൃത്യമായി നിയന്ത്രിക്കാനായതിനാൽ അത് വൃത്തിയായും സ്ഥിരമായും കത്തിച്ചു നിർത്താനായി. രണ്ട് ടാങ്കുകളുള്ള ഒരു റോക്കറ്റ് അദ്ദേഹം നിർമ്മിച്ചു, ഒന്ന് മദ്യം പോലുള്ള ഇന്ധനം, മറ്റൊന്ന് ദ്രാവക ഓക്സിജൻ പോലുള്ള ഓക്സിഡൈസർ അടങ്ങിയ ടാങ്ക്. ഈ ദ്രാവകങ്ങൾ ഫയറിംഗ് അറയിലേക്ക് പൈപ്പുകളും വാൽവുകളും നൽക്കുകയും വളരെ ശ്രദ്ധാപൂർവ്വം നിയന്ത്രിത സ്ഫോടനം സൃഷ്ടിച്ച് കൊണ്ട് ഒരു റോക്കറ്റിനെ മുന്നോട്ട് നയിക്കുകയും ചെയ്തു. റോക്കറ്റ് ആകാശത്തേക്ക് ഉയരുമ്പോൾ അതിന്റെ ഇന്ധന ടാങ്കുകൾ ക്രമേണ കുറയുന്നുവെന്ന് ഗോഡ്ഡാർഡ് മനസ്സിലാക്കി. ചെലവഴിച്ച ഇന്ധന ടാങ്കുകൾ ഉപേക്ഷിക്കുന്ന മൾട്ടി-സ്റ്റേജ് റോക്കറ്റുകൾ അവതരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അടുത്ത കണ്ടുപിടുത്തം, അതിനാൽ വഴിയിൽ കുറച്ച് ഭാരം കുറയ്ക്കാനും അവയുടെ വ്യാപ്തിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്തു.

മൂന്നാമതായി, അദ്ദേഹം ഗൈറോസ്കോപ്പുകൾ അവതരിപ്പിച്ചു. ഭ്രമണം ചെയ്യുന്ന ഒരു ഗൈറോസ്കോപ്പ് അയച്ചുകഴിഞ്ഞാൽ അതിന്റെ അക്ഷം എല്ലായ്പ്പോഴും ഒരേ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഉദാഹരണത്തിന്, അക്ഷം വടക്കൻ നക്ഷത്രത്തിലേക്ക് പോയിന്റു ചെയ്യുകയാണെങ്കിൽ, നിങ്ങൾ അത് തലകീഴായി മാറ്റുകയാണെങ്കിൽ പോലും അത് ആ ദിശയിലേക്ക് പോയിന്റുചെയ്യുന്നത് തുടരും. ഇതിനർത്ഥം, ഒരു സ്പേസ്ഷിപ്പ് അലഞ്ഞുനടക്കുകയാണെങ്കിൽ, ഈ ചലനത്തിന് പരിഹാരമായി അതിന്റെ റോക്കറ്റുകളിൽ മാറ്റം വരുത്താനും അതിന്റെ യഥാർത്ഥ ഗതിയിലേക്ക് മടങ്ങാനും കഴിയും. തന്റെ റോക്കറ്റുകൾ ലക്ഷ്യമാക്കി നിർത്താൻ സഹായിക്കുന്നതിന് ഗൈറോസ്കോപ്പുകൾ ഉപയോഗിക്കാമെന്ന് ഗോദാർഡ് മനസ്സിലാക്കി.

1926 ൽ ഒരു ദ്രവക ഇന്ധനമുള്ള റോക്കറ്റ് (Liquid Fuel Rocket) വിജയകരമായി വിക്ഷേപിച്ചുകൊണ്ട് അദ്ദേഹം ചരിത്രം കുറിച്ചു. അത് 41 അടി വായുവിലേക്ക് ഉയരുകയും, 2.5 സെക്കൻഡ് പറക്കുകയും ചെയ്തുകൊണ്ട്, 184 അടി അകലെ വരെ എത്തി ലാൻഡ് ചെയ്തു. ഈ ഏരിയ പിന്നീട് ഒരു ലൻഡ്മാർക് ആയി പ്രഖ്യാപിക്കപ്പെട്ടു. ക്ലാർക്ക് കോളേജിലെ തന്റെ ലബോറട്ടറിയിൽ എല്ലാ കെമിക്കൽ റോക്കറ്റുകൾക്കുമുള്ള അടിസ്ഥാന ആർക്കിടെക്ചർ സ്ഥാപിച്ചു.1945 ഓഗസ്റ്റ്‌ 10നു അർബുദ ബാധയാൽ അദ്ദേഹം അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   06-10-2018   ♛♛♛♛♛♛♛♛♛♛

രാമലിംഗസ്വാമികൾ (ജന്മദിനം)

ജ്യോതിർഭൗതികത്തിന് (Astrophysics) നിസ്‌തുലമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്‌ത്രജ്ഞനായിരുന്നു മേഘനാഥ്‌ സാഹ (ഒക്ടോബർ 6, 1893 - ഫെബ്രുവരി 16, 1956). 'സാഹയുടെ താപ അയണീകരണ സമവാക്യം' (Saha's Thermo-lonisation equation) എന്നറിയപ്പെടുന്ന കണ്ടുപിടുത്തം ജ്യോതിർഭൗതികത്തിലെ ഒരു പ്രധാന സംഭാവനയായി കരുതുന്നു. ഒരു പദാർത്ഥം വളരെ ഉയർന്ന താപനിലയിലേക്കെത്തുമ്പോൾ, ഇതിന്റെ ഇലക്‌ട്രോണുകൾക്ക്‌ ആറ്റത്തിന്റെ പുറത്തുകടക്കാനുള്ള ഊർജ്ജം ലഭിക്കും (അയണീകൃതമാകും). ഇങ്ങനെയുള്ള പ്രവർത്തനമാണ്‌ താപഅയണീകരണം എന്നറിയപ്പെടുന്നത്‌. സൂര്യനുൾപ്പെടെയുള്ള നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന്‌ ഇത്‌ പുതിയ ദിശാബോധം നൽകി. സാഹ സമവാക്യം ഉപയോഗിച്ച്‌ നക്ഷത്രങ്ങളുടെ വർണരാജി അപഗ്രഥിച്ചാൽ അതിൻറെ താപനില അറിയാൽ സാധിക്കുമെന്നത്‌ അസ്‌ട്രോഫിസിക്‌സിന്റെ വളർച്ചയുടെ നാഴികകല്ലായി

1938 ൽ പണ്‌ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ രൂപംകൊടുത്ത ദേശീയ പ്ലാനിംഗ്‌ കമ്മിറ്റിയിലെ സജീവാംഗമായിരുന്നു. സാമൂഹിക വിപ്ലവത്തിനായി വ്യവസായിക വളർച്ച അത്യന്താപേക്ഷിതമാണെന്ന്‌ അദ്ദേഹം വാദിച്ചു. അലഹബാദ്‌ സർവ്വകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗം, കൽക്കട്ടയിലെ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂക്ലിയർ ഫിസിക്‌സ്‌, നാഷണൽ അക്കാഡമി ഓഫ്‌ സയൻസ്‌, ഇൻഡ്യൻ ഫിസിക്കൽ സൊസൈറ്റി, ഇൻഡ്യൻ അസോസിയേഷൻ ഫോർ ദ്‌ കൾട്ടിവേഷൻ ഓഫ്‌ സയൻസ്‌, സാഹ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂക്ലിയർ ഫിസിക്‌സ്‌ എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങൾ പടുത്തുയർത്തുന്നതിലും മികച്ച സംഭാവനകൾ നല്‌കി. സയൻസ്‌ ആൻഡ്‌ കൾച്ചർ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. മരിക്കുന്നതുവരെ ഇതിന്റെ എഡിറ്റർ ആയിരുന്നു. ഇന്ത്യയിലെ നദീജല പ്ലാനിംഗിന്റെ മുഖ്യശില്‌പിയായിരുന്നു. ദാമോദർവാലി പ്രോജക്‌ട്‌ തയ്യാറാക്കിയതും സാഹയുടെ നേതൃത്വത്തിലായിരുന്നു'
ഭാരതത്തിന്റെ പാർലമെന്റിൽ ന്യൂക്ലിയർ ഊർജ്ജത്തിന്റെ ഉപയോഗം സംബന്ധിച്ച ആദ്യ ചർച്ച തുടങ്ങിവെച്ചതും 1954 ൽ മേഘനാഥ്‌ സാഹയായിരുന്നു.ഇതിനിടെ അസ്‌ട്രോണൊമിക്കൽ സൊസൈറ്റി ഓഫ്‌ ഫ്രാൻസിന്റെ വിശിഷ്‌ട ആയുഷ്‌കാല അംഗത്വവും ഇദ്ദേഹത്തെ തേടിയെത്തി. അസ്‌ട്രോഫിസിക്‌സിൽ മൗലിക ചിന്തയ്‌ക്കും ഗവേണത്തിനും അടിത്തറയിട്ട ജീവിതകാലമായിരുന്നു മേഘനാഥ്‌ സാഹയുടേത്‌.

മിക്ക ശാസ്ത്രജ്ഞരെയും പോലെ സാഹയും ഒരു നിരീശ്വരവാദിയായിരുന്നു. ഇദ്ദേഹം 1956 ഫെബ്രുവരി 16-ന് 62-ആം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    വി.കെ. കൃഷ്ണമേനോന്‍ (ചരമദിനം)

കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയിലെ വെങ്ങലില്‍ കുടുബത്തിലാണ് വി.കെ. കൃഷ്ണമേനോന്‍ ജനിച്ചത്. അച്ഛന്‍ കോമത്ത് കൃഷ്ണക്കുറുപ്പ് ,കോഴിക്കോട് കോടതിയിലെ വക്കീലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരിയിലയിരുന്നു പിന്നീട് അദ്ദേഹം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജില്‍ വച്ച് അദ്ദേഹം ദേശിയപ്രസ്ഥനത്തില്‍ ആകൃഷ്ട്നാകുകയും ആനിബസന്റ് ആരംഭച്ച ഹോംറൂള്‍ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു. ആനിബസന്റ് അദേഹത്തെ ഇംഗ്ലണ്ടിലേക്ക് വിദ്യാഭ്യാസം ചെയ്യാന്‍ പറഞ്ഞയച്ചു.‍ബ്രിട്ടണിലെത്തിയ മേനോന്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കൊണോമിക്സിലും ലണ്ടന്‍ യൂണിവേഴ്സിറ്റി കോളെജിലും ഉപരിപഠനം നടത്തി. പത്രപ്രവര്‍ത്തകനായും ഇന്ത്യാ ലീഗിന്റെ സെക്രട്ടറിയായും (1929-1947) പ്രവര്‍ത്തിച്ചു.സെന്റ് പാന്‍‌ക്രിയാസ് (ലണ്ടന്‍) അദ്ദേഹത്തിന് ‘Freedom of the Borough' എന്ന ബഹുമതി സമ്മാനിച്ചു. ബര്‍ണാര്‍ഡ് ഷായ്ക്കു ശേഷം ഈ ബഹുമതി ലഭിക്കുന്നത് കൃഷ്ണമേനോനാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യയുടെ ബ്രിട്ടനിലെ സ്ഥാനപതിയായി 1947 മുതല്‍ 1952 വരെ കൃഷ്ണമേനോന്‍ നിയമിക്കപ്പെട്ടു. 1952 മുതല്‍ 1962 വരെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു. ഇന്ത്യയുടെ നയതന്ത്രരംഗത്തെ മഹാസ്തഭം എന്നു വിശേഷിക്കവുന്ന വ്യക്തിയാണ് വി.കെ. കൃഷ്ണമേനോന്‍. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൃഷ്ണമേനോനെ മുന്‍‌നിര്‍ത്തിയായിരുന്നു. ചേരി ചേരാ പ്രസ്ഥാനത്തിന് രുപം കൊടുക്കുന്നതിന്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ പ്രസംഗവൈഭവം പ്രസിദ്ധമാണ്, കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നീണ്ട 8 മണിക്കൂറാണ് അദേഹം ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചത്. ഈ  റെക്കോര്‍ഡ് ഇതുവരെ തിരുത്തപ്പെട്ടിട്ടില്ല.ഇന്ത്യൻ തപാൽ സ്റ്റാംപിലൂടെ 2 പ്രാവശ്യം ആദരിക്കപ്പെട്ട ആദ്യ മലയാളി എന്ന വിശേഷണവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ആജീവനാന്തം അവിവാഹിതനായിരുന്ന കൃഷ്ണമേനോൻ 78ആം വയസ്സിൽ 1974 ഒക്ടോബർ 6നു ദില്ലിയിൽ വെച്ചു മരണമടഞ്ഞു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    അൻവർ സാദത്ത് (ചരമദിനം)

ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന മുഹമ്മദ് അൻവർ അൽ സാദത്ത്  (25 ഡിസംബർ 1918 – 6 ഒക്ടോബർ 1981). 15 ഒക്ടോബർ1970 മുതൽ 6 ഒക്ടോബർ1981 വരെ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന സാദത്ത് മുഹമ്മദ് അലി രാജവാഴ്ചക്കെതിരിൽ 1952-ൽ നടന്ന ഈജിപ്ഷ്യൻ വിപ്ലവത്തിലെ മുന്നണിപ്പോരാളിയും മുൻ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന ഗമാൽ അബ്ദുന്നാസറിന്റെ അടുത്ത സുഹൃത്തും ആയിരുന്നു

1918-ൽ നിർധന ഈജിപ്ഷ്യൻ കുടുംബത്തിൽ പതിനാലു മക്കളിൽ ഒരുവനായി സാദത്ത് ജനിച്ചു. കെയ്റോ മിലിട്ടറി അക്കാദമിയിൽ നിന്നു 1938-ൽ ബിരുദം കരസ്ഥമാക്കിയ ശേഷം ഈജിപ്ഷ്യൻ പട്ടാളത്തിൽ ചേർന്നു. ആദ്യമായി സൈനിക സേവനത്തിനായി സുഡനിലാണ് നിയോഗിക്കപെട്ടത് അവിടെ വയ്ച്ചു ഭാവി പ്രസിഡന്റ് നാസറിനെ കണ്ടു മുട്ടി സുഹൃത്തുക്കളായത്.

സുഡാനിൽ നാസർ സാദത്ത് മറ്റു ചില ഉദ്യോഗസ്ഥരും ചേർന്ന് ഫ്രീ ഓഫിസേറ്സ് മൂവ്മെന്റ് എന്ന സംഘടനയ്ക്കു രൂപം നൽകി. ബ്രീട്ടീഷ് ഭരണത്തിൽ നിന്നു ഈജിപ്തിനെ സ്വതന്ത്രമാക്കുക എന്നതായിർന്നു സംഘടനയുടെ ലക്ഷ്യം. 1942-ൽ രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബ്രിട്ടീഷ് സേനയെ തുരത്തുവാൻ നാസി ജർമ്മനിയോടോപ്പം ഗൂഢാലോചന നടത്തിയ സാദത്ത് പിടിക്കപ്പെട്ടു. രണ്ടു വർഷങ്ങൾക്കു ശേഷം അദ്ദേഹം രക്ഷപെടുകയും വീണ്ടും 1946-ൽ കൊലക്കുറ്റത്തിനു പിടിക്കപെട്ടു. എന്നാൽ 1948-ൽ സാദത്തിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി.

1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിൽ സാദത്ത് പങ്കെടുത്തു. 1970-ൽ ഈജിപ്ത് ഉപരാഷ്ട്രപതി ആയിരുന്നു സാദത്ത് രാഷ്ട്രപതി നാസറിന്റെ മരണത്തെ തുടർന്ന് രാഷ്ട്രപതിയായി.തന്റെ 11 വർഷം നീണ്ടുനിന്ന ഭരണകാലത്ത് മുൻഗാമിയായിരുന്ന നാസറിൽ നിന്നും വ്യത്യസ്തമായി ഈജിപ്റ്റിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്ന പല ഭരണപരിഷ്ക്കാരങ്ങളും കൊണ്ടുവരികയുണ്ടായി. അവയിൽ പ്രധാനപ്പെട്ടതാണ് ബഹുകക്ഷിവ്യവസ്ഥ തിരികെക്കൊണ്ടു വരലും സ്വകാര്യനിക്ഷേപകർക്ക് വാതിലുകൾ തുറന്നുകൊടുത്ത് ഇൻഫിതാഹിന്റെ ആവിഷ്ക്കാരവും. അതുപോലെ ഇസ്രയേലുമായുള്ള 1973-ലെ ഒക്ടോബർ യുദ്ധത്തിന് നേതൃത്വം നൽകിയത് സാദത്തിന് ഈജിപ്റ്റിൽ മാത്രമല്ല അറബ് ലോകത്തും വീരപരിവേഷമാണ് നൽകിയത്. സാദത്തിന്റെ ഇസ്രയേൽ സന്ദർശനവും അതിനെത്തുടർന്നുള്ള ക്യാമ്പ് ഡേവിഡ് കരാറും അദ്ദേഹത്തെ സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരത്തിന് അർഹനാക്കിയെങ്കിലും ക്യാമ്പ് ഡേവിഡ് കരാറിനോട് യോജിപ്പില്ലാതിരുന്ന അറബ് ലീഗ് ഈജിപ്തിനെ പുറത്താക്കി.1981 ഒക്ടോബർ 6 ന് ഇസ്ലാമിക് ജിഹാദുമായി ബന്ധപ്പെട്ട തീവ്രവാദികളായ സൈനികർ സദാത്തിനെ വധിച്ചു കളഞ്ഞു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   07-10-2018   ♛♛♛♛♛♛♛♛♛♛

ബീഗം അക്തര്‍ (ജന്മദിനം)

ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് എന്ന നഗരത്തില്‍ വക്കീലായിരുന്ന അഷ്ഗാര്‍ ഹുസ്സൈന് തന്റെ രണ്ടാം ഭാര്യ മുഷ്താരിയില്‍ പിറന്ന മകളായിരുന്നു അക്താരിബായ് ഫൈസാബാദി എന്ന ബീഗം അക്തര്‍. 1914 ഒക്ടോബര്‍ ഏഴാം തീയതിയാണ് സാമ്പത്തികമായി ഉന്നത ശ്രേണിയില്‍ നില്‍ക്കുന്ന കുടുംബത്തില്‍ ബീഗത്തിന്റെ ജനനം. സംഗീത പ്രേമിയായിരുന്ന അമ്മാവന്റെ നിര്‍ദ്ദേശപ്രകാരം സാരംഗി വിദ്വാന്‍ ഉസ്താദ് ഇംദാദ് ഖാന്‍, അതാ മുഹമ്മദ് ഖാന്‍ എന്നിവരുടെ കീഴിലാണ് കൊച്ചു ബീഗം സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ അഭ്യസിച്ചത്. അമ്മയ്ക്കൊപ്പം കല്‍ക്കട്ടയിലേക്ക് കുടിയേറിയതാണ് അവരുടെ സംഗീത ജീവിതത്തില്‍ വഴിത്തിരിവുകള്‍ക്ക് കാരണമായത്. മുഹമ്മദ് ഖാന്‍, അബ്ദുള്‍ വഹീദ് ഖാന്‍ എന്നിവരുടെ കീഴില്‍ സംഗീത പഠനം തുടര്‍ന്ന ബീഗം ഒടുവില്‍ ഉസ്താദ് ഝണ്ടേഖാന്റെ അരുമ ശിഷ്യയായിത്തീര്‍ന്നു.

പതിനഞ്ചാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച നാള്‍ മുതല്‍ സംഗീതലോകത്ത് ഒരു കൊടുങ്കാറ്റായി ആ മധുര സ്വരം  വീശിയടിച്ചു. 1934ല്‍ ബീഹാര്‍ ഭൂകമ്പക്കെടുതികള്‍ക്കിരയായവരെ സഹായിക്കാന്‍ ധന ശേഖരണത്തിനായി നടത്തിയ കച്ചേരി സരോജിനി നായിഡുവിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. തുടര്‍ന്ന് അവര്‍ ആലപിച്ച ഗസലുകളുടെയും ദാദ്രകളുടേയും തുംറികളുടേയും നിരവധി റിക്കോര്‍ഡുകള്‍ പുറത്തിറങ്ങി. ഇതോടെ ഇന്‍ഡ്യ മുഴുവന്‍ അവരുടെ പേരും ശബ്ദവും മുഴങ്ങിത്തുടങ്ങി.

സ്വരം പോലെ സുന്ദരമായിരുന്നു ബീഗത്തിന്റെ വദനവും. ഇന്‍ഡ്യയില്‍ സിനിമ വളര്‍ന്നു തുടങ്ങിയ മുപ്പതുകളില്‍ കല്‍ക്കട്ടയിലെ ഈസ്റ്റ് ഇന്‍ഡ്യാ ഫിലിം കമ്പനി അവരെ തങ്ങളുടെ ഏക് ദിന്‍ കാ ബാദ്ഷാ, നളദമയന്തി എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു. അന്നത്തെ കാലത്ത് എല്ലാവരും ചെയ്തിരുന്നതു പോലെ സ്വയം പാടി അഭിനയിക്കുകയായിരുന്നു അവരും ചെയ്തത്. അമീന, മുംതാസ് ബീഗം, ജവാനി കാ നശ, നസീബ് കാ ചക്കര്‍, റൊട്ടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ വേഷമിട്ടു. ഒപ്പം ഇതിലെല്ലാം അവര്‍ പാടിയ ഗാനങ്ങളുടെ റിക്കോര്‍ഡുകളും പുറത്തിറങ്ങിയിരുന്നു.

1945ല്‍ ബീഗം വിവാഹിതയായി. നിയമജ്ഞനായ ഇഷ്ത്യാഖ് അഹമ്മദ് അബ്ബാസിയായിരുന്നു വരന്‍. തന്റെ ഭാര്യ ഒരു ഗായികയാണെന്നു പറയുന്നതില്‍ അപമാനം തോന്നിയ ഭര്‍ത്താവ് ബീഗത്തിന്റെ സംഗീത സപര്യ അവസാനിക്കാന്‍ പ്രേരിപ്പിച്ചു. സംഗീതത്തില്‍ നിന്നകന്നു നിന്ന അഞ്ചു വര്‍ഷക്കാലം ബീഗം മാനസികമായി തളര്‍ന്നു. മനസ്സിന്റെ ദൗര്‍ബ്ബല്യം ശരീരത്തേയും ബാധിച്ചപ്പോള്‍ അവര്‍ കിടപ്പിലായി. പരിശോധിച്ച വൈദ്യന്മാര്‍ ഏകസ്വരത്തില്‍ രോഗത്തിനുള്ള മരുന്ന് സംഗീതമാണെന്നു വിധിച്ചതോടെ പൂര്‍വ്വാധികം ശക്തിയോടെ ബീഗം സംഗീത രംഗത്തു തിരിച്ചെത്തി.
ലഖ്‌നൗ റേഡിയോ സ്റ്റേഷനിലെ റിക്കാര്‍ഡിംഗ്  റൂമില്‍ വെച്ചായിരുന്ന് 1949ലെ ആ രണ്ടാം വരവ്. സംഗീത സ്‌നേഹികള്‍ ആവേശത്തോടെ ബീഗത്തെ വരവേറ്റു. കച്ചേരികളിലും ഹിന്ദി സിനിമകളിലും റിക്കോര്‍ഡുകളിലുമെല്ലാം അവര്‍ പഴയതിലുമധികം സജീവമായി. 1958ല്‍ സത്യജിത്ത് റേയുടെ ജത്സാഘറിനു വേണ്ടി പാടിയതോടെ അവര്‍ പിന്നണി ഗാനരംഗം പൂര്‍ണമായും ഉപേക്ഷിച്ച് ശാസ്ത്രീയ സംഗീതത്തിനു വേണ്ടി തന്റെ നാളുകള്‍ നീക്കി വെച്ചു. വൈകാതെ സംഗീതലോകം അവരെ മല്ലിക ഇ ഗസല്‍ (ഗസലിന്റെ റാണി) എന്നു വിളിച്ചു. ആള്‍ ഇന്‍ഡ്യാ റേഡിയോയിലെ ഒരു സ്ഥിരം ഗായികയായിരുന്ന അവര്‍ 400ല്‍ അധികം പാട്ടുകള്‍ അവര്‍ക്കു വേണ്ടി പാടിയിട്ടുണ്ട്.

1968ല്‍ പത്മശ്രീ നല്‍കി രാജ്യം ആ അതുല്യപ്രതിഭയെ ആദരിച്ചു. 1972ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും അവരെ തേടിയെത്തി. ബീഗത്തിന്റെ അവസാന സദസ്സ് ഹൈദ്രാബാദിലായിരുന്നു. ദിവസാരംഭം മുതല്‍ അസ്വസ്ഥയായിരുന്ന അവര്‍ കച്ചേരി നന്നാവുന്നില്ലെന്ന് സ്വയം തോന്നിയപ്പോള്‍ പിച്ച് അല്പമുയര്‍ത്തി. പെട്ടന്നവര്‍ വേദിയില്‍ കുഴഞ്ഞു വീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 1974 ഒക്ടോബര്‍ 30ന് ഗസല്‍ ലോകത്ത് ഒരു നിത്യ ശൂന്യത സൃഷ്ടിച്ചു കൊണ്ട് അവര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

1975ല്‍ മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ നല്‍കി രാജ്യം ബീഗത്തെ വീണ്ടും ആദരിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ബീഗം അക്തര്‍ (ജന്മദിനം)

ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് എന്ന നഗരത്തില്‍ വക്കീലായിരുന്ന അഷ്ഗാര്‍ ഹുസ്സൈന് തന്റെ രണ്ടാം ഭാര്യ മുഷ്താരിയില്‍ പിറന്ന മകളായിരുന്നു അക്താരിബായ് ഫൈസാബാദി എന്ന ബീഗം അക്തര്‍. 1914 ഒക്ടോബര്‍ ഏഴാം തീയതിയാണ് സാമ്പത്തികമായി ഉന്നത ശ്രേണിയില്‍ നില്‍ക്കുന്ന കുടുംബത്തില്‍ ബീഗത്തിന്റെ ജനനം. സംഗീത പ്രേമിയായിരുന്ന അമ്മാവന്റെ നിര്‍ദ്ദേശപ്രകാരം സാരംഗി വിദ്വാന്‍ ഉസ്താദ് ഇംദാദ് ഖാന്‍, അതാ മുഹമ്മദ് ഖാന്‍ എന്നിവരുടെ കീഴിലാണ് കൊച്ചു ബീഗം സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ അഭ്യസിച്ചത്. അമ്മയ്ക്കൊപ്പം കല്‍ക്കട്ടയിലേക്ക് കുടിയേറിയതാണ് അവരുടെ സംഗീത ജീവിതത്തില്‍ വഴിത്തിരിവുകള്‍ക്ക് കാരണമായത്. മുഹമ്മദ് ഖാന്‍, അബ്ദുള്‍ വഹീദ് ഖാന്‍ എന്നിവരുടെ കീഴില്‍ സംഗീത പഠനം തുടര്‍ന്ന ബീഗം ഒടുവില്‍ ഉസ്താദ് ഝണ്ടേഖാന്റെ അരുമ ശിഷ്യയായിത്തീര്‍ന്നു.

പതിനഞ്ചാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച നാള്‍ മുതല്‍ സംഗീതലോകത്ത് ഒരു കൊടുങ്കാറ്റായി ആ മധുര സ്വരം  വീശിയടിച്ചു. 1934ല്‍ ബീഹാര്‍ ഭൂകമ്പക്കെടുതികള്‍ക്കിരയായവരെ സഹായിക്കാന്‍ ധന ശേഖരണത്തിനായി നടത്തിയ കച്ചേരി സരോജിനി നായിഡുവിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. തുടര്‍ന്ന് അവര്‍ ആലപിച്ച ഗസലുകളുടെയും ദാദ്രകളുടേയും തുംറികളുടേയും നിരവധി റിക്കോര്‍ഡുകള്‍ പുറത്തിറങ്ങി. ഇതോടെ ഇന്‍ഡ്യ മുഴുവന്‍ അവരുടെ പേരും ശബ്ദവും മുഴങ്ങിത്തുടങ്ങി.

സ്വരം പോലെ സുന്ദരമായിരുന്നു ബീഗത്തിന്റെ വദനവും. ഇന്‍ഡ്യയില്‍ സിനിമ വളര്‍ന്നു തുടങ്ങിയ മുപ്പതുകളില്‍ കല്‍ക്കട്ടയിലെ ഈസ്റ്റ് ഇന്‍ഡ്യാ ഫിലിം കമ്പനി അവരെ തങ്ങളുടെ ഏക് ദിന്‍ കാ ബാദ്ഷാ, നളദമയന്തി എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു. അന്നത്തെ കാലത്ത് എല്ലാവരും ചെയ്തിരുന്നതു പോലെ സ്വയം പാടി അഭിനയിക്കുകയായിരുന്നു അവരും ചെയ്തത്. അമീന, മുംതാസ് ബീഗം, ജവാനി കാ നശ, നസീബ് കാ ചക്കര്‍, റൊട്ടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ വേഷമിട്ടു. ഒപ്പം ഇതിലെല്ലാം അവര്‍ പാടിയ ഗാനങ്ങളുടെ റിക്കോര്‍ഡുകളും പുറത്തിറങ്ങിയിരുന്നു.

1945ല്‍ ബീഗം വിവാഹിതയായി. നിയമജ്ഞനായ ഇഷ്ത്യാഖ് അഹമ്മദ് അബ്ബാസിയായിരുന്നു വരന്‍. തന്റെ ഭാര്യ ഒരു ഗായികയാണെന്നു പറയുന്നതില്‍ അപമാനം തോന്നിയ ഭര്‍ത്താവ് ബീഗത്തിന്റെ സംഗീത സപര്യ അവസാനിക്കാന്‍ പ്രേരിപ്പിച്ചു. സംഗീതത്തില്‍ നിന്നകന്നു നിന്ന അഞ്ചു വര്‍ഷക്കാലം ബീഗം മാനസികമായി തളര്‍ന്നു. മനസ്സിന്റെ ദൗര്‍ബ്ബല്യം ശരീരത്തേയും ബാധിച്ചപ്പോള്‍ അവര്‍ കിടപ്പിലായി. പരിശോധിച്ച വൈദ്യന്മാര്‍ ഏകസ്വരത്തില്‍ രോഗത്തിനുള്ള മരുന്ന് സംഗീതമാണെന്നു വിധിച്ചതോടെ പൂര്‍വ്വാധികം ശക്തിയോടെ ബീഗം സംഗീത രംഗത്തു തിരിച്ചെത്തി.
ലഖ്‌നൗ റേഡിയോ സ്റ്റേഷനിലെ റിക്കാര്‍ഡിംഗ്  റൂമില്‍ വെച്ചായിരുന്ന് 1949ലെ ആ രണ്ടാം വരവ്. സംഗീത സ്‌നേഹികള്‍ ആവേശത്തോടെ ബീഗത്തെ വരവേറ്റു. കച്ചേരികളിലും ഹിന്ദി സിനിമകളിലും റിക്കോര്‍ഡുകളിലുമെല്ലാം അവര്‍ പഴയതിലുമധികം സജീവമായി. 1958ല്‍ സത്യജിത്ത് റേയുടെ ജത്സാഘറിനു വേണ്ടി പാടിയതോടെ അവര്‍ പിന്നണി ഗാനരംഗം പൂര്‍ണമായും ഉപേക്ഷിച്ച് ശാസ്ത്രീയ സംഗീതത്തിനു വേണ്ടി തന്റെ നാളുകള്‍ നീക്കി വെച്ചു. വൈകാതെ സംഗീതലോകം അവരെ മല്ലിക ഇ ഗസല്‍ (ഗസലിന്റെ റാണി) എന്നു വിളിച്ചു. ആള്‍ ഇന്‍ഡ്യാ റേഡിയോയിലെ ഒരു സ്ഥിരം ഗായികയായിരുന്ന അവര്‍ 400ല്‍ അധികം പാട്ടുകള്‍ അവര്‍ക്കു വേണ്ടി പാടിയിട്ടുണ്ട്.

1968ല്‍ പത്മശ്രീ നല്‍കി രാജ്യം ആ അതുല്യപ്രതിഭയെ ആദരിച്ചു. 1972ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും അവരെ തേടിയെത്തി. ബീഗത്തിന്റെ അവസാന സദസ്സ് ഹൈദ്രാബാദിലായിരുന്നു. ദിവസാരംഭം മുതല്‍ അസ്വസ്ഥയായിരുന്ന അവര്‍ കച്ചേരി നന്നാവുന്നില്ലെന്ന് സ്വയം തോന്നിയപ്പോള്‍ പിച്ച് അല്പമുയര്‍ത്തി. പെട്ടന്നവര്‍ വേദിയില്‍ കുഴഞ്ഞു വീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 1974 ഒക്ടോബര്‍ 30ന് ഗസല്‍ ലോകത്ത് ഒരു നിത്യ ശൂന്യത സൃഷ്ടിച്ചു കൊണ്ട് അവര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

1975ല്‍ മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ നല്‍കി രാജ്യം ബീഗത്തെ വീണ്ടും ആദരിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    വ്ലാദിമിർ പുടിൻ (ജന്മദിനം)

റഷ്യൻ ഫെഡറേഷനിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും 2012 മേയ് 7 മുതൽ റഷ്യൻ പ്രസിഡണ്ടുമാണ് വ്ലാദിമിർ പുടിൻ എന്നറിയപ്പെടുന്ന വ്ലാദിമിർ വ്ലാദിമിറോവിച്ച് പുടിൻ. (ജനനം: 1952 ഒക്ടോബർ 7) റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബിയിലെ ഉദ്യോഗസ്ഥനായിരുന്നു പുടിന്‍. പിന്നീട് രാഷ്ട്രീയത്തിലേക്ക് വന്നു. പ്രസിഡന്റായും പ്രധാനമന്ത്രിയായും രണ്ട് പതിറ്റാണ്ടായി പുടിന്‍ റഷ്യയുടെ ഭരണ നേതൃത്വത്തിലുണ്ട്. ജനാധിപത്യത്തിലൂടെ ഏകാധിപത്യം ഉറപ്പിക്കുന്ന ലോകത്തെ നേതാവായാണ് പുടിനെ വിലയിരുത്തുന്നത്

 സോവിയറ്റ് യൂണിയനിലെ ലെനിൻ ഗ്രാഡിൽ വ്ലാമിഡർ സ്പിരഡണോവിച്ച് മരിയ ഷെലമോവ ദമ്പതികളുടെ മകനായാണ് പുടിന്റെ ജനനം. പുടിന്റെ പിതാവ് നാവികസേനയിൽ നാവികനും മാതാവ് ഫാക്ടറി തൊഴിലാളിയും ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലത്ത് സ്പോർട്സിൽ താല്പര്യം പ്രകടിപ്പിച്ച പുടിൻ ജൂഡോ എന്ന കായിക ഇനത്തിൽ വൈദഗ്ദ്യം നേടിയിരുന്നു. കുറ്റാന്വേഷകനാകണമെന്നായിരുന്നു അക്കാലത്തെ ആഗ്രഹം. പുടിൻ 1975 -ൽ ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സാർവ്വദേശീയ നിയമത്തിൽ ബിരുദം നേടി. ബിരുദപഠനത്തിനുശേഷം കെ.ജി.ബി യിൽ ചേർന്നു.പരിശീലനത്തിനുശേഷം ലെനിൻ ഗ്രാദിൽ വിദേശിക ളെയും,നയതന്ത്രപ്രതിനിധികളെയും നിരീക്ഷിയ്ക്കുന്ന വിഭാഗത്തിലാണു അദ്ദേഹം ജോലിചെയ്തത്.1985 മുതൽ 1990 വരെ കിഴക്കൻ ജർമ്മനിയിലെ ഡ്രെസ്ഡനിലും സേവനം അനുഷ്ഠിച്ചു. കിഴക്കൻ ജർമ്മനിയുടെ പതനത്തിനുശേഷം പുടിനെ സോവിയറ്റ് യൂണിയനിലേയ്ക്കു തിരിച്ചുവിളിയ്ക്കപ്പെട്ടു. ഇക്കാലത്ത് അദ്ദേഹം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുകയും 1991 - ൽ പാർട്ടി പിരിച്ച് വിടുന്നതുവരെ അംഗത്വം തുടരുകയും ചെയ്തു.1999 ഓഗസ്റ്റ് 9-ന് റഷ്യയിലെ മൂന്ന് ഉപപ്രധാനമന്തിമാരിൽ ഒരാളായി പുടിനെ നിയമിച്ചു. അതേ ദിവസം തന്നെ അദ്ദേഹത്തെ ആക്ടിങ്ങ് പ്രധാനമന്ത്രിയായി അന്നത്തെ റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽത്സിൻ നിയമിച്ചു. പുടിൻ പിൻഗ്ഗാമി ആകുന്നതാണ് തറ്റ്നെ ആഗ്രഹം എന്നു യെൽത്സിൻ പ്രഖ്യാപിച്ചു. 2000 മുതൽ 2008 വരെ റഷ്യയുടെ പ്രസിഡണ്ടായും 2008 മുതൽ 2012 വരെ റഷ്യയുടെ പ്രധാനമന്ത്രിയായും പുടിൻ പ്രവർത്തിച്ചിട്ടുണ്ട്. യുനൈറ്റഡ് റഷ്യയുടെ ചെയർമാനായും, യൂനിയൻ ഓഫ് റഷ്യ ആന്റ് ബലാറസിലെ കൗൺസിൽ ഓഫ് മിനിസ്റ്റേർസിന്റെ ചെയർമാനായും പുടിൻ പ്രവർത്തിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡന്റായിരുന്ന ബോറിസ് യെൽറ്റ്സ്റ്റിന്റെ പെട്ടെന്നുണ്ടായ രാജിയെത്തുടർന്ന് 1999 ഡിസംബർ 31നാണ് പുടിൽ താൽക്കാലിക പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്. 2000-ൽ നടന്ന റഷ്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് പുടിൻ പ്രസിഡണ്ട് പദവി ഏറ്റെടുക്കുകയും, 2004-ൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും 2008 മേയ് 7 വരെ ഈ പദവിയിൽ ഇരിക്കുകയും ചെയ്തു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ.


♛♛♛♛♛♛♛♛♛   08-10-2018   ♛♛♛♛♛♛♛♛♛♛

ജയപ്രകാശ നാരായണൻ (ചരമദിനം)

ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രവർത്തകനും സോഷ്യലിസ്റ്റു് നേതാവും സർവ്വോദയ നേതാവുമായിരുന്നു ലോകനായക ജയപ്രകാശ നാരായണൻ.1902 ഒക്ടോബർ 11-ന് ബീഹാറിൽസിതബ്ദിയ ഗ്രാമത്തിൽ ഫർസുദ്ലാൽ- ഫൂൽറാണി ദമ്പതികളുടെ മകനായി ജനനം .1902 ഒക്ടോബർ 11-ന് ബീഹാറിൽസിതബ്ദിയ ഗ്രാമത്തിൽ ഫർസുദ്ലാൽ- ഫൂൽറാണി ദമ്പതികളുടെ മകനായി ജനനം ഒന്നാം ലോക മഹായുദ്ധകാലത്ത് ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് സമരരംഗത്തിറങ്ങി.1922 ൽ ഉപരിപഠനത്തിനായി അമേരിക്കയിൽ പോയി. അധ്വാനത്തിലൂടെ പഠനത്തിനുള്ള പണം കണ്ടെത്തി. 1929 ൽ തിരിച്ചെത്തി. ഇതിനിടെ ബ്രഹ്മചര്യം അനുഷ്ടിക്കാനുള്ള ഭാര്യയുടെ തീരുമാനത്തെ അംഗീകരിച്ചു. ജവഹർലാൽ നെഹ്രുവിനെ വാർധയിൽ വച്ച് പരിചയപ്പെട്ടു. സോഷ്യലിസ്റ്റ് ആശയങ്ങൾ ഇരുവരേയും അടുപ്പിച്ചു. 1932ൽ നിയമയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചു. ഇക്കാലത്താണ് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടത്. സ്വാതന്ത്ര്യാനന്തരം ഈ പാർട്ടി സോഷ്യലിസ്റ്റ് പാർട്ടിയായി. സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറി ഇദ്ദേഹമായിരുന്നു. ആചാര്യ കൃപലാനി യുമായി ചേർന്ന് കിസാൻ മസ്ദൂർ പ്രജാപാർട്ടിയായി മാറി. ഭൂദാൻ പ്രസ്ഥാനത്തിൽ ആകൃഷ്ടനായ അദ്ദേഹം അതിൽ ചേർന്നു. ബംഗ്ലാദേശ് ജനങ്ങൾ സ്വാതന്ത്രത്തിനായി പൊരുതുമ്പോൾ ജെ.പി. അവർക്ക് പിന്തുണ പ്രഖ്യാപിച്ചു. 1972 ൽ ചമ്പൽ കൊള്ളത്തലവനായ മാധവ് സിംഗ് കൂട്ടുകാരോടൊപ്പം ആയുധം വെച്ച് കീഴടങ്ങിയത് അദ്ദേഹത്തിന്റെ മുന്നിലാണ്. 1975 ൽ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. 1977 ൽ അടിയന്തരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാർട്ടിക്ക് പിന്നിൽ ഒരുമിപ്പിച്ചത് ജെ.പി. ആയിരുന്നു.

"സമരം ചെയ്യുക, ജയിലുകൾ" നിറയട്ടെ എന്നതാണ് ഇദ്ദേഹത്തിന്റെ പ്രസക്തമായ വാക്കുകൾ.

1954 മുതൽ സർവോദയ പ്രസ്ഥാനവുമായി ജയപ്രകാശ് ബന്ധപ്പെട്ടു. ഗാന്ധിജിയുടെ പല ആശയങ്ങളും ഇക്കാലത്ത് അദ്ദേഹം നടപ്പാക്കാൻ ശ്രമിച്ചിരുന്നു. 1979 ഒക്ടോബർ 8-ആം തീയതി അദ്ദേഹം മരണപ്പെട്ടു. ഇന്ത്യ ൽ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ഭാരതീയ വായുസേന
Indian air force

കരസേന, നാവികസേന, എന്നിങ്ങനെ ഇന്ത്യൻ സേനയുടെ പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണ് വ്യോമസേന അഥവാ വായുസേന. ഏകദേശം 1,70,000 അംഗബലവും 1,820ഓളം യുദ്ധവിമാനങ്ങളും ഉള്ള ഇന്ത്യൻ വായുസേന ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്‌. ഇന്ത്യന്‍ എയർഫോഴ്‌സ്‌ ആക്‌റ്റ്‌ അനുസരിച്ച്‌ 1932 ഓക്ടോബർ 8നായിരുന്നു ഇന്ത്യന്‍ വ്യോമസേന രൂപവൽക്കരിക്കപ്പെട്ടത്.ആരംഭത്തിൽ 6 ഓഫീസർമാരും 9 ഭടന്മാരും മാത്രമായിരുന്നു ഇന്ത്യൻ വായുസേനയിലുണ്ടായിരുന്നത്. വളരെ എളിയ രീതിയിലായിരുന്നു തുടക്കമെങ്കിലും അഞ്ചുവർഷത്തിനുള്ളിൽ അംഗബലവും യുദ്ധോപകരണങ്ങളും വർധിച്ചതോടെ ഇന്ത്യൻ വായുസേന കൂടുതൽ വിപുലീകരിക്കപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിൽ വഹിച്ച ധീരമായ പങ്കു കണക്കിലെടുത്ത് ഈ സേനയ്ക്ക് റോയൽ എന്ന ബഹുമതിപദം നൽകിയതോടെ ഇതിന്റെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്നായി മാറി. ആദ്യകാലത്ത് സേനയുടെ പ്രധാന ഔദ്യോഗികസ്ഥാനങ്ങളിലെല്ലാം ബ്രിട്ടീഷുകാർ ആയിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ക്രമേണ ഇന്ത്യാക്കാരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കാൻ തുടങ്ങി. പരിശീലകരായും സാങ്കേതികവിദഗ്ദ്ധരായും കൂടുതൽ കൂടുതൽ ഇന്ത്യാക്കാർ നിയമിക്കപ്പെടുകയും ചെയ്തതോടെ സേനയിലെ ഇന്ത്യാക്കാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ആയതോടെ സേനയുടെ പേർ ഇന്ത്യൻ വ്യോമസേന എന്നു മാറ്റി. പുതിയ പ്രതീകങ്ങളും ചിഹ്നങ്ങളും പ്രത്യക്ഷപ്പെട്ടു. എയർമാർഷൽ സുബ്രതോ മുഖർജി ഇന്ത്യൻ വ്യോമസേനാ മേധാവിയായി 1954 - ൽ നിയമിതനായതോടെ വ്യോമസേനയിലെ ഭാരതവൽക്കരണം പൂർണമായി.ആകാശ പ്രത്യാക്രമണങ്ങൽ സംഘടിപ്പിക്കുന്നതിലും കിഴക്കൻ മേഖലയിൽ ഇന്ത്യൻ കരസേനക്ക് ഫലപ്രദമായ സഹായ സഹകരണങ്ങൾ നൽകുന്നതിലും പാകിസ്താൻ വ്യോമസേനയെ കിഴക്കൻ മേഖലയിൽ തടഞ്ഞു നിറുത്തുന്നതിലും പടിഞ്ഞാറൻ മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വ്യോമപ്രതിരോധം നിർ‌‌വഹിക്കുന്നതിലും പാകിസ്താൻ വ്യോമസേനയുടെ പ്രവത്തന പരിധി ചുരുക്കി കൊണ്ടുവരുന്നതിലും ശത്രുസേനയുടെ വിതരണ സജ്ജീകരണങ്ങളും വർത്താവിനിമയ സൗകര്യങ്ങളും തകർക്കുന്നതിലും ഫലപ്രദമായ വ്യോമനിരീക്ഷണം നിർ‌‌വഹിക്കുന്നതിലും ശത്രുക്കളുടെ നവീനനീക്കങ്ങൾ അറബിക്കടലിൽ ഉടനീളം നിരീക്ഷിക്കുന്നതിലുമെല്ലാം ഇന്ത്യൻ വ്യോമസേന പ്രകടിപ്പിച്ച പ്രാഗൽഭ്യം അൽഭുതാവഹം തന്നെയായിരുന്നു.മൂന്നു യുദ്ധ മേഖലകളിലായി 650 ആഫീസർമാരെയും, 5,000 വ്യോമ സൈനികരേയും 72 മണിക്കൂറുകൾക്കകം യുദ്ധരംഗത്തിറക്കാനും, റിസർ‌‌വിസ്റ്റുകളിൽനിന്ന് 9 ആഫീസർമാരെയും 235 വ്യോമസൈനികരെയും ഇത്രയും സമയത്തിനകം തന്നെ പ്രവർത്തന രംഗത്തെത്തിക്കാനും 1971 - ലെ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്കു കഴിഞ്ഞു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   09-10-2018   ♛♛♛♛♛♛♛♛♛♛

ലോക തപാല്‍ ദിനം 

വിവര സാങ്കേതിക വിദ്യ ഇത്ര പുരോഗമിക്കാതിരുന്ന ഒരു കാലത്ത്പ്രിയപ്പെട്ടവരുടെ എഴുത്തുകള്‍ക്കായി പോസ്റ്റ് മാന്‍റെ വരവും കാത്തിരിക്കുന്നതിന്‍റെ ഒാര്‍മ്മ ഒാരോരുത്തര്‍ക്കുമുണ്ടാവും. ഇന്ന് കത്തുകള്‍ മൊബൈല്‍ ഫോണുകള്‍ക്ക് വഴിമാറിയെങ്കിലും ആ തപാല്‍ക്കാലം ഗൃഹാതുരത്വമുണര്‍ത്തുന്ന ഒാര്‍മ്മകളാണ്. ഇന്ന് ലോകമെങ്ങും തപാല്‍ദിനമായി ആചരിക്കുകയാണ്. 

ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാല്‍ സംവിധാനം. ഇന്‍റര്‍നെറ്റിന്‍റെ ഈ കാലത്തു പോലും തപാല്‍ വകുപ്പ് എല്ലാ രാജ്യങ്ങളിലെയും പ്രാഥമികമായ ആശയവിനിമയ മാര്‍ഗ്ഗമാണ്. 1969 ല്‍ ജപ്പാനിലെ ടോക്യോവില്‍ നടന്ന യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ (യു പി യു) സമ്മേളനത്തിലാണ് ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമായി പ്രഖ്യാപിച്ചത്

ലോകത്തെ 189 രാജ്യങ്ങളാണ് യു.പി.യു വില്‍ അംഗങ്ങളായിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാല്‍ സംവിധാനം. ഇന്‍റര്‍നെറ്റിന്‍റെ ഈ കാലത്തു പോലും തപാല്‍ വകുപ്പ് എല്ലാ രാജ്യങ്ങളിലും ജനങ്ങള്‍ക്കും സംഘടനകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഉള്ള ഏറ്റവും പ്രാഥമിക ആശയവിനിമയ മാര്‍ഗ്ഗമാണ്. പല രാജ്യങ്ങളിലുംബ് ഇതോടനുബന്ധിച്ച് സമ്മേളനങ്ങളും ശില്‍പശാലകളും സാംസ്കാരിക പരിപാടികളും നടക്കാറുണ്ട്

ഒരു ആഗോള തപാല്‍ സംവിധാനം നിലവില്‍ കൊണ്ടുവരിക എന്നുള്ളതാണ് ഇനി സാധിതമാകാനുള്ള ലക്ഷ്യം നിത്യജീവിതത്തില്‍ തപാല്‍ സംവിധാനത്തിന്‍റെ പങ്കിനെ കുറിച്ചുളള അവബോധം വളര്‍ത്തുന്നതിനു വേണ്ടിയാണ് രാജ്യമെങ്ങും തപാല്‍ വാരാഘോഷം സംഘടിപ്പിക്കുന്നത്. തപാല്‍ ദിനത്തില്‍ മിക്ക രാജ്യങ്ങളിലും ശില്പശാലകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു വരുന്നു. സ്റ്റാമ്പ് പ്രദര്‍ശനങ്ങളും നടത്താറുണ്ട്.  യുനെസ്കോയുമായി സഹകരിച്ച് യു പി യു 35 കൊല്ലമായി യുവതലമുറയ്ക്കായി അന്തര്‍ദേശീയ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു വരുന്നു. ഇതിനുള്ള സമ്മാനങ്ങള്‍ നല്‍കുന്നത് ഓരോ രാജ്യത്തും ലോക തപാല്‍ ദിനത്തിലാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

    ചെഗുവേര (ചരമദിനം)

അർജന്റീനയിൽ ജനിച്ച സോഷ്യലിസ്റ്റ്വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെനേതാവും ആയിരുന്നു ചെഗുവേര എന്നും ചെഎന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗെവാറ ഡി ലാ സെർന  (1928 ജൂൺ 14- 1967 ഒക്ടോബർ 09). ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു.ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെ ക്രൈസ്തവ വിമോചന ശാസ്‌ത്രം സ്വധീനിക്കപ്പെട്ടിരുന്നു. ചെ ഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. .മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽപ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻനടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും ഈ അന്വേഷണങ്ങൾ ഇടയാക്കി. ഗ്വാട്ടിമാലയിലെകമ്യൂണിസ്റ്റ് സർക്കാരിൽ വ്യവസായമന്ത്രി, ദേശീയ ബാങ്കിന്റെ ചെയർമാൻ തുടങ്ങിയ തസ്തികകൾ വഹിക്കുകയും ചെയ്തു.പലരും പല രീതിയിലാണു ചെയുടെ ജീവിതത്തെ വിശകലനം ചെയ്യുന്നത്. തീവ്ര വലതുപക്ഷക്കാർ അദ്ദേഹത്തെ തികഞ്ഞ അക്രമിയും ദയാദാക്ഷിണ്യമില്ലാത്ത കൊലയാളിയുമായി കാണുമ്പോൾ ലോകമെമ്പാടുമുള്ള ഇടതുപക്ഷ സഹയാത്രികർ അദ്ദേഹത്തെ അമരനായ പോരാളിയും വിപ്ലവകാരിയും തങ്ങളുടെ പോരാട്ടങ്ങളിലെ ഒരിക്കലും മരിക്കാത്ത ആവേശവും ആത്മസഖാവുമായി കണക്കാക്കുന്നു.ബൊളീവിയയില്‍ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കന്‍ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തില്‍ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബര്‍ 9നു ബൊളീവിയന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെച്ച് വിചാരണ കൂടാതെ വധിച്ചു.മരണത്തിനു കൊല്ലങ്ങൾക്കു ശേഷവും, ചെ ഗുവേരയുടെ ജീവിതം വിവാദപൂർണ്ണമായി തന്നെ തുടരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തിലുള്ള വൈരുദ്ധ്യം അദ്ദേഹത്തെ ഇന്നും പിടികിട്ടാത്ത ഒരു പ്രത്യേക തരം വ്യക്തിത്വമായി നിലനിർത്തുന്നു. ക്യൂബയിലെ ഏറ്റവും സ്നേഹിക്കപ്പെടുന്ന ഒരു ജനപ്രിയനായകനായി ചെ മാറി. സ്കൂൾ കുട്ടികൾ "'ഞങ്ങൾ ചെ ഗുവേരയെപ്പോലെ ആകും"' എന്ന് എല്ലാ ദിവസവും പ്രതിജ്ഞ എടുക്കുന്നു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ അർജന്റീനയിൽചെ ഗുവേരയുടെ പേരിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു. ചെ ഗുവേരയുടെ ജന്മനാടായ റൊസാരിയോയിൽ അദ്ദേഹത്തിന്റെ ചെമ്പിൽ തീർത്ത 12 അടി നീളമുള്ള പൂർണ്ണകായ പ്രതിമ ഉണ്ട്. ബൊളീവിയയിലെ ചില കർഷക ഗോത്രങ്ങൾ ചെ ഗുവേരയെ വിശുദ്ധനായി കാണുന്നു, അദ്ദേഹത്തിന്റെ സഹായത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   10-10-2018   ♛♛♛♛♛♛♛♛♛♛

സിരിമാവോ ബണ്ഡാരനായകെ (ചരമദിനം)

ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രിയായിരുന്നു സിരിമാവോ രത്വാത് ഡയസ് ബണ്ഡാരനായകെ എന്ന സിരിമാവോ ബണ്ഡാരനായകെ  (17 ഏപ്രിൽ 1916 - 10 ഒക്ടോബർ 2000)). ശ്രീലങ്കയെന്ന ദ്വീപ് രാഷ്ട്രത്തിന്റെ ചരിത്രം പറയുമ്പോള് സിരിമാവോ ബണ്ഡാരനായകെയുടെ പേര് ഒഴിവാക്കാന് സാധിക്കില്ല. 1960ല് ലങ്കയില് അധികാരം പിടിച്ച സിരിമാവോ ലോകത്തിലെ ആദ്യത്തെ വനിത പ്രധാനമന്ത്രിയെന്ന പെരുമ സ്വന്തമാക്കി. പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ. 1960–65, 1970–77,1994–2000 എന്നിങ്ങനെ മൂന്നു തവണ അവർ ശ്രീലങ്കൻ പ്രധാന മന്ത്രിയായി. ശ്രീലങ്ക ഫ്രീഡം പാർട്ടി നേതാവായിരുന്നു. ശ്രീലങ്കയിലെ മുൻപ്രധാനമന്ത്രി എസ്.ഡബ്ലിയൂ.ആർ.ഡി. ബണ്ഡാരനായകെയുടെ പത്നി ആയിരുന്നു സിരിമാവോ. ഭര്ത്താവിന്റെ മരണശേഷമാണ് അവര് രാഷ്ട്രീയത്തില് സജീവമായത്. കരയുന്ന വിധവയെന്ന വിശേഷണത്തില് നിന്നും ശക്തമായ നേതാവെന്ന നിലയിലേക്ക് അവർ വളർന്നു. 1960-ലെ തിരഞ്ഞെടുപ്പില് സിരിമാവോ നയിച്ച പാര്ട്ടി ചരിത്രവിജയം രേഖപ്പെടുത്തി. ലോകത്തെ ഉരുക്കുവനിതയായി മാര്ഗരറ്റ് താച്ചര് അറിയപ്പെടുന്നതിനും മുന്പ്, ഇന്ദിരാഗാന്ധിയും ഗോള്ഡാ മെയറും സ്വന്തം രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നതിനും മുന്പ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ വനിതാ പ്രധാനമന്ത്രിയായി സിരിമാവോ ബണ്ഡാരനായകെ. എന്നാല് ഭരണകാലഘട്ടത്തില് ഏറെ പ്രശ്നങ്ങള് അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇംഗ്ലീഷില്നിന്ന് ഭരണഭാഷ സിംഹളയാക്കിമാറ്റാനുള്ള അവരുടെ തീരുമാനം ശ്രീലങ്കയില് വന് വിപ്ലവം സൃഷ്ടിച്ചു. അവിടെയുണ്ടായിരുന്ന തമിഴ് വംശജര് ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി പുറത്തുവന്നു. ഇതെത്തുടര്ന്ന് സിരിമാവോക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നു. 1964-ല് സിരിമാവോ ഭരണകൂടത്തിനെതിരെ നടന്ന അവിശ്വാസപ്രമേയം പാസായതിനെത്തുടര്ന്ന് പുതിയ തിരഞ്ഞെടുപ്പ് നടന്നു. അതില് അവരുടെ പാര്ട്ടി പരാജയപ്പെട്ടു. എന്നാല് 1970-ല് വീണ്ടും ശക്തയായി തിരിച്ചെത്തിയ അവര് രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലേറി. അവരുടെ കാഴ്ചപ്പാടുകള് ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതായി മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുമായി അവര് നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ചൈനയുമായും സിരിമാവോ അടുത്ത ബന്ധം പുലര്ത്തി. 1972-ല് അവര് സിലോണിനെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. അന്നാണ് സിലോണിന് ശ്രീലങ്ക എന്ന പേര് കൈവന്നത്. അന്താരാഷ്ട്രബന്ധങ്ങള് സൂക്ഷിക്കുന്നതില് മിടുക്കുകാണിച്ചെങ്കിലും രാജ്യത്തുണ്ടായ അഴിമതി ആരോപണങ്ങളും തകര്ന്ന സമ്പദ്വ്യവസ്ഥയും ശ്രീലങ്കയില് സിരിമാവോയുടെ പിന്ബലം കുറച്ചു. 2000 ഒക്ടോബര് 10-ന് നടന്ന പൊതു തിരഞ്ഞെടുപ്പില് സമ്മതിദാനം രേഖപ്പെടുത്തി തിരിച്ചുവരുന്നവഴിയാണ് സിരിമാവോ ബണ്ഡാരനായകെ എന്ന ചരിത്രവനിതയുടെ ജീവിതം അവസാനിക്കുന്നത്. ശ്രീലങ്ക പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വിദ്യാസാഗർ സേതു പാലം

പശ്ചിമ ബംഗാളിൽ കൊൽക്കത്തയേയും ഹൗറയേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലി നദിയിൽ നിർമിച്ച പാലമാണ് വിദ്യാസാഗർ സേതു. 10 ഒക്ടോബർ 1992-ന് ഈ പാലം യാത്രക്കാർക്കായി തുറന്നു കൊടുത്തു. ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ഇശ്വര ചന്ദ്ര വിദ്യാസാഗറിന്റെ സ്മരണാർത്ഥം പേരു നൽകിയിട്ടുള്ള ഈ പാലത്തിന് 823 മീറ്റർ (2,700 അടി) നീളമാണ് ഉള്ളത്. ഇത് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം കൂടിയാണ്. 1943-ൽ പൂർത്തീകരിച്ചതും ഇപ്പോൾ രബീന്ദ്ര സേതു എന്ന് പുനർനാമകരണം ചെയ്തതുമായ ഹൗറ പാലത്തിനു ശേഷം ഹൂഗ്ലി നദിക്ക് കുറുകെ നിർമിച്ചിരിക്കുന്ന രണ്ടാമത്തെ പാലമാണിത്.

പ്രതിദിനം 85,000 വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലം ഇത് കമ്മിഷൻ ചെയ്ത 1992-ൽ ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിലെ ഏറ്റവും വലിയതുമായ കേബിൾ പാലം എന്ന ഖ്യാതി നേടിയിരുന്നു. ഇപ്പോഴും ഇത് ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ കേബിൾ പാലങ്ങളിൽ വലിപ്പം കൊണ്ട് മൂന്നാം സ്ഥാനവും അലങ്കരിക്കുന്നു. 822.96 മീറ്റർ (2,700 അടി) നീളത്തിൽ 35 മീറ്റർ (115 അടി) വീതിയിൽ ഹൂഗ്ലി നദി നിരപ്പിൽ നിന്നും 26 മീറ്റർ (85 അടി) ഉയരത്തിൽ 457.2 മീറ്റർ (1,500 അടി) അകലത്തിലായി നദിയിൽ ഉറപ്പിച്ചിരിക്കുന്ന 127.62 മീറ്റർ (418.7 അടി) പൊക്കമുള്ള രണ്ട് തൂണുകളിൽ നിന്നും ഫാൻ ക്രമത്തിൽ 152 കേബിളുകളാണ് ഈ പാലത്തെ വലിച്ചു നിർത്തിയിരിക്കുന്നത്.ജനസംഖ്യയിലുള്ള അഭൂതപൂർവമായ വർദ്ധനവും വാഹനപ്പെരുപ്പവും പ്രധാനമായും കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലി നദിക്ക് കുറുകേ നിലവിലുണ്ടായിരുന്ന ഹൗറ പാലത്തിലെ തിരക്കും കുറയ്ക്കുന്നതിനുവേണ്ടി പുതിയ പാലം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത വരികയും അതുവഴി രാജ്യത്തിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേയ്കുള്ള ദേശീയപാതയ്ക് സമീപത്തായി പുതിയ പാലം നിർമിച്ചു. ഈ പാലത്തിലൂടെ ദേശീയപാത 117 എന്ന കൊന എക്സ്പ്രസ് വേ കടന്നുപോകുന്നു.

1972 മെയ് 20-ന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി ഈ പാലത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. അതിനെ തുടർന്ന് 7 വർഷത്തോളം നിർമ്മാണപ്രവർത്തനങ്ങൾ ഒന്നും തന്നെ ഇല്ലാതിരിക്കുകയും 1979- ജൂലൈ 3-ന് പാലത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു. ശിലാസ്ഥാപനം മുതൽ 22 വർഷം കൊണ്ട് ഏകദേശം 388 കോടി രൂപ മുടക്കിയാണ് ഇത് പൂർത്തിയാക്കിയത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്...


♛♛♛♛♛♛♛♛♛   11-10-2018   ♛♛♛♛♛♛♛♛♛♛

ലോക കാഴ്ച ദിനം 

കാഴ്ച വരദാനമാണ്. കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വില അറിയില്ല. കണ്ണില്ലാതായാല്‍ പിന്നെ ലോകവും ജീവിതവും നഷ്ടമാവുന്നു.കണ്ണില്ലാത്ത ആളോട് സമൂഹം സഹാനുഭൂതി കാട്ടണം. ക്കാഴച നഷ്ടപ്പെടുന്നവരെ ആ വിപത്തില്‍ നിന്ന് രക്ഷിക്കണം.ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ലോകാരോഗ്യ സംഘടന ലോക കാഴ്ച ദിനം ആചരിക്കുന്നത്.

ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 11 നാണ് ലോക കാഴ്ച ദിനം. അന്തര്‍ദ്ദേശീയ അന്ധത നിവാരണ സമിതിയുടെ ആഭിമുഖ്യത്തില്‍ അന്ധതക്കും കാഴച വൈകല്യങ്ങള്‍ക്കും നേരെ ആഗോള ശ്രദ്ധ ക്ഷണിക്കുകയാണ് ലോക കാഴ്ച ദിനം. ലോകവ്യാപകമായി ഏകദേശം ഒരു കോടി എണ്‍പതു ലക്ഷം പേര്‍ക്കാണ് അന്ധത ബാധിച്ചിരിക്കുന്നത്. എന്നാല്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ജനസംഖ്യയും പാരിസ്ഥിതിക പ്രശ്നങ്ങളും മൂലം ഇത് 2020 ആവുമ്പോഴേക്കും ഇരട്ടിയാവുമെന്നാണ് കരുതുന്നത്. എണ്‍പത് ശതമാനം അന്ധത പ്രശ്നങ്ങളും ഒഴിവാക്കാനാവുന്നതാണ്. ഇതില്‍ അറുപത് ശതമാനം ചികിത്സിച്ച് ഭേദമാക്കാവുന്നതും ഇരുപത് ശതമാനം വരാതെ നോക്കാന്‍ കഴിയുന്നതുമാണ്.

ഓരോ അഞ്ച് സെക്കന്‍റിലും ഒരാള്‍ വീതം അന്ധതക്ക് കീഴടങ്ങുന്നു എന്നാണ് കണക്ക്. ഒരു വര്‍ഷം ഏകദേശം ഏഴ് ദശലക്ഷം ആളുകളാണ് അന്ധരായി മാറുന്നത്. 

‘വിഷന്‍ 2020 കാണാനുള്ള അവകാശം’ എന്നപേരിലുള്ള പദ്ധതി ആരംഭിച്ചത് 1999 ലാണ്. നാല്‍‌പത് രാജ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ചികിത്സികാനാവുന്ന കാഴചവൈകല്യങ്ങള്‍ 2020 ഓടെ പൂര്‍ണമായും ഭേദമാക്കുക എന്നതാണ് ഈ ബൃഹത്ത് പദ്ധതിയുടെ ലക്‍ഷ്യം.

ദാരിദ്ര്യവും വേണ്ട രീതിയിലുള്ള സുരക്ഷിതത്വം കണ്ണിന് നല്‍കാത്തതുമാണ് അന്ധതക്കുള്ള പ്രധാന കാരണങ്ങള്‍. അതിനാല്‍ ദരിദ്രരുടെ ഇടയിലാണ് അന്ധത കൂടുതലായി കണ്ടു വരുന്നത്. ഇന്ത്യയില്‍ ഏകദേശം 9 ദശലക്ഷം പേര്‍ക്കാണ് അന്ധത ബാധിച്ചിരിക്കുന്നത്. ചൈനയില്‍ 6 ദശലക്ഷവും ആഫ്രിക്കയില്‍ 7 ദശലക്ഷവും അന്ധരുണ്ട്.

വിഷന്‍ 2020 പദ്ധതിയിലൂടെ നിരവധി ആളുകള്‍ക്കാണ് ഈ ലോകത്തെ കാണാനുള്ള ഭാഗ്യം ഉണ്ടായ്ക്കൊണ്ടിരിക്കുന്നത്. കാഴ്ചയില്ലാത്തവന്‍റെ ദു:ഖം മനസിലാക്കി അവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടാന്‍ ലോക കാഴ്ച ദിനം എല്ലാവര്‍ക്കും പ്രചോദനമാവട്ടെ. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

      അന്താരാഷ്ട്ര ബാലികാദിനം

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം(International Day of the Girl Child) ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്.ലോകജനസംഖ്യയുടെ നാലിലൊരുഭാഗം പെൺകുട്ടികളാണ്. ഇവരാണ് മനുഷ്യസമൂഹത്തിന്റെ വർത്തമാനത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന നിർണായകമായ ഒരു ഘടകം. അതേസമയം, ലോകത്ത് പല തരത്തിലുള്ള വിവേചനങ്ങളും വേർതിരിവുകളും അക്രമങ്ങളും പെൺകുട്ടികൾക്ക് നേരെ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ശൈശവ വിവാഹം പോലുള്ള അനാചാരങ്ങളുടെയും ബാലവേലയുടെയും ഇരകൾ കൂടുതലും പെൺകുട്ടികളാണ്.  ലിംഗവിവേചനമാണ് പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാനകാരണം. വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ അവർക്കു നിഷേധിക്കപ്പെടുന്നു. ശൈശവവിവാഹവുംശാരീരികപീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ ദുരിതപൂർണ്ണമാക്കുന്നു. പെൺകുട്ടികൾക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് പ്ലാൻ ഇന്റർനാഷണൽ എന്ന സർക്കാർ ഇതര സംഘടനയാണ്. ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനത്തോടെ 2012 ഒക്ടോബർ 11-ന് ആദ്യത്തെ ബാലികാദിനം ആചരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

      നാനാജി ദേശ്മുഖ് (ജന്മദിനം)

ഇന്ത്യയിലെ സാമൂഹ്യപരിഷ്കർത്താവും, ആദ്യത്തെ ഗ്രാമീണ സർവകലാശാല സ്ഥാപകനും, ഭാരതീയ ജനസംഘത്തിന്റെ ആദ്യകാലനേതാക്കളിലൊരാളും, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകരനും ആയിരുന്നു നാനാജി ദേശ്മുഖ് ( ഒക്ടോബർ 11, 1916 – ഫെബ്രുവരി 27, 2010)ചണ്ഡികാദാസ് അമൃതറാവു ദേശ്മുഖ് എന്നാണ് നാനാജിയുടെ മുഴുവന്‍ പേര്. മഹാരാഷ്ട്രയിലെ പര്‍ദാനീ ജില്ലയിലെ കദോലി ഗ്രാമത്തില്‍ ജനിച്ച ഒരു ദരിദ്രബാലനാണ് രാജ്യസേവനത്തിന്റെ നിസ്തുല മാതൃകയായി പിന്നീട് പ്രകാശം പരത്തിയ നാനാജി ദേശ്മുഖ് ആയി ഉയര്‍ന്നത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലഘട്ടത്തില്‍ തന്നെ ജോലി ചെയ്തു പണമുണ്ടാക്കി ജീവിച്ച ഇദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉന്നത വിദ്യാഭ്യാസം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. ഉപരിപഠനം നടത്തിയില്ലെങ്കിലും, നാനാജി, ഒരു ‘സര്‍വ്വകലാശാല’ തന്നെയായിരുന്നു. അത്രമാത്രം ജീവിതാനുഭവങ്ങള്‍ക്ക് ഉടമയായിരുന്നു ആ മഹാനുഭാവന്‍.

ആര്‍ എസ്.എസ്. സ്ഥാപകനായ പൂജനീയ ഡോക്ടര്‍ജിയുമായി ബന്ധപ്പെടുകയും സ്വയംസേവകനാവുകയും ഡോക്ടര്‍ജി തന്നെ നാനാജിയെ കൂടുതല്‍ വിദ്യാഭ്യാസം നേടാനായി പിലാനി എന്ന സ്ഥലത്തേക്ക് അയക്കുകയുമായിരുന്നു. നാനാജിയുടെ അനിതരസാധാരണമായ ഓര്‍മ്മശക്തി ഡോക്ടര്‍ജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രധാന കൈമുതലും അതായിരുന്നു. ഡോക്ടര്‍ജിയുടെ ദേഹവിയോഗത്തെ തുടര്‍ന്ന് അന്ന് 23 കാരനായ നാനാജി ഒരു ദൃഢനിശ്ചയം കൈക്കൊണ്ടു. തന്റെ ജീവിതം ഡോക്ടര്‍ജി കാട്ടിത്തന്ന മാര്‍ഗ്ഗത്തിലേക്ക് സമര്‍പ്പിക്കുമെന്ന്. തുടര്‍ന്ന് ആര്‍ എസ്.എസ്. പ്രാചാരകനായി. പിന്നീട് ശ്രീഗുരുജിയുടെ നിര്‍ദ്ദേശാനുസരണം നാനാജി ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിലേയ്ക്ക് മാറുകയായിരുന്നു. നാനാജിയിലെ രാഷ്ട്രീയ പ്രവര്‍ത്തകനെ കണ്ടെത്തിയ ദീനദയാല്‍ജി ഉത്തര്‍പ്രദേശില്‍ സംഘടന കെട്ടിപ്പടുക്കുന്നതിനായി നാനാജിയെ അവിടേയ്ക്ക് അയച്ചു. തുടര്‍ന്നങ്ങോട്ട് ജനസംഘം വളര്‍ച്ചയുടെ പടവുകള്‍ കയറുകയായി. ഒപ്പം നാനാജി ദേശീയ രാഷ്ടീയത്തിലെ അതികായകന്മാരില്‍ ഒരാളായി ഉയര്‍ന്നു. ജനസംഘത്തിന്റെ അഖിലേന്ത്യാ ജനറല്‍സെക്രട്ടറിയായി.ഏത് ഉന്നത സ്ഥാനത്തിരിക്കുമ്പോഴും എളിമ അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ജനതാപാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ അദ്വിതീയ പങ്ക് വഹിച്ചിരുന്ന നാനാജി, എന്നാല്‍ മന്ത്രി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ഒന്നും സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു. അറുപത് വയസ്സ് തികഞ്ഞപ്പോള്‍ പിന്നീടങ്ങോട്ട് രാഷ്ട്രീയത്തില്‍ നിന്ന് സ്വയം പിന്മാറി, ഗ്രാമ പുനര്‍നിര്‍മ്മാണമെന്ന ലക്ഷ്യത്തിലേയ്ക്കായി ശ്രദ്ധ. അങ്ങിനെയാണ് യു.പി യിലെ ഗോണ്ട എന്ന ജില്ല ദത്തെടുക്കുകയും, ഏറ്റവും പിന്നാക്കമായിരുന്ന ആ ജില്ലയെ സമൃദ്ധിയുടെ പ്രതീകമാക്കി മാറ്റുകയും ചെയ്തത്. ജനങ്ങളുടെ പങ്കാളിത്തത്തോടും മുന്‍കൈയോടും കൂടി സമ്പൂര്‍ണ്ണ വികസനം സാധ്യമാകുമെന്നും അതു വഴി സമ്പൂര്‍ണ്ണ പരിവര്‍ത്തനം സാധ്യമാകുമെന്നും നാനാജി തന്റെ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചു. സാമൂഹ്യപ്രവര്‍ത്തനരംഗത്ത് ഒരു പുത്തന്‍ വിപ്ലവത്തിന് വിത്തുപാകിയ മനീഷിയായിരുന്നു നാനാജി.ഭാരതസർക്കാർ പദ്മവിഭൂഷൺ നൽകി നാനാജിയെ ആദരിച്ചിട്ടുണ്ട്. 2019ൽ ഭാരത സർക്കാർ മരണാന്തര ബഹുമതിയായി ഭാരതരത്ന നൽകി ആദരിച്ചു.ഇന്ത്യൻപോസ്റ്റൽ ഡിപ്പാർട്ട്മെന്റ പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും...


♛♛♛♛♛♛♛♛♛   12-10-2018   ♛♛♛♛♛♛♛♛♛♛

രാം മനോഹർ ലോഹ്യ (ചരമദിനം) 

സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ രാം മനോഹർ ലോഹിയ 1910 മാർച്ച് 23-ന് ജനിച്ചു. രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ചു. രണ്ട് പ്രാവശ്യം പാർലമെൻറ് അംഗമായിട്ടുണ്ട്.

ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിലെ നിതാന്ത പ്രതിപക്ഷമായിരുന്ന ഡോ. രാംമനോഹര്‍ ലോഹ്യ. അനീതിഘടനകളോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്ന ലോഹ്യ സ്വാതന്ത്ര്യസമരത്തിലെ അഗ്‌നിസ്ഫുലിംഗവും രാഷ്ട്രീയത്തിലെ നൈതികതയുടെ ഗംഗാപ്രവാഹവുമായിരുന്നു.

പാരമ്പര്യമായി ലോഹക്കച്ചവടം നടത്തുന്ന കുടുംബമായതിനാലാണ് ലോഹ്യകള്‍ എന്ന് അറിയപ്പെട്ടത്. എന്നാല്‍, രാം മനോഹര്‍ ലോഹ്യയുടെ അച്ഛന്‍ ഹീര്‍ലാല്‍ കച്ചവടം ഉപേക്ഷിച്ചു മുഴുവന്‍ സമയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറിയിരുന്നു. ബര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്നും 1932-ല്‍ ഡോക്ടറേറ്റ് നേടിയ രാം മനോഹര്‍ ലോഹ്യ തിരികെ നാട്ടിലെത്തുന്നത് ഗാന്ധിജിയുടെ സിവില്‍ നിയമലംഘനസമരത്തിന്റെ നടുവിലേക്കാണ്. ഗാന്ധിജിയും ലോഹ്യയും തമ്മിലുള്ള ബന്ധം സൗഹൃദപരമായ പിണക്കത്തിന്റെയും ഗാഢമായ ഇണക്കത്തിന്റെയുമായിരുന്നു. ലോഹ്യയുടെ ധൈഷണിക ധീരത ഗാന്ധിജിക്ക് ഇഷ്ടമായിരുന്നു. ജോലി ഒന്നും സ്വീകരിക്കാത്ത മുഴുവന്‍ സമയവും സ്വാതന്ത്ര്യസമരത്തില്‍ മുഴുകുന്ന ലോഹ്യയുടെ ഭാവികാര്യങ്ങളെങ്ങനെ എന്ന് ഗാന്ധിജി ചോദിച്ചപ്പോള്‍ അതൊക്കെ ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാമെന്ന് ആശ്രമത്തില്‍ വന്ന് ജമല്‍ലാല്‍ ബജാജ് ഗാന്ധിജിക്ക് ഉറപ്പുകൊടുത്തതായി ലോഹ്യ അനുസ്മരിക്കുന്നുണ്ട്. ലോഹ്യയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഗാന്ധിജി ഈ ഉത്കണ്ഠ കാട്ടിയിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരത്തിലും ലോഹ്യയുടെ പങ്കാളിത്തം അത്യുജ്ജ്വലമായിരുന്നു. ''പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക'' എന്ന ഗാന്ധിജിയുടെ ആഹ്വാനം അദ്ദേഹം ഹൃദയത്തില്‍ ഏറ്റുവാങ്ങി. പിന്നീട് വിശ്രമം എന്താണെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ല. രാജ്യത്തൊട്ടാകെ ഒളിവിലും തെളിവിലും ലോഹ്യ സഞ്ചരിച്ച് ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചു. ബോംബെയില്‍ ഒരു സമാന്തര റേഡിയോ നിലയം ആരംഭിച്ച് പ്രഭാഷണങ്ങള്‍ നടത്തി. യൂസഫ് മെഹറലിയും അരുണ അസഫലിയും ഇക്കാര്യത്തില്‍ ലോഹ്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി. 1963-ല്‍ ഫറൂക്കാബാദില്‍നിന്ന് ഒരു ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ലോക്‌സഭയില്‍ കടന്നുവന്ന ലോഹ്യ ഇന്ത്യയിലെ പാതിജനങ്ങളുടെ പ്രതിദിന വരുമാനം കാലണയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ ഭരണാധികാരികള്‍ വിളറി. ഭരണാധികാരികളുടെ ആഡംബര ഭ്രമവും ദരിദ്രരുടെ ദയനീയാവസ്ഥയും പാര്‍ലമെന്റില്‍ തുറന്നുകാട്ടിയ ലോഹ്യയുടെ പ്രസംഗങ്ങള്‍ക്ക് ഒട്ടും മാര്‍ദവമില്ലായിരുന്നു. നിസ്സാരമായ ഒരു ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലാക്കപ്പെട്ട ലോഹിയാ 1967 ഒക്ടോബര്‍ 12-ആം തീയതി മരണമടഞ്ഞു ന്യൂ ഡെൽഹിയുടെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന രാം മനോഹർ ലോഹ്യ ആശുപത്രി ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുനർനാമകരണം നടത്തിയത്. ഇത് മുൻപ് വെല്ലിങ്ടൺ ആശുപത്രി എന്നാണ് അറിയപ്പെട്ടിരുന്നത് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വിശുദ്ധ അൽഫോൺസാമ്മ

സീറോ മലബാർ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയുമാണ്‌ വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം. ഭരണങ്ങാനത്തെ പുണ്യവതിയായ അല്‍ഫോന്‍‌സാമ്മ ലോക ക്രൈസ്തവചരിത്രത്തില്‍ ഇടം നേടി. 2008 ഒടോബര്‍ 12 ന് വിശുദ്ധ പട്ടത്തിലേക്ക് ഉയര്‍ത്തപ്പെട്ടതോടെ അവര്‍ ഭാരതത്തില്‍ നിന്നുള്ള ആദ്യ വിശുദ്ധയായി,മരിച്ചുകഴിഞ്ഞ് ഏതാണ്ട് 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. കോട്ടയത്തു വച്ച് അൽഫോൻസാമ്മയെയും ചാവറയച്ചനേയും ഒരേ ദിവസമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. 1985 ൽ ഒരു കുട്ടിയുടെ അസുഖം അൽഫോൻസാമ്മയെ പ്രാർത്ഥിച്ചതിനാൽ സുഖപ്പെടുകുയുണ്ടായി. ഈ അത്ഭുതപ്രവൃത്തിയാണ് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാനായി വത്തിക്കാൻ നടപടികളെടുക്കാൻ കാരണം.

2007 ജൂൺ ഒന്നിനു ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ട അൽഫോൻസായുടെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതം സ്ഥിരീകരിച്ചു അതു സംഭവിച്ച രേഖയിൽ ഒപ്പുവച്ചു. 2008 മാർച്ച് ഒന്നാം തിയതി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008 ഒക്ടോബർ പന്ത്രണ്ടിന്‌ മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വിശുദ്ധ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ വർഷവും ജൂലൈ മാസം 19മുതൽ 28 വരെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിക്കാൻ പതിനായിരങ്ങൾ അൽഫോൻസാ ജീവിച്ചിരുന്നതും, വിശുദ്ധയുടെ കബറിടം സ്ഥിതി ചെയുന്നതുമായ ഭരണങ്ങാനത്ത് ഒത്തു ചേരുന്നു. കോട്ടയം ജില്ലയിലെ കുടമാളൂരിലെ ജന്മഗൃഹമായ മുട്ടത്തു പാടം വീട്, അൽഫോൺസാമ്മയെ ജ്ഞാനസ്നാനം നടത്തിയ കുടമാളൂർ സെന്റ് മേരീസ് ഫെറോന പള്ളി, മുട്ടുചിറ മുരിക്കൻ തറവാട്, ഭരണങ്ങാനത്തെ സെന്റ് അൽഫോൺസാ കോൺവെന്റ്, ഭരണങ്ങാനത്തെ കബറിടം എന്നിവ വിശ്വാസികൾ ധാരാളമായി സന്ദർശിക്കുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ,ആദ്യ ദിന കവറും '...



♛♛♛♛♛♛♛♛♛   13-10-2018   ♛♛♛♛♛♛♛♛♛♛

അശോക് കുമാർ (ജന്മദിനം)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു മികച്ച നടനായിരുന്നു അശോക് കുമാർ  (ഒക്ടോബർ 13, 1911 – ഡിസംബർ 10, 2001). 1936 ലാണ് അശോക് കുമാർ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ജീവൻ നയ എന്ന ചിത്രത്തിലെ നായകന് അസുഖം വന്നതു മൂലം അവസരം ലഭിച്ചതാണ് അശോകിന്. ഈ ചിത്രം ശ്രദ്ധേയമാവുകയും ചെയ്തു. അന്നത്തെ നായികയായ ദേവിക റാണി ആയിരുന്നു ഈ ചിത്രത്തിലെ നായിക. പിന്നീട് ദേവിക റാണിയോടൊപ്പം പിന്നീടുള്ള വർഷങ്ങളിലും അശോക് ചിത്രങ്ങൾ അഭിനയിച്ചു. പിന്നീട് അശോക് കുമാറിന് ധാരാളം അവസരങ്ങൾ ലഭിക്കുകയും ഒരു മുൻ നിര നായകനായി തന്റെ 40 വർഷത്തെ അഭിനയ ജീവിതം തുടങ്ങി. അദ്ദേഹം ധാരാളം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. താൻ ജോലി നോക്കിയിരുന്ന ബോംബെ ടാക്കീസിനു വേണ്ടി തന്നെയായിരുന്നു, അശോക് കുമാർ ചിത്രങ്ങൾ നിർമ്മിച്ചിരുന്നത്. 1960 കളിൽ അദ്ദേഹം സ്വഭാവ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. അന്നത്തെ പ്രധാന നായികമായിരുന്ന മിക്കവാറും എല്ലാവരുടെയും ഒപ്പം അശോക് കുമാർ അഭിനയിച്ചു.

തികച്ചും ഒരു നാടകാഭിനയ ശൈലിയായിരുന്നു അശോക് കുമാറിന്റേത്. തന്റെ അഭിനയ ശൈലിയിൽ വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടൂക്കുന്നതിലും അശോക് കുമാർ പിന്നിലായിരുന്നില്ല. ഹിന്ദി ചലച്ചിത്ര രംഗത്തെ, ആദ്യകാല നായക വില്ലന്മാരിൽ ഒരാളായിരുന്നും അശോക് കുമാർ. 1943 ൽ പുറത്തിറങ്ങിയ കിസ്മത് എന്ന ചിത്രത്തിൽ നായകന്റേയും വില്ലന്റേയും റോളിൽ അശോക് കുമാർ അഭിനയിച്ചു.

1980-90 കളിൽ വളരെ കുറച്ച മാത്രം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൂടാതെ ചില ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. 1997 ൽ അഭിനയിച്ച ആംഖോം മൈൻ തും ഹോ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. അഭിനയം കൂടാതെ അദ്ദേഹം ഒരു ചിത്രകാരനും, ഒരു ഹോമിയോപ്പതി ഡോക്ടറും കൂടിയാണ്.
മരണം

തന്റെ 90 മാത് വയസ്സിൽ, മുംബൈയിൽ അദ്ദേഹം അന്തരിച്ചു. തന്റെ ജീവിതകാലത്ത് ഏകദേശം 275 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട ഇന്ത്യൻ പോസ്റ്റൽ റിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ത പാൽ സ്റ്റാംപ്...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സിസ്റ്റര്‍ നിവേദിത (ചരമദിനം)

സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്നു സ്വാമിനി നിവേദിത (ഒക്ടോബർ 28, 1867 - ഒക്ടോബർ 13, 1911). സാമൂഹ്യ പ്രവർത്തകയും അദ്ധ്യാപികയും ഗ്രന്ഥകാരിയും ആയിരുന്ന മാർഗരറ്റ്‌ എലിസബത്ത്‌ നോബിൾ ആണ്‌, സ്വാമി വിവേകാനന്ദന്റെ ഒട്ടുമിക്ക ഇംഗ്ലീഷ്‌ അമേരിക്കൻപ്രഭാഷണങ്ങളിലും പങ്കെടുക്കുകയും, പിന്നീട്‌ ഇന്ത്യയിലെത്തി സന്യാസസംഘാംഗമാകുകയും സ്വാമിനി നിവേദിത ആകുകയും ചെയ്തത്‌.

ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മുഖമുദ്രകളില്‍ എന്നും ഉയര്‍ന്നു നില്‍ക്കുന്ന സൂര്യതേജസാണ് സിസ്റ്റര്‍ നിവേദിത. ഇന്ത്യയില്‍ തനിക്ക് ഏറെ പ്രവര്‍ത്തിക്കാനുണ്ടെന്ന് കര്‍മ്മപഥത്തിലൂടെ തെളിയിച്ച ധീര വനിത. 1867 ഒക്ടോബര്‍ 27-ന് അയര്‍ലണ്ടിലെ ടൈറോണ്‍ കൗണ്ടിയില്‍ ജനിച്ച നിവേദിതയുടെ മാതാപിതാക്കള്‍ മേരി ഇസബെല്ലയും സാമുവേല്‍ റിച്ച്‌മെന്‍ഡ് നോബിളുമാണ്. മാര്‍ഗരറ്റ് എലിസബെത്ത് നോബിള്‍ വളര്‍ന്ന് അദ്ധ്യാപികയായി ഔദ്യോഗിക ജീവതം ആരംഭിച്ചു. സ്വാമി വിവേകാനന്ദനുമായുള്ള കണ്ടുമുട്ടല്‍ മാര്‍ഗരറ്റിന്റെ ജീവിതത്തെ കൊണ്ടെത്തിച്ചത് സിസ്റ്റര്‍ നിവേദിതയിലേക്ക് ആയിരുന്നു. ഇന്ത്യയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അവര്‍ ഇന്ത്യയിലെത്തി. കൊല്‍ക്കത്തയില്‍ വെച്ച് വിവേകാനന്ദന്റെ ശിഷ്യയായി മാറിയതോടെ ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ നിവേദിതയുടെ ഇടപെടല്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കി. കൊല്‍ക്കത്തയില്‍ സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് സ്‌കൂളുകള്‍ ആരംഭിക്കുന്നതില്‍ അവര്‍ വിജയം കൈവരിച്ചു. സ്ത്രീക്ക് പുരുഷനൊപ്പം തന്നെ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ബോധനം നല്‍കാനും അവര്‍ക്ക് കഴിഞ്ഞു.

ബംഗാളില്‍ പ്‌ളേഗ് പടര്‍ന്നുപിടിച്ച കാലഘട്ടത്തില്‍ രോഗബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് സിസ്റ്റര്‍ നിവേദിത തന്നെയായിരുന്നു. സാമൂഹിക ജീവിതത്തിലേക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നുകൊണ്ടുള്ള സന്യാസ ജീവിതമായിരുന്നു നിവേദിത കാഴ്ച വെച്ചത്. ജീവിതാവസാനം വരെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് അവര്‍ കൊല്‍ക്കത്തയില്‍ തുടര്‍ന്നത്,43ാം വയസില്‍ കൊല്‍ക്കത്തയിലായിരുന്നു നിവേദിതയുടെ മരണം.ഇന്ത്യയ്ക്കായി ഒരു ദേശീയ പതാക രൂപപ്പെടുത്തിയതും ഈ ഐറിഷ് കാരിയായിരുന്നു. ഐറിഷ് ദേശീയ പ്രസ്ഥാനത്തിന്റെ മൂവര്‍ണക്കൊടിയുമായി ബന്ധമൊന്നും അതിനുണ്ടായിരുന്നില്ലെങ്കിലും പിന്നീട് വന്ന ഇന്ത്യന്‍ പതാകയ്ക്ക് അതേ മൂവര്‍ണങ്ങളായത് യാദൃശ്ചികം! ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മാർഗരറ്റ് താച്ചർ (ജന്മദിനം)

യുണൈറ്റഡ് കിങ്ഡത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു മാർഗരറ്റ് താച്ചർ (ഒക്ടോബർ 13, 1925 – ഏപ്രിൽ 8, 2013). 1979 മുതൽ 1990 വരെയാണ് ഇവർ പ്രധാനമന്ത്രി പദത്തിൽ പ്രവർത്തിച്ചത്. 1975 മുതൽ 1990 വരെയുള്ള കാലയളവിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വം വഹിച്ചു. ഈ രണ്ട് സ്ഥാനങ്ങളിലും പ്രവർത്തിച്ച ഒരേയൊരു വനിതയാണിവർ. "ഉരുക്കുവനിത" (The Iron Lady), "മാഡ് മാഗി" എന്നീ വിളിപ്പേരുകളിലും ഇവർ അറിയപ്പെട്ടിരുന്നു

പലചരക്കു കടക്കാരന്റെ മകളായി ജനിച്ച് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പ്രാധനമന്ത്രി വരെ വളർന്ന മാർഗരറ്റ് താച്ചർ ബ്രിട്ടീഷ് രാഷ്ടീയത്തിലെ എക്കാലത്തേയും വലിയ വ്യക്തിത്വങ്ങളിൽ ഒരുവളായാണ് വിലയിരുത്തപ്പെടുന്നത്.ബ്രിട്ടീഷ് ചരിത്രം തിരുത്തിക്കുറിച്ച ആദ്യത്തെ വനിത പ്രധാനമന്ത്രിയും മാർഗരറ്റ് താച്ചറായിരുന്നു. കൺസർവേറ്റീവ് പാർട്ടി നേതാവെന്ന നിലയിൽ തുടർച്ചയായ മൂന്നു തെരെഞ്ഞെടുപ്പുകളിൽ വിജയിച്ച താച്ചർ 1979- മുതൽ 1990 വരെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.1925 ൽ ലങ്കാ ഷെയറിൽ ജനിച്ച താച്ചറിന്റെ തുടക്കം ചലചരക്കുകടയിൽ നിന്നായിരുന്നു.തുടർന്നു റിസർച്ച് കെമിസ്റ്റ് ആയി. ഒടുവിൽ ബ്രിട്ടന്റെ പ്രധാനമന്ത്രി പദം വരെ ആ വനിതയെ കാത്തു നിന്നു .ചരിത്രം തിരുത്തിയ ആ ഉരുക്കു വനിതയുടെ ജീവിതം നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു

രാഷ്ട്രീയത്തിലേക്കു വന്ന ഈ മുൻ രസതന്ത്ര ഗവേഷകയെ അംഗീകരിക്കാൻ ആദ്യം ബ്രിട്ടീഷുകാർ തയ്യാറായില്ല. കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥി 1950 ലും 51 ലും പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970-ൽ പാർട്ടി അധികാരത്തിലെത്തിയപ്പോൾ അവർ വിദ്യാഭ്യാസ കാര്യങ്ങൾക്കും, ശാസ്ത്ര കാര്യങ്ങൾക്കും വേണ്ടിയുള്ള സ്‌റ്റേറ്റ് സെക്രട്ടറിയായി.ഒരിക്കൽ കൂടി കൺസർവേറ്റീവ് പാർട്ടി പ്രതിപക്ഷത്തെത്തിയതോടെ താച്ചർ നേതൃപദവിയിലേക്ക് ഉയർന്നു പിന്നീട് കൺസർവേറ്റീവ് പാർട്ടി നേതാവെന്ന നിലയിൽ തുടർച്ചയായ മൂന്നു തെരെഞ്ഞെടുപ്പുകളിൽ വിജയിച്ച താച്ചർ 1979- മുതൽ 1990 വരെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.സ്വന്തം പാർട്ടി നേതാക്കളേക്കാൾ ജനപിന്തുണയാണ് താച്ചറെ ആദ്യ ഘട്ടങ്ങളിൽ സഹായിച്ചത്. താച്ചറുടെ നിർദ്ദേശങ്ങൾക്കു സഹപ്രവർത്തകരുടെ ഇടയിൽ നിന്നു പോലും രൂക്ഷമായ എതിർപ്പുണ്ടായി. തൊഴിലാളി യൂണിയനുകൾക്കെതിരെ അവർ സ്വികരിച്ച നിലപാട് രൂക്ഷമായി വിമർശനം ക്ഷണിച്ചു വരുത്തി.പലപ്പോഴും എലിസബത്ത് രാജ്ഞി യോട് പോലും ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചു. ഇതു ബ്രിട്ടന്റെ ഭരണഘടന പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന അഭ്യൂഹങ്ങൾ പരത്തി.പോൾ ടാക്സ് ഏർപ്പെടുത്തിയത് മൂലം 1990-ൽ ജോൺ മേജർക്ക് പ്രധാനമന്ത്രി കസേര ഒഴിഞ്ഞ്‌ കൊടുക്കുംവരെകർസർവേറ്റീവ് പാർട്ടിയുടെയും, ലോക രാഷ്ട്രങ്ങളുടേയും നേതൃത്വത്തിൽ താച്ചർക്ക് മറുവാക്കില്ലായിരുന്നു. 1982-ൽ അർജന്റീനയ്ക്കെതിരെ ഫോക്ക്ലാൻഡ് യുദ്ധവിജയം ബ്രിട്ടനിൽ അവരുടെ ജനപ്രീതി ഉയർത്തി യഥാസ്തിക നയങ്ങൾ അടിച്ചേൽപ്പിച്ച അവരുടെ ഭരണശൈലി പൊതുവിൽ താച്ചറിസം എന്നറിയപ്പെട്ടു.പൊതുമേഖല പൂർണ്ണമായും സ്വകാര്യവത്കരിക്കുകയും, തൊഴിലാളി സംഘടനയ്ക്കു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. റഷ്യയുമായി ഉണ്ടാക്കിയ അടുപ്പവും ഏറെ വിമർശനങ്ങൾക്കു കാരണമായി.1990-ൽ ജോൺ മേജർക്കു പ്രാധാനമന്ത്രി കസേര ഒഴിഞ്ഞു കൊടുത്ത താച്ചറുടെ അവസാന കാലം ദുരിതം നിറഞ്ഞതായിരുന്നു. സജീവ രാഷ്ടീയം മതിയാക്കിയ മാർഗരറ്റ് താച്ചർ വൈകാതെ മറവിരോഗത്തിന്റെ പിടിയിലായി. നിരവധി തവണ പക്ഷാഘാതമുണ്ടായി. ഓർമ്മ നഷ്ടപ്പെട്ട നിലയിൽ പൊതു സ്ഥലങ്ങളിൽ കണ്ട താച്ചറെ ഓർത്ത് ആരാധകർ നെടുവീർപ്പിട്ടു.2013 ഏപ്രിൽ 8-ന് പക്ഷാഘാതത്തെത്തുടർന്ന് താച്ചർ അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   14-10-2018   ♛♛♛♛♛♛♛♛♛♛

റോജർമൂർ (ജന്മദിനം)

ലണ്ടനിലെ സ്‌റ്റോക്‌വെല്ലില്‍ പോലീസ്‌ കോണ്‍സ്‌റ്റബിളിന്റെ മകനായി ജനിച്ച്‌ ഹോളിവുഡിലൂടെ ജയിംസ് ബോണ്ടായി ലോകം കീഴടക്കിയ നടനാണ് റോജർ മൂർ. (14 ഒക്ടോബർ1927 – 23 മെയ് 2017) ചെറുപ്പത്തില്‍ അനുഭവിച്ച ദാരിദ്ര്യത്തിന്റെ ഭീകരമുഖം അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തെ കീഴ്‌മേല്‍ മറിച്ചു. അതിനു വേദിയൊരുക്കിയത്‌ ഇന്ത്യയായിരുന്നു. ബോണ്ട്‌ ചിത്രമായ ഒക്‌ടോപസിയുടെ ചിത്രീകരണത്തിനിടെ ഇന്ത്യയില്‍ കണ്ട ദാരിദ്ര്യത്തിന്റെ ദൃശ്യങ്ങള്‍ മൂറിനെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെത്തിച്ചു. 

1927 ല്‍ ജനിച്ച മൂറിന്റെ പ്രാഥമിക വിദ്യാഭ്യാസം സ്‌ഥലത്തെ പ്രൈമറി സ്‌കൂളായിരുന്നു. അധ്യാപകരെ വരെ ഞെട്ടിച്ചു കൊണ്ട്‌ ബറ്റേഴ്‌സീ ഗ്രാമര്‍ സ്‌കൂളിലേക്ക്‌ സ്‌കോളര്‍ഷിപ്പോടെ കൊച്ചു മൂര്‍ പ്രവേശനം നേടി. രണ്ടാം ലോകമഹായുദ്ധം മൂലം 1939 ല്‍ മൂര്‍ കുടുംബത്തിനു സസെക്‌സിലെ വര്‍ത്തിങിലേക്കു മാറിത്താമസിക്കേണ്ടി വന്നു. 

കല സംബന്ധിയായ വിഷയങ്ങളില്‍ തല്‍പരനായിരുന്ന കഥാനായകന്‍, കരിയറിനായി തെരഞ്ഞെടുത്തും കലാ മേഖല തന്നെയായിരുന്നു. 16 ാം വയസില്‍ ലണ്ടന്‍ സ്‌റ്റുഡിയോയില്‍ അസിസ്‌റ്റന്റായി. ലോകം കീഴടക്കിത്തുടങ്ങിയ കാര്‍ട്ടൂണില്‍ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെ വെള്ളിത്തിരയിലും മുഖം കാണിക്കാന്‍ അവസരം ലഭിച്ചു. ഡെന്‍ഹാം സ്‌റ്റുഡിയോയുടെ സീസര്‍ ആന്‍ഡ ക്ലിയോപാട്രയില്‍ എക്‌സ്‌ട്രാ നടനായായിരുന്നു ആദ്യ അങ്കം. പിന്നീടു ലോകം ആരാധിച്ച ആ നീലക്കണ്ണുകളുടെ സൗന്ദര്യം ആദ്യം തിരിച്ചറിഞ്ഞത്‌ ചിത്രത്തിന്റെ സഹസംവിധായകനായ ബ്രയന്‍ ഡെസ്‌മണ്ട്‌ ഹസ്‌റ്റാണ്‌. അഭിനയ പഠനത്തിനായി റോയല്‍ അക്കാദമി ഓഫ്‌ ഡ്രമാറ്റിക്‌ ആര്‍ട്ടില്‍ മകനെ ചേര്‍ക്കാന്‍ ഹസ്‌റ്റ്‌, മൂറിന്റെ പിതാവിനെ നിര്‍ബന്ധിച്ചു. ആറു സെമസ്‌റ്റര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സ്‌ മൂന്നാം ഘട്ടം പിന്നിട്ടപ്പോള്‍ സാമ്പത്തിക പ്രതിസന്ധി വില്ലനായി. ഔദ്യോഗിക അഭിനയ പഠനത്തിന്‌ തിരശീലയും വീണു. ആറടി രണ്ടിഞ്ച്‌ ഉയരമുള്ള ബലിഷ്‌ഠമായ ശരീരവും മുഖസൗന്ദര്യവും മോഡലിങ്‌ രംഗത്ത്‌ ചെറിയ ചെറിയ അവസരങ്ങള്‍ നേടിക്കൊടുത്തു. 1945 ല്‍ ലോകയുദ്ധം അവസാനിച്ചെങ്കിലും നിര്‍ബന്ധിത സൈനിക സേവനത്തിനു തെരഞ്ഞെടുക്കപ്പെട്ടു. റോയല്‍ ആര്‍മി സര്‍വീസ്‌ കോറില്‍ ഓഫീസറായായിരുന്നു നിയമനം. പരിശീലനശേഷം ജര്‍മനിയിലേക്കു നിയോഗിക്കപ്പെട്ടു. 19 ാം വയസിലായിരുന്നു ആദ്യ വിവാഹം. വധു ആര്‍ട്ട്‌ അക്കാദമിയില്‍ സഹപാഠിയായിരുന്ന ഡ്രൂണ്‍ വാന്‍ സ്‌റ്റെയിന്‍. സൈനിക സേവനത്തിനുശേഷം ആറു വയസ്‌ മുതിര്‍ന്ന ഭാര്യയ്‌ക്കൊപ്പം അവരുടെ സഹോദരിയുടെ ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റിലായി പിന്നീടു താമസം. ഇതിനിടെ വാല്‍ഡെര്‍മ സോപ്പിനായി മൂര്‍ അഭിനയിച്ച പരസ്യം ശ്രദ്ധ നേടി. 

1952 ലാണ്‌ ഗായിക ഡൊറോത്തി സ്‌ക്വയേഴ്‌സിനെ പരിചയപ്പെടുന്നത്‌. കരിയറിന്റെ കൊടുമുടിയിലായിരുന്ന സ്‌ക്വയേഴ്‌സ്‌, സുന്ദരനായ മൂറില്‍ അനുരക്‌തയായി. ഡ്രൂണുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി ഒരു വര്‍ഷത്തിനുശേഷം സ്‌ക്വയേഴ്‌സിനെ വിവാഹം ചെയ്‌തു, അമേരിക്കയിലേക്കു താമസവും മാറി. ഹോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാനുറച്ച മൂറിന്‌ തുടക്കത്തില്‍ നിരാശയായിരുന്നു ഫലം. സ്വപ്‌ന സുന്ദരി എലിസബത്ത്‌ ടെയ്‌ലര്‍ക്കൊപ്പം അഭിനയിച്ച ദ ലാസ്‌റ്റ്‌ ടൈം ഐ സോ പാരീസ്‌ തുടങ്ങിയ ഏതാനും പരാജയ ചിത്രങ്ങള്‍ ഇക്കാലത്ത്‌ മൂറിന്റേതായി പുറത്തിറങ്ങി. പിന്നീടു വെള്ളിത്തിരയില്‍നിന്നു ടിവി സ്‌ക്രീനിലേക്ക്‌ ചുടുമാറി നടത്തിയ പരീക്ഷണം വിജയമായി. ആരാധകരുടെ മനം കവര്‍ന്ന അനവധി റോളുകള്‍ ടെലിവിഷന്‍ പരമ്പരകള്‍ അദ്ദേഹത്തിനു സമ്മാനിച്ചു. മൂര്‍ സാവധാനം അറിയപ്പെട്ടു തുടങ്ങി. ഐവാന്‍ഹോ, ദ അലാസ്‌കന്‍സ്‌, മാവ്‌റിക്‌ എന്നിവയിലെ മികച്ച വേഷങ്ങളിലൂടെ കരിയര്‍ പുതിയ ഉരങ്ങളിലേക്കു കുതിച്ചു. 1961 ലെ ദ റേപ്‌ ഓഫ്‌ സെബീന്‍ വുമണ്‍ ഇന്‍ റോം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ്‌ ഇറ്റാലിയന്‍ നടി ലൂസിയ മാറ്റിയോളിയുമായി കണ്ടുമുട്ടുന്നത്‌. ആദ്യ കാഴ്‌ചയില്‍ തന്നെ ഇരുവരും പ്രണയത്തിലായി. എന്നാല്‍ മൂറിനെ പിരിയാന്‍ സ്‌ക്വയേഴ്‌സ്‌ തയ്യാറായിരുന്നില്ല. 1969 ല്‍ സ്‌ക്വയേഴ്‌സുമായി നിയപരമായി പിരിഞ്ഞശേഷം മാറ്റിയോളിയെ ജീവിതസഖിയാക്കി. ഇതിനിടെ, 1962 ല്‍ ടെലിവിഷന്‍ പരമ്പര സൈമണ്‍ ടെംപ്‌ളലെ ദ സെയിന്റ്‌ എന്ന വേഷം മൂറിനെ തേടിയെത്തി. ഏഴു വര്‍ഷം നീണ്ട പരമ്പരയോടെ ടെലിവിഷന്‍ ലോകത്ത്‌ ജീവിക്കുന്ന ഇതിഹാസമായി മൂര്‍ വാഴ്‌ത്തപ്പെട്ടു. ലോകമെങ്ങും ആരാധകരും വിമര്‍ശകരും മൂറിന്റെ പ്രകടനത്തെ പ്രശംസിച്ചു. 1971 ല്‍ പുറത്തിറങ്ങിയ പെര്‍സ്യൂഡേഴ്‌സ്‌ എന്ന പരമ്പര ലോകത്തിലെ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന ടെലിവിഷന്‍ നടന്‍ ഖ്യാതി മൂറിന്‌ സമ്മാനിച്ചു. 

1973 ലായിരുന്നു ആദ്യ ബോണ്ട്‌ ചിത്രം. ലിവ്‌ ആന്‍ഡ്‌ ലെറ്റ്‌ ഡൈ, ഇതില്‍ അഭിനയിക്കുമ്പോള്‍ 46 വയസുകാരനായിരുന്നു മൂര്‍. ബോണ്ട്‌ ചിത്രത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഏറ്റവും പ്രായം കൂടിയ നടന്‍ എന്ന റെക്കോഡും ഇതിനൊപ്പം സ്വന്തമായി. 12 വര്‍ഷം നീണ്ട മൂറിന്റെ ബോണ്ട്‌ ജീവിതം ലോകമെമ്പാടുമുള്ള 100 കോടിയിലധികം പ്രേക്ഷകര്‍ കണ്ടു. ദ മാന്‍ വിത്ത്‌ ഗോള്‍ഡന്‍ ഗണ്‍ (1974), ദ്‌ സ്‌പൈ ഹൂ ലവ്‌ഡ്‌ മീ(1977), മൂണ്‍ റേക്കര്‍(1979), ഫോര്‍ യുവര്‍ ഐസ്‌ ഒണ്‍ലി (1981), ഒക്‌ടോപസി(1983), എ വ്യൂ ടു എ കില്‍ (1985) എന്നിവയാണ്‌ റോജര്‍ മൂറിന്റെ മറ്റു ബോണ്ട്‌ ചിത്രങ്ങള്‍. റോജര്‍ മൂര്‍, ഹോപ് ലോബിയ എന്ന രോഗത്തിനടിമയായിരുന്നു. വെടിശബ്ദം കേട്ട് ഭയപ്പെടുന്ന ഒരു പ്രത്യേക തരം മാനസിക രോഗമാണിത്. എന്നിരുന്നിട്ടുകൂടി അദ്ദേഹം വെടിശബ്ദങ്ങളെ അതിജീവിച്ച് തന്റെ അഭിനയം ഗംഭീരമാക്കുകയുണ്ടായി.
റോജര്‍ മൂര്‍ അമ്പത്തെട്ട് വയസിലും ജയിംസ് ബോണ്ടായി അഭിനയിക്കുകയുണ്ടായി. 'ഏവിയുടു എ ഗില്‍' എന്ന ചിത്രത്തില്‍ റോജര്‍മൂര്‍ കഥാനായകനായി അഭിനയിക്കുമ്പോള്‍ 58 വയസായിരുന്നു. 1985 ല്‍ ബോണ്ട്‌ ചിത്രങ്ങളില്‍നിന്നു വിരമിക്കുകയാണെന്ന്‌ മൂര്‍ പ്രഖ്യാപിച്ചു. ഏതാനും വര്‍ഷത്തെ വിശ്രമത്തിനുശേഷം വീണ്ടും അഭിനയ രംഗത്ത്‌ സജീവമായെങ്കിലും കാര്യമായ ചലങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. 1999 ല്‍ കമാന്‍ഡര്‍ ഓഫ്‌ ദ ഓഡര്‍ ഓഫ്‌ ദ ബ്രിട്ടീഷ്‌ എംപയര്‍, 2003 ല്‍ നൈറ്റ്‌ കമാന്‍ഡര്‍ ഓഫ്‌ ദ ഓഡര്‍ ഓഫ്‌ ദ ബ്രിട്ടീഷ്‌ എംപയര്‍ എന്നീ പദവികള്‍ നല്‍കി രാജ്യം മൂറിനെ ആദരിച്ചു. അര്‍ബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം. 89 വയസിൽ അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലാലാ ഹർദയാൽ (ജന്മദിനം)

ഇന്ത്യയുടെ സ്വാതന്ത്ര സമര നേതാക്കളിലൊരാളുമായിരുന്നു ലാലാ ഹർദയാൽ (ജനനം ഒക്ടോബർ 14, 1884 - മരണം മാർച്ച് 4, 1939) ഗദ്ദർപാർട്ടി  (പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ അവസാനിപ്പിക്കാനായി രൂപീകരിച്ച സംഘടനയാണ് ഗദ്ദർ പാർട്ടി. വടക്കെ അമേരിക്കയിലെ ദേശസ്‌നേഹികളായ (പ്രവാസി) ഇന്ത്യക്കാരാണ് ഗദ്ദർ പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകിയത്. ആശയപ്രചരണത്തിനായി “ഹിന്ദുസ്ഥാൻ ഗദ്ദർ’ എന്ന പത്രവും ഗദ്ദർപാർട്ടി നടത്തിയിരുന്നു. പത്രത്തിന് ഉർദ്ദുപതിപ്പും ഗുരുമുഖി എന്ന പേരിൽ പഞ്ചാബി പതിപ്പുമുണ്ടായിരുന്നു) പാർട്ടിയുടെസ്ഥാപകരിലൊരാളുംഇന്ത്യൻ സിവിൽ സർവ്വീസിൽജോലിയാരംഭിച്ച അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു. ലളിത ജീവിതം നയിച്ച ഹർദയാൽ കാനഡയിലും അമേരിക്കയിലും താമസിച്ചിരുന്ന പ്രവാസി ഇന്ത്യാക്കാർക്ക് ആദ്യ ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി പോരാടുവാൻ പ്രചോദനമായി.കേംബ്രിഡ്ജ് മിഷൻ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഇന്റർമീഡിയറ്റിന് പഠിച്ചത് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു. തുടർന്ന് ലാഹോർ ഗവൺമെന്റ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ 1903 -ൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കിയ ലാല ഹർദയാൽ മികച്ച സ്ഥാനം കരസ്ഥമാക്കിയാണ് വിജയിച്ചത്. തൊട്ടടുത്തവർഷം അതേ കോളേജിൽ തന്നെ അദ്ദേഹം എം.എ ഹിസ്റ്ററിയും പൂർത്തിയാക്കി ശ്രദ്ധേയനായി. അതേത്തുടർന്ന് ഇന്ത്യാ സർക്കാരിന്റെ സ്കോളർഷിപ്പോടുകൂടി ഒക്സ്ഫോർഡിൽ ചേർന്ന് ഉപരിപഠനം നടത്തുന്നതിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഓക്സ്ഫോഡിലെ സെന്റ് ജോൺസ് കേളേജിൽ ആധുനികകാല ചരിത്ര വിദ്യാർത്ഥിയായി അദ്ദേഹം പഠിക്കാനാരംഭിച്ചു. അക്കാലത്തെ മിക്ക യുവാക്കളെയും പോലെ തന്നെ, ഐ.സി.എസ് പരീക്ഷ എഴുതണമെന്നായിരുന്നു അദ്ദേഹത്തിന്റെയും ആഗ്രഹം. എന്നാൽ അക്കാലത്ത് അദ്ദേഹം പരിചയപ്പെട്ട ഇന്ത്യൻ വിപ്ലവകാരികളും സാമൂഹ്യ പരിഷ്കർത്താക്കളുമായിരുന്ന സി.എഫ്. ആൻഡ്രൂസ്, ഭായി പരമാനന്ദ്, ശ്യാമാജി കൃഷ്ണ തുടങ്ങിയവരുമായുള്ള സഹവാസത്താൽ അദ്ദേഹം വളരെ വേഗം ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിലേക്ക് ആകൃഷ്ടനാകുകയാണുണ്ടായത്. അക്കാലത്ത് ഇംഗ്ലണ്ടിൽ പ്രവർത്തിച്ചുവന്നിരുന്ന ദാദാഭായ് നവറോജിയുടെ ഇന്ത്യൻ അസോസിയേഷനുമായും അദ്ദേഹം ബന്ധം സ്ഥാപിച്ചു.  ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   15-10-2018   ♛♛♛♛♛♛♛♛♛♛

എ.പി.ജെഅബ്ദുൽ കലാം (ജന്മദിനം)

ശാസ്ത്രസാങ്കേതികജ്ഞാനം നൽകിയ ധിഷണയും രാഷ്ട്രീയഭാവനയാൽ പ്രേരിതമായ ഉൾക്കാഴ്ചയും സമന്വയിച്ച അസാധാരണ വ്യക്തിത്വമായിരുന്നു ഡോ. എ.പി.ജെ. അബ്ദുൽ കലാം. ജനകീയനായ വേറിട്ടൊരു നേതാവ് എന്ന ബഹുമതിക്കു കൂടി അർഹനായി ഇന്ത്യയുടെ 11-മത് രാഷ്‌ട്രപതി. ഇന്ത്യയുടെ മിസൈൽ പദ്ധതികളുടെ പിതാവ് എന്ന് അറിയപ്പെടുന്ന അദ്ദേഹം 1998ൽ ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണമായ ‘ഓപ്പറേഷൻ ശക്‌തി’ക്കു നേതൃത്വം നൽകി. പരമോന്നതബഹുമതിയായ ഭാരത രത്നം 1997ൽ കലാമിനു സമ്മാനിച്ച് രാജ്യം അദ്ദേഹത്തെ ആദരിച്ചു.

തമിഴ്‌നാട്ടിലെ രാമേശ്വരത്തു സാധാരണകുടുംബത്തിൽ ജനിച്ച അദ്ദേഹം കഠിനാധ്വാനവും ശുഭപ്രതീക്ഷയും കരുത്തായി കൊണ്ടുനടന്നു. ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുൻനിരയിലെത്തിക്കാൻ വേണ്ട മാർഗദർശനം നൽകാനാണു ജീവിതകാലമത്രയും അദ്ദേഹം ശ്രമിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളും രചനകളും. രാഷ്ട്രപതിപദവിയിലായിരിക്കുമ്പോഴും ജനങ്ങൾക്കിടയിൽത്തന്നെയായിരുന്നു അദ്ദേഹം. യുവതലമുറ എപ്പോഴും അദ്ദേഹത്തിനായി കാതോർത്തു. എൺപത്തിനാലാം വയസ്സിലും രാത്രി ഒരുമണി വരെ വായനയ്ക്കും ആരാധകരുടെ ഇ മെയിൽ സന്ദേശങ്ങൾക്കു മറുപടി നൽകാനുമായി ചെലവഴിച്ചു. താൻ 1.6 കോടി ഇന്ത്യൻ യുവാക്കളെ നേരിട്ടു കണ്ടു സംസാരിച്ചതായും രാജ്യത്തിന്റെ ഭാവി അവരിൽ ഭദ്രമാണെന്നും ഒരിക്കൽ അദ്ദേഹം പറഞ്ഞു.

സായുധസേനയുടെ നവീകരണത്തിനായി എന്നും വാദിച്ച ഡോ. കലാം രാഷ്ട്രപതിയായിരിക്കേ ഹിമാലയത്തിൽ 18000 അടി ഉയരത്തിലുള്ള സിയാച്ചിൻ ക്യാംപിലെത്തി ജവാന്മാരെ സന്ദർശിച്ചതു സേനാംഗങ്ങൾക്കു പുത്തനനുഭവമായിരുന്നു. പോർവിമാനത്തിൽ പറന്ന ആദ്യ രാഷ്‌ട്രപതിയെന്ന നിലയിലും അദ്ദേഹം ചരിത്രം സൃഷ്‌ടിച്ചു. രാഷ്‌ട്രപതിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ഇന്ത്യയ്‌ക്ക് ഒരു വികസന അജൻഡ നൽകിയതാണ്. വികസനത്തെപ്പറ്റി വെറുതെ പറയുകയല്ല, വികസന മാതൃകകൾ മുന്നോട്ടു വയ്ക്കുകയായിരുന്നു അദ്ദേഹം.

ശാസ്‌ത്രജ്‌ഞനെന്ന നിലയിൽ വർഷങ്ങൾ കേരളത്തിൽ ചെലവഴിച്ച അദ്ദേഹം സംസ്‌ഥാനത്തിന്റെ പ്രശ്‌നങ്ങളും സാധ്യതകളും തൊട്ടറിഞ്ഞു. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഈ വികസനമന്ത്രം അംഗീകരിക്കുകയും ചെയ്തു. പത്തിന അജൻഡയുടെ അടിസ്‌ഥാനത്തിൽ മലയാള മനോരമ നടത്തിയ ‘കലാമിനൊപ്പം കാലത്തിനൊപ്പം’ എന്ന ചർച്ചാ പരമ്പരയും സെമിനാറുകളും അതിൽനിന്ന് ഉരുത്തിരിഞ്ഞ വികസന രേഖയും അദ്ദേഹത്തെ ഏറെ ആകർഷിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലൂടെ അതിവേഗം നടന്നുപോയ, ഇന്ത്യയുടെ സുശോഭനമായ ഭാവിയെപ്പറ്റി മറ്റാർക്കും സാധ്യമാകാത്ത സ്വപ്‌നങ്ങൾ കണ്ട അസാധാരണ പ്രതിഭാശാലി എന്നാകും ചരിത്രം ഡോ. കലാമിനെ വിലയിരുത്തുക. ആർക്കും അത്രവേഗം നടന്ന് ഒപ്പമെത്താൻ കഴിയാതെപോയ ഒരാൾ!

പ്രസംഗവും പഠിപ്പിക്കലും ജീവനായിരുന്നു ഡോ. കലാമിന്. റോക്കറ്റ് എൻജിനീയറിങ് മുതൽ ലാപ്ടോപ് വരെ സകല സാങ്കേതികവിദ്യയും ഡോ. കലാമിനു വഴങ്ങി. വിജ്ഞാനദാഹിയായി കംപ്യൂട്ടറിനു മുന്നിൽ മണിക്കൂറുകൾ തപസ്സിരിക്കുന്ന അദ്ദേഹം, ‘ഈ രാജ്യത്ത് ഒരു ചുക്കും നടക്കില്ല’ എന്നു പറയുന്ന നിരാശാവാദിയെ തള്ളിപ്പറഞ്ഞ് ഇന്ത്യൻജനതയ്ക്കു നൽകിയതു മഹത്തായ ധാർമികശക്തി. ‘എല്ലാ തിരമാലകളെയും മുറിച്ചുകടന്നു ഞാനെന്റെ ലക്ഷ്യം നേടിയിരിക്കുന്നു. എന്റെ ദൗത്യവും പൂർത്തിയായി’ എന്ന് ഒരിക്കൽ കവിതയിൽ എഴുതിയ ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ ഓർമകൾക്കു മുന്നിൽ കാലത്തിന്റെ തിരകൾ നമിക്കുകയാണിപ്പോൾ, 1997-ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന. പത്മഭൂഷണ്‍(1981), പത്മവിഭൂഷണ്‍( 1990), ദേശീയ ഉദ്ഗ്രഥനത്തിനുളള ഇന്ദിരാഗാന്ധിപുരസ്‌കാരം (1997), വീര്‍ സവര്‍ക്കര്‍, രാമാനുജന്‍ പുരസ്‌കാരങ്ങള്‍, കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഇന്റര്‍നാഷണല്‍ വോണ്‍ കാര്‍മല്‍ വിങ്‌സ് പുരസ്‌കാരം. വിദേശത്തുനിന്നുള്‍പ്പെടെ 40 സര്‍വകലാശാലകളുടെ ഡോക്ടറേറ്റ് ബിരുദവും ലഭിച്ചു. ആത്മകഥയായ 'അഗ്നിച്ചിറകുകള്‍' അടക്കം പത്ത് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'അഗ്നിച്ചിറകുകള്‍' 1999-ല്‍ രാജ്യത്ത് ഏറ്റവുംകൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നായിരുന്നു.

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സായിബാബ (ഷിർദ്ദി) (ചരമദിനം)

ഷിർദ്ദി സായിബാബ എന്നു പരക്കെ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ആദ്ധ്യാത്മിക ഗുരുവായിരുന്നു അദ്ദേഹം. ഭക്തൻമാരുടെയിടയിൽ അദ്ദേഹം ഒരു സന്ന്യാസി, ഫക്കീർ, ഒരു സദ്ഗുരു എന്നീ നിലയിലൊക്കെ അറിയപ്പെടുന്നു. അദ്ദേഹം ഒരു ഹിന്ദുമത വിശ്വാസിയായിരുന്നോ ഇസ്ലാം മത വിശ്വാസിയായിരുന്നോ എന്ന കാര്യത്തിൽ അദ്ദേഹത്തിൻറെ ഭക്തൻമാർക്കിടയിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ഹിന്ദുമതവിശ്വാസിയാണെന്ന് വിചാരിച്ചാൽ അദ്ദേഹം ഇസ്ലാം മതവിശ്വാസിയേപ്പോലെ പെരുമാറുമായിരുന്നുവെന്നു പറയപ്പെടുന്നു. അതുപോലെ ഇസ്ലാം മതവിശ്വാസിയാണെന്നു വിചാരിച്ചാൽ അദ്ദേഹം ഒരു ഹിന്ദുമതവിശ്വാസിയേപ്പോലെ പെരുമാറുമായിരുന്നു. ഹിന്ദുമതവും ഇസ്ലാം മതവും സംയോജിപ്പിച്ച നിലയിലുള്ള പ്രബോധനങ്ങളായിരുന്നു പ്രധാനമായി അദ്ദേഹം നടത്തിയിരുന്നത്. 

അദ്ദേഹം എവിടെ നിന്നു വന്നുവെന്നോ എങ്ങനെ അവിടെയെത്തിയെന്നോ, അദ്ദേഹത്തിൻറെ മാതാപിതാക്കൾ എന്ന കാര്യത്തിലൊന്നു ആർക്കും ഒരു തീർച്ചയുമില്ലായിരുന്നു. അദ്ദേഹത്തിൽ നിന്ന് ഇക്കാര്യങ്ങളിലൊന്നും വ്യക്തമായ ഉത്തരം ആർക്കും ലഭിച്ചിരുന്നുമില്ല. അദ്ദേഹം ഷിർദ്ദി ഗ്രാമത്തിൽ എത്തിയ കാലത്ത് ആരോടും അടുപ്പം പുലർത്തിയിരുന്നില്ല. ഏകനായി കടുത്ത വേനലിലും കൊടുംതണുപ്പിലും ഗ്രാമത്തിലെ വേപ്പുമരച്ചുവട്ടിൽ ധ്യാനം ചെയ്തുകൊണ്ടിരിക്കുകയും സമീപത്തെ മസ്‍ജിദിൽ രാത്രി കഴിച്ചു കൂട്ടുകയും ചെയ്തു. ബാബയുടെ വസ്ത്രാധാരണ രീതി ഒരു കായികാഭ്യാസിയെപ്പോലെയായിരുന്നു. ഒറ്റമുണ്ടും ഉടുപ്പും ധരിച്ച അദ്ദേഹം ഒരു വെളുത്ത തുണി എല്ലായ്പ്പോഴും തലയിൽ കെട്ടിയിരുന്നു. അദ്ദേഹം ഏതു മതവിശ്വാസിയാണെന്നു ഗ്രാമവാസികൾക്കു നല്ല തീർച്ചയില്ലായിരുന്നു. ചിലസമയം ഇസ്ലാം മത വിശ്വാസിയെപ്പോലെ പെരുമാറുന്ന അദ്ദേഹം ചിലപ്പോൾ ഒരു ഹൈന്ദവ മതവിശ്വാസിയെപ്പോലെയും തോന്നിച്ചിരുന്നു.അദ്ദേഹം ജീവിച്ചിരുന്നു മസ്ജിദിന് അദ്ദേഹം നൽകിയിരുന്ന പേര് “ദ്വാരകാമയി” എന്നായിരുന്നു.രണ്ടുമതത്തിലേയും അനുഷ്ടാനങ്ങൾ ഒരുപോലെ അദ്ദേഹം നിർവ്വഹിച്ചിരുന്നു. അദ്ദേഹത്തിൻറെ പ്രധാന ആപ്തവാക്യം “സബ്കാ മാലിക് ഏക് ഹൈ” ("One God governs all") എന്നതായിരുന്നു. അദ്ദേഹം എപ്പോഴും മന്ത്രിച്ചിരുന്നത് “അല്ലാ മാലിക്” ("God is King") എന്ന വചനമായിരുന്നു.ആ ദൈവിക ജീവിതത്തിന്റെ ഭൗതികവാസം 1918 ഒക്‌ടോബര്‍ 15 ന് അവസാനിച്ചു. സമാധിമന്ദിര്‍ എന്നറിയപ്പെടുന്ന സാതേവാദയില്‍ അദ്ദേഹത്തെ സമാധിയിരുത്തി. ഇന്നും ലക്ഷങ്ങള്‍ ഇവിടെ വന്ന് ഭഗവത് സാന്നിദ്ധ്യമറിഞ്ഞു മടങ്ങുന്നു.  ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   16-10-2018   ♛♛♛♛♛♛♛♛♛♛

ലോക ഭക്ഷ്യദിനം

ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്

ആഹാരത്തിനായുള്ള  അവകാശം ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ്. എണ്ണൂറു ലക്ഷത്തിലധികം ആളുകള്‍  വിശപ്പുകൊണ്ട് ബുദ്ധിമുട്ടുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.പോഷകാഹാരക്കുറവും  ദാരിദ്ര്യവും ദോഷപൂര്‍ണ്ണമായ രണ്ടു ആഗോള പ്രശ്നങ്ങളാണ്.ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്തിലെ പട്ടിണിക്കാരുടെ ആകെയുള്ള ശതമാനത്തില്‍  അറുപതു ശതമാനം സ്ത്രീകളാണ്. പോഷകാഹരക്കുറവുമൂലം ഉണ്ടാകുന്ന  ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ട് ഏകദേശം അഞ്ചു ലക്ഷം കുട്ടികളാണ് ഓരോ വര്‍ഷവും  ലോകത്തില്‍  മരണപ്പെടുന്നത്. പത്തില്‍ നാല്എന്നകണക്കില്ഓരോവര്ഷവുംകുട്ടികള്ക്ക്പോഷണവൈകല്യംകൊണ്ട്ശരീരത്തിനും  ബുദ്ധിയ്ക്കും കേടുപാടുകള്സംഭവിക്കപ്പെടുന്നു

1979 മുതലാണ് ഈ ദിനാഘോഷം ആരംഭിക്കുന്നത്. ദാരിദ്യ്രത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തെ 150 രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്.

ലോകത്തെമ്പാടും ഭക്ഷ്യോല്‍പ്പാദനം ഗണ്യമായി കൂട്ടാന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അത്യാവശ്യമാനെന്ന് ഈ സന്ദേശം നാം ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നു. 

സഹസ്രാബ്ദ വികസന ലക്ഷ്യത്തിലും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഏറ്റവും അധികം ദാരിദ്യ്രം അനുഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ''മാപ്പുട്ടോ പ്രഖ്യാപനത്തില്‍"" പറഞ്ഞിരിക്കുന്നത് അവരുടെ ബജറ്റിന്‍റെ പത്ത് ശതമാനം ഗ്രാമവികസനത്തിനും കൃഷിക്കുമായി നീക്കിവയ്ക്കുമെന്നാണ്. 

ഇന്ത്യയില്‍ ലോക ഭക്ഷ്യ ദിനത്തില്‍ ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹ തലത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ് നല്‍കുന്നത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക അനസ്തേഷ്യ ദിനം

ലോകത്തെ ആദ്യ വേദനരഹിത ശസ്ത്രക്രിയയുടെ ഒാര്‍മ പുതുക്കി വൈദ്യസമൂഹം ഇന്ന് ലോക അനസ്തേഷ്യ ദിനം ആചരിക്കുന്നു.

ആധുനികവൈദ്യശാസ്ത്ര ചികിത്സാരംഗത്തെ സകല കുതിച്ചുചാട്ടത്തിനും വഴിയൊരുക്കിയത് 1846 ഒക്ടോബര്‍ 16ന് മസാച്യുസെറ്റ്്സ് ജനറല്‍ ആശുപത്രിയില്‍ നടന്ന ഒരു ദന്ത ശസ്ത്രക്രിയയാണ്. അമേരിക്കന്‍ ദന്തരോഗവിദഗ്ധന്‍ ഡോ. വില്യം ടി.ജി. മോര്‍ട്ടണ്‍ ആണ് ഈതര്‍ ദ്രാവകം ഉപയോഗിച്ച് രോഗിയെ മയക്കി കിടത്തി ലോകത്തെ ആദ്യ വേദനരഹിത ശസ്ത്രക്രിയ നടത്തിയത്. ഈതറില്‍ നിന്നാരംഭിച്ച അനസ്തേഷ്യയുടെ യാത്ര ഇന്ന് രോഗിയെ ബോധം കെടുത്താതെ തന്നെ നടത്തുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയകളിലെത്തി നില്‍ക്കുന്നു.വേദനയില്ലാത്ത ശസ്ത്രക്രിയ വഴി രോഗിയുടെ കഴുത്തിലെ മുഴ നീക്കം ചെയ്തതോടെ വൈദ്യശാസ്ത്ര മേഖലയിലെ പുതിയ അദ്ധ്യയത്തിനാണ് തുടക്കം കുറിച്ചത്. സർ. ഒലിവർ ഹോൾമെസ് ഈ പ്രക്രിയക്ക് അനസ്തേഷ്യ എന്ന പേരും നൽകി.

1847 ൽ സർ. ജയിംസ് സിംപ്സൻ ആദ്യമായി ക്ലോറോഫോമിന്റെ അനസ്തെറ്റിക് സ്വഭാവങ്ങൾ കണ്ടു പിടിച്ചു. ഇതേ തുടർന്നാണ് ആദ്യമായി ഗർഭിണികൾക്ക് പ്രസവസമയത്ത് അനസ്തേഷ്യ നൽകി തുടങ്ങിയത്. സർ. ജോൺ സ്നോ ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ പ്രസവ സമയത്ത് വിജയകരമായി അനസ്തേഷ്യ നൽകിയിരുന്നുപ്രാചീന കാലത്ത് രോഗികൾക്കു അനസ്തേഷ്യ നൽകുന്നതുമായി ബന്ധപ്പെട്ടും അതിന്റെ സ്വീകാര്യതയെ കുറിച്ചും നിരവധി തെറ്റിദ്ധാരണകൾ നിലനിന്നിരുന്നു. ഇതിൽ എടുത്തുപറയേണ്ടത്, 1591ൽ എഡിൻബർഗിൽ ഈഫനിയ എന്ന യുവതി പ്രസവസമയത്ത് വേദനസംഹാരത്തിന് ചികിൽസ അന്വേഷിച്ചു എന്ന കാരണത്താൽ സ്കോട്ലാണ്ട് രാജാവ് ജയിംസ് ആറാമൻ യുവതിയെ ജീവനോടെ ചുട്ടെരിക്കാൻ ഉത്തരവിട്ടു. 1850ന് ശേഷമാണ് വേദനരഹിതമായ ശസ്ത്രക്രിയകൾക്കും പ്രസവ ചികിത്സക്കും പ്രചാരം വർദ്ധിച്ചത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   17-10-2018   ♛♛♛♛♛♛♛♛♛♛

സയ്യിദ് അഹമ്മദ് ഖാൻ (ജന്മദിനം)

സർ സയ്യിദ് എന്ന് പരക്കെ അറിയപ്പെട്ട സർ സയ്യിദ് അഹമ്മദ് ഖാൻ ബഹദൂർ, ജി.സി.എസ്.ഐ. (സയ്യിദ് അഹമ്മദ് ഖാൻ എന്നും അറിയപ്പെടുന്നു) ഒക്ടോബർ 17 1817 – മാർച്ച് 27 1898) ഒരു ഇന്ത്യൻ വിദ്യാഭ്യാസ വിചക്ഷണനും രാഷ്ട്രീയ നേതാവും, ഇസ്ലാമിക പരിഷ്കർത്താവും നവോത്ഥാന വാദിയുമായിരുന്നു. പിൽക്കാലത്ത് അലിഗഡ് മുസ്ലിം യൂനിവേഴ്‍സിറ്റി ആയി പരിണമിച്ച മുഹമ്മദൻ ആംഗ്ലോ-ഓറിയെന്റൽ കോളെജ് സ്ഥാപിക്കുന്നതു വഴി സർ സയ്യിദ് ആണ് ഇന്ത്യയിലെ മുസ്ലീം സമുദായത്തിൽ ആധുനിക വിദ്യാഭ്യാസം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി ഒരു പുതിയ തലമുറ മുസ്ലീം ചിന്തകരും രാഷ്ട്രീയക്കാരും രൂപപ്പെട്ടു, ഇന്ത്യയിലെ മുസ്ലീങ്ങളുടെ രാഷ്ട്രീയ ഭാവി ഉറപ്പിക്കുന്നതിനുള്ള അലിഗഡ് പ്രസ്ഥാനം അദ്ദേഹമാണ് ആരംഭിച്ചത്. 1875 ൽ് മുഹമ്മദന് ആംഗ്ലോ ഓറിയന്റല് കോളജ് സ്ഥാപിച്ചുകൊണ്ടായിരുന്നു സർ സയ്യിദിന്റെ തുടക്കം. മുസ്ലിംങ്ങൾക്കിടയില് അഭിമാന, സ്വാശ്രയത്വ ബോധം വളര്ത്താനും പാശ്ചാത്യ- പൗരസ്ത്യ വിജ്ഞാനങ്ങൾ സമന്വയിപ്പിക്കുന്ന കേന്ദ്രമാക്കി കോളജിനെ മാറ്റാനും സർ സയ്യിദ് പരിശ്രമിച്ചു. ഓരോ ജില്ലയിലും ഒരു സ്കൂളെങ്കിലും സ്ഥാപിക്കണമെന്ന് അദ്ദേഹം അഭിലഷിച്ചു. അലിഗഢ് എന്ന ഭൂപ്രദേശത്തു മാത്രം ഒതുങ്ങിനില്ക്കുന്ന സ്ഥാപനമായിരുന്നില്ല സർ സയ്യിദ് വിഭാവനം ചെയ്തത്. ഇന്ത്യയിലുടനീളം മുസ്ലിം സമുദായത്തിന്റെ കരങ്ങളാൽ ഒരു വിദ്യാഭ്യാസശൃംഖല സ്ഥാപിച്ചെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഈയൊരു വീക്ഷണത്തോടെ 1886ല് മുഹമ്മദന് എജ്യുക്കേഷനല് കോണ്ഫറന്സ് സ്ഥാപിച്ചു. വ്യത്യസ്ത ദേശങ്ങളിലെ മുസ്ലിംകള്ക്ക് തങ്ങളുടെ
പ്രശ്നപരിഹാരത്തിനുള്ള വേദിയായി കോണ്ഫറന്സ് മാറി. അലിഗഢിലെ മുഹമ്മദന് ആംഗ്ലോ ഓറിയന്റല് കോളജ് സ്ഥാപിക്കുന്നതിന് ആവശ്യമായ പണം സ്വരൂപിക്കാന് ജാതിമതഭേദമില്ലാതെ എല്ലാവരുടെയും മുന്നില് സർ സയ്യിദ് കൈനീട്ടി. ചില കേന്ദ്രങ്ങളിൽ നിന്നു പരിഹാസം കേള്ക്കേണ്ടിവന്നു. ‘ഇത് എനിക്കുവേണ്ടിയല്ല; ഇന്ത്യയിലെ മുഴുവൻ് മുസ്ലിംങ്ങൾക്കും വേണ്ടിയാണ്. അതുകൊണ്ടുതന്നെ എനിക്കു ലജ്ജ തോന്നുന്നില്ല’ എന്ന് അദ്ദേഹത്തിനു പരസ്യമായി പറയേണ്ടിവന്നു. എത്ര പിരിച്ചിട്ടും ഫണ്ട് തികയാതെ വന്നപ്പോൾ പുത്രന്റെ വിവാഹസല്ക്കാരത്തിനായി കരുതിവച്ച 500 രൂപ സ്വപ്ന ഉദ്യമത്തിനെടുത്തു. ചിത്രപ്രദര്ശനം നടത്തിയും പുസ്തകം വിറ്റും പാട്ടുപാടിയുമൊക്കെയാണ് സർ സയ്യിദ് പണം സ്വരൂപിച്ചത്. മുഹമ്മദന് ആംഗ്ലോ ഓറിയന്റല് കോളജ് സര്വകലാശാലയായി ഉയര്ത്തണമെന്ന സ്വപ്നം പൂവണിയാതെയാണ് സർ സയ്യിദ് അഹമ്മദ് ഖാന് 1898ല് കഥാവശേഷനാകുന്നത്. അദ്ദേഹത്തിന്റെ മക്കളും സുഹൃത്തുക്കളും ആ സ്വപ്നസാക്ഷാത്കാരത്തിനായി നടത്തിയ ത്യാഗനിര്ഭരതയുടെ ചരിത്രം
ഇന്നും ആ പാതയോരങ്ങളില് ചിരന്തനമായി കിടക്കുന്നുണ്ട്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ (ജന്മദിനം)

1978 ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 28 വരെ റോമൻ കത്തോലിക്കാ സഭയുടെമാർപ്പാപ്പയായിരുന്നു ആൽബിനോ ലൂച്ചിയാനിഎന്ന ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ (17 ഒക്ടോബർ 1912 - 28 സെപ്റ്റംബർ 1978). ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ മാർപ്പാപ്പയായ ഇദ്ദേഹം 33 ദിവസം മാത്രമായിരുന്നു മാർപ്പാപ്പയായിരുന്നത്. ഇന്ന് കത്തോലിക്കാ സഭ ദൈവദാസനായി അദ്ദേഹത്തെ വണങ്ങുന്നു.1923ൽ മൈനർ സഭയിൽ ചേർന്നു പഠനം ആരംഭിച്ച ആൽബിനോ പിന്നീട് ഈശോ സഭയിൽ ചേരുവാൻ ശ്രമിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല.1941ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് പഠനം ആരംഭിച്ച് വിജയകരമായ രീതിയിൽ പൂർത്തിയാക്കുകയും ചെയ്തു. വെനീസിലെ പാത്രിയർക്കീസായി നിയോഗിയ്ക്കപ്പെട്ട അദ്ദേഹം 1973ൽ കർദ്ദിനാളായി ഉയർത്തപ്പെട്ടു. പോൾ ആറാമനു ശേഷം 1978 ആഗസ്റ്റ് 26നു മാർപാപ്പയുമായി. ജോൺപോൾ ഒന്നാമൻ എന്ന സ്ഥാനപ്പേരാണ് അദ്ദേഹം സ്വീകരിച്ചത്. പേപ്പസിയുടെ ചരിത്രത്തിൽ രണ്ട് ഒന്നാം പേരുള്ള (ജോൺ, പോൾ) ആദ്യ മാർപാപ്പയാണ് അദ്ദേഹം. തന്റെ മുൻഗാമികളായ ജോൺ ഇരുപത്തിമൂന്നാമനോടും പോൾ ആറാമനോടുമുള്ള ആദരസൂചകമായാണ് അദ്ദേഹം ഈ പേര് സ്വീകരിച്ചത്.
എപ്പോഴും സുസ്മേരവദനനായി കാണപ്പെട്ടിരുന്ന ജോൺ പോളിനെ പുഞ്ചിരിയ്ക്കുന്ന മാർപാപ്പഎന്നു വിളിച്ചിരുന്നു. പഴയ പാരമ്പര്യ ചിഹ്നമായിരുന്ന റ്റിയാറ കിരീടം ധരിയ്ക്കാൻ അദ്ദേഹം വിസമ്മതിച്ചു.

അധികാരമേറ്റതിന്റെ 33-ആം ദിവസമായിരുന്ന 1978 സെപ്റ്റംബർ 28-ന് രാത്രി 11 മണിയോടെയാണ് മാർപ്പാപ്പ കാലം ചെയ്തത്,അദ്ദേഹത്തിന്റെ പിൻഗാമിയായി പോളണ്ടുകാരനായ കർദ്ദിനാൾ കാരോൾ ജോസഫ് വോയ്റ്റീല ജോൺ പോൾ രണ്ടാമൻഎന്ന പേരിൽ സ്ഥാനമേറ്റു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സ്മിത പാട്ടിൽ (ജന്മദിനം)

1970-80 കാലഘട്ടത്തിലെ ഒരു ബോളിവുഡ് ചലച്ചിത്രനടിയായിരുന്നു സ്മിത പാട്ടിൽ  (ഒക്ടോബർ 17, 1955 – 13 ഡിസംബർ, 1986) പ്രകാശം പരത്തുന്ന ചിരി, തീവ്രമായ കണ്ണുകള്‍, ഭയരഹിതമായ ഭാവം. ഇതായിരുന്നു സ്മിതാ പാട്ടീല്‍. തന്റെ 31-ാം വയസില്‍ ഈ ലോകത്തോടു വിട പറയുമ്പോള്‍ സ്മിത എന്ന നടി ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.

1955 ഒക്ടോബര്‍ 17ന് പൂനെയിലായിരുന്നു സ്മിതയുടെ ജനനം. പിതാവിന്റെ രാഷ്ട്രീയ,സാമൂഹിക പ്രവര്‍ത്തന പാരമ്പര്യം സ്മിതയ്ക്കു പകര്‍ന്നു കിട്ടിയിരുന്നു. എന്നാല്‍ കലകളിലുള്ള അഭിരുചി സ്മിതയെ വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു. പഠനകാലത്തു തന്നെ സൂപ്പര്‍താരങ്ങളുടെ നായികാ പദവി സ്മിതയെ തേടിയെത്തിയിരുന്നു. മനോജ് കുമാറിന്റെ റോട്ടി കപ്പടാ മക്കാനിലേക്കും ദേവാനന്ദിന്റെ ഹരേ രാമ ഹരേ കൃഷ്ണയിലേക്കും സ്മിതയ്ക്കു നായികയാകാന്‍ ക്ഷണമുണ്ടായി. എന്നാല്‍ പഠനത്തിനു പ്രാമുഖ്യം കൊടുത്ത സ്മിതയുടെ കുടുംബം ക്ഷണം നിരസിക്കുകയായിരുന്നു.

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഇന്ത്യയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തുവന്ന സ്മിത ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരികയായാണ് കരിയര്‍ ആരംഭിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന സ്മിതയുടെ മുഖം പെട്ടെന്നുതന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. 1974ല്‍ മേരേ സാത് ചല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി. പിന്നീട് പലഭാഷകളിലായി 75 സിനിമകളില്‍ സ്മിത അഭിനയിച്ചു. ഇക്കാലയളവില്‍ സത്യജിത് റായ്, മൃണാല്‍ സെന്‍, ശ്യാം ബെനഗല്‍, ഗോവിന്ദ് നിഹലാനി, ജി. അരവിന്ദന്‍ തുടങ്ങിയ മഹാരഥന്മാരുടെ ചിത്രങ്ങളില്‍ നായികയായി അഭിനയിക്കാനും സ്മിതയ്ക്കു കഴിഞ്ഞു.1977,1980 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും 1981,1982 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും സ്മിതയെ തേടിയെത്തി. 1985ല്‍ മികവിനുള്ള അംഗീകാരമായി പദ്മശ്രീയും സ്മിതയ്ക്കു ലഭിച്ചു.

കടുത്ത ഫെമിനിസ്റ്റ് എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന സ്മിത തന്റെ കഥാപാത്രങ്ങളിലൂടെ സമൂഹത്തിന്റെ മുഖം മാറ്റാന്‍ ശ്രമിച്ചു. വളരെയധികം സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സ്മിത സജീവമായിരുന്നു. രാജ് ബബ്ബറുമായുണ്ടായ പ്രണയം സ്മിതയെ പല കുഴപ്പത്തിലും ചാടിച്ചു. തജൂര്‍ബാ, ഭീഗി പാല്‍ക്കന്‍, ആജ് കീ ആവാസ്, ഹം ദോ ഹമാരേ ദോ തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച പരിചയം പ്രണയത്തിനു വഴിമാറുകയായിരുന്നു. ഈ പ്രണയം രാജ് ബബ്ബര്‍ ആദ്യ ഭാര്യയെ ഡൈവോഴ്‌സ് ചെയ്യുന്നതിലേക്ക് നയിച്ചു. പിന്നീട് സ്മിതയെ വിവാഹം ചെയ്ത രാജ് ബബ്ബര്‍ തങ്ങളുടെ ആദ്യകുഞ്ഞിന് ജന്മം നല്‍കി രണ്ടാഴ്ചയ്ക്കു ശേഷം സ്മിത ലോകത്തോടു വിടപറയുന്നതിനും സാക്ഷ്യം വഹിച്ചു.

പുതു തലമുറയില്‍ അഭിനയമികവു പ്രകടിപ്പിക്കുന്ന നടിമാരെ ഇന്നും താരതമ്യപ്പെടുത്തുന്നത് സ്മിതയോടാണ്. നന്ദിതാ ദാസും വിദ്യാബാലനുമെല്ലാം ഇങ്ങനെ സ്മിതയുടെ പിന്‍ഗാമികള്‍ എന്ന വിശേഷണം ഏറ്റുവാങ്ങിയവരാണ്. സ്മിതയേപ്പോലൊരു നടി അവര്‍ക്കു മുമ്പും അവര്‍ക്കു ശേഷവും ഉണ്ടായിട്ടില്ലെന്നത് പരമാര്‍ഥം.1985 ൽ ജി.അരവിന്ദന്റെ ‘ചിദംബരം’ എന്ന ചിത്രത്തില്‍ ശ്രീനിവാസനൊപ്പം മലയാളത്തിലും അവർ സാന്നിധ്യമറിയിച്ചു. 1986 ഡിസംബർ 13 ന് 31-ാം വയസ്സിൽ മരണത്തിന്റെ കരം പിടിക്കുമ്പോൾ അനാഥമായത് എത്രയെത്ര സാധ്യതകളാണ്, സ്മിതയ്ക്ക് പകരം വയ്ക്കാൻ സ്മിത മാത്രമെന്ന സത്യത്തിൽ മുങ്ങി.ഇന്ത്യൻ പോസ്റ്റർ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, മാക്സിം കാർഡും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഫെലിസെറ്റ് (ആസ്ട്രോക്യാറ്റ്)

ബഹിരാകാശത്ത് എത്തി സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിയ ഒരേയൊരു പൂച്ചയാണ് ഫെലിസെറ്റ്. വെളുപ്പിൽ കറുത്ത പുള്ളികളോട് കൂടിയ ഒരു സുന്ദരി പൂച്ച. 1963 ഒക്ടോബർ 18നാണ് ഫെലിസെറ്റ് ബഹിരാകാശത്ത് എത്തിയത്.

ഫ്രഞ്ച് സ്‌പെയ്സ് ഏജൻസിയാണ് ഫെലിസെറ്റിനെ ബഹിരാകാശത്തേക്ക് അയച്ചത്. 14 പൂച്ചകളിൽ നടത്തിയ പരിശീലന പരിപാടികൾക്കൊടുവിലാണ് ഫെലിസെറ്റിനെ തിരഞ്ഞെടുത്തത്. ഭൂമിയിൽ നിന്നും 157 കിലോമീറ്റർ ഉയരത്തിലേക്കാണ് ഫെലിസെറ്റിനെയും വഹിച്ച് ബഹിരാകാശ പേടകം പറന്നത്. ബഹിരാകാശത്തെത്തിയ ഫെലിസെറ്റ് ഭാരമില്ലാത്ത അവസ്ഥയും (വെയ്റ്റ്‌ലെസ്നസ്) അനുഭവിച്ചു. 15 മിനിറ്റ് മാത്രം നീണ്ട ബഹിരാകാശ ജീവിതത്തിനു ശേഷം തിരിച്ചെത്തി. ഭൂമിയിൽ നിന്നും തിരിച്ചെത്തിയ ഫെലിസെറ്റിന്റെ ജീവിതം പിന്നീട് ഗവേഷണ പഠനങ്ങൾക്ക് വേണ്ടിയായിരുന്നു. ഭൂമിയിലെത്തി രണ്ട് മാസത്തിന് ശേഷം ഫെലിസെറ്റ് മരിച്ചു പോയി. ബഹിരാകാശയാത്ര നാഡീ വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ ഗവേഷകർ ഫെലിസെറ്റിന്റെ തലയിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ചിരുന്നു. ഇത് നീക്കം ചെയ്‌തതോടെയാണ് ഫെലിസെറ്റ് വിടപറഞ്ഞത്. ഇതോടെ ‘ആസ്ട്രോക്യാറ്റ്’ എന്ന പേരിൽ ഫെലിസെറ്റ് ചിരപ്രതിഷ്ഠ നേടി

ലെയ്‌ക‌യ്‌ക്കും ഹാമിനും അർഹമായ സ്‌മാരകങ്ങളും അംഗീകാരങ്ങളും ലഭിച്ചപ്പോൾ തന്റെ യാത്ര പിന്നിട്ടിട്ട് 50 വർഷങ്ങൾ കഴി‌ഞ്ഞിട്ടും ഫെലിസെറ്റിന് ഒരു സ്‌മാരകം ലഭിച്ചിരുന്നില്ല. ഒടുവിൽ 2017ൽ ഫെലിസെറ്റിന് വേണ്ടി ഒരു സ്‌മാരകം പണിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

അങ്ങനെ 5 അടി ഉയരമുള്ള ഫെലിസെറ്റിന്റെ വെങ്കല പ്രതിമ ഫ്രാൻസിലെ ഇന്റർനാഷണൽ സ്‌പെയ്സ് യൂണിവേഴ്സിറ്റിയിൽ അനാച്ഛാദനം ചെയ്‌തു. ഭൂമിയുടെ മുകളിൽ നക്ഷത്രങ്ങളെയും നോക്കിയിരിക്കുന്ന ഫെലിസെറ്റിന്റെ പ്രതിമയാണ് ഇവിടെയുള്ളത്. ലോകത്തിന്റെ പല ഭാഗത്തും ഫെലിസെറ്റിന്റെ ചിത്രത്തോട് കൂടിയ സ്‌റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്.


♛♛♛♛♛♛♛♛♛   18-10-2018   ♛♛♛♛♛♛♛♛♛♛

തോമസ് ആൽ‌വ എഡിസൺ (ചരമദിനം)

മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ  (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931). ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി. മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന എഡിസൺ ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു. വൻ തോതിലുള്ള നിർമ്മാണവും ധാരാളം പേരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനവും അദ്ദേഹം കണ്ടുപിടുത്തങ്ങളോട് സമന്വയിപ്പിക്കുകയുണ്ടായി. ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്.

 മഹാന്മാരായ കണ്ടുപിടിത്തക്കാരിൽ പ്രമുഖസ്ഥാനമാണ് എഡിസണ് ഉള്ളത്. 1,093 അമേരിക്കൻ പേറ്റന്റുകളും, കൂടാതെ യുണൈറ്റൈഡ് കിങ്ഡത്തിലേയും , ഫ്രാൻസിലെയും, ജെർമനി യിലേയും പേറ്റന്റുകൾ എഡിസന്റെ പേരിലുള്ളതാണ്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച ദ ഹൻഡ്രഡ് എന്ന പുസ്തകത്തിൽ എഡിസണ് 35ആം സ്ഥാനമാണുള്ളത്.' ബഹുജന ആശയവിനിമയത്തിനുതകുന്ന ധാരാളം കണ്ടുപിടുത്തങ്ങളും അദ്ദേഹം നടത്തി. ഓഹരിവില പ്രദർശിപ്പിക്കുന്ന ടിക്കർ, യാന്ത്രികമായി സമ്മതിദാനം രേഖപ്പെടുത്തുന്ന സംവിധാനം, ഇലക്ട്രിക് കാറിലുപയോഗിക്കാവുന്ന ബാറ്ററി, വൈദ്യുത ഉത്പാദന-വിതരണസംവിധാനങ്ങൾ, റെക്കോഡ് ചെയ്ത സംഗീതം, ചലച്ചിത്രങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ എന്നിവയും എഡിസണിന്റെ കണ്ടുപിടുത്തങ്ങളിൽ പെടുന്നു.

ആദ്യകാലത്ത് ഒരു ടെലിഗ്രാഫ് ഓപറേറ്ററായിരുന്നത്, ഈ മേഖലയിൽ ധാരാ‌ളം കണ്ടുപിടുത്തങ്ങൾ നടത്താൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. വൈദ്യുത ഉത്പാദനത്തിലെയും വിതരണത്തിലെയും എഡിസണിന്റെ കണ്ടുപിടുത്തങ്ങൾ ആധുനിക വ്യാവസായിക ലോകത്തിന്റെ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

1931 ഒക്ടോബ‍ർ 18ന് എൺപത്തിനാലാം വയസിൽ തോമസ് മരിക്കുന്പോൾ അമേരിക്കയിൽ എങ്ങും ഒരു മിനുട്ടു നേരത്തേക്ക് ഇലക്ട്രിക് വിളക്കുകൾ എല്ലാം അണച്ച് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയുണ്ടായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.




♛♛♛♛♛♛♛♛♛   19-10-2018   ♛♛♛♛♛♛♛♛♛♛

സുബ്രഹ്മണ്യം ചന്ദ്രശേഖർ (ജന്മദിനം)

ഭാരതത്തിൽ ജനിച്ച്‌ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത്‌ അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞനാണ്‌ സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്‌. ചന്ദ്രശേഖർ (ഒക്ടോബർ 19, 1910 - ഓഗസ്റ്റ് 21, 1995). ഫിസിക്‌സ്‌,അസ്‌ട്രോഫിസിക്‌സ്‌,അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം. ചന്ദ്രശേഖർ പരിധി (Chandrasekhar limit) എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തൽ മാത്രം മതി ശാസ്‌ത്രലോകത്തിനു അദ്ദേഹത്തിന്റെ സംഭാവനയെ മനസ്സിലക്കാൻ. 1983 ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.

കേംബ്രിഡ്‌ജ്‌ വിദ്യാഭ്യാസ കാലത്താണ്‌ അസ്‌ട്രോഫിസിക്‌സ്‌ മേഖലയിൽ നിർണായകമായ ചന്ദ്രശേഖർ ലിമിറ്റ്‌ രൂപപ്പെടുന്നത്‌. നക്ഷത്രങ്ങളുടെ ജീവിതാന്ത്യത്തെ പറ്റിയാണ്‌ ചന്ദ്രശേഖർ നിഗമനത്തിലെത്തിയത്‌. സൂര്യന്റെ പിണ്ഡത്തിന്റെ 1.44 മടങ്ങ്‌ വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സ്വയം കത്തിയെരിഞ്ഞ്‌ അവസാനം വെള്ളക്കുള്ളന്മാരായി മാറും എന്നതായിരുന്നു ഈ നിഗമനം. ഈ ഒന്നേ ദശാംശം നാല്‌ നാല്‌ എന്ന സംഖ്യയാണ്‌ ചന്ദ്രശേഖർ ലിമിറ്റ്‌ എന്നറിയപ്പെടുന്നത്‌. ഒരു നക്ഷത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയർന്ന ദ്രവ്യ്മാനപരിധിയാണു ചന്ദ്രശേഖർ പരിധി. ഗണിത സമവാക്യങ്ങളുടെ സഹായത്തോടെയാണ്‌ ചന്ദ്രശേഖർ ഈ സംഖ്യയിലേക്കെത്തിയത്‌.കേവലം 20 വയസുള്ളപ്പോഴാണ്‌ നിർണായകമായ ഈ കണ്ടെത്തൽ ശാസ്‌ത്രലോകത്തിന്‌ ചന്ദ്രശേഖറിൽ നിന്നും ലഭിക്കുന്നത്‌.വിദ്യാഭ്യാസാനന്തരം ലണ്ടനിലുള്ള ട്രിനിറ്റി കോളജിന്റെ ഫെല്ലോഷിപ്പിനർഹനായി.ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയ സമയത്ത്‌ അമേരിക്കയിലെ ഷിക്കാഗോ സർവകലാശാല അവിടെ ഗവേഷകനാകാൻ ക്ഷണിച്ചു.പിന്നീട്‌ അമേരിക്ക പ്രവർത്തന മണ്‌ഡലമാക്കി.

1952ൽ അസ്‌ട്രോഫിസിക്കൽ ജേണൽ ആരംഭിച്ചുവെന്ന്‌ മാത്രമല്ല 19 വർഷക്കാലം ഇതിന്റെ എഡിറ്ററായിരുന്നു.ഈ കാലയളവിൽ ജേണലിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കെത്തിച്ചു.ഇതിനിടെ അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. ഇക്കാലത്ത്‌ ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങൾ ശ്രദ്ധിച്ചിരുന്നു.രാമാനുജൻ ഫൗണ്ടഷനുവേണ്ട സഹായം ലഭ്യമാക്കാൻ ഭാരതസർക്കാരിൽ സമ്മർദ്ദം ചെലുത്തി. 1995 ആഗസ്‌ത്‌ 21-ന്‌ മരിക്കും വരെ ശാസ്‌ത്രലോകത്ത്‌ സജീവമായിരുന്നു
ഗിനിയ എന്ന രാജ്യം പുറത്തിറക്കിയ തപാൽ സ്റ്റാംപ്.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഏണസ്റ്റ് റൂഥർഫോർഡ് (ചരമദിനം)

ന്യൂസിലാന്റിൽജനിച്ച ബ്രിട്ടീഷ് പൗരനായ ഊർജ്ജതന്ത്രജ്ഞനുംരസതന്ത്രജ്ഞനുമായിരുന്നു. (ജനനം ഓഗസ്റ്റ് 30, 1871,  മരണം ഒക്ടോബർ 19, 1937 )അണുകേന്ദ്രഭൗതികത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തന്റെ സ്വർണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ റഥർഫോർഡ് വിസരണം കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം ഓർബിറ്റൽ സിദ്ധാന്തത്തിന് തുടക്കം കുറിച്ചു. ന്യൂക്ലിയാർ ഭൗതികത്തിന്റെ പിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മൈക്കൽ ഫാരഡേയ്ക്ക് ശേഷമുണ്ടായ ഏറ്റവും പരീക്ഷണാത്മകതയുള്ള ശാസ്ത്രജ്ഞനായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു.

റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ ഹാഫ് ലൈഫ് ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളിലൂടെയാണ് കണ്ടെത്തപ്പെട്ടത്. റേഡിയോ ആക്റ്റീവതയിലൂടെ ഒരു മൂലകം മറ്റൊന്നായി മാറുന്നുവെന്നും ഇദ്ദേഹം കണ്ടെത്തുകയുണ്ടായി. ആൽഫാ റേഡിയേഷൻ, ബീറ്റാ റേഡിയേഷൻ എന്നിവയെ കണ്ടെത്തുകയും അവയ്ക്ക് പേരുകൾ നൽകുകയും ചെയ്തത് ഇദ്ദേഹമാണ്. കാനഡയിലെ മക്‌ഗിൽ സർവ്വകലാശാലയിലാണ് ഈ കണ്ടുപിടിത്തം നടന്നത്. 1908-ൽ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനംലഭിച്ചത് മൂലകങ്ങളുടെ ശിധിലീകരണത്തെപ്പറ്റിയുള്ള പഠനത്തിനും റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ രസതന്ത്രം സംബന്ധിച്ച പഠനത്തിനുമാണ്.

1907-‌ൽ ഇദ്ദേഹം ബ്രിട്ടനിലെ മാഞ്ചസ്റ്ററിലുള്ള വിക്ടോറിയ ക്രോസ്സ് സർവ്വകലാശാലയിലേയ്ക്ക് മാറി. ഇദ്ദേഹവും സഹപ്രവർത്തകനും ചേർന്ന് ആൽഫാ റേഡിയേഷൻ യഥാർത്ഥത്തിൽ ഹീലിയംഅയോണുകളാണെന്ന് തെളിയിച്ചു. റൂഥർഫോർഡ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കണ്ടുപിടിത്തം നടത്തിയത് നോബൽ സമ്മാനം ലഭിച്ചതിനു ശേഷമാണ്. 1911-ൽ തന്മാത്രകളുടെ ചാർജ്ജ് അതിന്റെ ന്യൂക്ലിയസിലാണ് സ്ഥിതി ചെയ്യുന്നത് എന്ന സിദ്ധാന്തം ഇദ്ദേഹം മുന്നോട്ടുവച്ചത് ഇതിന്റെ ചാർജ്ജ് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് ഇദ്ദേഹത്തിന് തെളിയിക്കാനായില്ല.തന്മാത്രകളുടെ റൂഥർഫോർഡ് മാതൃക ഇദ്ദേഹം റൂഥർഫോർഡ് സ്കാറ്ററിംഗ് എന്ന പ്രതിഭാസം കണ്ടെത്തുകയും വിശകലനം ചെയ്യുകയും ചെയ്തതിലൂടെയാണ് ഈ തന്മാത്രാ മാതൃകാസിദ്ധാന്തം രൂപീകരിച്ചത്. സ്വർണ്ണ ഫോയിൽ ഉപയോഗിച്ചുള്ള പരീക്ഷണത്തിലൂടെയാണ് റൂഥർഫോർഡ് സ്കാറ്ററിംഗ് പ്രതിഭാസം ഇദ്ദേഹം കണ്ടെത്തിയത്. 1917 -ൽ നൈട്രജനും ആൽഫാ പാർട്ടിക്കിളുകളും തമ്മിലുള്ള ന്യൂക്ലിയാർ പ്രതിപ്രവർത്തനത്തിലൂടെ ആദ്യമായി അണുവിഘടനം നടത്തിയത് ഇദ്ദേഹമാണ്. ഈ പരീക്ഷണത്തിലൂടെ ഇദ്ദേഹം പ്രോട്ടോൺ കണ്ടെത്തുകയും ഇതിന് പേരിടുകയും ചെയ്തു. ഇദ്ദേഹം 1919-ൽ കേംബ്രിഡ്ജിലെ കാവൻഡിഷ് ലബോറട്ടറിയുടെ ഡയറക്റ്ററായി നിയമിതനായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജെയിംസ് ചാഡ്‌വിക്ക് 1932-ൽ ന്യൂട്രോൺ കണ്ടെത്തുകയുണ്ടായി. 1937-ൽ ഇദ്ദേഹം മരിച്ചതിനുശേഷം ഇദ്ദേഹത്തിന്റെ ശവശരീരം മറവുചെയ്തത് ഐസക് ന്യൂട്ടന്റെ ശവകുടീരത്തിനടുത്തായാണ്. റൂഥർഫോർഡിയത്തിന് (104-ആമത്തെ മൂലകം) 1997-ൽ ഇദ്ദേഹത്തിന്റെ പേര് നൽകപ്പെടുകയുണ്ടായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   20-10-2018   ♛♛♛♛♛♛♛♛♛♛

സിഡ്നി ഓപ്പറ ഹൗസ്

ശില്പഭംഗി കൊണ്ട് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അതിമനോഹരമായ കെട്ടിടമാണ് ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിലെ ഓപ്പറാ ഹൗസ്. സിഡ്നിയിലെ നദിക്കരയിൽ അത്യാധുനിക സംവിധാനങ്ങളോടെ ഈ ഓപ്പറാ ഹൗസ് 1973- ലാണ് നിർമ്മിച്ചത്. നഗരത്തിലെ കലാകാരന്മാർക്കും പൊതുജനങ്ങൾക്കും ഓപ്പറ(സംഗീത നാടകം) പോലുള്ള കലാസൃഷ്ടികൾ അവതരിപ്പിക്കുന്നതിനു വേദിയൊരുക്കുകയായിരുന്നു ഈ കെട്ടിടം നിർമ്മിച്ചതിന്റെ ലക്ഷ്യം. ഇതളുകൾ വിടർത്തി വിരിയാൻ തുടങ്ങുന്ന താമരപ്പൂവിന്റെ ആകൃതിയിലാണ് ഈ കെട്ടിടം. ഇതിന്റെ പണി പൂർത്തിയാക്കാൻ 16 വർഷങ്ങളെടുത്തു.1973 ഒക്ടോബർ 20 ന് ഇംഗ്ലീഷ് രാജ്ഞി എലിസബത്ത് രണ്ടാമൻ സിഡ്നി ഓപ്പറ ഹൗസ് തുറന്നു. ഡാനിഷ് വാസ്തുശില്പിയായ ജോർൺ ഉസോൺ ആണ് ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്.ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ ഒരു അടയാളവും. ലോകമെമ്പാടും പോലും അറിയപ്പെടുന്ന ഏറ്റവും എളുപ്പവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതുമായ കെട്ടിടങ്ങളിലൊന്നാണ് ഇത്.ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നാണ് ഇത് . ഇരുപതാം നൂറ്റാണ്ടിൽ നിർമ്മിച്ചവയുടെ ഏറ്റവും മനോഹരവും, മികച്ചതുമായ ഘടനയാണെന്ന് പലരും നിഗമനം ചെയ്യുന്നു.2007 മുതൽ സിഡ്നി ഒപ്പേഴ്സ് ഹൗസ് ഒരു ലോക പൈതൃക സ്ഥലമായി കരുതപ്പെടുന്നു, ഇത് യുനെസ്കോയുടെ സംരക്ഷണയിലാണ്. ലോക ആധുനിക വാസ്തുവിദ്യയുടെ ഒരു നിർമ്മിതിയായി ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മുഅമ്മർ അൽ ഖദ്ദാഫി (ചരമദിനം)

ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയുടെ മുൻ ഭരണാധികാരിയായിരുന്നു മുമദ് അബു മിൻയാർ അൽ-ഖദ്ദാഫി ( ജൂൺ 7 1942-  ഒക്ടോബർ 20 2011) അഥവാ കേണൽ ഖദ്ദാഫി. 1951-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ലിബിയയിലെരാജാവായിരുന്ന ഇദ്രീസിനെതിരെ 1969-ൽ പട്ടാള വിപ്ലവം നടത്തി അധികാരമേറ്റെടുത്തതു മുതൽ 42 വർഷക്കാലമാണ് ഇദ്ദേഹം ലിബിയയെ അടക്കി ഭരിച്ചിരുന്നത്. ഒരു കാലത്ത് ഗ്രീസിന്റെയും റോമിന്റെയും തുർക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ലിബിയ ഖദ്ദാഫിയുടെ ഭരണകാലഘട്ടത്തിലാണ് അഭിവൃദ്ധി പ്രാപിച്ചത്.സാമ്രാജ്യത്വത്തിന്റെ ആയുധബലത്തിനുമുന്നില്‍ രാജ്യങ്ങളും ഭരണാധികാരികളും കീഴടങ്ങുന്ന കാലത്ത് ലോകജനതയെ ആവേശംകൊള്ളിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് താരപരിവേഷത്തിലേക്കുയര്‍ന്ന ഗദ്ദാഫി ഒടുവില്‍ അവരുടെ പല ആവശ്യങ്ങള്‍ക്കും കീഴടങ്ങിയത് വിനയാവുകയും ചെയ്തു. ഒടുവിൽ ഖദ്ദാഫിയുടെ ജനദ്രോഹപരമായ നടപടികളാൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിൽ അദ്ദേഹം പ്രക്ഷോഭകരാൽ വെടിയേറ്റു മരിച്ചു.

സാമ്രാജ്യത്വ-സയണിസ്റ്റ് ശക്തികളോട് ഖദ്ദാഫി കര്‍ശന നിലപാട് പുലര്‍ത്തിയിരുന്നു. വൈദേശികാധിപത്യത്തിന് വിധേയമാക്കപ്പെട്ട ഒരു രാജ്യത്തിന്റെ പൊതുവികാരം പരിഗണിച്ചുള്ള സ്വാഭാവിക പ്രതികരണമായിരുന്നു ഇത്. ഈജിപ്തിനെയും സിറിയയെയും കൂട്ടി ഒരു അറബ് ഐക്യ ഡമോക്രാറ്റിക് സഖ്യം രൂപപ്പെടുത്താനും 1971-ല്‍ ഖദ്ദാഫി ശ്രമം നടത്തി. ഇസ്രയേല്‍-ഈജിപ്ത് യുദ്ധത്തോടെ അത് പൊളിഞ്ഞു. ആഫ്രിക്കന്‍ ഐക്യനാടുകളുടെ രാജാവാകാനായിരുന്നു പിന്നെ ശ്രമം. എന്നാല്‍, 1988-ലെ ലോക്കര്‍ബി വിമാന ദുരന്തവും 1989-ലെ ഫ്രാന്‍സിന്റെ യു.ടി.ഐ വിമാന പൊട്ടിത്തെറിയും അമേരിക്കയുടെയും ഫ്രാന്‍സിന്റെയും മറ്റു യൂറോപ്യന്‍ നാടുകളുടെയും ശത്രുത ക്ഷണിച്ചുവരുത്തിയെങ്കിലും ഖദ്ദാഫിയുടെ ലിബിയ പിന്നീട് അവരുടെയെല്ലാം ഉറ്റ മിത്രമാകുന്നതാണ് കണ്ടത്. 2008-ല്‍ അന്നത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ട്രിപ്പളി സന്ദര്‍ശിച്ച് ചരിത്രത്തിലെ പുതിയ 'സൗഹൃദാധ്യായം' പ്രഖ്യാപിച്ചതോടെ ഖദ്ദാഫി പൂര്‍ണമായി പടിഞ്ഞാറന്‍ പക്ഷത്തേക്ക് ചാഞ്ഞു.

സ്വന്തം ജനതയുടെ താല്‍പര്യങ്ങളെ എന്നും ബലികൊടുത്ത ചരിത്രമാണ് ഖദ്ദാഫിക്കുള്ളത്. 'ഹരിത ഗ്രന്ഥം' പോലെ സ്വന്തം വൈകൃത തിയറികള്‍ ജനതയുടെ മേല്‍ അടിച്ചേല്‍പിക്കാനായിരുന്നു ശ്രമം. പലപ്പോഴും ഭ്രാന്തന്‍ നിയമങ്ങളായിരുന്നു നടപ്പാക്കിയിരുന്നത്. എതിര്‍ശബ്ദങ്ങളെ ഭയപ്പെട്ട ഖദ്ദാഫി ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ക്രൂരമായി പീഡിപ്പിച്ചു. എതിരാളികളെ 'വഴിപിഴച്ച പട്ടികള്‍' എന്ന് വിളിച്ച് തല്ലിക്കൊല്ലാനായിരുന്നു ആഹ്വാനം. സ്വാതന്ത്ര്യ ദാഹികളായ നൂറുകണക്കിനു ചെറുപ്പക്കാരുടെ കൂട്ടക്കശാപ്പു നടത്തിയ 'ബൂസലിം' പോലുള്ള തടങ്കല്‍ പാളയങ്ങള്‍ ലിബിയക്കാരുടെ പേടിസ്വപ്നമായിരുന്നു. കേണല്‍ ഖദ്ദാഫിയെ ഭീതിയോടെയാണ് ലിബിയന്‍ ജനത സഹിച്ചിരുന്നതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുലിബിയയിലെ പ്രഷോഭകർ ഖദ്ദാഫിയുടെ അടിച്ചമർത്തലിൽ ലോകരാജ്യങ്ങളുടെ സഹായം തേടുകയും അമേരിക്കയുടെയും ഫ്രാൻസിന്റെയും സാന്നിധ്യത്തിൽ നിയമവിരുദ്ധ ബലപ്രയോഗം നടത്തുകയും ചെയ്തു. ഈ കാലയളവിൽ ഐക്യരാഷ്ട്ര രക്ഷാസമിതി ലിബിയയിൽ വ്യോമനിരോധിത മേഖലയായി പ്രഖ്യാപനം പുറത്തിറക്കി. നാറ്റോ ആക്രമണം ആരംഭിക്കുകയും ജനപ്രക്ഷോഭം യുദ്ധമായി രൂപം കൊള്ളുകയും ചെയ്തു. ഏകദേശം അരവർഷം നീണ്ട പ്രക്ഷോഭത്തിനൊടുവിൽ മക്കളിൽ ചിലർ കൊല്ലപ്പെടുകയും ഖദ്ദാഫിയും കുടുംബവും ഒളിവിലാകുകയും ചെയ്തു. ഈ അവസരത്തിലും ഖദ്ദാഫി കീഴടങ്ങുവാനോ രാജ്യം വിടുവാനോ അനുരഞ്ജനത്തിനോ തയ്യാറായിരുന്നില്ല. സെപ്റ്റംബർ 15-നാണ് ഖദ്ദാഫിയുടെ ജൻമനാടായ സിർത്തിൽ പ്രക്ഷോഭകർ ആക്രമണം തുടങ്ങിയത്. തുടർന്ന് 42 വർഷക്കാലം ലിബിയയെ അടക്കി ഭരിച്ച ഖദ്ദാഫി ദേശീയ പരിവർത്തന സേന നടത്തിയ ആക്രമണത്തിൽ തലയ്ക്ക് വെടിയേറ്റ് സിർത്തിൽ വച്ച് 2011 ഒക്ടോബർ 20-ന് കൊല്ലപ്പെട്ടു. ലിബിയ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   21-10-2018   ♛♛♛♛♛♛♛♛♛♛

ആൽഫ്രഡ് നോബൽ (ജന്മദിനം)

വിവിധമേഖലകളിലെ ഏറ്റവും ഉന്നതപുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവാണ് ആൽഫ്രഡ് നോബൽ (1833 ഒക്ടോബർ 21 - 1896 ഡിസംബർ 10). ഡൈനാമിറ്റ് എന്ന സ്ഫോടകവസ്തു കണ്ടുപിടിച്ച അദ്ദേഹം പ്രശസ്തനായ രസതന്ത്രജ്ഞനും,എഞ്ചിനീയറും കൂടിയാണ്. ബോഫോഴ്സ് എന്ന ആയുധനിർമ്മാണകമ്പനിയുടെ ഉടമസ്ഥനും ആയിരുന്നു.

1866-ൽ, ശുദ്ധമായ മണൽ ചേർത്ത് നൈട്രോഗ്ലിസറിനെ ഖരാവസ്ഥയിൽ സൂക്ഷിച്ചാൽ വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം കണ്ടെത്തി. ആൽഫ്രഡിന്‍റെ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നാളുകളായിരുന്നു അത് . അങ്ങനെ ഡൈനാമിറ്റ്‌ എന്ന പേരിൽ പുതിയ കണ്ടുപിടുത്തത്തിന്‌ അദ്ദേഹം പേറ്റന്റ്‌ നേടി. ഡൈനാമിറ്റിന്‍റെ കണ്ടെത്തൽ ആൽഫ്രഡിന്‍റെ ജീവിതം മുഴുവൻ മാറ്റിമറിച്ചു. ആ കലകെട്ടത്തില്‍ നിർമ്മാണമേഖലയിലും ഖനികളിലും ഡൈനാമിറ്റ്‌ അവിഭാജ്യഘടകമായി മാറി. വലിയ കരിങ്കൽമടകളും ഖനികളും നിഷ്പ്രയാസം സുരക്ഷിതമായി പൊട്ടിത്തെറിപ്പിക്കാൻ ഡൈനാമിറ്റ് ഉപയോഗിച്ച് സാധിച്ചു. നൈട്രൊഗ്ലിസറിൻ സ്ഫോടനവസ്തുകൾക്ക്‌ രാജ്യാന്തരതലത്തിൽ തന്നെ ആവശ്യക്കാർ സൃഷ്ഠിക്കപ്പെട്ടു. ഏകദേശം 20 രാഷ്‌ട്രങ്ങളിലായി 90-ൽ പരം ഫാക്ടറികൾ സ്ഥാപിക്കപ്പെട്ടു. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന നോബൽ കുടുംബം സമ്പന്നതയുടെ ഉത്തുംഗപഥത്തിൽ എത്തി. ആൽഫ്രഡ് അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളായി മാറി.

പരീക്ഷണങ്ങളുടേയും, വേദനയുടെയും, വിജയത്തിനായുള്ള അടങ്ങാത്ത ദാഹത്തിന്‍റെയും ജീവിച്ചിരുന്ന ഇതിഹാസമായിരുന്നു ആൽഫ്രഡ് നോബൽ. പക്ഷെ സന്തോഷനാളുകൾ അധികം നീണ്ടുനിന്നില്ല. തന്‍റെ മഹത്തായകണ്ടുപിടുത്തം സൈനിക മേഖലയിലും, രാഷട്രാന്തര കുടിപ്പകയിലും ഉപയോഗിക്കപ്പെട്ട്‌ മനുഷ്യശരീരം ചിതറിപോകുന്ന ദാരുണചിത്രങ്ങൾ കണ്ട്‌ അദ്ദേഹത്തിന്‍റെ മനസ്സ്‌ വല്ലാതെ വേദനിച്ചു. തന്‍റെ കണ്ടുപിടുത്തം കൊണ്ട് ഒരു ജനതയുടെ നാശം സൃഷ്ടിക്കുന്നതുകണ്ട്‌ അദ്ദേഹം അവസാനകാലങ്ങളിൽ ദുഖ സഹന തുല്യമായ ജീവിതം നയിച്ചു.
ആൽഫ്രഡിന്‍റെ സ്വകാര്യ സെക്രട്ടറിയായിവന്ന ആസ്ത്രിയൻ വനിത വെർത്ത വോൺ സ്റ്റനർ അദ്ദേഹത്തിന്‍റെ ജീവിത സായാഹനത്തിൽ ഒട്ടേറെ പരിവർത്തനങ്ങൾ വരുത്തി. കുറഞ്ഞ കാലയളവുമാത്രം ജോലി ചെയ്തിരുന്നുള്ളൂയെങ്കിലും പിന്നിടവർ എഴുത്തുകുത്തുകളിലൂടെ ആശയങ്ങൾ കൈമാറി. സമാധാനത്തിന്‍റെ ആവശ്യകതയിലൂന്നുന്നതായിരുന്നു ഒട്ടുമിക്ക എഴുത്തുകളും. അങ്ങനെ ഒരു യുഗത്തിന്‍റെ പര്യവസാനമായി ആ വിശ്വമഹാപ്രതിഭ 1896- ഡിസംബർ 10-ന്‌ ഇറ്റലിയിൽ വെച്ച്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു.

1895 നവംബർ 27-ന്‌ അദ്ദേഹം തന്‍റെ വിൽപത്രത്തിൽ സമ്പത്തിന്‍റെ കുറെ ഭാഗങ്ങൾ സ്വജനങ്ങൾക്ക് എഴുതിവെച്ചതിനു ശേഷം, ബാക്കി ഭാഗം ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനപ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ലോകക്ഷേമത്തിന്നായി മികച്ച സംഭാവനകൾ നൽകിയവർക്കുള്ള വാർഷിക പുരസ്‌കാരത്തിനു നീക്കിവെച്ചു.

അദ്ദേഹത്തിന്‍റെ ഈ അഞ്ച്‌ പുരസ്കാരങ്ങൾ പിന്നീട്‌ "നോബൽ സമ്മാനം" എന്ന പേരിൽ നൽകപ്പെട്ടുകൊണ്ടിരിക്കുന്നു. പിന്നീട്‌ 1969-ൽ ബാങ്ക്‌ ഓഫ്‌ സ്വീഡൻ മഹാനായ നോബലിന്‍റെ സ്മരണാർത്ഥം സാമ്പത്തിക മേഖലയിൽ കൂടി ഈ പുരസ്കാരം ഏർപ്പെടുത്തി. ലോകക്ഷേമത്തിന്നായി മികച്ച സംഭാവനകൾ നൽകിയവർക്കുള്ള വാർഷിക പുരസ്‌കാരത്തിനു നീക്കിവെച്ചു, ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഡി.എസ്. സേനാനായകെ (ജന്മദിനം)

ശ്രീലങ്കയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഡി.എസ്. സേനാനായകെ എന്ന ഡോൺ സ്റ്റീഫൻ സേനാനായകെ (1883 ഒക്ടോബർ 21 – 1952 മാർച്ച് 22). ബ്രിട്ടനിൽ നിന്ന് ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് ഇദ്ദേഹമാണ് നേതൃത്വം നൽകിയത്. 1948-ൽ രാജ്യം സ്വതന്ത്രമായപ്പോൾ ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇദ്ദേഹം 1952-ൽ മരിക്കുന്നതു വരെയും ആ പദവിയിൽ തുടർന്നു. ഡി.എസ്. സേനാനായകെയെ ശ്രീലങ്കയുടെ രാഷ്ട്രപിതാവായാണ് കണക്കാക്കുന്നത്.പ്രധാനമന്ത്രി പദത്തിനു പുറമെ പ്രതിരോധം, വിദേശകാര്യം, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അനുരാധപുരം പോലെ ചരിത്രപ്രാധാന്യമുള്ളസ്ഥലങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹം പ്രവർത്തിച്ചു.അദ്ദേഹത്തിന്റെ കാലത്താണ് ശ്രീലങ്ക കോമൺവെൽത്തിൽ അംഗമാകുന്നത്.1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ സർ ആർതർ ക്രീച്ച് ജോൺസിനെ കൊളോണിയൽ സെക്രട്ടറിയായി നിയമിച്ചു. അദ്ദേഹത്തോട് സോൾബറി കമ്മീഷൻ ശുപാർശ പ്രകാരം പുതിയ ഭരണഘടന കൊണ്ടുവരണമെന്ന് സേനാനായകെ ആവശ്യപ്പെട്ടു. തുടർന്ന് സേനാനായകെയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾക്കൊടുവിൽ ശ്രീലങ്കയ്ക്കു സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടൻ തയ്യാറായി. 1947 ഓഗസ്റ്റിൽ പാർലമെന്റ് തെരഞ്ഞെടുപ്പും നടന്നു. അതേവർഷം ഡിസംബറിൽ സിലോണിനു സ്വാതന്ത്ര്യം നൽകുന്നതു സംബന്ധിച്ച നിയമം പാർലമെന്റ് പാസാക്കി. 1947 ഡിസംബർ 11-ന് സേനാനായകെയും ബ്രിട്ടനും തമ്മിൽ ഒപ്പുവച്ച പ്രതിരോധ ഉടമ്പടി സിലോണിന്റെ സ്വാതന്ത്ര്യത്തിലേക്ക് വഴിതുറന്നു. പൊതുതെരഞ്ഞെടുപ്പിൽ സേനാനായകെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കിലും ഓൾ സിലോൺ തമിഴ് കോൺഗ്രസുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാൻ സാധിച്ചു. അതോടെ ഡി.എസ്. സേനാനായകെ ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രിയായി അധികാരമേറ്റു. 1948 ഫെബ്രുവരി 4-ന് സിലോൺ സ്വതന്ത്രമായി.1952 മാർച്ച് 22-ന് തന്റെ 68-ആം വയസ്സിൽ പക്ഷാഘാതത്തെ തുടർന്ന് ഡി.എസ്. സേനാനായകെ അന്തരിച്ചു.ശ്രീലങ്ക പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ആസാദ് ഹിന്ദ്

ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വതന്ത്രയാക്കാൻ ഇന്ത്യക്കു പുറത്ത് അച്ചുതണ്ട് ശക്തികളുടെ സഹായത്തോടെ രൂപീകരിച്ച ഒരു താൽക്കാലിക സർക്കാരായിരുന്നു ആഴ്സി ഹുക്മത്തെ-ഇ-ആസാദ് ഹിന്ദ് എന്ന ആസാദ് ഹിന്ദ്. 1943 ഒക്ടോബർ 21-ൽ ജപ്പാന്റെ സഹായത്തോടെ, സിംഗപ്പൂരിലാണ് ഈ സർക്കാർ രൂപമെടുത്തത്. സുഭാസ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലായിരുന്നു ഇത്തരമൊരു സമാന്തര നീക്കം വിദേശ രാജ്യങ്ങളിലായി നടന്നത്. അച്ചുതണ്ട് ശക്തികളുടെ സഹായത്തോടെ നടപ്പാക്കുന്ന ഒരു വിപ്ലവത്തിലൂടെ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാമെന്ന് സുഭാസ് ചന്ദ്ര ബോസ് വിശ്വസിച്ചിരുന്നു.ആസാദ് ഹിന്ദിന് സ്വന്തം വിനിമയ നാണ്യവും, നിയമസംഹിതയും ഉണ്ടായിരുന്നു. ആസാദ് ഹിന്ദ് പോലൊരു നീക്കത്തിലൂടെ ബ്രിട്ടീഷ് സർക്കാരിനെ ഇന്ത്യയിൽ നിന്നും പുറത്താക്കാമെന്ന് സംഘടനയിലുള്ളവരെ കൂടാതെ വിവിധ കാരണങ്ങൾ കൊണ്ട് ഇന്ത്യക്കു പുറത്തു ജീവിക്കുന്ന ഇന്ത്യാക്കാരായവർ പോലും ചിന്തിച്ചിരുന്നു. ജപ്പാനാണ് തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നത്. തങ്ങളുടെ അധികാര പരിധിയിലുള്ള രാജ്യങ്ങളിൽ പൂർണ്ണ നിയന്ത്രണങ്ങളുള്ള ഒരു സർക്കാരായിരുന്നില്ല ആസാദ് ഹിന്ദ്, മറിച്ച് എല്ലാ നയതന്ത്ര തീരുമാനങ്ങൾക്കും ജപ്പാനെ ആശ്രയിച്ചിരുന്ന ഒരു ഭരണസംവിധാനമായിരുന്നു അത്.

ആസാദ് ഹിന്ദ് രൂപീകരിച്ച ഉടൻ തന്നെ ഇൻഡോ-ബർമ്മൻ അതിർത്തിയിൽ അമേരിക്കൻ സൈന്യത്തിനോട് അവർ യുദ്ധം പ്രഖ്യാപിക്കുകയുണ്ടായി. ആസാദ് ഹിന്ദിന്റെ സൈന്യമായ ആസാദ് ഹിന്ദ് ഫൗജ് അഥവാ ഇന്ത്യൻ നാഷണൽ ആർമി ബ്രിട്ടീഷ് ഇന്ത്യൻ ആർമിയോട് ഇംഫാൽ-കോഹിമ മേഖലയിൽ യുദ്ധം ആരംഭിച്ചു. ജപ്പാന്റെ സൈന്യമാണ് ഇന്ത്യൻ നാഷണൽ ആർമിയെ ഇവിടെ സഹായിച്ചിരുന്നത്. കോഹിമയിൽ ബ്രിട്ടന്റെ പ്രതിരോധം ഭേദിക്കാൻ ഇന്ത്യൻ നാഷണൽ ആർമിക്കു കഴിഞ്ഞു. ശക്തമായ മുന്നേറ്റങ്ങൾ ചില മേഖലയിൽ സൃഷ്ടിക്കാൻ ആസാദ് ഹിന്ദിനു കഴിഞ്ഞുവെങ്കിലും, റംഗൂൺ മേഖലയിൽ നിന്നേറ്റ പരാജയത്തോടെ ഇന്ത്യൻ നാഷണൽ ആർമിയുടേയും, ആസാദ് ഹിന്ദിന്റേയും അവസാനമായി എന്നു പറയാം. സുഭാസ് ചന്ദ്ര ബോസിന്റെ മരണത്തോടെ, അല്ലെങ്കിൽ അപ്രത്യക്ഷമാകലോടെ ആസാദ് ഹിന്ദ് പൂർണ്ണമായി ഇല്ലാതായി.

നാസി ജർമനിയിൽ സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് (ഇന്ത്യൻ നാഷണൽ ആർമി) ന് വേണ്ടി നിർമ്മിച്ച ആറു വ്യത്യസ്ത രൂപകൽപ്പനകളിൽ ചെയ്ത സിൻഡ്രല്ല സ്റ്റാമ്പുകളുടെ ഒരു കൂട്ടമാണ് ആസാദ് ഹിന്ദ് സ്റ്റാമ്പുകൾ.ഇന്ത്യൻ തപാൽ വകുപ്പ് ഈ ഉപയോഗിക്കാത്ത ആറു ആസാദ് ഹിന്ദ് സ്റ്റാമ്പുകളും "ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ ത്രോ ഇന്ത്യ പോസ്റ്റേജ് സ്റ്റാമ്പ്സ്" (India's Freedom Struggle through India Postage Stamps) അനുസ്മരണ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
വെർണർ, മരിയ വോൺ ആക്സ്സ്റ്റർ-ഹൗഡ്ലാസ് എന്നിവരാണ് സുഭാഷ് ചന്ദ്രബോസിന്റെ ആശയത്തിൽ ഈ സ്റ്റാമ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.ബെർലിനിലെ ഗവൺമെന്റ് പ്രിന്റിങ് ബ്യൂറോയിലെ റൈച്സ്ഡ്രക്രിയിൽ എല്ലാ സ്റ്റാമ്പുകളും ഫോട്ടോഗ്രേവറിലൂടെ 100 ഷീറ്റുകളിൽ അച്ചടിച്ചു. ഓരോ മൂല്യവും വ്യത്യസ്തമായ നിറത്തിലാണ് അച്ചടിച്ചത്. 1 + 2 രൂപ സ്റ്റാമ്പ് ഒരു മൾട്ടി-വർണ്ണ ഡിസൈൻ ആയി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്,ആസാദ് ഹിന്ദ് ഫൗജിന്റെ പ്രവർത്തനത്തിനായി ബാങ്കിൻറെ സേവനങ്ങൾ ഉപയോഗപ്പെടുത്തി ബ്രിട്ടീഷ് രാജ് ഇന്ത്യയിൽ നിന്ന് വിമോചിക്കുന്നതിന് ലോകമെമ്പാടും ഇന്ത്യൻ സമൂഹം സംഭാവനയായി പണം സ്വരൂപിക്കാനായി ബോസ് ആസാദ് ഹിന്ദ് ബാങ്കിനെ സ്ഥാപിച്ചു. ജപ്പാൻ അധിനിവേശരാജ്യങ്ങളുടേ ശാഖകളാണ് ബാങ്കിനുണ്ടായിരുന്നത്. കറൻസി നോട്ടുകൾ പ്രോമിസറി നോട്ട് രൂപത്തിൽ നല്കിയിരുന്നു. ഈ കുറിപ്പുകൾ സാധാരണയായി ഒരു വശത്ത് പ്രിന്റ് ചെയ്തു. ആസാദ് ഹിന്ദ് ഗവൺമെൻറിനാൽ ശേഖരിച്ച പണം ബാങ്കിലുണ്ടായിരുന്നു. തുടക്കത്തിൽ ബാങ്കിന് 5 ദശലക്ഷം അധികധന മൂലധനം ഉണ്ടായിരുന്നു.


♛♛♛♛♛♛♛♛♛   22-10-2018   ♛♛♛♛♛♛♛♛♛♛

രാം തീരത്ഥ് (ജന്മദിനം)

ഭാരതത്തിലെ പ്രശസ്തനായ തത്ത്വജ്ഞാനിയും ഹിന്ദു സന്യാസിയുമായിരുന്നു സ്വാമി രാം തീരത്ഥ് ( ഒക്ടോബർ 22, 1873 – 27 ഒക്ടോബർ 1906. വിവേകാന്ദ സ്വാമികളുടെ പിന്മുറകാരനായി അറിയപെടുന്ന അദ്ദേഹം അമേരിക്കയിൽ നിരവധി പ്രഭാഷണങ്ങൾ നടത്തിട്ടുണ്ട്. 1902 ൽ അമേരികയിൽ എത്തുകയും നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്നേടികൊടുക്കുവാൻ പ്രയത്നിക്കുകയും ചെയ്തിട്ടുണ്ട്.

പഞ്ചാബിലെ മുരളിവാല ഗ്രാമത്തിൽ(ഇപ്പോൾ പാകിസ്താൻ പഞ്ചാബിൽ) പണ്ഡിറ്റ്‌ ഹിരനന്ദ് ഗോസ്വാമിയുടെ മകനായി 22 ഒക്ടോബർ 1873ൽ ജനിച്ചു. വളരെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. പിന്നീട് മൂത്തജ്വേഷ്ടനായ ഗോസ്സൈൻ ഗുരുദാസ് ആണ് അദ്ദേഹത്തെ വളർത്തിയത്. ലാഹോർ ഗവൺമെന്റ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി നിയമിതനായി.1897 ൽ സ്വാമി വിവേകാനന്ദനെ കണ്ടു. പിന്നീടുള്ള ജീവിതം സന്യാസിയകുവാൻ തീരുമാനിച്ചു.

ഇന്ത്യയിലെ വിപ്ലവകാരി പണ്ഡിറ്റ്‌ രാം പ്രസാദ്‌ ബിസ്മില്ലന്റെ ജീവിതത്തിലും കവിതയിലും സ്വാമി രാം തീരത്ഥ് സ്വാധീനം ചെലുത്തിയതായി രാം പ്രസാദിന്റെ കവിതകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. 1920ൽ പ്രസിദ്ധികരിച്ച മാൻ കി ലഹർ എന്ന പുസ്തകത്തിൽ യുവ സന്യാസി എന്ന പേരിലുള്ള കവിത സ്വാമി രാം തീരത്ഥനെ കുറിച്ച് പണ്ഡിറ്റ്‌ രാം പ്രസാദ്‌ ബിസ്മിൽ എഴുതിയതാണ് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഭക്രാ നങ്കൽ അണക്കെട്ട്

ഉത്തരേന്ത്യയിൽ പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടാണ് ഭക്രാ നങ്കൽ അണക്കെട്ട്. 1963 ഒക്ടോബർ 22 ന് ജവഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്തു.  "ഉയിർത്തെഴുന്നേൽക്കുന്ന ഇന്ത്യയുടെ പ്രതീകമെന്ന്" ജവഹർലാൽ നെഹ്റുവിശേഷിപ്പിച്ചിരുന്നു. 740 അടി ഉയരവും 518.25 മീറ്റർ നീളവുമുള്ള ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം ഗോപിനാഥ് സാഗർ എന്നറിയപ്പെടുന്നു.അമേരിക്കൻ എൻജിനിയറായ സോൾകമായിരുന്നു പദ്ധതിയുടെ ശിൽപ്പി . പദ്ധതിക്കായി 446 ഗ്രാമങ്ങളിൽ നിന്ന് 36,000 കുടുംബത്തെ ഒഴിപ്പിച്ചു. 740 അടി ഉയരവും 1700 അടി നീളവും 30 അടി വീതിയുമുള്ള അണക്കെട്ടിന് 244 കോടി രൂപയോളം ചെലവായി. അക്കാലത്ത് ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടായിരുന്നു. ഇപ്പോൾ തെഹ്രിയാണ് ഇന്ത്യയിൽ ഏറ്റവും ഉയരമുള്ള അണക്കെട്ട്. 9340 മില്യൺ ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുള്ള ഈ ഡാമിൽ നിന്ന് പഞ്ചാബ്, ഹരിയാന, ചണ്ഢീഗഡ്, ദൽഹി എന്നിവിടങ്ങളിലേയ്ക്ക് ജലസേചനം നടത്തുന്നു. ജലസംഭരണ ശേഷിയിൽ ഇത് ഭാരതത്തിലെ രണ്ടാമത്തെ അണക്കെട്ടാണ്.പഞ്ചാബിലേയും രാജസ്ഥാനിലേയും 35 ലക്ഷം ഏക്കർ പ്രദേശത്തെ ജലസേചനത്തിനായി 1946-ലാണ് ഭക്രാം നംഗൽ പദ്ധതിയുടെ പണിയാരംഭിച്ചത്. പദ്ധതികാവശ്യമായ ഈ തോടുകളെല്ലാം ആയിരക്കണക്കിന് തോഴിലാളികൾ ചേർന്ന് യന്ത്രസഹായങ്ങളൊന്നുമില്ലാതെ നിർമ്മിച്ചതാണ്. തോടുകളുടെ പണിയിൽ നിന്ന് വ്യത്യസ്തമായി അണക്കെട്ടിന്റെ പണിക്ക് അക്കാലത്തെ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചതിനാൽ അവിദഗ്ദ്ധത്തൊഴിലാളികളുടെ പങ്കാളിത്തം വളരെക്കുറവായിരുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയത് തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   23-10-2018   ♛♛♛♛♛♛♛♛♛♛

കിറ്റൂര്‍ റാണി ചെന്നമ്മ (ജന്മദിനം)

ഭാരതത്തിന്റെ ആദ്യ വനിതാ  പ്രവര്‍ത്തകയായിരുന്നു റാണി ചെന്നമ്മ. 
ജനനം 1778 ഒക്ടോബർ 23
മരണം 1829 ഫെബ്രുവരി 21

ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരായി ശക്തമായ വീര്യത്തോടെ ഒറ്റയ്ക്ക് നി്ന്നു. ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ തോല്പിക്കാന്‍ റാണി ചെന്നമ്മയ്ക്ക് കഴിഞ്ഞില്ലെങ്കിലും ബ്രിട്ടീഷ് പോരാട്ടത്തിനെതിരെ നിന്ന ശക്തയായ സ്ത്രീ മാതൃക തന്നെയാണ് എന്നം റാണി ചെന്നമ്മ. കര്‍ണ്ണാടകയിലെ കിറ്റൂറിന്റെ ചേന്നമ്മ രാജ്ഞിയായിരുന്നു അവര്‍. ഇന്ന് കിറ്റൂര്‍ റാണി ചെന്നമ്മ എന്ന പേരിലറിയപ്പെടുന്നു.

1778 ല്‍ ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായിയെക്കാളും ഏകദേശം 56 വര്‍ഷം മുമ്പാണ് ചെന്നമ്മ ജനിച്ചത്. കര്‍ണാടകത്തിലെ ബെല്‍ഗാമിലെ ഒരു ചെറിയ ഗ്രാമത്തിലാണ് റാണി ചെന്നമ്മ. വളരെ ചെറുപ്പത്തില്‍ തന്നെ കുതിരപ്പുറത്ത് കയറി പരിശീലനം നേടിയെടുത്തു, വാള്‍ പയറ്റിലും പരിശീലനം നേടിയെടുത്തു.

റാണി ചെന്നമ്മ തന്റെ 15ാം വയസ്സില്‍ കിട്ടൂറിന്റെ ഭരണാധികാരിയായ മല്ലസാര്‍ജ ദേശായിയെ വിവാഹം കഴിച്ചു. 1816ല്‍ ഭര്‍ത്താവ് അന്തരിച്ചതോടെ വിവാഹിതത്തില്‍ ഒറ്റപ്പെട്ടു. ഈ ദാമ്പത്യ ജീവിതത്തില്‍ അവര്‍ക്ക് ഒരു മകനുമുണ്ടായി . 1824 ല്‍ മകനും അന്ത്യശ്വാസം വലിച്ചു. ബ്രിട്ടീഷുകാര്‍ ദത്താവകാശ നിരോധന നിയമം നടപ്പിലാക്കി. ഈ പ്രഖ്യാപനത്തിന്‍കീഴില്‍, സ്വന്തം കുട്ടികളുണ്ടെങ്കില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ പ്രാദേശിക ഭരണാധികാരികള്‍ക്ക് അനുവാദമില്ലായിരുന്നു. അവരുടെ പ്രദേശം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി രൂപം കൊണ്ടതാണ്. താക്കറെയുടെ ചുമതലയുള്ള ധര്‍വാദ് കളക്ടറേറ്റിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു കിറ്റൂര്‍ സംസ്ഥാനം. ആ പ്രദേശത്തെ കമ്മീഷണര്‍ ആയിരുന്നു ചാപ്ലിന്‍. മകന്റെ മരണത്തിനും ശേഷം ശിവലിംഗപ്പ എന്ന കുട്ടിയെ ചെന്നമ്മ തന്റെ അനന്തരാവകാശിയായി ദത്തെടുക്കുകയായിരുന്നു. എന്നാല്‍ നിയമപ്രകാരം ഈ ദത്തെടുക്കല്‍ സാധുവല്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ചെന്നമ്മയെ അറിയിച്ചു. ഈ വിഷയത്തില്‍ ചെന്നമ്മ ബ്രിട്ടീഷ് നേതൃത്വവുമായി തെറ്റി, തന്റെ സൈന്യത്തെ വെച്ച് ബ്രിട്ടീഷ് സേനയെ നേരിടാന്‍ ചെന്നമ്മ തീരുമാനിച്ചു റാണി ചെന്നമ്മയും തദ്ദേശീയരും ശക്തമായി ബ്രിട്ടീഷുകാര്‍ എതിര്‍ത്തു. താക്കറെ കീറ്റൂരിനെ ആക്രമിച്ചു. പോരാട്ടത്തില്‍, താക്കറെയ്‌ക്കൊപ്പം നൂറുകണക്കിന് ബ്രിട്ടീഷ് പട്ടാളക്കാരും കൊല്ലപ്പെട്ടു. ഒരു ചെറിയ ഭരണാധികാരിയുടെ കൈകളിലെ തോല്‍വിയുടെ അപമാനം ബ്രിട്ടീഷുകാര്‍ക്ക് താങ്ങാന്‍ പറ്റാത്തതായിരുന്നു. മൈസൂര്‍, ഷോളാപൂര്‍ എന്നിവടങ്ങളില്‍ നിന്നും വന്‍കിട സൈന്യം അവര്‍ കൊണ്ടുവന്ന് കിത്തൂരില്‍ എത്തി.

യുദ്ധത്തെ ഒഴിവാക്കാന്‍ റാണി ചെന്നമ്മ ശ്രമിച്ചു. ചാപ്ലിനൊപ്പം ബോംബെ പ്രസിഡന്‍സി ഗവര്‍ണറുടെ കീഴിലുള്ള കിറ്റൂര്‍ ഭരണകൂടത്തില്‍ അവര്‍ ചര്‍ച്ച നടത്തി. ഇതിന് യാതൊരു ഫലവുമുണ്ടായില്ല. യുദ്ധം പഖ്യാപിക്കാന്‍ ചെന്നമ്മ നിര്‍ബന്ധിതനായി. 12 ദിവസം, രാജ്ഞിയും അവരുടെ പടയാളികളും തങ്ങളുടെ കോട്ടയെ ബ്രിട്ടീഷുകാരില്‍ നിന്ന് പ്രതിരോധിച്ചു, റാണി 1824ല്‍ പരാജയപ്പെട്ടു. ജീവപര്യന്തം ബെയ്ത്‌ഹോങ്കാലില്‍ ഒരു തടവുകാരിയായി കഴിയേണ്ടിവന്നു. പൂജാദികര്‍മ്മങ്ങള്‍ ചെയ്തും വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിച്ചു അവര്‍ ജയിലില്‍ കഴിഞ്ഞു.

21 ഫെബ്രുവരി 1829 ന് തന്റെ അമ്പതാമത്തെ വയസ്സില്‍ തടവറയില്‍ വച്ച് ചെന്നമ്മ അന്തരിച്ചു. കിറ്റൂര്‍ റാണി ചെന്നമ്മ ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധം വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ചരിത്രത്തിന്റെ താളുകളില്‍ അവരുടെ ധീരസാന്നിദ്ധ്യം ഉണ്ടായിരുന്നു. ധീരതയുടെ പ്രതീകമായിട്ടാണ് ചെന്നമ്മ ഇന്നും ആദരിക്കപ്പെടുന്നത്. 2007സെപ്റ്റംബര്‍ 11 ന് ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്ററി കെട്ടിട സമുച്ചയത്തില്‍ കിത്തൂര്‍ ചെന്നമ്മയുടെ ഒരു പ്രതിമ സ്ഥാപിക്കപ്പെട്ടുവെന്നത് സന്തോഷകരമായ വാര്‍ത്തയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഭരത് ഭരിച്ചിരുന്ന ആദ്യകാല ഭരണാധികാരിയായിരുന്ന ധീരയായ രാജ്ഞി അതിലേറെ അര്‍ഹിക്കുന്നുണ്ട്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

പെലെ (ജന്മദിനം)

പെലെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ(ജനനം. ഒക്ടോബർ 23, 1940) ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ്‌. ആക്രമണ ഫുട്ബോളിന്റെസൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹത്തെ കറുത്ത മുത്ത്‌എന്നാണ്‌ ലോകം വിളിക്കുന്നത്‌. പന്തടക്കത്തിലും ഇരുകാലുകൾക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലും പെലെയോളം മികച്ച ഒരു താരത്തെ ഫുട്ബോൾലോകം കണ്ടിട്ടില്ല. ആയിരത്തിലേറെ ഗോളുകൾസ്വന്തം പേരിൽക്കുറിച്ച പെലെ, മൂന്നു തവണ ബ്രസീലിന്‌ ലോകകപ്പ്‌ നേടിക്കൊടുത്തു.ദാരിദ്ര്യം നിറഞ്ഞ കുടുംബാന്തരീക്ഷമായിരുന്നു പെലെയുടേത്. അവിടെ നിന്നാണ് ഫുട്‌ബോളിന്റെ രാജസിംഹാസനത്തിലേക്ക് അദ്ദേഹം പന്തടിച്ചു കയറിയത്. പ്രാദേശിക മത്സരങ്ങളിലെ കുഞ്ഞു പെലെയുടെ കളി ശ്രദ്ധിച്ച ബ്രസീലിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബായ സാന്റോസാണ് അവനെ ക്ലബ്ബിലെത്തിക്കുന്നത്. 15 വയസായിരുന്നു അപ്പോള്‍ പ്രായം. കൊറിന്ത്യന്‍സിനെതിരെ 15-ാം വയസില്‍ ആരംഭിച്ച ഗോള്‍വേട്ട അവസാനിക്കുന്നത് 37-ാം വയസില്‍ 1283-ാമത്തെ ഗോളിലാണ്,ലോകകപ്പിലാണ് പെലെയെന്ന ഇതിഹാസ താരത്തിന്റെ ഉദയം.
ആദ്യ ലോകകപ്പില്‍ തന്നെ പെലെ സ്വന്തമാക്കിയത് മൂന്ന് ബഹുമതികളായിരുന്നു. ലോകകപ്പില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, ഫൈനലില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നിങ്ങനെ.

1958 ജൂണ്‍ 15-ന് സോവിയറ്റ് യൂണിയനെതിരെ പെലെ ആദ്യമായി ലോകകപ്പ് ഗ്രൗണ്ടിലിറങ്ങി. ഗോളടിച്ചില്ലെങ്കിലും ഗോളുകള്‍ക്ക് വഴിയൊരുക്കി. ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയപ്പോള്‍ വെയില്‍സിനെതിരെ പെലെയുടെ ആദ്യ ലോകകപ്പ് ഗോള്‍ പിറന്നു. സെമിയില്‍ ഫ്രാന്‍സിനെതിരെ ഹാട്രിക്. ഫൈനലില്‍ ആതിഥേയരായ സ്വീഡനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കീഴടക്കി ചരിത്രത്തിലാദ്യമായി ബ്രസീല്‍ ലോകകപ്പില്‍ മുത്തമിട്ടു. ആ ഫൈനല്‍ മത്സരത്തില്‍ 55, 90 മിനിറ്റുകളില്‍ ഗോള്‍ നേടുമ്പോള്‍ പെലെയുടെ പ്രായം 17 വയസും 249 ദിവസവും
ഇതേ ലോകകപ്പിലാണ് പെലെ ആദ്യമായി പത്താം നമ്പര്‍ ജഴ്‌സി അണിയുന്നത്. 1977-ല്‍ കോസ്‌മോസിനുവേണ്ടി കളിച്ച് ബൂട്ടഴിക്കുന്നതുവരെ പെലെ നമ്പര്‍ അതുതന്നെയായിരുന്നു.

1962-ലെ ചിലി ലോകകപ്പും പെലെയുടേതായിരുന്നു. അന്ന് ലോകത്ത് അറിയപ്പെടുന്ന ഏറ്റവും വിലപിടിപ്പുള്ളതും പ്രശസ്തനുമായ ഫുട്‌ബോള്‍ താരം. ബ്രസീലിനെതിരെയായിരുന്നില്ല, അന്ന് പെലെയ്‌ക്കെതിരെയായിരുന്നു എതിര്‍ ടീം കളിച്ചിരുന്നത്. പെലെയെ പൂട്ടിയാല്‍ ബ്രസീല്‍ തീര്‍ന്നു എന്നായിരുന്നു അവസ്ഥ.1967-ല്‍ നൈജീരിയയില്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ആ ഇടയ്ക്ക് 48 മണിക്കൂര്‍ നേരത്തേക്ക് നൈജീരിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കാരണമെന്തെന്നോ? ആ സമയം പെലെയുടെ സാന്റോസ് ടീം നൈജീരിയയില്‍ പര്യടനം നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കളികാണാന്‍ വേണ്ടിയായിരുന്നു ആ വെടിനിര്‍ത്തല്‍. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഡബ്ല്യു. ജി.ഗ്രേസ് (ചരമദിനം)

വില്ല്യം ഗിൽബർട്ട് "ഡബ്ല്യു.ജി." ഗ്രേസ്,  (18 July 1848 – 23 October 1915)ഇംഗ്ലണ്ടിൽനിന്നുള്ള മുൻ അമച്വർ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളുമാണ്. 1865 മുതൽ 1908 വരെ റെക്കോഡിൻ തുല്യമായ നാല്പത്തിനാല് സീസണുകളിൽ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിച്ച ഇദ്ദേഹം ഇംഗ്ലണ്ടിന്റെയും, ഗ്ലോസ്റ്റർഷെയറിന്റെയും, മറ്റു പല ടീമുകളുടേയും ക്യാപ്റ്റൻ ആയിരുന്നിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാരുടെ കുടുംബത്തിൽനിന്നും വന്നിട്ടുള്ള അദ്ദേഹം മൂത്ത സഹോദരന്മാരിലൊരുവനായ ഇ.എം.ഗ്രേസ് ഇളയ സഹോദരനായ ഫ്രെഡ് ഗ്രേസ് എന്നിവരോടൊപ്പം 1880-ൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനിറങ്ങിയതായിരുന്നു മൂന്നു സഹോദരന്മാർ ഒരുമിച്ച് ആദ്യമായി ഒരു ടെസ്റ്റ് മൽസരത്തിൽ പ്രത്യക്ഷപ്പെട്ടത്. ക്രിക്കറ്റിനു നവീന മുഖഛായ നൽകിയ‌ വലം കൈയൻ ബാറ്റ്സ്മാനും ബൗളറുമായിരുന്നു ഗ്രേസ്. 1879-ൽ ഭിഷ്വഗരൻ ആയ അദ്ദേഹം 440 യാർഡ് ഹർഡിൽസ്, ഫുട്ബോൾ, ഗോൾഫ്, കർലിങ് എന്നീ കായികമൽസരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 100 ശതകങ്ങൾ നേടുന്ന ആദ്യ കളിക്കാരൻ ആണ് ഇംഗ്ലണ്ടിന്റെ ഡബ്ല്യു. ജി. ഗ്രേസ്. 1895 ൽ ആണ് അദ്ദേഹം ആ നാഴികക്കല്ല് പിന്നിട്ടത്, അദ്ദേഹം ആകെ 124 ഫസ്റ്റ് ക്ലാസ്സ് ശതകങ്ങൾ നേടിയിട്ടുണ്ട്.അധ്വാന വര്‍ഗ സമൂഹത്തില്‍നിന്ന് ഉയര്‍ന്നു വന്ന വീരനായകനായിരുന്നു ഡോണ്‍ ബ്രാഡ്മാനെങ്കില്‍, മധ്യവര്‍ഗ സമൂഹത്തിന്റെ പ്രതിനിധിയായിരുന്നു ഡബ്ല്യു.ജി. ഗ്രേസ്. വ്യാവസായികാനന്തര ബ്രിട്ടന്റെ മിഡില്‍ ക്ലാസ് ഹീറോ ആയാണ് ഗ്രേസിന്റെ വളര്‍ച്ച. പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ കായികതാരമാണ് ഗ്രേസ്. 
66 വയസുവരെ സജീവമായി ക്രിക്കറ്റ് കളിച്ചിരുന്നു ഡബ്ല്യു.ജി. ഗ്രേസ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   24-10-2018   ♛♛♛♛♛♛♛♛♛♛

ലോക പോളിയോ ദിനം 

ലോകാരോഗ്യ സംഘടനയുടെ അഭിമുഖ്യത്തിൽ ഇന്ന് ലോക പോളിയോ ദിനമായി ആചരിക്കുന്നു. പോളിയോ വൈറസിനെതിരെ വിജയം കൈവരിച്ചതിന്റെ ഭാഗമായാന്ന് ഒക്ടോബർ 24 ന് പോളിയോ ദിനമായി ആചരിക്കുന്നതെങ്കിലും ഈ വൈറസിനെതിരെ പ്രതിരോധം തുടരണമെന്നാണ് ലോകാരോഗ്യ സംഘടന (W H O) വ്യക്തമാക്കുന്നത്

WHO യുടെ വിലയിരുത്തൽ അനുസരിച്ച് കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. അവസാനമായി ഈ രോഗം കാന്നപ്പെട്ടത് 2011ജനുവരി 13-ന് രണ്ടു വയസ്സുള്ള പെൺകുഞ്ഞിനായിരുന്നു.

കുട്ടികളുടെ കുടലിലാണ് പോളിയോ രോഗം ഉണ്ടാക്കുന്ന വൈറസ് വസിക്കുന്നത്. ഒരേ ദിവസം എല്ലാ കുട്ടിക ൾക്കും പോളിയോ തുള്ളിമരുന്നു ലഭിക്കുന്നതു വഴി കുട്ടികളുടെ കടലിൽ വാക്സിൻ വൈറസ് പെരുകുകയും അവ രോഗകാരണമായ വൈറസുകളെ നശിപ്പിക്കുകയും ചെയ്യുന്നു.

പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ള പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നി രാജ്യങ്ങളിൽ നിന്നും വൈറസ് മറ്റു രാജ്യങ്ങളിലോ ക്കു വ്യാപിക്കാനുള്ള സാധ്യത കന്നക്കിലെടുത്താണ് ഇന്ത്യയിൽ ഇപ്പോഴും പോളിയോ നിർമ്മാർജ്ഞന യത്നം നടത്തുന്നത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഐക്യ രാഷ്ട്ര സഭ ദിനം 

ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭനിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷികം 1948 മുതൽ ഐക്യ രാഷ്ട്ര സഭ ദിനം ആയി ആചരിക്കപ്പെടുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ്‌ ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്‌, സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ്‌ ആദ്യമായി ഐക്യരാഷ്ട്രങ്ങൾ എന്ന പദം ഉപയോഗിച്ചത്‌. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിനുള്ള വിത്തുകൾ പാകിയതും അന്നത്തെ സഖ്യകക്ഷികൾത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ മോസ്കോ, കെയ്‌റോ, ടെഹ്റാൻ എന്നിവിടങ്ങളിൽച്ചേർന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളിൽ ഈ ആശയം കൂടുതൽ ചർച്ചാവിഷയമായി. 1944 ഓഗസ്റ്റ്‌ മുതൽ ഒക്ടോബർ വരെ ഫ്രാൻസ്‌, ചൈന, ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ(അമേരിക്ക), സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്‌ടൺ ഡി.സിയിൽ പലതവണ യോഗംചേർന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയ്യാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത്‌ ഈ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ലോകംമുഴുവനും ചർച്ചചെയ്തു. ഒടുവിൽ 1945 ഏപ്രിൽ 25-ന്സാൻഫ്രാസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും ലയൺസ്‌ ക്ലബ്‌ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം ജൂൺ 26ന്‌ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്‌, സോവ്യറ്റ്‌ യൂണിയൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു.ഇന്ത്യ ഐക്യരാഷ്ട്രസഭ സ്ഥാപിക്കുന്ന സമയത്ത് സ്വതന്ത്ര രാഷ്ട്രമായിരുന്നില്ല എന്നു മാത്രമല്ല, ഇപ്പോൾ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്എന്നിവ ഇന്ത്യയുടെ ഭാഗവുമായിരുന്നു. 1947-ലാണ് ഇന്ത്യയ്ക്കും പാകിസ്താനും പരമാധികാരം ലഭിച്ചത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ,ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ആർ.കെ. ലക്ഷ്മൺ   (ജന്മദിനം)

ഇന്ത്യൻ കാർട്ടൂണിസ്റ്റും ഹാസ്യകാരനുമാണ് രാശിപുരം കൃഷ്ണസ്വാമി അയ്യർ ലക്ഷ്മൺ ( ഒക്ടോബർ 24, 1924 -  ജനുവരി 26, 2015). രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രതിഭാധനരായ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു.ആക്ഷേപ ഹാസ്യത്തിനൊപ്പം മൂര്‍ച്ചയേറിയ വിമര്‍ശനങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍.ഇന്ത്യയിലെ എക്കാലത്തെയും മികച്ച കാർട്ടൂണിസ്റ്റായി അദ്ദേഹം പരക്കെ കരുതപ്പെടുന്നു.ദ് കോമൺ മാൻ എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ സൃഷ്ടിയാണ്‌ ലക്ഷ്മണെ ഏറെ പ്രശസ്തനാക്കിയത്.

ആർ. കെ. ലക്ഷ്മണിന്റെ ഏറ്റവും പ്രശസ്തമായ സൃഷ്ടിയാണ് ദ കോമൺ മാൻ. അരനൂറ്റാണ്ടോളം സാധാരണ ജനങ്ങളുടെ പ്രതീക്ഷകളും, ആശകളും, നിരാശകളും, പ്രശ്നങ്ങളും ദുരിതങ്ങളും ലക്ഷ്മൺ ഈ കാർട്ടൂൺ കഥാപാത്രം മുഖാന്തരം യു സെഡ് ഇറ്റ് എന്ന ടൈംസ് ഓഫ് ഇന്ത്യ കാർട്ടൂൺ സ്ട്രിപ്പിലൂടെ ദിവസവും ജനങ്ങളുടെ മുന്നിൽ എത്തിച്ചു.

1951-ൽ ആണ് ഈ കാർട്ടൂണിന്റെ ജനനം. ഈ കാർട്ടൂൺ തുടങ്ങുന്ന കാലത്ത്, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളും അവയുടെ സംസ്കാരങ്ങളും ഈ കാർട്ടൂണിലൂടെ കാണിക്കാനായിരുന്നു ലക്ഷ്മണിന്റെ ശ്രമം. ദിവസവും ഓരോ കാർട്ടൂൺ വരക്കേണ്ടതിന്റെ തിരക്കുമൂലം പലപ്പോഴും കാർട്ടൂണിൽ മുഖ്യകഥാപാത്രങ്ങൾക്കൊഴിച്ച് മറ്റാരെയും വരയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് ഒരു കഥാപാത്രം മാത്രം സ്ഥിരമായി പിന്നണിയിൽ വരുന്ന രീതിയിൽ അദ്ദേഹം വരയ്ക്കാൻ തുടങ്ങിയത്. ഈ കഥാപാത്രമാണ് ദ കോമൺ മാൻ. കാർട്ടൂണിലെ മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണം ശ്രദ്ധിക്കുക എന്നതിൽ കവിഞ്ഞ് ഈ കഥാപാത്രത്തിന് സ്വന്തമായി സംഭാഷണം ഒന്നും ഉണ്ടായിരുന്നില്ല. ഈ രീതി ഇന്നും തുടരുന്നു. 1988-ൽ ദ ടൈംസ് ഓഫ് ഇന്ത്യയുടെ 150-ആം വാർഷികത്തിന് ഭാരത സർക്കാർ പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച്, ഈ പത്രത്തിന്റെ മുഖ്യ ആകർഷണം താനാണെന്ന് കോമൺ മാൻ തെളിയിച്ചു. പൂനെയിലുള്ള സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പത്ത് അടി പൊക്കമുള്ള ഒരു പിത്തളയിൽ നിർമ്മിച്ച പ്രതിമയും ഉണ്ട് കോമൺ മാനിന്റേതായി. 2005-ൽ എയർ ഡെക്കാൻ ചെലവു കുറഞ്ഞ എയർലൈൻ തുടങ്ങിയപ്പോൾ തങ്ങളുടെ ചിഹ്നമായി തിരഞ്ഞെടുത്തതും ഈ കോമൺ മാനിനെയാണ്.പുസ്തകങ്ങൾക്കായും ലക്ഷ്മൺ ചിത്രങ്ങൾ വരയ്ക്കാറുണ്ടായിരുന്നു. ഇതിൽ ഏറ്റവും പ്രസിദ്ധമായത് തന്റെ സഹോദരനായ ആർ.കെ. നാരായണിന്റെ പുസ്തകമായ മാൽഗുഡി ഡേയ്സിനു വേണ്ടി വരച്ച ചിത്രങ്ങളായിരുന്നു. ഈ പുസ്തകം പിന്നീട് ശങ്കർ നാഗ് ഒരു സീരിയൽ ആക്കുകയുണ്ടായി.

ഏഷ്യൻ പെയിന്റ്സിന്റെ ഭാഗ്യചിഹ്നമായ ഗട്ടുവിനെ വരച്ചതും ലക്ഷ്മണാണ്. ലക്ഷണിന്റെ കാർട്ടൂണുകൾ മിസ്റ്റർ ആന്റ് മിസ്സിസ് 55 എന്ന ഹിന്ദി സിനിമയിലും കാമരാജ് എന്ന തമിഴ് സിനിമയിലും പ്രത്യക്ഷപ്പെട്ടിരുന്നു. വര കൂടാതെ ചില നോവലുകളും ലക്ഷ്മൺ പ്രസിദ്ധീകരിക്കുകയുണ്ടായി.1984ലാണ് അദ്ദേഹത്തിന് ഏഷ്യയിലെ നോബല്‍ സമ്മാനമായി അറിയപ്പെടുന്ന മഗ്സസെ അവാര്‍ഡ് ലഭിച്ചത്. പത്മഭൂഷണ്‍, ബി ഡി ഗോയങ്ക അവാര്‍ഡ്, ദുര്‍ഗരത്തന്‍ സ്വര്‍ണമെഡല്‍ തുടങ്ങിയ പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. "ദ ടണല്‍ ഓഫ് ടൈം' ആത്മകഥയാണ്. മറാത്തിയില്‍ "ലക്ഷ്മണ്‍രേഖ' എന്ന പേരിലും ഈ പുസ്തകം പ്രസിദ്ധീകരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   25-10-2018   ♛♛♛♛♛♛♛♛♛♛

പാബ്ലോ പിക്കാസോ (ജന്മദിനം)

ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മഹാനായ ചിത്രകാരന്‍ പാബ്ലോ പിക്കാസോ 1881 ഒക്ടോബര്‍ 25 നാണ് ജനിച്ചത്. സ്‌പെയിനിലെ മലാഗ യായിരുന്നു അദ്ദേഹത്തിന്റെ ജന്മസ്ഥലം. ചിത്രകലാധ്യാപകന്റെ മകനായി പിറന്ന പിക്കാസോ ചെറുപ്രായത്തിലെ ചിത്രരചനയുടെ ലോകത്തേക്ക് കടന്നുവന്നിരുന്നു.13-ാം വയസ്സില്‍ അദ്ദേഹം തന്റെ ആദ്യ ചിത്രപപ്രദര്‍ശനം സംഘടിപ്പിച്ചു.

1900 ത്തിലാണ് പിക്കാസോ പാരീസില്‍ എത്തുന്നത്. തൊട്ടടുത്ത വര്‍ഷം അദ്ദേഹം വിഖ്യാതമായ പാരീസിലെ റൂ ലാഫിറ്റി സ്ട്രീറ്റില്‍ തന്റെ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. തുടര്‍ന്നുള്ള ജീവിതം പാരീസില്‍ തന്നെ തുടരാന്‍ തീരുമാനിച്ച അദ്ദേഹം തന്റെ ജീവിതകാലത്ത് ഏതാണ്ട് അമ്പതിനായിരത്തിനു മുകളില്‍ ചിത്രങ്ങള്‍ വരച്ചു. ‘നീല ഘട്ടം’ (Blue Period) എന്നാണ് പിക്കാസോയുടെ സമൃദ്ധമായ ചിത്രരചനാ കാലത്തെ വിശേഷിപ്പിക്കപ്പെട്ടത്. തന്റെ ജീവിതകാലാനുഭവങ്ങളില്‍ നിന്നെടുത്ത വ്യത്യസ്തമായ പ്രമേയങ്ങള്‍ ആധാരമാക്കി പിക്കാസോ ലോകത്തിന് നിരവധി അനുപമവും കലാതിവര്‍ത്തിയുമായ ചിത്രങ്ങള്‍ വരച്ചു നല്‍കി.

ക്യൂബിസത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായിരുന്നു പിക്കാസോ. ഒരു കലാ‍കാരൻ വസ്തുക്കളെ വിഘടിപ്പിക്കുകയും പിന്നീട് അവയെ അമൂർത്തമായ രീതിയിൽ പുനർയോജിപ്പിക്കുകയും ചെയ്യുന്ന ചിത്രകലാശൈലിയാണ് ക്യൂബിസം. പിക്കാസോ 13,500 ചിത്രങ്ങളും 100,000 പ്രിന്റുകളും (ലോഹത്തിൽ കൊത്തിയുണ്ടാക്കുന്നവ - എൻ‌ഗ്രേവിംഗ്സ്), പുസ്തകങ്ങൾക്കായി ഉള്ള 34,000 ചിത്രങ്ങളും 300 ശില്പങ്ങളും രചിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

അദ്ദേഹം നൽകിയ സംഭാവനകളിൽ വളരെ പ്രധാനപ്പെട്ട അദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ തന്നെയായിരുന്നു.തന്റെ പെയിന്റിങ്ങുകളിൽ പിക്കാസോ നിറത്തെ വളരെ ആകർഷണീയമായ ആയുധമായി ഉപയോഗിച്ചു, പക്ഷെ ഡ്രോയിങ്ങിലാണെങ്കിൽ അതിന്റെ ശ്രേണിയും, സ്ഥലം ഉണ്ടാക്കുവാനായി അദ്ദേഹം നിറത്തിന്റെ സൂക്ഷ്മതയാണ് പ്രോയോഗിക്കുന്നത്.അതിൽ മാറ്റം വരുത്താനായി പിക്കാസോ ഇടയ്ക്ക് മണലും പ്രയോഗിക്കുമായിരുന്നു.കലാചരിത്രകാരന്മാരുടെ വിധിപ്രകാരം തന്നെ പിക്കാസോയുടെ ദി റെഡ‍് ആംചെയർ എന്ന ചിത്രത്തിൽ സാധാരണ വീട്ടു പെയിന്റുകളാണ് ഉപയോഗിച്ചത് എന്ന് ആർഗോൺ നാഷ്ണല് ലബോറട്ടോറി യിലെ ഊർജ്ജതന്ത്ര ശാസ്ത്ര്ജ്ഞന്മാർ 2012-ൽ സ്ഥിതീകരിച്ചു.അദ്ദേഹത്തിന്റെ രാത്രിയെ കുറിച്ചുള്ള മിക്ക പെയിന്റിങ്ങുകളും പൂർത്തിയായത് കൃത്രിമ പ്രകാശംകൊണ്ടായിരുന്നു.
പിക്കാസോയുടെ ആദ്യകാല ശിൽപ്പങ്ങളെല്ലാം മരത്തിൽ നിന്ന് ചെത്തിയെടുത്തതോ, മണ്ണുകൊണ്ടോ,മെഴുകുകൊണ്ടോ മാതൃകകൾ ഉണ്ടാക്കിയതോ ആണ്,പക്ഷഎ 1909 മുതൽ 1928 വരെ പിക്കാസോ മാതൃക നിർമ്മാണം നിർത്തുകയും, അസ്ഥിരമായ ഉത്പന്നങ്ങൾകൊണ്ട് ശിൽപ്പങ്ങൾ നിർമ്മിക്കുകയും ചെയ്തു.അതിനുദാഹരണം പറയുകയാണെങ്കിൽ ഗിത്താർ(1912) ആണ് അതിനേറ്റവുമുചിതം, നിംന്നോന്നതമായ, ലോഹ തകിടും, വയറും കൊണ്ട് നിർമ്മിതമായ ഇത് ജെയിൻ ഫ്ലൂഗെൽ വ്യവസ്ഥകളനുസരിച്ച് "ക്യൂബിസ്റ്റ് പെയിന്റിങ്ങുകളുടെ ത്രിമാന പ്രതിരൂപം" അത് "ശിൽപ്പനിർമ്മാണത്തിലും, ചെത്തിയെടുക്കലിലും, പാരമ്പര്യമായാ സമീപനങ്ങളിലും വിപ്ലവകരമായ വേർപാട് അവശേഷിപ്പിക്കുന്നു"

തന്റെ തൊണ്ണൂറാമത്തെ വയസ്സില്‍ പിക്കാസോ അന്തരിക്കുമ്പോള്‍, ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ചിത്രകാരനെന്ന ഖ്യാതി അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...





♛♛♛♛♛♛♛♛♛   26-10-2018   ♛♛♛♛♛♛♛♛♛♛

ഹിലരി ക്ലിന്റൺ (ജന്മദിനം)

ഹിലരി ഡെയ്ൻ റോഡം ക്ലിന്റൺ (ജ. ഒക്ടോബർ 26, 1947) അമേരിക്കൻ സെനറ്റംഗവും ഡെമോക്രാറ്റിക് പാർട്ടി അംഗവുമാണ്. അമേരിക്കയുടെ 42 പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റന്റെ പത്നിയായ ഹിലരി 1993 മുതൽ 2001 വരെ അമേരിക്കയുടെ പ്രഥമ വനിതയായിരുന്നു.

2000-ൽ അമേരിക്കൻ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഹിലരി പ്രഥമ വനിതയായിരിക്കെ ഏതെങ്കിലും നിയമനിർമ്മാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാൾ എന്ന അപൂർവ നേട്ടത്തിനുടമായായി. ന്യൂയോർക്ക് സംസ്ഥാനത്തു നിന്നുള്ള ആദ്യത്തെ വനിതാ സെനറ്ററാണ് അഭിഭാഷകയായ ഹിലരി. 

2006-ൽ സെനറ്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഹിലരി , 2008ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനുവരി 20-നു സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ , 2008 ജൂൺ 7-ന്‌ , പ്രൈമറി തിരഞ്ഞെടുപ്പിൽ കൂടുതൽ ഡെലിഗേറ്റുകളുടെ പിന്തുണ ലഭിച്ച ബറാക്ക് ഒബാമയെ 2008ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്തുണക്കുന്നതായി അവർ പ്രഖ്യാപിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വസൂരി

ചരിത്രാതീത കാലം തൊട്ടേ മനുഷ്യരാശിയെ വേട്ടയാടിക്കൊണ്ടിരുന്ന വിനാശകാരിയായ വൈറസ് ആയിരുന്നു വേരിയോള, അതായത് വസൂരി അഥവാ സ്മോള്‍ പോക്സിന് കാരണമാവുന്ന വൈറസ്.ദ്രുതഗതിയില്‍ പടര്‍ന്നു പിടിക്കുകയും അനേകരെ  കൊന്നൊടുക്കുകയും,രക്ഷപ്പെടുന്ന പലര്‍ക്കും എന്നെന്നേക്കുമായി അന്ധതയും വൈരൂപ്യവും ഒക്കെ സമ്മാനിച്ചു കടന്നുപോവുകയും ചെയ്തിരുന്ന ഈ പകര്‍ച്ചവ്യാധി അന്നാളുകളില്‍ മനുഷ്യരുടെ പേടി സ്വപ്നം ആയിരുന്നു.

സാമൂഹികമായും വസൂരി ബാധയുടെ നാളുകള്‍ കറുത്ത ചരിത്രാദ്ധ്യായമാണ്, രോഗബാധിതര്‍ ആവുന്നവര്‍ക്ക് സാമൂഹിക ഭ്രഷ്ട് കല്‍പ്പിച്ചു ഒറ്റപ്പെടുത്തിയിരുന്നു,മരിച്ചു വീഴുന്നവരെ ഒരുമിച്ചിട്ടു അഗ്നിക്കിരയാക്കി, മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാന്‍ താഴ്ന്ന ജാതി എന്ന് കണക്കാക്കപ്പെട്ടവരെ നിയോഗിച്ചു, ഇങ്ങനെയൊക്കെയുള്ള അവസ്ഥയിലായിരുന്നു ലോകം അന്ന്. ശാസ്ത്രം ആദ്യത്തെ വാക്സിന്‍ പ്രയോഗിക്കുന്നത്,അഥവാ“വാക്സിനേഷന്‍” എന്ന പ്രക്രിയ തന്നെ കണ്ടെത്തുന്നത് വസൂരിക്ക് എതിരെയാണ്. ആദ്യമായി ഒരു പകര്‍ച്ചവ്യാധി ഭൂമുഖത്ത് നിന്നും തുടച്ചു മാറ്റുന്നതും വസൂരിയെയാണ്.ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഭൂമിയില്‍ നില നിന്ന ഈ രോഗത്തെ ഒടുവില്‍ ശാസ്ത്രം പിടിച്ചു കെട്ടിയത് മനുഷ്യരാശിയുടെയും അതോടൊപ്പം വാക്സിനുകളുടെയും ചരിത്രത്തിലെ സുവര്‍ണ്ണ നേട്ടമാണ്.1977 ഒക്ടോബർ 26 ന് - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.

വാക്സിനേഷന്‍ പ്രക്രിയയ്ക്ക് തന്നെ എതിരായി ഒരു ചെറിയ വിഭാഗം ആളുകള്‍ സ്ഥാപ്തിത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അവാസ്തവ പ്രചാരണങ്ങള്‍ നടത്തുന്ന ഈ കാലഘട്ടത്തില്‍ വസൂരിയുടെ ചരിത്രത്തിലൂടെ അല്പം പിന്നോട്ട് നടക്കുന്നത് ഉള്‍ക്കാഴ്ചകള്‍ പ്രദാനം ചെയ്തേക്കാം. ലോകം മുഴുവന്‍ ഒറ്റക്കെട്ടായി പന്ത്രണ്ടു വര്‍ഷം നീണ്ടു നിന്ന നിര്‍മ്മാര്‍ജ്ജന തീവ്രയജ്ഞത്തിലൂടെയാണ് വസൂരി വൈറസിനെ ഭൂമിയില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്തത്. ഇന്നിപ്പോള്‍ അമേരിക്കയിലും റഷ്യയിലും ഉള്ള രണ്ടു ലാബുകളില്‍ മാത്രമാണ് ഈ “വില്ലനെ” സുഷുപ്തിയില്‍ അതീവ ജാഗ്രതയോടെ കര്‍ശന സുരക്ഷാ സംവിധാനത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. വസൂരി നിര്‍മ്മാര്‍ജ്ജനം സാധ്യമായതോടെ പ്രതിവര്‍ഷം 50 ലക്ഷത്തോളം ജീവനുകളാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മൊഹമ്മദ് റേസ പഹ്‌ലവി (ജന്മദിനം)

മൊഹമ്മദ് റേസ പഹ്‌ലവി  (26 October 1919 – 27 July 1980)  ഇറാനിലെ ഷാ ആയിരുന്നു. 1941 സെപ്റ്റംബർ 16 നു ഇറാന്റെ ഷാ ആയി അധികാരമേറ്റെടുത്ത മൊഹമ്മദ് റേസ പഹ്‌ലവി, 1979 ഫെബ്രുവരി 11നു ഇറാനിയൻ ഇസ്ലാമിക് വിപ്ലവശേഷം അധികാരഭ്രഷ്ടനാക്കപ്പെട്ടു. 1967 ഒക്ടോബർ 26നു അദ്ദേഹം ഷാഹൻഷാ (ചക്രവർത്തി) എന്ന നാമം സ്വീകരിച്ചു. ഇറാനിലെ രാജവംശത്തിലെ രണ്ടാമത്തെയും അവസാനത്തെയും രാജാവായിരുന്നു അദ്ദേഹം. ഇതുകൂടാതെ അനേകം മറ്റു നാമങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ആര്യമെഹർ (ആര്യന്മാരുടെ ദീപം), ബൊസോർഗ് ആർടെഷ്ടാരാൻ(യോദ്ധാക്കളുടെ തലവൻ) തുടങ്ങിയവ

രണ്ടാം ലോകമഹായുദ്ധത്തിൽ ഇംഗ്ലിഷ്-സോവിയറ്റ് അധിനിവേശം ഇറാനിൽ നടന്ന സമയത്താണ് അദ്ദേഹം അധികാരത്തിലെത്തിയത്. മൊഹമ്മദ് റേസ ഷായുടെ കാലത്ത് ഇറാന്റെ എണ്ണവ്യവസായം ഭാഗികമായി ദേശീയവത്കരിച്ചു.ജനാധിപത്യപരമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രിയായിരുന്ന മൊ ഹമ്മെദ് മൊസദ്ദെഘ് ആണിതിനു നേതൃത്വം വഹിച്ചത്. എന്നാൽ യു എസ്- യു കെ സഹായത്തോടെ നടന്ന അട്ടിമറിയിലൂടെ മൊഹമ്മെദ് മൊസദ്ദെഘ് അധികാര ഭ്രഷ്ടനായി. അതോടെ പാശ്ചാത്യരാജയങ്ങളുടെ എണ്ണ കമ്പനികൾ തിരിച്ചുവന്നു. മൊഹമ്മദ് റേസ പഹ്‌ലവിയുടെ കാലത്ത് സൈറസ് സ്ഥാപിച്ച പേർഷ്യൻ സാമ്രാജ്യത്തിന്റെ തുടർച്ചയായ 2500ആം വാർഷികം ആചരിക്കുകയുണ്ടായി.ഈ സമയം മൊഹമ്മദ് റേസ പഹ്‌ലവി ഇറാനിയൻ കലണ്ടർ സൈറസിന്റെ സാമ്രാജ്യരൂപീകരണവുമായി ബന്ധപ്പെട്ട് പരിഷ്കരിച്ചു. മൊഹമ്മദ് റേസ പഹ്‌ലവി ധവളവിപ്ലവം എന്നപേരിൽ ഇറാനെ ലോകത്തെ ഏറ്റവും വലിയ ലോകശക്തിയാക്കാൻ ഉന്നതമായ സാമ്പത്തിക സാമൂഹിക പരിഷ്കാരത്തിനു ശ്രമംതുടങ്ങി. രാജ്യത്തെ ആധുനികവത്കരിക്കാനും ചില വ്യവസായങ്ങളെ ദേശീയവത്കരിക്കാനും സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കാനും ശ്രമിച്ചു.
ഒരു മതെതര മുസ്ലിം ആയിരുന്ന പഹ്‌ലവിക്ക് മതനേതാക്കളിൽനിന്നും തീവ്രമതവിശ്വാസികളിൽനിന്നും കടുത്ത എതിർപ്പു നേരിടേണ്ടിവന്നു. പ്രധാനമായി, ഷിയ മതനേതാക്കൾ, തൊഴിലാളിവർഗ്ഗം, എന്നിവർ അദ്ദേഹത്തിന്റെ ശക്തമായ ആധുനികവത്കരണത്തെയും മതേതരവത്കരണവും പാരമ്പര്യവാണിക്കുകളായ ബസാറികളോടുള്ള സമരം, ഇസ്രായേലുമായുള്ള ബന്ധം, അദ്ദേഹത്തിനുചുറ്റുമുണ്ടായിരുന്ന അഴിമതി, അദ്ദേഹത്തിന്റെ കുടുംബം, ഭരണത്തിലുള്ള വരേണ്യവർഗ്ഗം എന്നീ ഘടകങ്ങളുടെ എതിർപ്പ് അദ്ദേഹത്തിനു നേരിടേണ്ടിവന്നു. ഇറാനിയൻ കമ്യൂണിസ്റ്റ് പാർട്ടിയായ തുദേ പാർട്ടിയെ നിരോധിച്ചതും ഇറാനിയൻ ഇന്റലിജൻസ് ഏജൻസിയുടെ പാർട്ടി ആഭിമുഖ്യത്തെ എതിർത്തതും കൂടുതൽ എതിർപ്പിനു ഇടയാക്കി. 1978ൽ രാഷ്ട്രീയ തടവുകാരുടെ എണ്ണം 2200 ആയിരുന്നു.

മറ്റു പല ഘടകങ്ങളും അദ്ദേഹത്തിനോടുള്ള എതിർപ്പിനു വകവച്ചു. കമ്യൂണിസ്റ്റു പാർട്ടിയുടെ സ്വാധീനം വർദ്ധിച്ചുവന്നതും ഇസ്ലാമിസ്റ്റുകളുമായി നിരന്തരം നടന്ന സംഘർഷവും അദ്ദേഹത്തിന്റെ ഭരണത്തിനു യു കെ, യു എസ് എന്നീ രാജയങ്ങളുടെ പിന്തുണയും രാജ്യത്ത് അസ്ഥിരത സൃഷ്ടിച്ചു. ഇത് ഇറാനിയൻ വിപ്ലവത്തിലേയ്ക്ക് നയിച്ചു. 1979ൽ ആണിതു നടന്നത്. ജനുവരി 17 നു ഇറാൻ വിട്ടു പോകാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. അധികം താമസിക്കാതെതന്നെ, ഇരാനിയൻ രാജഭരണം അവസാനിപ്പിക്കപ്പെട്ടു. ഇറാനെ ഇസ്ലാമിക് രിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ടു. ആയത്തൊള്ള ഖൊമൈനി ആ രാജ്യത്തിന്റെ തലവനുമായി അവരോധിക്കപ്പെട്ടു. തിരികെ വന്നാൽ തൂക്കിക്കൊല്ലുമെന്നതിനാൽ ഈജിപ്റ്റിലെ പ്രസിഡന്റായ അന്വർ സാദത്ത് അദ്ദേഹത്തിനു രാഷ്ട്രീയ അഭയം നൽകിയതിനാൽ അവിടെവച്ചുതന്നെ അദ്ദേഹം മരണമടഞ്ഞു. പിന്നീടു ഇറാനിൽ ഷാ അധികാരത്തിൽ വന്നിട്ടില്ലാത്തതിനാൽ അദ്ദേഹത്തെ ഷാ എന്നു തന്നെ വിളിക്കപ്പെട്ടു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ...


♛♛♛♛♛♛♛♛♛   27-10-2018   ♛♛♛♛♛♛♛♛♛♛

കുമാർ സംഗക്കാര (ജന്മദിനം)

ഒരു ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് കുമാർ സംഗക്കാര (ഒക്ടോബർ 27 1977). ശരിയായ പേര് കുമാർ ചൊക്‌സാന്ദ്ര സംഗക്കാര എന്നാണ്. 2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് പരാജപ്പെടുന്നതു വരെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സംഗക്കാര. ഇടംകയ്യൻ ബാറ്റ്സ്മാനും, വിക്കറ്റ് കീപ്പറുമാണ് സംഗക്കാര. ടെസ്റ്റ് ക്രിക്കറ്റ് റാങ്കിൽ ഒന്നാം സ്ഥാനത്ത് നിരവധി തവണ സംഗക്കാര എത്തിയിരുന്നു.

2012 സെപ്റ്റംബർ 15ന് നടന്ന ഐ.സി.സി. പുരസ്കാരനിശയിലെ താരം സംഗക്കാരയായിരുന്നു. 3 അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച ക്രിക്കറ്റ്താരത്തിനുള്ള ഗാരി സോബേഴ്സ് ട്രോഫി, ജനപ്രിയതാരം, 2011ലെ മികച്ച ടെസ്റ്റ്താരം എന്നീ അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച കളിക്കാരനുള്ള അവാർഡ് നിർണയത്തിൽ, ദക്ഷിണാഫ്രിക്കയുടെ വെറോൺ ഫിലാൻഡർ, ഹാഷിം അംല, ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് എന്നിവരെയാണ് സങ്കക്കാര പിന്തള്ളിയത്. 2011ൽ ടെസ്റ്റിലും ഏകദിനത്തിലും ഇദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു. 14 ടെസ്റ്റിൽനിന്ന് 5 സെഞ്ചുറികളും 5 അർധസെഞ്ചുറികളുമായി 1444 റൺ കഴിഞ്ഞവർഷം നേടി. പാകിസ്താനെതിരായ ടെസ്റ്റിലെ 211 റണ്ണും ഇതിലുൾപ്പെടും. 37 ഏകദിനങ്ങളിൽനിന്ന് മൂന്ന് സെഞ്ചുറികളുൾപ്പെടെ 1457 റണ്ണും സങ്കക്കാര അടിച്ചുകൂട്ടി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ദീപാവലി

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലിഅഥവാ ദിവാളി. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത്‌ ഹിന്ദു, ജൈന, സിഖ്മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. രാജ്യത്താകമാനം വ്യത്യസ്ത രീതികളിലാണ് ദീപാവലി ആഘോഷിക്കുന്നത്.ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ  സംസ്കൃതത്തിലെഅതേപേരിലും മറ്റുഭാഷകളിൽ ദിവാലി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു.ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദേവീ പ്രീതിക്ക് അത്യുത്തമമായ ദിനമാണ്. ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണു വിശ്വാസം.  ദീപാവലി ആഘോഷങ്ങൾ ഏറ്റവും പ്രധാനമായി നടക്കുന്നത് ഉത്തരേന്ത്യയിലാണ്. ഈ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ലഭിക്കുന്ന ഐശ്വര്യവും ദേവീകടാക്ഷവും വർഷം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം.ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   28-10-2018   ♛♛♛♛♛♛♛♛♛♛

സ്വാമിനി നിവേദിത (ജന്മദിനം)

സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്നു സ്വാമിനി നിവേദിത (ഒക്ടോബർ 28, 1867 - ഒക്ടോബർ 13, 1911). സാമൂഹ്യ പ്രവർത്തകയും അദ്ധ്യാപികയും ഗ്രന്ഥകാരിയും ആയിരുന്ന മാർഗരറ്റ്‌ എലിസബത്ത്‌ നോബിൾ ആണ്‌, സ്വാമി വിവേകാനന്ദന്റെ ഒട്ടുമിക്ക ഇംഗ്ലീഷ്‌അമേരിക്കൻ പ്രഭാഷണങ്ങളിലും പങ്കെടുക്കുകയും, പിന്നീട്‌ ഇന്ത്യയിലെത്തി സന്യാസസംഘാംഗമാകുകയും സ്വാമിനി നിവേദിത ആകുകയും ചെയ്തത്‌ അയർലണ്ടുകാരായ സാമുവലിന്റെയും മേരിയുടെയും മകളായി 1867 ഒക്ടോബർ 28-ന് ജനിച്ചു. മാർഗരറ്റ് നോബിൾ എന്നാണ് യഥാർഥപേര്. ഇംഗ്ലണ്ടിൽ ജീവിതമാരംഭിച്ച മാർഗരറ്റ് ടൊറെന്റണിലെ ഹാലിഫാക്സ് സ്കൂളിൽ, വിദ്യാഭ്യാസം നടത്തിയശേഷം, പതിനെട്ടാം വയസ്സിൽ കെസ്വിക്കിലെ ഒരു സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയായി. തീവ്രമായ മതവീക്ഷണം ചെറുപ്പത്തിലേ തന്നെ ഉണ്ടായിരുന്ന മാർഗരറ്റിന് ലൗകിക ജീവിത സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില വിദ്യാഭ്യാസ പ്രവർത്തക എന്ന നിലയിൽ മാർഗരറ്റ് സജീവമായി പ്രവർത്തിച്ചു. ലണ്ടനിൽ ന്യൂ സ്കൂൾ സ്ഥാപിക്കുന്നതിന് ഹസിസ്ഭേല്യു മാർഗരറ്റിന്റെ സഹായം തേടിയിരുന്നു. 1895-ൽ അവിടംവിട്ട്, റസ്കിൻ സ്കൂൾ സ്ഥാപിച്ചു. അക്കാലത്ത് ലേഡി ഇസബെല്ലിന്റെ ഭവനത്തിൽ വച്ചുനടന്ന മതപ്രഭാഷണത്തിനിടയിലാണ് മാർഗരറ്റ് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടുന്നത്. പിന്നീടദ്ദേഹത്തെ അവർ ഗുരുവായി സ്വീകരിച്ചു. 1898 ജനുവരി 28-ന് അവർ ഭാരതത്തിലെത്തി.

മാർച്ച് 25-ന് ബംഗാളിൽവച്ച് മാർഗരറ്റിന് സ്വാമിജി 'നിവേദിത' എന്ന പേര് കൊടുത്തു. ശ്രീരാമകൃഷ്ണസമ്പ്രദായത്തിലുള്ള പരിശീലനമാണ് നിവേദിത അഭ്യസിച്ചത്. ശ്രീശാരദാദേവിയുമായുള്ള കൂടിക്കാഴ്ചയും നിവേദിതയുടെ ആത്മീയജീവിതത്തിന് കൂടുതൽ ഉണർവേകി. വിവേകാനന്ദസന്ദേശങ്ങളുടെ പ്രചരണാർഥം അൽമോറ, കാശ്മീർ എന്നിവിടങ്ങളിൽ കുറച്ചുകാലം താമസിച്ചു. പിന്നീട് നൈഷ്ഠിക ബ്രഹ്മചാരിണിയായി ഏറെക്കാലം ബേലൂർ മഠത്തിൽ കഴിച്ചു കൂട്ടിയ നിവേദിത, 1898 നവംബർ 12-ന് ബാഗ്ബസാറിൽ ഒരു പുതിയ സ്കൂളിന് തുടക്കമിട്ടു. വിദ്യാർഥിനികൾക്ക് മാത്രമായുള്ള ഈ സ്കൂളിൽ ആധ്യാത്മികാന്വേഷണത്തിന് കൂടുതൽ പ്രാധാന്യം നല്കിയിരുന്നു. ഇക്കാലത്ത് ടാഗൂർ കുടുംബവുമായി സമ്പർക്കം പുലർത്തുകയും രബീന്ദ്രനാഥ ടാഗൂറിന്റെ ഉറ്റ സുഹൃത്തായി മാറുകയും ചെയ്തു. ഇതിനോടകം സന്ന്യാസജീവിതത്തിൽ തീവ്രമായി ആകൃഷ്ടയായിത്തീർന്ന നിവേദിത, കാളിമാതാവിന്റെ കടുത്ത ഭക്തയായി മാറിയിരുന്നു. ആത്മീയ പ്രചാരണത്തിനിടെ വന്നുപെട്ട സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാനുള്ള വഴി തേടി സ്വാമി വിവേകാനന്ദൻ, തുരീയാനന്ദസ്വാമികൾ എന്നിവർക്കൊപ്പം ലണ്ടനിലേക്കു പോയി. പിന്നീട് അമേരിക്കയിലുമെത്തി. അവിടങ്ങളിൽ നിരവധി വിവേകാനന്ദ ശിഷ്യരെ സംഘടിപ്പിക്കുകയും സംഭാവനകൾ സ്വീകരിക്കുകയും ചെയ്തു. 1902-ൽ വിവേകാനന്ദസ്വാമികൾ സമാധിയായശേഷവും നിവേദിതയുടെ ഊർജ്ജിത പ്രവർത്തനങ്ങൾക്ക് ഇളക്കം തട്ടിയില്ല. ബാലഗംഗാധര തിലകൻ, ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങിയ പ്രമുഖരുമായി രാഷ്ട്രീയ ചർച്ചകൾ നടത്താനും പുതിയ രാഷ്ട്രീയ സങ്കല്പം പടുത്തുയർത്താനും നിവേദിത മുന്നിലുണ്ടായിരുന്നു. ഹിന്ദുധർമത്തിന്റെ ശക്തിയിൽ അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ബറോഡയിൽവച്ച് അരവിന്ദഘോഷിനെ പരിചയപ്പെട്ടതും നിവേദിതയുടെ ജീവിതസങ്കല്പത്തെ ഊർജ്ജസ്വലമാക്കി. ദക്ഷിണേന്ത്യയിൽ ഇവർ നടത്തിയ സന്ദർശനങ്ങളും ചർച്ചകളും ഏറെ ശ്രദ്ധേയമായിരുന്നു. ദേശീയ പ്രവർത്തനങ്ങളിലേക്ക് ശക്തമായരീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളിൽ അണിചേരുകയും ചെയ്തു. വിദ്യാഭ്യാസം, സ്വാതന്ത്ര്യപ്രസ്ഥാനം, ബംഗാൾ വിഭജനം, സ്വദേശി പ്രസ്ഥാനം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനും ആത്മീയമായ ഒരുണർവ് വിപ്ളവചലനങ്ങൾക്ക് പകർന്നുകൊടുക്കാനും ഭഗിനി നിവേദിത ശ്രമിച്ചു. ഭാരതത്തിന്റെ ദേശീയതയ്ക്കുവേണ്ടിയുള്ള സമരങ്ങളിൽ നിവേദിതയും മുന്നിട്ടുനിന്നു. ഭാരതീയരുടെ വിഗ്രഹാരാധനാ സങ്കല്പത്തെ അവർ മാനിക്കുകയും ചെയ്തിരുന്നു. വനിതകൾക്കായി പ്രത്യേക സന്ന്യാസ ചിട്ടകളോടെ ഒരു മാതൃമന്ദിരവും അവരുടെ നേതൃത്വത്തിൽ ഉയർന്നുവന്നു. ധീരമായ ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ ഉയർന്നുവന്ന വിമർശനങ്ങളെ അസാമാന്യ ധീരതയോടെ നേരിട്ട നിവേദിത ക്രമേണ, രോഗാതുരയായിത്തീർന്നു.

നിവേദിതയുടെ സമ്പൂർണ കൃതികൾ അഞ്ചുവാല്യങ്ങളിലായി കൽക്കത്ത അദ്വൈതാശ്രമത്തിൽനിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔവർ മാസ്റ്റർ ആൻഡ് ഹിസ് മെസ്സേജ്, ദ് മാസ്റ്റർ ആസ് ഐ സോ ഹിം തുടങ്ങിയ ഗ്രന്ഥങ്ങൾ വിഖ്യാതങ്ങളാണ്. 1911 ഒക്ടോബർ 13-ന് 44-ാം വയസ്സിൽ ഡാർജിലിങ്ങിൽ വച്ച് സിസ്റ്റർ നിവേദിത ദിവംഗതയായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സ്റ്റാച്ച്യൂ ഓഫ് ലിബേര്‍ട്ടി
Statue of liberty

1886ല്‍ ഫ്രഞ്ച് ജനത  അമേരിക്കായ്ക്ക് നല്‍കിയ ഒരു സമ്മാനമാണ് 151 അടി ഉയരമുള്ള Statue of liberty. വലത്ത് കൈയ്യില്‍ ദീപനാളം ഉയര്‍ത്തിപ്പിടിച്ച ഈ സ്ത്രീ പ്രതിനിധീകരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ ദൈവമായ Libertas നെയാണ്.ഇടത്തേ കൈയ്യിലുള്ള  പുസ്തകത്തിന് മുകളില്‍ July4-1776എന്ന് (അമേരിക്ക ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമായ ദിവസം) കൊത്തിവെച്ചിട്ടുണ്ട്. കിരീടത്തിലുള്ള ഏഴ് സ്പൈക്സ് ,എഴ് ഭൂഖണ്ഡങ്ങളെ ഉദ്ദേശിച്ചാണ്. കടലിലേക്ക് മുഖം തിരിഞ്ഞ് നില്‍ക്കുന്ന ഈ പ്രതിമ പുറമേ നിന്ന് കപ്പലില്‍ വരുന്ന കുടിയേറ്റക്കാരെവെളിച്ചം പകര്‍ന്നുവരവേല്‍ക്കുകയാണ്. ഫ്രഞ്ച്  എഴുത്തുകാരനും, രാഷ്ടീയപ്രഗല്‍ഭനുമായ Edouard Rene de Laboulaye ന്റെ മനസ്സില്‍ തോന്നിയ ഒരു ആശയമായിരുന്നു ഇത്.ഫ്രാന്‍സ്സ്-അമേരിക്കാ സൌഹൃദബന്ധം ദൃഡപ്പെടുത്താന്‍ ഒരു സ്മാരകം അമേരിക്കാക്ക് സമര്‍പ്പിക്കുക.ഈ ആശയത്തില്‍ ഉത്തേജിതനായ Fredric Bartholdi എന്ന യുവ ശില്പി  സ്മാരകത്തിനായി രേഖാചിത്രമൊരുക്കി.1871ല്‍ അദ്ദേഹം അനുമതിക്കായി ന്യൂയോര്‍ക്കിലെത്തി.അന്നത്തെ അമേരിക്കന്‍പ്രസിഡെണ്ട് ആയ Ulysses S.Grantല്‍ നിന്ന് അനുവാദം ലഭിച്ചു.പ്രതിമ സ്ഥാപിക്കാനായി Bedloes Island  (ഇപ്പോള്‍ ലിബെര്‍റ്റി ഐലണ്ട് എന്ന് വിളിക്കുന്നു ) ആണ് ഉത്തമമായ സൈറ്റ് എന്ന് നിശ്ചയിച്ചു.ഉള്‍ഭാഗം125 ടണ്‍ സ്റ്റീലും, പുറമെ 35 ടണ്‍ ചെമ്പും പൊതിഞ്ഞാണ് ഈ പ്രതിമ നിര്‍മ്മിച്ചത്.സ്വര്‍ണ്ണത്തകിട് കൊണ്ടാണ് ദീപം പൊതിഞ്ഞിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ ഫണ്ടിലേക്ക്  എല്ലാവരും പണം സംഭാവന ചെയ്തു-ആര്‍ട്ട് ഷോ,ലോട്ടറി.തുടങ്ങിയവ നടത്തി പിരിവെടുത്തു.ഒരു തീവ്രയത്നം തന്നെയായിരുന്നു ഇതിലേക്കുള്ള പണശേഖരണം.അങ്ങിനെ ഈ പ്രതിമയുടെ നിര്‍മ്മാണം നീണ്ടുപോയി.ഏകദേശം 400,000 അമേരിക്കന്‍  ഡോളേഴ്സ് ആണ്   അന്ന്   ചെലവ്    വന്നത് .ഇന്ന് അമേരിക്ക അഭിമാനിക്കുന്ന ഈ പ്രതിമയുടെ നിര്‍മ്മാണത്തെക്കുറിച്ച് അന്ന്  അവര്‍ക്ക് ആദരവിനേക്കാള്‍ പരാമര്‍ശങ്ങളായിരുന്നു. എന്തിനാണാവോ ഫ്രാന്‍സുകാര്‍ അമേരിക്കാക്ക് സമ്മാനമൊരുക്കാന്‍ ഇത്ര struggle ചെയ്തത്????? വിവിധ ഭാഗങ്ങളായി കപ്പലില്‍ ഈ പ്രതിമ ന്യൂയോര്‍ക്കില്‍ എത്തിച്ചു.ഒക്ടൊബര്‍28-1886ല്‍ ഇത് ലിബെര്‍റ്റി ഐലണ്ടില്‍ പ്രതിഷ്ടിച്ചു.പ്രതിമ ഫ്രാന്‍സ്സും,pedestal (ഇരിപ്പിടം)അമേരിക്കായുമാണ് ഉണ്ടാക്കിയത്.ഈര്‍പ്പമുള്ള കാറ്റ് ചെന്‍പ് തകിടില്‍ oxidation നടത്തിയതിനാല്‍ പ്രതിമയുടെ നിറം ഇളം പച്ചയായി മാറി. കടല്‍ക്കാറ്റേറ്റ് ലോഹങ്ങള്‍ക്ക് corrosion സംഭവിച്ചതിനാല്‍ 1984ല്‍ ഇത് renovation ചെയ്യുകയുണ്ടായി.ഒരുവര്‍ഷം ഏതാണ്ട് 40 ലക്ഷത്തിനടുത്തുള്ള സന്ദര്‍ശകരാണ് പ്രതിമ കാണാനെത്തുന്നതെന്നാണ് കണക്ക്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മാക്‌സ് മുള്ളർ  (ചരമദിനം)

ഭാരതീയ തത്ത്വചിന്തയും ദര്‍ശനങ്ങളും അത് അര്‍ഹിക്കുന്ന പ്രൗഢിയോടെയും ഗൗരവത്തോടെയും അവതരിപ്പിച്ച വിശ്രുത ചിന്തകനും ഗ്രന്ഥകാരനുമാണ് ഫ്രെഡറിക് മാക്‌സ് മുള്ളര്‍. (6 ഡിസംബർ1823 – 28 ഒക്ടോബർ 1900) വേദാന്തികളില്‍ വേദാന്തിയാണ് മാക്‌സ് മുള്ളര്‍ എന്നാണ് സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞത്. വേദങ്ങളും ഉപനിഷത്തുകളും സംശോധനം ചെയ്ത് പ്രസിദ്ധീകരിച്ചു എന്നതാണ് അദ്ദേഹം നല്‍കിയ മഹത്തായ സേവനം. ഭാരതീയ തത്ത്വചിന്തയെയും ദര്‍ശനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന അതിബൃഹത്തായ 50 വാല്യങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചത്. പില്‍ക്കാലത്ത് ഭാരതവിജ്ഞാനീയം അഥവാ ഇന്‍ഡോളജി എന്ന പേരില്‍ വലിയൊരു വിജ്ഞാനശാഖയായി വളര്‍ന്ന ജ്ഞാനമേഖലയ്ക്ക് ശക്തമായ അടിത്തറയിട്ടത് മാക്‌സ് മുള്ളറാണ്. ജര്‍മനിയിലെ ദസ്സോയില്‍ ജനിച്ചു വളര്‍ന്ന മാക്‌സ് മുള്ളര്‍ക്ക് ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തോട് പ്രതിപത്തിയുണ്ടായിരുന്നു. ജര്‍മനിയിലുണ്ടായിരുന്ന സംസ്‌കൃത പണ്ഡിതന്മാരെ ചെന്നു കണ്ട് സംസ്‌കൃതം പഠിച്ച മാക്‌സ് മുള്ളര്‍ക്ക് ഇടക്കാലത്ത് തത്ത്വചിന്തയില്‍ കമ്പം കയറി. കാന്റിനെയും ഹെഗലിനെയും പോലുള്ള ജര്‍മന്‍ തത്ത്വചിന്തകരുടെ കൃതികള്‍ പഠിക്കാന്‍ കഠിന പരിശ്രമം നടത്തിയ മാക്‌സ്മുള്ളര്‍ക്ക് ഭാരതീയ വിജ്ഞാനങ്ങളെക്കുറിച്ചും തത്ത്വചിന്തയെക്കുറിച്ചും അറിയാനുള്ള ജിജ്ഞാസയുണ്ടായത് സ്വാഭാവികം മാത്രമായിരുന്നു. ഭാരതീയ വിജ്ഞാനങ്ങളുടെ കൂട്ടത്തില്‍ ആദ്യത്തേത് ഋഗ്വേദമാണെന്ന് അറിയാമായിരുന്ന മുള്ളര്‍ അതിനൊരു സംശോധിത പാഠം ഉണ്ടാക്കാനും ഋഗ്വേദം ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യാനുമാണ് ശ്രമിച്ചത്. ലഭ്യമായിരുന്ന നിരവധി സംസ്‌കൃത പാഠങ്ങള്‍ പരിശോധിച്ച് ഒരൊറ്റ അക്ഷരത്തെറ്റു പോലുമില്ലാതെ പകര്‍പ്പ് എഴുതിയുണ്ടാക്കി സംസ്‌കൃതത്തിലും ഇംഗ്ലീഷിലും പ്രസിദ്ധപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഋഗ്വേദത്തിന് മാക്‌സ് മുള്ളര്‍ തയ്യാറാക്കിയ വിപുലമായ ഇംഗ്ലീഷ് വ്യാഖ്യാനമാണ് ഇന്ത്യന്‍ വിജ്ഞാനങ്ങളുടെ മഹത്ത്വത്തെക്കുറിച്ച് ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുത്തത്. ഒരു വിഭാഗം ബ്രാഹ്മണരുടെ ആചാരപരതയുടെ ഭാഗം മാത്രമായി ഒതുങ്ങിപ്പോയിരുന്ന വേദവിജ്ഞാനങ്ങളുടെ മഹത്വം ഇന്ത്യക്കാരെ ബോധ്യപ്പെടുത്തിയതും മാക്‌സ് മുള്ളറുടെ ജ്ഞാനപരിശ്രമങ്ങള്‍ തന്നെയാണ്. വേദങ്ങള്‍ വീണ്ടെടുത്ത അവതാരത്തിനു തുല്യമായ സ്ഥാനത്തിനര്‍ഹനാണ് മാക്‌സ് മുള്ളര്‍ എന്നു വേണമെങ്കില്‍ പറയാം. വേദങ്ങളെയും ഭാരതീയ തത്ത്വചിന്തയെയും കുറിച്ചു പഠിക്കുമ്പോള്‍ത്തന്നെ അവയിലെ തത്ത്വചിന്താപരമായ ദര്‍ശനങ്ങളടങ്ങിയ ഉപനിഷത്തുകളോട് അദ്ദേഹത്തിന് പ്രത്യേകിച്ചൊരു താത്പര്യമുണ്ടായിരുന്നു. പില്‍ക്കാലത്ത് ഉപനിഷത്തുകള്‍ എന്ന പേരില്‍ മുള്ളര്‍ തയ്യാറാക്കിയ ബൃഹദ്ഗ്രന്ഥം ഉപനിഷത്തുകളുടെ മഹിമാതിരേകത്തെക്കുറിച്ചു ലോകത്തിനു ബോധ്യമേകി. സംസ്‌കൃതസാഹിത്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന സംസ്‌കൃതസാഹിത്യ ചരിത്രവും ഭാരതവിജ്ഞാനീയത്തിന് അടിത്തറയേകി. മഹത്തായൊരു തത്ത്വചിന്തയും സാഹിത്യലോകവും അതിവിപുലമായ സംസ്‌കാര സവിശേഷതകളും  വിദ്യാഭ്യാസ കാലത്തെയും ഓക്‌സ്‌ഫോര്‍ഡിലെ ജീവിതത്തിന്റെ തുടക്കക്കാലത്തെയും അനുഭവങ്ങളാണ് മുഖ്യമായുംപറയുന്നത്. അക്കൂട്ടത്തില്‍ നമുക്ക് ഏറ്റവും കൗതുകം തോന്നുക ഋഗ്വേദവ്യാഖ്യാനത്തിന്റെയും സംശോധനത്തിന്റെയും തിരക്കുകളില്‍ മുഴുകി ചെലവഴിച്ച കാലത്തെക്കുറിച്ച് വിശദമാക്കുന്ന ഓര്‍മകളാണ്. ക്ലാസ്സിക്കല്‍ വിക്ടോറിയന്‍ ജ്ഞാന ദര്‍ശനങ്ങള്‍ പുലര്‍ത്തിയിരുന്നയാളാണ് മാക്‌സ് മുള്ളര്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.


♛♛♛♛♛♛♛♛♛   29-10-2018   ♛♛♛♛♛♛♛♛♛♛

റെഡ് ക്രോസ് സൊസൈറ്റി സ്ഥാപക ദിനം

അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ഷോൺ ഹെൻറി ഡ്യൂനന്റ് 1859-ൽ ഇറ്റലിയിൽ സോൾഫെറിനോ (Solferino) യുദ്ധത്തിന്റെ ദുരന്തങ്ങൾക്കു ദൃക്സാക്ഷിയാകേണ്ടി വന്നപ്പോഴാണ് റെഡ് ക്രോസ് സൊസൈറ്റിയെക്കുറിച്ചുള്ള ആശയം ഡ്യൂനനുണ്ടായത്. സോൾഫെറിനോ യുദ്ധത്തിൽ ഇരുപക്ഷത്തുമായി പരിക്കേറ്റ അനേകായിരങ്ങളെ ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ഒരു ക്രൈസ്തവ ദേവാലയത്തിൽ ഒരു താത്ക്കാലിക ആശുപത്രി സ്ഥാപിച്ചുകൊണ്ടാണ് ഡ്യൂനൻ ഈ രംഗത്തേക്കു കടന്നുവന്നത്. ജനീവയിൽ തിരിച്ചെത്തിയ ഡ്യൂനൻ തന്റെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് 1862-ൽ എ മെമ്മറി ഒഫ് സോൾഫെറിനോ (A Memory of Solferino)  എന്ന കൃതി പ്രസിദ്ധീകരിച്ചു. യുദ്ധങ്ങളിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കുന്നതിനുവേണ്ടി ഒരു സ്ഥിരം സംഘടന ആവശ്യമാണെന്ന ആശയം ഈ കൃതിയിലൂടെ ഡ്യൂനൻ അവതരിപ്പിച്ചു.

1863-ൽ ജനീവയിൽ ചേർന്ന സമ്മേളനം അന്തർദേശീയ റെഡ് ക്രോസ് കമ്മിറ്റിക്ക് രൂപംനൽകി. 1864-ൽ ജനീവയിൽ നടന്ന രണ്ടാമതു സമ്മേളനത്തിൽ 12 രാഷ്ട്രങ്ങൾ പങ്കെടുത്തിരുന്നു. ഈ സമ്മേളനം അംഗീകരിച്ച പ്രഖ്യാപനം ജനീവ കൺവെൻഷൻ എന്നാണറിയപ്പെടുന്നത്. തുടർന്ന് 1906-ൽ നാവികയുദ്ധങ്ങളിൽ പരിക്കേൽക്കുന്നവരെ സംബന്ധിച്ചും 1929-ൽ യുദ്ധത്തടവുകാരെ സംബന്ധിച്ചുമുള്ള ജനീവ കൺവെൻഷനുകൾ നിലവിൽ വന്നു. 1949-ൽ സിവിലിയൻ ജനതയെ സംബന്ധിച്ചുള്ള ജനീവ കൺവെൻഷനും പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് ലോകത്തെ എല്ലാ രാജ്യങ്ങളും ഈ നാല് ജനീവ കൺവെൻഷനുകളിലും അംഗങ്ങളാണ്. ഓരോ രാജ്യത്തും ദേശീയ റെഡ് ക്രോസ് സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്. 1919-ൽ രൂപീകൃതമായ ലീഗ് ഒഫ് റെഡ് ക്രോസ് സൊസൈറ്റീസിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കും അഭയാർഥികൾക്കും സഹായമെത്തിക്കുന്നുണ്ട്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക ബോക്‌സിംഗ് മത്സരം

ചരിത്രത്തില്‍ സ്ഥാനം പിടിച്ചൊരു ബോക്‌സിംഗ് മത്സരമായിരുന്നു 1974 ഒക്ടോബര്‍ 29 സിയറ(ഇന്ന് കോംഗോ)യില്‍ അരങ്ങേറിയത്. കായികലോകം അതിനെ 'കാട്ടിലെ ഗര്‍ജനം' എന്ന രേഖപ്പെടുത്തി. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുംഅദ്ദേഹത്തിന്റെ എതിരാളി ജോര്‍ജ് ഫോര്‍മാനും ആയിരുന്നു അന്ന് ഏറ്റുമുട്ടിയത്. ലോകം ഇന്നേവരെ കണ്ടതില്‍വച്ച് ഏറ്റവും മികച്ചൊരു കായിക മത്സരമായി വിലയിരുത്തപ്പെട്ട ഈ മത്സരത്തില്‍ എട്ടാം റൗണ്ടില്‍ അലി ഫോര്‍മാനുമേല്‍ വിജയം കുറിച്ചു.

ബോക്‌സിംഗ് പ്രമോട്ടര്‍ ഡോണ്‍ കിംഗ് ആണ് ഈ മത്സരം സംഘടിപ്പിച്ചത്. 1971 ല്‍ നൂറ്റാണ്ടിന്റെ പോരാട്ടം എന്ന് വിശേഷണം നേടിയ ജോ ഫ്രേസിയറുമായുള്ള മത്സരത്തിനുശേഷം അലിയുടെ കായികജീവിതത്തിലെ ഏറ്റവും മികച്ച മത്സരത്തോടെ അലിയും ഫോര്‍മാനും തമ്മില്‍ സുഹൃത്തുക്കളായി. 1996 ല്‍ വെന്‍ വി വെയര്‍ കിംഗ്‌സ് എന്ന ഡോക്യുമെന്ററിക്ക് ഓസ്‌കര്‍ ലഭിച്ച സമയം. അന്ന് നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന അലിയെ അവാര്‍ഡ് വാങ്ങാനായി സ്റ്റേജിലേക്ക് പ്രവേശിക്കാന്‍ കൈപിടിച്ചത് ഫോര്‍മാനായിരുന്നു. സെനഗലും, കോംഗോയും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

കമലാ ദേവി ചതോപാദ്ധ്യായ (ചരമദിനം)

ദേശീയ സ്വാതന്ത്ര്യ സമരത്തോടൊപ്പം തന്നെ സ്ത്രീ വിമോചന മാര്‍ഗ്ഗത്തിന്റെ ഉത്തമ മാതൃകയായ വിപ്ലവകാരിയായിരുന്നു കമലാ ദേവി ചതോപാദ്ധ്യായ(3 ഏപ്രിൽ 1903-29 ഒക്ടോബർ1988) പുതിയ തലമുറ ഏറെയൊന്നും ശ്രദ്ധിക്കാതെ പോയ ഉജ്ജ്വല വ്യക്തിത്വമാണ്‌ തെക്കേ ഇന്ത്യക്കാരിയായ കമലാദേവി ചതോപാദ്ധ്യായ. സ്ത്രീ സമത്വം, സ്ത്രീ ശാക്തീകരണം എന്നിവയ്ക്കും സ്വാതന്ത്ര്യ സമരത്തിന് ക്രാന്തദര്‍ശിയായ അവര്‍ നല്‍കിയ സംഭാവന പകരം വയ്ക്കാനില്ലാത്തവയാണ്‌.

ഗാന്ധിജിയെപ്പോലുള്ള പ്രഗത്ഭരില്‍ നിന്നുള്ള എതിര്‍പ്പുകളും അവഗണനകളും അതിജീവിച്ചുകൊണ്ടായിരുന്നു കമലയുടെ മുന്നേറ്റം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും അധികാരത്തിനും വേണ്ടി അവര്‍ അക്ഷീണം യത്നിച്ചു. അതിന്‌ എതിരുനിന്നവര്‍ ആരായാലും അവരെ എതിര്‍ത്തു. ഇത്ര ആര്‍ജ്ജവവും ചങ്കുറപ്പും കാണിച്ച വനിതാ നേതാക്കള്‍ ഈ നൂറ്റാണ്ടില്‍ കുറവായിരിക്കും.

1903 ഏപ്രില്‍ മൂന്നിന് മംഗലാപുരത്തെ ഒരു സാരസ്വത ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. കുടുംബ സുഹൃത്തുക്കളായിരുന്നു ഗോഖലേ, റാനഡേ, ആനിബസന്‍റ് എന്നിവരുമായുള്ള അടുപ്പത്തില്‍ നിന്നും കിട്ടിയ തീപ്പൊട്ടുകളായിരുന്നു കമലയെ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്നണി പോരാളിയാക്കിയത്. മാര്‍ഗരറ്റ് കസിന്‍സുമായി പരിചയപ്പെട്ടതിന് ശേഷമാണ് കമല സജീവ രാഷ്ട്രീയത്തില്‍ എത്തുന്നത്. 1926 ല്‍ മദ്രാസ് സംസ്ഥാന പ്രൊവിന്‍ഷ്യല്‍ നിയമസഭയില്‍ മത്സരിച്ച് ജയിച്ച അവര്‍ നിയമസഭയില്‍ സീറ്റ് നേടുന്ന അദ്യത്തെ വനിതയായി. എല്ലാ സാമൂഹ്യനിയമങ്ങളെയും അതിലംഘിച്ച് തിളങ്ങുന്നൊരു ജീവിതമാണ് അവര്‍ നയിച്ചത്. അക്കാലത്ത് കുലീന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് വിലക്കിയിരുന്ന കാര്യങ്ങളായിരുന്നു പൊതുപ്രവര്‍ത്തനമായി അവര്‍ ചെയ്തത്. ദേശീയ വനിതാ സമ്മേളനം വര്‍ഷങ്ങളോളം കമലയുടെ നേതൃത്വത്തില്‍ നടന്നു. സ്ത്രീകള്‍ക്കെതിരായ ലിംഗ വിവേചനത്തിനും ശൈശവ വിവാഹത്തിനും എതിരെയായിരുന്നു അവരുടെ പടയൊരുക്കം. 

1936 ല്‍ കമലാദേവി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്‍റായി. ജയപ്രകാശ് നാരായണ്‍, റാം മനോഹര്‍ ലോഹ്യ, മിനു മസാനി എന്നിവരായിരുന്നു പാര്‍ട്ടിയിലെ പ്രധാന നേതാക്കല്‍. 1945 ല്‍ കമലാദേവി ചതോപാദ്ധ്യായ സരോജിനി നായിഡുവുമായി ചേര്‍ന്നായിരുന്നു സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. വിഭജനത്തിന് ശേഷം മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് അവര്‍ ശ്രദ്ധ മാറ്റി. സഹകരണാടിസ്ഥാനത്തിലുള്ള അഭയാര്‍ത്ഥി സംരക്ഷണ ക്യാമ്പുകള്‍ അവര്‍ സംഘടിപ്പിച്ചു.

കമലാദേവി പതിനഞ്ചാം വയസ്സില്‍ വിധവയായി. പിന്നീടവര്‍ ഹരീന്ദ്രനാഥ് ചതോപാദ്ധ്യായയെ വിവാഹം ചെയ്തു. ഹരീന്ദ്രനാഥിന്‍റെ മദ്യപാനവും വഴിവിട്ട ബന്ധങ്ങളും കമലാദേവിയുടെ കുടുംബ ജീവിതത്തെ ബാധിച്ചു. വിവാഹ മോചനം നേടിയ അവര്‍ മകന്‍ രാമ വളരുന്നത് ദൂരെനിന്നും നോക്കിക്കണ്ടു. വാര്‍ദ്ധക്യത്തില്‍ അവര്‍ തനിച്ചായിരുന്നു.

ഹരീന്ദ്രനാഥുമായുള്ള വിവാഹ മോചനത്തിന് ശേഷം ഗാന്ധിജിയില്‍ നിന്നും സരോജിനി നായിഡുവില്‍ നിന്നും കമലാദേവിക്ക് എതിര്‍പ്പ് നേരിടേണ്ടിവന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ സരോജിനി നയിഡു കത്തെഴുതി. ഗാന്ധിജി അതനുസരിക്കുകയും ചെയ്തു. അക്കാലത്ത് വിവാഹ മോചനം എന്തോ ഒരു ക്രൂര കൃത്യമായാണ് കരുതിയിരുന്നത്. രണ്ട് നിശ്ശബ്ദ ചിത്രങ്ങളില്‍ കമലാ ദേവി അഭിനയിച്ചു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നാടകാവതരണത്തിനായി ഭര്‍ത്താവിനോടൊപ്പം നാട് ചുറ്റി. ഡല്‍ഹിയില്‍ കലാ രൂപങ്ങളുടെ സംരക്ഷണത്തിനായി തിയേറ്റര്‍ ക്രാഫ്റ്റ് മ്യൂസിയം അവര്‍ സ്ഥാപിച്ചു. അവിടെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയും സംഗീത നാടക അക്കാഡമിയും സ്ഥാപിച്ചു.

കരകൗശല മേഖലയെ സംരക്ഷിക്കലായിരുന്നു കമലാദേവിയുടെ മറ്റൊരു ദൗത്യം. മഗ്സെസെ അവാര്‍ഡ്, വേള്‍ഡ് ക്രാഫ്റ്റ് കൗണ്‍സില്‍ അവാര്‍ഡ്, യുനെസ്കോ ബഹുമതി, പത്മ വിഭൂഷണ്‍ എന്നിവ അവരെത്തേടിയെത്തി. ഗാന്ധിജിയോടുള്ള ആരാധന നിലനില്‍ക്കുമ്പോഴും അദ്ദേഹത്തോടുള്ള എതിര്‍പ്പുകള്‍ തുറന്നു പറയാന്‍ കമലാദേവി മടിച്ചില്ല. ഇതായിരുന്നു ആ വ്യക്തിത്വത്തിന്‍റെ സവിശേഷമായൊരു ചാരുത.

ഫെമിനിസം ഒരു ഭ്രമമായി തീരുന്നതിനുമുന്‍പേ ഫെമിനിസ്റ്റ് ആയിരുന്നു കമലാദേവി. കടുത്ത ജീവിതാനുഭവങ്ങളായിരുന്നു ഇതിനാധാരം. അഭിനയത്തോടുള്ള അഭിനിവേശവും കരകൗശല രംഗത്തെ സഹകരണ വിപ്ളവവും അവരെ ശ്രദ്ധേയയാക്കി. കമലാദേവി ചതോപാദ്ധ്യായയുടെ അശയങ്ങള്‍ പലതും ഇന്നും സജീവമായി ചര്‍ച്ച ചെയ്യുന്നവയാണ്. സ്വന്തം വീട്ടിലെ സ്ത്രീയുടെ അടുക്കള ജോലി ഒരു സാമ്പത്തിക പ്രക്രിയയായി കണക്കാക്കണമെന്നായിരുന്നു അവരുടെ വാദം. പ്രസവത്തിനും കുട്ടിയെ സംരക്ഷിക്കുന്നതിനും സ്ത്രീക്ക് അവധി കൊടുത്തേ പറ്റൂ എന്നവര്‍ വാദിച്ചു. ഖനിയിലെ സ്ത്രീ തൊഴിലാളികളുടെ ദാരുണമായ അവസ്ഥയെ കുറിച്ച് അവര്‍ പഠനം നടത്തിയിരുന്നു.

സ്വാതന്ത്ര്യ സമര രംഗത്ത് അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. ഉപ്പു സത്യാഗ്രഹത്തില്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ട എന്ന ഗാന്ധിജിയുടെ നിലപാടിനെതിരെ കമലാദേവി ക്ഷോഭിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം കമലാദേവി രാഷ്ട്രീയം വിട്ടു. കേന്ദ്രമന്ത്രി സ്ഥാനം, ഗവര്‍ണര്‍ പദവി, അംബാസഡര്‍ പദവി എന്തിന് ഉപരാഷ്ട്രപതി പദവി പോലും അവര്‍ സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു.എമ്പത്തിയാറാമത്തെ വയസ്സില്‍ മരിക്കുന്നതു വരെ കമലാ ദേവി ഊര്‍ജ്ജസ്വലയായിരുന്നു. ജീവിതം ഏറ്റവും അര്‍ത്ഥവത്തായ പ്രവര്‍ത്തികള്‍ക്ക്‌ വേണ്ടി നീക്കിവച്ച കമലാദേവിയുടെ ജീവിതം വരും തലമുറയ്ക്കൊരു പാഠമാണ്‌.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രംഗത്തെ കാല്‍പനിക സ്ത്രീരൂപമായ അവര്‍ ജനിച്ച്‌ നൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷവും കമലാദേവിയുടെ സ്വാതന്ത്ര്യ ചിന്തയും സ്ത്രീ സമത്വ വാദവും കൂടുതല്‍ പ്രസക്തമാവുന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പും, ആദ്യ ദിന കവറും.


♛♛♛♛♛♛♛♛♛   30-10-2018   ♛♛♛♛♛♛♛♛♛♛

ഡീഗോ മറഡോണ (ജന്മദിനം)

ഡീഗോ അർമാൻഡോ മറഡോണ (ജ. ഒക്ടോബർ 30, 1960, ബ്യൂണസ് അയേഴ്‌സ്, അർജന്റീന) ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു.

1979-ലെ യൂത്ത് ഫുട്ബോൾ ലോകകപ്പ് നേടിയ അർജന്റീന സംഘത്തിൽ മറഡോണ അംഗമായിരുന്നു. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്ത് നേടുകയും ചെയ്തു. 1982 മുതൽ 1994 വരെയുള്ള നാല് ഫിഫ ലോകകപ്പുകളിൽ മറഡോണ അർജന്റീനക്കു വേണ്ടി കളത്തിലിറങ്ങി. മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന 1986-ൽ ലോകകപ്പ് വിജയിക്കുകയും 1990-ൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1986 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്തും മറഡോണക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും സ്വർണ്ണപ്പന്ത് നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ് മറഡോണ.
അർജന്റീനക്കു വേണ്ടി 91 മത്സരങ്ങളിലായി 34 ഗോളുകൾ മറഡോണ നേടിയിട്ടുണ്ട്.

1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ തോൽപ്പിച്ചു.
ലോകമെമ്പാടുമുള്ള ആരാധകവൃന്ദങ്ങൾക്കൊണ്ടും ശ്രദ്ധേയനാണു മറഡോണ. കാൽ‌പന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളിൽ ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നടത്തിയ മികവാർന്ന പ്രകടനങ്ങളെക്കാൾ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതരബന്ധങ്ങൾ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മുസ്സോളിനി

ലോകത്തെ ഇരുണ്ട കാലത്തിലേക്ക് നയിച്ച ഇറ്റലിയുടെ സ്വേച്ഛാധിപതി. 1922 ഒക്ടോബര്‍ 30നാണ് മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായത്. 1943-ൽ അധികാരഭ്രഷ്ടനാകപ്പെടുന്നതു വരെ മുസ്സോളിനി തല്‍സ്ഥാനത്ത് തുടര്‍ന്നു. 1883 ജൂലൈ‌ 29-ന്‌ ഇറ്റലിയിലെ ഡോവിയയിലാണ് മുസോളിനിയുടെ ജനനം. പിതാവിനെപ്പോലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരനായിതീർന്ന മുസ്സോളിനി ആദ്യം അധ്യാപകനായി. പിന്നീട്, സൈനികനായി. പിന്നെ പത്രപ്രവർത്തകനും. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോട് കൂറു പുലര്‍ത്തിയിരുന്ന മുസോളിനി ഒന്നാം ലോകമഹായുദ്ധ കാലത്താണ് അതിനോട് വിട പറഞ്ഞത്.

1919 ല്‍ അദ്ദേഹം ഫാസിഡികൊമ്പാത്തിമെന്‍റൊ സ്ഥാപിച്ചതോടെ ഫാസിസം ഒരു സംഘടിത പ്രസ്ഥാനമായി മാറുകയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം നേരിട്ട തൊഴിലില്ലായ്മയും ഭരണഅസ്ഥിരതയും പരിഹരിക്കുവാനും പുതിയ ഒരു ദിശയിലേക്ക് ഇറ്റലിയെ നയിക്കുവeനും മുസോളിനിയും കൂട്ടരും തീരുമാനിച്ചു. ദേശീയതയ്ക്കുവേണ്ടി സോഷ്യലിസത്തിനെതിരെ യുദ്ധം ചെയ്യുക എന്നതായിരുന്നു ഫാസിഡി കൊമ്പാറ്റിമെന്റോയുടെ പ്രഖ്യാപിത ലക്ഷ്യം.

പതിനെട്ടു വയസില്‍ വോട്ടവകാശം, സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷ, പുതിയ ഭരണഘടന, എട്ട് മണിക്കൂര്‍ ജോലി, പള്ളിയുടെ സമ്പത്ത് പിടിച്ചെടുക്കല്‍ എന്നിങ്ങനെ യുദ്ധാനന്തരദുരിതങ്ങള്‍ അനുഭവിക്കുന്ന ഒരു ശരാശരി ഇറ്റലിക്കാരനെ സ്വാധീനിക്കുവാന്‍ പോരുന്ന ജനപ്രിയ കര്‍മ്മപരിപാടികള്‍ രണ്ട് മാസത്തിനകം മുസോളിനി പ്രഖ്യാപിച്ചു. അങ്ങനെ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനുതകും വിധം പുരോഗമനപരമായി തോന്നുന്ന ആശയങ്ങളുമായി മുസോളിനി ജനങ്ങളുടെ മനസില്‍ സ്ഥാനം പിടിച്ചു. ഏതാണ്ട് മൂന്നു വര്‍ഷത്തിനുള്ളില്‍ ഇറ്റലിയുടെ ഭരണം കൈപ്പിടിയിലൊതുക്കാന്‍ മുസ്സോളിനിക്കായി.

1921 ല്‍ മുസോളിനി ഇറ്റലിയിലെ പാര്‍ലമെന്‍റംഗമായി. അരാജകത്വം അവസാനിപ്പിക്കുന്നതില്‍ നിലവിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ 1922 ഒക്ടോബറില്‍ രാജാവ് മുസോളിനിയെ വിളിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അക്കൊല്ലം 26,000 അനുയായികളോടെ റോമിലേക്ക് മാര്‍ച്ച് നടത്തിയ മുസോളിനിയുടെ രാഷ്ട്രീയ പിന്‍ബലം മനസിലാക്കിയ രാജാവ് അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ അധികാരം കൂടി നല്‍കി.

അതോടെ മുസോളിനി തന്റെ സ്വേഛാധിപത്യരീതികള്‍ പുറത്തെടുത്തു. രാജാവിനും മാര്‍പാപ്പയ്ക്കും മുകളിലാണ് താനെന്നു കരുതി. പല കാര്യങ്ങളും അദ്ദേഹം ഒരേ സമയത്ത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു തുടങ്ങി. മുസോളിനിയുടെ ഫാസിസ്റ്റ് രീതികളില്‍ ജനങ്ങള്‍ അതൃപ്തരായി തുടങ്ങി. പക്ഷെ പാര്‍ലമെന്‍റില്‍ പിന്‍തുണയുണ്ടായിരുന്ന അദ്ദേഹം എല്ലാ കാര്യങ്ങളും തന്റെ വരുതിക്ക് കീഴിലാക്കി. തെരഞ്ഞെടുപ്പില്‍ തനിക്കനുകൂലമായ ചില കര്‍ശന മാറ്റങ്ങളും വിലക്കുകളും കൊണ്ടുവന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാ അധികാരവും സ്വന്തം കീഴിലാക്കി. രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തനിക്കേ കഴിയൂ എന്നദ്ദേഹം പത്രങ്ങളിലൂടെ വിളംബരം ചെയ്തു. ഇറ്റലിയില്‍ പൊലീസ് ഭരണം കൊണ്ടുവന്നു. അധികാര ദുര്‍വിനിയോഗം നടത്തി ജനങ്ങളെ പീഢിപ്പിക്കാന്‍ തുടങ്ങി. പാര്‍ലമെന്‍റിലെ കീഴ്വഴക്കങ്ങളും നിയമസംഹിതകളും മാറ്റിയെഴുതി.

ജർമ്മനിയിലെ നാസി നേതാവായിരുന്ന ഹിറ്റ്‍ലറുമായി മുസോളിനി അടുത്ത ബന്ധം പുലർത്തിയിരുന്നു. നാസി ജർമ്മനിയോടൊപ്പം മുസ്സോളിനിയുടെ ഇറ്റലിയും അച്ചുതണ്ടുശക്തികളില്‍ പങ്കാളികളായി. മുസ്സോളിനി എന്ന പേര് എന്നും ചേര്‍ത്തുവെക്കപ്പെടുന്നത് ഹിറ്റ്‍ലറോടാണ്. ആ പേര് ഓര്‍മ്മപ്പെടുത്തുന്നതോ ലോക മഹായുദ്ധത്തെക്കുറിച്ചും. 1940 ല്‍ രണ്ടാംലോക മഹായുദ്ധത്തില്‍ ഇറ്റലിയും പങ്കു ചേര്‍ന്നു. എന്നാല്‍ മൂന്നു വർഷങ്ങൾക്കു ശേഷം സഖ്യകക്ഷികള്‍ ഇറ്റലിയിൽ കടക്കുകയും തെക്കൻ ഇറ്റലിയുടെ ഭൂരിഭാഗം കൈവശപ്പെടുത്തുകയും ചെയ്തു.

1945 ഏപ്രിലില്‍ ഓസ്ട്രിയയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ കോമോ തടാകത്തിനടുത്ത് വെച്ച് കമ്യൂണിസ്റ്റ് ഗറില്ലകൾ പിടികൂടി വധിച്ചു. തുടര്‍ന്ന് മിലാനിലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി അപമാനിച്ചു.മുസ്സോളിനിയുടെ മരണത്തോടെ ഫാസിസത്തിന്റെ തടവറയിൽനിന്ന് ഇറ്റലിയിലെ ജനത സ്വതന്ത്രരായി. ജനാധിപത്യത്തെ 'ചീത്ത ശവം' എന്ന് വിളിച്ച് മുസ്സോളിനി പണിതുയർത്തിയ സമഗ്രാധിപത്യം അതിന്റെ ചരിത്രപരമായ അന്ത്യം ഏറ്റുവാങ്ങുന്ന കാഴ്ച ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികളെ ആവേശഭരിതരാക്കി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..



♛♛♛♛♛♛♛♛♛   31-10-2018   ♛♛♛♛♛♛♛♛♛♛

സി.കെ. നായുഡു (ജന്മദിനം)

കൊട്ടരി കനകയ്യ നായുഡു എന്ന സി.കെ. നായുഡു (ഒക്ടോബർ 31, 1895 നാഗ്പൂർ, ഇന്ത്യ – നവംബർ 14, 1967, ഇൻഡോർ, ഇന്ത്യ) ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. ഒരു നല്ല ബാറ്റ്സ്മാനാനായിരുന്ന ഇദ്ദേഹത്തിന്റെ പ്രഹരശേഷി ശ്രദ്ധാർഹമാണ്‌. തൃഭാഷ തെലുങ്കാണെങ്കിലും നായുഡു വളർന്നത് നാഗ്‌പൂരാണ്‌. സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ ക്രിക്കറ്റിൽ ഒരു ഭാവി വാഗ്ദാനമായി അറിയപ്പെട്ടിരുന്നു. നായുഡു മിക്കവാറും കളിച്ചിരുന്നത് മദ്ധ്യ ഭാരതത്തിലായിരുന്നു. 1916-ൽ ഒന്നാം ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. അന്നു മുതൽ തന്നെ ഒരു ക്രിക്കറ്റുകളിക്കാരനെന്ന നിലയിൽ പ്രശസ്തിയാർജ്ജിക്കാൻ നായുഡുവിനു സാധിച്ചു. ഹിന്ദു-യൂറോപ്യൻ ക്രിക്കറ്റ് മാച്ചിൽ ബാറ്റു ചെയ്യാനിറങ്ങുമ്പോൾ ടീം 79/7 എന്ന നിലയിലായിരുന്നു. ആദ്യത്തെ മൂന്നു പന്തും തടുത്തിട്ട നായുഡു നാലാമത്തെ പന്ത് സിക്സടിച്ചുകൊണ്ട് തന്റെ ക്രിക്കറ്റ് കരിയറിനു തുടക്കമിട്ടു. 1958 വരെ ഒന്നാം ക്ലാസ് ക്രിക്കറ്റിൽ സജീവമായിരുന്ന നായുഡു 1963-ൽ തന്റെ 68-ആം വയസ്സിൽ ഒരു പ്രദർശനമൽസരത്തിൽ പങ്കെടുക്കുകയുണ്ടായി. ആറു വ്യത്യസ്ത പതിറ്റാണ്ടുകളിൽ ഒന്നാം ക്ലാസ് ക്രിക്കറ്റ് കളിച്ച അപൂർവ്വപ്രതിഭകളിലൊരാളായിരുന്നു നായുഡു. 1923-ൽ ഹോൾകറിലെ ഭരണാധികാരി നായുഡുവിനെ ഇൻഡോറിലേക്ക് ക്ഷണിക്കുകയും തന്റെ പട്ടാളത്തിൽ ക്യാപ്റ്റൻ സ്ഥാനം നൽകുകയും ചെയ്തു. ആർതർ ഗില്ലിഗൻ 1926-27 സീസണിൽ ആദ്യ എം.സി.സി ടൂർ നയിച്ച. ഹിന്ദൂസിനുവേണ്ടി ബോംബെ ജിംഖാനയിൽ കളിച്ച നായുഡു 116 മിനിട്ടിൽ 11 സിക്സുകളടക്കം 153 റൺ നേടി. അതിലൊരു സിക്സ് ചെന്നു വീണത് ജിംഖാനയുടെ പുരപ്പുറത്തായിരുന്നു.

1932-ൽ ഭാരതം ആദ്യ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനം നടത്തി. പര്യടനത്തിനു പോകാൻ പട്യാലയിലെ മഹാരാജാവ് നായകനും ലിംഡിയിലെ ഘനശ്യാംസിങ്ജി ഉപനായകനുമായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും പട്യാലയിലെ മഹാരാജാവിന്‌ ആരോഗ്യപരമായകാരണങ്ങളാൽ വിട്ടു നിൽക്കേണ്ടി വന്നു. ആ സ്ഥാനം പോർബന്തറിലെ മഹാരാജാവ് ഏറ്റെടുത്തു. അന്നു ടീം കളിച്ച 26 മൽസരങ്ങളിലും നായുഡു കളിച്ചു. കളിച്ച ഒന്നാം ക്ലാസ് മൽസരങ്ങളിൽ 40.45 എന്ന ശരാശരിയിൽ 1618 റൺ നേടിയ നായുഡു 65 വിക്കറ്റും നേടി. ആകെ ടൂറിൽ അദ്ദേഹം 1842 റൺസ് സ്വന്തമാക്കി. അടുത്ത വർഷം വിസ്ഡൻ ഇദ്ദേഹത്തെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. ആ സീസണിൽ 32 സിക്സുകൾ അടിച്ച് സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച കളിക്കാരനായി. എഡ്ജ്ബാസ്റ്റണിൽ കളിക്കുമ്പോൾ അടുത്തുള്ള റീ നദിയിലേക്ക് പന്തടിച്ചിട്ടതിനാൽ അടുത്ത കൗണ്ടിയിലേക്ക് പന്തടിച്ചെന്ന ഖ്യാതിയും നായുഡുവിനുണ്ട്. ലിംഡിക്ക് പുറത്തിനു പരിക്കേറ്റതിനാൽ ആദ്യ ടെസ്റ്റിന്‌ നായുഡുവിനെ നായകനാക്കി. നല്ല തുടക്കം ലഭിച്ചെങ്കിലും ഇന്ത്യ പരമ്പര തോറ്റു.

1933-34-ൽ ഡഗ്ലസ് ജാർഡീൻ ഒരു നല്ല എംസിസി ടീമുമായി ഇന്ത്യൻ പര്യടനത്തിനെത്തി. പഞ്ചാബ് ഗവർണേഴ്സ് ഇലവനു വേണ്ടി കളിച്ച നായുഡു സെഞ്ചുറി നേടി. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി നായുഡു നിലനിർത്തപ്പെട്ടു. ഡിസംബർ 15-18ൽ ബോംബെ ജിംഖാനയിൽ വെച്ചു നടന്ന ആദ്യ മൽസരം കാണാൻ ഒരു ലക്ഷത്തിലേറെ പേർ എത്തിയിരുന്നു. ഇതായിരുന്നു ഇന്ത്യയിൽ വെച്ചു നടന്ന ആദ്യ ടെസ്റ്റ് മൽസരം. ഇന്ത്യ പരമ്പര 2-0ത്തിനു തോറ്റു.

1956-57ൽ 62-ആം വയസ്സിൽ തന്റെ അവസാന രഞ്ജി ട്രോഫി മൽസരം കളിച്ചു. ഉത്തർപ്രദേശിനു വേണ്ടി കളിച്ച അദ്ദേഹം അവസാന മൽസരത്തിൽ 52 റൺസ് നേടി. അതേ സീസണിൽ രാജസ്ഥാനെതിരേ 84 റൺസും നേറ്റിയിരുന്നു. വിനൂ മങ്കാദിനെ രണ്ട് സിക്സുകൾ അടിച്ചത് ആ ഇന്നിൻസിലെ പ്രത്യേകതയായിരുന്നു. 1963-ൽ മഹാരാഷ്ട്ര ചീഫ് മിനിസ്റ്റേഴ്സ് ഇലവനെതിരേ മഹാരാഷ്ട്ര ഗവർണേഴ്സ് ഇലവനു വേണ്ടി ഒരു ചാരിറ്റി മൽസരത്തിലാണ്‌ നായുഡു അവസാനമായി കളിച്ചത്. നായുഡുവിന്റെ കൊച്ചുമകൻ വിജയ് നായുഡു മദ്ധ്യപ്രദേശിനു വേണ്ടി ഒന്നാം ക്ലാസ് മൽസരങ്ങൾ കളിച്ചിട്ടുണ്ട്. 1956-ൽ ഭാരത സർക്കാർ ഇദ്ദേഹത്തിന്‌ പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. പത്മഭൂഷൻ ലഭിച്ച ആദ്യ ക്രിക്കറ്റുകളിക്കാരനായിരുന്നു സി.കെ. നായുഡു, ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഇന്ദിരാ ഗാന്ധി (ചരമദിനം)

ഇന്ദിരാ ഗാന്ധി (1917 നവംബർ 19 - 1984 ഒക്ടോബർ 31) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായിരുന്നു.1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെപ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്റെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്.1917 നവംബർ 19 നു തുടങ്ങിയ ജീവിതമാണ് 67 വർഷങ്ങൾക്കു ശേഷം സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ അവസാനിച്ചത്. ഇന്ത്യകണ്ട ഏറ്റവും ആരാധ്യനായ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാൽ നെഹ്രു എന്നായിരിക്കും ഉത്തരം. എന്നാൽ, ഒരുപോലെ ആരാധിക്കപ്പെടുകയും വെറുക്കപ്പെടുക യും ചെയ്ത പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാൽ അതിനുത്തരം ഇന്ദിരാഗാന്ധി എന്നായിരിക്കും.

വിസ്മയകരമായിരുന്നു ഇന്ദിരയുടെ ജീവിതം.1984 ജൂൺ മാസത്തിൽ ഇന്ത്യൻ സേന സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർസുവർണ ക്ഷേത്രത്തിൽ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന സിഖ് വിഘടന വാദികളെ തുരത്തുന്നതിനായി പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെനിർദ്ദേശപ്രകാരമായിരുന്നു ഈ നടപടി. സുവർണ്ണക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തിൽ തീർത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ മരിച്ചു. സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇതിൻറെ പേരിൽ വളരെയധികം വിമർശിക്കപ്പെട്ടു. ഈ നടപടി സിഖ് സമൂഹത്തിൽ ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും,ഓപ്പറേഷൻ ബ്ലൂസ്റ്റാറും ഖലിസ്താൻ തീവ്രവാദവും ഇന്ദിരയുടെ ജീവന് ഭീഷണിയുയർത്തിയിരുന്നു അതുകൊണ്ടുതന്നെ ബ്ലൗസിനുള്ളിൽ ബുള്ളറ്റ് പ്രഫ് ജാക്കറ്റ് ധരിക്കാതെ  ഇന്ദിര പുറത്തിറങ്ങുമായിരുന്നില്ല. പക്ഷേ, ബ്രിട്ടീഷ് നടനായ പീറ്റർ ഉസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി പോവനുള്ളതുകൊണ്ട് ഇന്ദിര ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വേണ്ടെന്നുവെച്ചു. കഴിഞ്ഞ ഒമ്പതുകൊല്ലമായി തന്റെ സുരക്ഷാ സേനയിലുള്ള ബിയാന്തിനെ കണ്ട് ഇന്ദിര പുഞ്ചിരിച്ചു. ബിയാന്തിന്റെ മറുപടി വെടിയുണ്ടകളുടെ രൂപത്തിലായിരുന്നു. തന്റെ റിവോൾവറിൽനിന്ന് ബിയാന്ത് ഇന്ദിരയുടെ ഉദരത്തിനുനേർക്ക് നിറയൊഴിച്ചു. ഇന്ദിര നിലത്തു വീണപ്പോൾ സത്വന്ത് സിങ് എന്ന കോൺസ്റ്റബിൾ തന്റെ സ്റ്റെൺഗണ്ണിൽനിന്ന് ഇന്ദിരയുടെ നേർക്ക് വെടിയുണ്ടകൾ തുരുതുരാ ഉതിർത്തു.

ഇന്ദിരയെ അവസാനിപ്പിച്ചു എന്ന് ബോധ്യമായപ്പേൾ കൈകൾ ഉയർത്തിപ്പിടിച്ച് ബിയാന്ത് സിങ് പറഞ്ഞു. 'ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്തു. ഇനി നിങ്ങൾക്ക് ചെയ്യേണ്ടത് നിങ്ങൾക്ക് ചെയ്യാം.' അമൃത്സറിലെ സുവർണക്ഷേത്രത്തിൽ ഇന്ത്യൻ പട്ടാളത്തെ അയച്ചതിനുള്ള പ്രതികാരമായിരുന്നു ബിയാന്തും സത്വന്തും നിറവേറ്റിയത്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നതിനുശേഷം ഇന്ദിരയുടെ സുരക്ഷാസന്നാഹത്തിൽ അഴിച്ചുപണി നടത്തിയിരുന്നു. ഇന്ദിരയോട് അടുത്തുനിൽക്കുന്ന സുരക്ഷാഭടന്മാരിൽ സിക്കുകാർ വേണ്ടെന്ന നിർദേശം വന്നത് അങ്ങനെയാണ്.  ഈ നിർദേശമടങ്ങിയ ഫയൽ ഇന്ദിരയുടെ അടുത്തെത്തിയപ്പോൾ ഇന്ദിര ഫയലിൽ കുറിച്ചത് are we secular. ബിയാന്ത് സിങ് ഇന്ദിരയുടെ സുരക്ഷാ സേനയിൽ തുടർന്നതങ്ങനെയാണ്. വീടിന് ചുറ്റും സുരക്ഷാ സന്നാഹം ശക്തമാക്കിയപ്പോൾ റാംജി നാഥ് കാവുവിനോട് ഇന്ദിര പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. 'ഒന്നുകൊണ്ടും കാര്യമില്ല. എന്റെ കൊലയാളികൾ വരുമ്പോൾ എന്നെ രക്ഷിക്കാനുള്ളവരായിരിക്കും ആദ്യം ഓടിപ്പോവുക.' 1984 ഒക്ടോബര് 31 ന് ഇന്ദിര വെടിയേറ്റു വീണപ്പോൾ പിന്നിലായുണ്ടായിരുന്ന സുരക്ഷാ സൈനികരിൽ പലരും ആദ്യംചെയ്തത് രക്ഷപ്പെടാൻ ഓടുകയായിരുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...