ഇന്ന് അറിയുവാന്‍ - ജൂണ്‍ മാസം


ജൂണ്‍ മാസത്തിലെ വിശേഷങ്ങള്‍ സ്റ്റാംപുകളിലൂടെ...

Prepared by  NISHAD KakKanad



♛♛♛♛♛♛♛♛♛   JUNE 01   ♛♛♛♛♛♛♛♛♛♛

മെർലിൻ മൺറോ (ജന്മദിനം)

മെർലിൻ മൺറോ, ലോസേഞ്ചൽസിൽ ജനനം. നോർ മാജിൻ മോർട്ടെ സൺ എന്നായിരുന്നു അവരുടെ ആദ്യ പേര്. 1920കളിൽ ജീവിച്ചിരുന്ന മെർലിൻ മില്ലർ എന്ന സംഗീതജ്ഞന്റെ പേരിൽ നിന്നും മെർലിനും, അമ്മയുടെ കുടുംമ്പപേരിൽ നിന്നും മൺറോയും സ്വികരിച്ചു. 

ജനനം: നോർമ ജീൻ മോർട്ടെൻസൺ എന്ന പേരിൽ ജൂൺ 1, 1926.

മരണം: ഓഗസ്റ്റ് 5, 1962. 

മെർലിൻ മൺറോ ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാര വിജയിയായ അമേരിക്കൻ അഭിനയത്രിയും ഗായികയും മോഡലും പോപ്പ് ഐക്കണും ആയിരുന്നു. തന്റെ വശ്യസൌന്ദര്യത്തിനും ഹാസ്യാഭിനയത്തിനുള്ള കഴിവുകൾക്കും മരിലിൻ മൺറോ പ്രശസ്തയായിരുന്നു. 1950-കളിലെയും 1960-കളുടെ ആദ്യപാദത്തിലെയും ഏറ്റവും പ്രശസ്തരായ ചലച്ചിത്ര താരങ്ങളിൽ ഒരാളായി മരിലിൻ മൺറോ ഉയർന്നു. ഏഴാം വയസ്സിൽ അനാഥാലയത്തിൽ ആക്കപ്പെട്ട കാലയളവിൽ പലതവണ മൻറേ ലൈംഗീകചൂഷണത്തിനു ഇരയായി. 11 വയസ്സിൽ താൻ ബലാൽസംഘത്തിന് ഇരയായെന്ന് പിന്നിടൊരിക്കൽ മൺറോപറഞ്ഞിട്ടുണ്ട്. 16-ആം വയസിൽ കാമുകൻ ജിമ്മി ഡോ ഗെർടിയെ വിവാഹം ചെയ്തു. 1946ൽ ആ ബന്ധം വേർപിരിഞ്ഞു. 20Century Fox എന്ന ചലച്ചിത്ര കമ്പനിയിൽ ജോലിക്കവസരം ലഭിച്ചു. അതേ വർഷം തന്നെ ആദ്യ സിനിമയിൽ അഭിനയിക്കാനുള്ള കരാറിൽ ഒപ്പിടാൻ മെർലിനായി .1952-ൽ മറിലിന് ആദ്യമായി ഡോണ്ട് ബോതർ റ്റു നോക്ക് എന്ന ചലച്ചിത്രത്തിൽ നായിക വേഷം ലഭിച്ചു. 1953-ൽ Play boy മാഗസിനു വേണ്ടി നഗ്നയായി പോസ് ചെയ്തതോടെ മർലിൻ മൺറോ ലോകപ്രശസ്തയായി. ആ ചിത്രം ചരിത്രത്തിൽ ഇടം പിടിച്ചു. പിന്നീട് വന്നത് അവസരങ്ങളുടെയും അംഗീകാരത്തിന്റെയും വേലിയേറ്റം തന്നെയായിരുന്നു. 1953ല്‍ പുറത്തിറങ്ങിയ നയാഗ്രയില്‍ കാമുകന്റെ കൂട്ടുപിടിച്ച് ഭര്‍ത്താവിനെ കൊല്ലുന്ന സ്ത്രീയായി മണ്‍റോ തകര്‍ത്തഭിനയിച്ചു. ഒരു സെക്‌സ് സിംബല്‍ എന്ന നിലയിലേക്കുള്ള മണ്‍റോയുടെ ആദ്യ ചുവടുവയ്പ്പായിരുന്നു ആ ചിത്രം. ജെന്റില്‍മെന്‍ പ്രിഫെര്‍ ബ്ലോണ്ട്‌സ്, ഹൗ ടു മാരി എ മില്യനെയര്‍, ദയര്‍ ഈസ് നോ ബിസിനസ് ലൈക്ക് ഷോ ബിസിനസ്, സെവന്‍ ഇയര്‍ ഇച്ച് തുടങ്ങിയ പടങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി.


അമേരിക്കന്‍ യുവത്വത്തിന്റെ മുഴുവന്‍ ഹൃദയവും കവരാന്‍ പോന്നതായിരുന്നു മണ്‍റോയുടെ അഴകളവുകള്‍. ലോകം അറിയപ്പെടുന്ന താരമായത് മണ്‍റോയില്‍ പലപ്പോഴും അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. ഇത് ശാരീരികമായും മാനസികമായും മണ്‍റോയെ തളര്‍ത്തി. 1962- ഓഗസ്റ്റ് 5 ന് അത് സംഭവിച്ചു. ലോകത്തെ തന്റെ മാദക സൗന്ദര്യത്തിൽ ഒതുക്കിയ മെർലിൻ മൺറോ എന്നത്തേക്കുമായി യാത്രയായി. ലോസഞ്ചൽസിലെ വീട്ടിലെ സ്വന്തം മുറിയിൽ നഗ്നയായി കിടക്കയിൽ മുഖം അമർത്തി ഒരു കൈയ്യിൽ ടെലിഫോൺ റിസീവറുമായി മരിച്ചു കിടന്നത് ലോകം മുഴുവൻ ആരാധിക്കുന്ന മെർലിൻ മൺറോ എന്ന മാദക തിടമ്പായിരുന്നു എന്ന് വിശ്വാസിക്കാൻ ഒരു നിമിഷം ലോകം മടിച്ചു. മെർലിന്റെത് ആത്മഹത്യയോ കൊലപാതകമോ എന്ന് മരിച്ചു കഴിഞ്ഞ് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും വ്യക്തമായിട്ടില്ല. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

നിക്കോളാസ് അപ്പെർ (ചരമദിനം)

ഭക്ഷ്യസംരക്ഷണകലയുടെ ഉപജ്ഞാതാവും ഒരു പാചകവിദഗ്ദ്ധനുമാണ് നിക്കോളാസ് അപ്പെർ(17 നവംബർ 1749  – 1 ജൂൺ 1841) ഭക്ഷ്യസംരക്ഷണകലയുടെ പിതാവായാണ് അപ്പെർ ഇന്ന് അറിയപ്പെടുന്നത്
1749 ഒക്ടോബർ 23-ന് ഫ്രാൻസിലെ ഷലോങ്-സുർ-മാണിൽ ജനിച്ചു. തന്റെ പിതാവിന്റെ ഹോട്ടലിൽ ഒരു പാചകക്കാരനായാണ് അപ്പെർ ജീവിതം ആരംഭിച്ചത്. താമസിയാതെ ഫ്രാൻസിലെ പ്രമുഖ മധുരപലഹാരവ്യാപാരി, എന്ന നിലയിൽ ഇദ്ദേഹം പ്രശസ്തനായി. ഫ്രാൻസ്വാ അപ്പെർ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

മാംസവും പച്ചക്കറികളും വളരെക്കാലത്തേയ്ക്കു സംരക്ഷിച്ചുവയ്ക്കുന്ന കലയെപ്പറ്റി 1810-ൽ ഇദ്ദേഹം ഒരു ഗ്രന്ഥം (ആർട്ട് ദി കൺസേവർ ലെ സബ്സ്റ്റാൻസസ് ആനിമാൽ എ വെജറ്റാൽ - Art de coserver les substances animales et vegetales) പ്രസിദ്ധീകരിക്കുകയുണ്ടായി. വായുരോധകഭാജനങ്ങളിൽവച്ചു പാകംചെയ്ത ഭക്ഷണം സൂക്ഷിക്കുന്നതിനെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുള്ള തത്ത്വങ്ങൾ ആധുനിക ഭക്ഷ്യസംരക്ഷണ വ്യവസായത്തിൽ അല്പം ചില പരിഷ്കാരങ്ങളോടെ സ്വീകരിച്ചിട്ടുണ്ട്. ബാക്ടീരിയോളജിയെപ്പറ്റി യാതൊരറിവുമില്ലാതിരുന്ന കാലത്ത് - രസതന്ത്രം വെറും ശൈശവാവസ്ഥയിലായിരുന്നപ്പോൾ - സ്വപരിശ്രമവും പഠനവും കൊണ്ടാണ് അപ്പെർ തന്റെ പരീക്ഷണങ്ങൾ നടത്തിയത്. സ്കർവി (scurvy) പിടിപെട്ട് ധാരാളം നാവികർ മരിക്കുകയും പോഷകാഹാരക്കുറവ് ജനതയെ രൂക്ഷമായി ബാധിക്കുകയും ചെയ്തപ്പോൾ അതു തടയാനായി 1795-ൽ ഫ്രാൻസിലെ ഡയറക്ടറേറ്റ് ഒരു ഭക്ഷ്യസംരക്ഷണമാധ്യമം കണ്ടുപിടിക്കുന്നവർക്ക് സമ്മാനം നിശ്ചയിച്ചു. അപ്പെർ മാസ്സിയിലുള്ള തന്റെ പരീക്ഷണശാലയിൽ സ്വന്തമായി നിർമിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് ഏകദേശം 70-ൽ പരം ഭക്ഷ്യവസ്തുക്കളുടെ സംരക്ഷണം സാധിക്കുകയും, നെപ്പോളിയനിൽനിന്നും സമ്മാനം കരസ്ഥമാക്കുകയുമുണ്ടായി. ഇതിനെ പരാമർശിക്കുന്ന പല ഗ്രന്ഥങ്ങളും ഇദ്ദേഹം പിന്നീട് പ്രസിദ്ധീകരിച്ചു. അമ്ളം ഉപയോഗിക്കാതെ അസ്ഥിയിൽനിന്നും ജലാറ്റിൻ ഉത്പാദിപ്പിച്ചെടുത്തതായിരുന്നു ഇദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടിത്തം. ഓട്ടോക്ളേവ്, ഭക്ഷണസാധനങ്ങൾ സംരക്ഷിച്ചുവയ്ക്കുന്നതിനുള്ള പ്രത്യേകതരം പാത്രങ്ങൾ എന്നിവ നിക്കോളായുടെ മറ്റു കണ്ടുപിടിത്തങ്ങളാണ്. 1812-ൽ മാസ്സിയിൽ ഇദ്ദേഹം സ്ഥാപിച്ച 'ഹൌസ് ഒഫ് അപ്പെർ' ആണ് ലോകത്തിലെ ആദ്യത്തെ ഭക്ഷ്യസംരക്ഷണശാല. ആഹാരകാര്യത്തിൽ സ്ഥലകാലഭേദങ്ങളുടെ അടിമയായിരുന്ന മനുഷ്യനെ സ്വതന്ത്രനാക്കിയതിന് 1822-ൽ 'സൊസൈറ്റി ഫോർ എൻകറേജ്മെന്റ് ഒഫ് നാഷനൽ ഇൻഡസ്ട്രി' നിക്കോളായ്ക്ക് 'മനുഷ്യരാശിയുടെ ഗുണദാതാവ്' എന്ന ബഹുമതിയും സ്വർണമെഡലും നല്കുകയുണ്ടായി. ഇദ്ദേഹം കണ്ടുപിടിച്ച തത്ത്വങ്ങളുടെ പുതിയ രീതിയിലുള്ള ഒരാവിഷ്കരണമാണ് ലൂയി പാസ്ചർ 'പാസ്ചറൈസേഷനി'ൽ തുടർന്നത്.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക ക്ഷീരദിനം

ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം  2001 മുതൽ എല്ലാ വർഷവും ജൂൺ 1ആം തീയതി   ലോക ക്ഷീരദിനമായി കൊണ്ടാടുന്നു.
പാലിനെ  ആഗോള ഭക്ഷണം (global food) ആയി കണ്ട് അതിന്റെ പ്രാധാന്യം മനസ്സില്ലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം.ക്ഷീരൊല്പാദന മേഖലയിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗിക്കുന്നു.

2001മുതൽക്കാണ് FAO World Milk Day ആചരിക്കാൻ തുടങ്ങിയത്. അതിനു മുമ്പ് തന്നെ പല രാജ്യങ്ങളിലും ദേശീയ പാൽ ദിനമായി ജൂൺമാസമോ അതിനടത്ത ദിങ്ങളിലൊന്നോ കൊണ്ടാടിയിരുന്നു. അതിനാൽ ജൂൺ ഒന്ന് തന്നെ ക്ഷീരദിനമായി തിരിഞ്ഞെടുക്കുകയായിരുന്നു

പ്രകൃതിയുടെ സമീകൃതവും സമ്പൂർണവുമായവരദാനമാണ് പാൽ.  ആവശ്യമായ ഘടകങ്ങളാൽ സമ്പന്നമായ, ശരീരത്തിന് ഏറ്റവും കൂടുതൽ  ഉൗർജമേകുന്ന പാനീയം.  ഏതു മൃഗത്തിന്റെ പാലാണോ എന്നതിനെ ആശ്രയിച്ചാണ് പാലിന്റെ ഘടന. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രൊട്ടീൻ. ഇതുകൂടാതെ 120 മില്ലിഗ്രാം കാൽസ്യം, 14 മില്ലിഗ്രാം കൊളസ്ട്രോൾ തുടങ്ങിയ വസ്തുക്കളും അടങ്ങിയിട്ടുണ്ട്. (ലാക്ടോസിന്റെ രൂപത്തിലാണ് ഇവിടെ അന്നജത്തിന്റെ സാന്നിധ്യം). 100 മില്ലിലീറ്റർ പശുവിൻ പാലിൽ 66 കലോറിയുണ്ട്.

വിവിധയിനം പോഷകങ്ങളാൽ സമ്പന്നമായതിനാൽ പാൽ ഉൗർജത്തിന്റെ കലവറയാണെന്നു പറയാം. ശരീരത്തിന്  ആവശ്യമായ പല ഘടകങ്ങളും പാലിലൂടെ ദ്രാവകരൂപത്തിൽത്തന്നെ ലഭിക്കുന്നു എന്നത് മേൻമയാണ്. ഉദാഹരണത്തിന് പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിനും പല്ലിനും ഏറ്റവും മികച്ച ആരോഗ്യം നൽകു‌ം. വൈറ്റമിൻ ഡി എല്ലുകൾക്ക്് ശക്തി നൽകുന്നു. നിശ്ചിത അളവിലെങ്കിൽ പൊട്ടാസിയം രക്തസമ്മർദം വർധിപ്പിക്കാതെ സഹായിക്കും.  എല്ലാത്തരം അമീനോ ആസിഡുകളാൽ സമൃദ്ധമാണ് പാൽ. ഇത് പേശീനിർമാണത്തെ സഹായിക്കുകയും അതുവഴി ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും. പാലിലുള്ള ട്രിപ്റ്റോഫാൻ എന്ന അമീനോ ആസിഡ് ഉറക്കത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇളംചൂടോടെ ഒരു ഗ്ലാസ് പാൽ കിടക്കുന്നതിന് മുൻപ് കുടിക്കുന്നത് നല്ലതെന്ന് പറയുന്നത്. വൈറ്റമിൻ ഡി കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുന്നതിൽ പ്രധാന ഘടകമാണ്. കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയും വികാസവും കാൻസറിന് വഴിവയ്ക്കുന്നു. ചുരുക്കത്തിൽ വൈറ്റമിൻ ഡിയുടെ സാന്നിധ്യം കാൻസർ വരാനുള്ള സാധ്യതകളെ ഇല്ലാതാക്കും.
വാതരോഗങ്ങളെ പ്രതിരോധിക്കാനും പാലിന് കഴിവുണ്ടെന്നു പഠനങ്ങൾ പറയുന്നു. വിഷാദരോഗം ഒരു പരിധി വരെ അകറ്റാൻ പാൽ സഹായിക്കും. വൈറ്റമിൻ ഡിയുടെ സഹായത്തോടെ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് സെറോട്ടോനിൻ. ഇത് ഉറക്കം, വിശപ്പ്, മാനസിക നില എന്നിവയെ സ്വാധീനിക്കാറുണ്ട്. വൈറ്റമിൻ ഡിയുടെ കുറവ് മാനസിക സമ്മർദം, വിഷാദം, ക്ഷീണം എന്നിവയ്ക്ക് വഴിവയ്ക്കാം. മൽസ്യത്തിലും മാംസത്തിലും അടങ്ങിയിട്ടുള്ള പല പോഷക ഘടകങ്ങളും പാലിൽനിന്ന് ലഭിക്കുന്നതുകൊണ്ട് സസ്യഭുക്കുകൾ പാൽ കുടിക്കുന്നത് നല്ലതാണ്.  ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   JUNE 02   ♛♛♛♛♛♛♛♛♛♛

രാജ് കപൂർ (ചരമദിനം)

പ്രശസ്ത ഹിന്ദി നടനും നിർമ്മാതാവും സംവിധായകനുമായിരുന്ന രാജ് കപൂർ 1924 ഡിസംബർ 14 -ന് ജനിച്ചു. ബഹുമുഖ പ്രതിഭയായ രാജ് കപൂർ നടനായ പൃഥ്വിരാജ് കപൂറിന്റെ മകനാണ്. പ്രശസ്ത നടന്മാരായ ഷമ്മികപൂറും, ശശികപൂറും രാജ്കപൂറിന്റെ ഇളയ സഹോദരന്മാരാണ്. ഒരു ക്ലാപ്പർ ബോയ്
ആയാണ് രാജ് കപൂർ തന്റെ സിനിമാജീവിതത്തിന് തുടക്കമിട്ടത്. പതിനൊന്നാമത്തെ വയസ്സിലായിരുന്നു രാജ് കപൂർ ആദ്യമായി അഭിനയിച്ചത്. 24-മത്തെ വയസ്സിൽ അദ്ദേഹം സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ചു. തന്റെ സ്റ്റുഡിയോയായ ആർ.കെ.സ്റ്റുഡിയോയിൽ വച്ചാണ് “ആഗ്“ എന്ന സിനിമ നിർമ്മിച്ചത്. ആഗ് സിനിമ ഡയറക്റ്റ് ചെയ്തതും അദ്ദേഹം തന്നെ ആണ് . ഇതോടെ ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടർ ആയി ദി ഷോ മാൻ അറിയപെട്ടു. 1951-ല് “ആവാര” എന്ന സിനിമയിൽ രാജ്കപൂർ തെണ്ടിയുടെ വേഷം അഭിനയിക്കുകയും ആ സിനിമ അദ്ദേഹത്തിന് “ഇന്ത്യയുടെ ചാർളിചാപ്ളിൻ “ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു. ഇന്ത്യന് പ്രസിഡന്റ് രാജ് കപൂറിന് വേണ്ടി പ്രോട്ടോകോള് മാറ്റിവെച്ചു. ദാദാ സാഹിബ് ഫാല്ക്കെ അവാര്ഡ് സ്വീകരിക്കുവാനായി രാജ് കപൂര് ഡല്ഹിയിലെത്തിയപ്പോഴായിരുന്നു ആ സംഭവം നടന്നത്. കടുത്ത ആസ്മ രോഗിയും ഹാര്ട്ട് പേഷ്യന്റുമായിരുന്ന രാജ് കപൂര് അതെല്ലാം വിസ്മരിച്ചുകൊണ്ടാണ് അവാര്ഡ് ഫങ്ങ്ഷന് എത്തിയിരുന്നത്. എന്നാല് അവാര്ഡ്
സ്വീകരിക്കുവാനായി സ്റ്റേജിലേക്ക് പോകുവാനായി എഴുന്നേറ്റ അദ്ദേഹം നടക്കുവാനാകാതെ ബുദ്ധിമുട്ടിയപ്പോള് അന്നത്തെ രാഷ്ട്രപതി വെങ്കിട്ടരാമന് പ്രോട്ടോകോള് മറികടന്ന് സ്റ്റേജില് നിന്ന് താഴെ ഇറങ്ങിവന്ന് രാജ് കപൂറിന് പുരസ്കാരം സമ്മാനിക്കുകയാണ് ചെയ്തത്. കാണികള് എഴുന്നേറ്റുനിന്ന് കരഘോഷത്തോടെ പ്രസിഡന്റിന്റെ നീക്കത്തെ സ്വാഗതം ചെയ്തത് ചരിത്രം. ദേശീയ പുരസ്ക്കാര ചരിത്രത്തില് ആദ്യത്തെ സംഭവമാണ്. അന്ന് പ്രോട്ടോകോള് മറികടന്ന് അവിടെ അരങ്ങേറിയത്. സംഗീത പ്രേമികള് നെഞ്ചേറ്റിയ നിരവധി ഗാനങ്ങളാണ് രാജ്കപൂര് പടങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിലേക്ക് ഒഴുകി എത്തിയത്. (മേരാ ജൂത്താ ഹെ ജപ്പാനി, മേരെ മന്കി ഗംഗാ ഓര് തേരെ മന് കി ജമുന കാ, ഹം ഉസ് ദേശ് കെ വാസി ഹെ ജിസ് ദേശ് മെ ഗംഗാ ബെഹത്തി ഹെ, ജാനേ കഹാ ഗയേ ഓ ദിന്) മികച്ച പടത്തിനുള്ള പ്രസിഡന്റിന്റെ ഗോള്ഡ് മെഡല് നേടിയത്. അഭിനയവും സംവിധാനവും നിര്മ്മാണവും വിതരണവും മാത്രമല്ല സ്വന്തം സ്റ്റുഡിയോയും തുടങ്ങിയ ഓരേ ഒരു ഹിന്ദി നടനും രാജ് കപൂര് തന്നെ. രാജ്കപൂറിന് 1971 -ൽ പത്മഭൂഷണും 1987 -ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡും ലഭിച്ചിട്ടുണ്ട്. 1988 ജൂൺ 2ന് അദ്ദേഹം മരണപ്പെട്ടു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

എലിസബത്ത് II രാജ്ഞിയുടെ കിരീടധാരണം 

1953 ജൂൺ 2-ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ അബ്ബെയിൽ ആണ് എലിസബത്ത് II രാജ്ഞിയുടെ കിരീടധാരണം നടന്നത്.1952 ഫെബ്രുവരി 6 ന്, പിതാവ് ജോർജ് ആറാമന്റെമരണശേഷം 25-ആമത്തെ വയസ്സിൽ ആണ് എലിസബത്ത് രണ്ടാമൻ സിംഹാസനം നേടിയത്. ഒരു രാജകുമാരന്റെ മരണശേഷം പാരമ്പര്യം ഒരു നിശ്ചിതസമയത്തേക്ക് ഒരു ഉത്സവകാലം അനുവദിയ്ക്കാത്ത കാരണത്താൽ കിരീടധാരണം നടന്നത് ഒരു വർഷത്തിനു ശേഷം ആയിരുന്നു. ഇത് ചടങ്ങുകൾക്കായി തയ്യാറെടുപ്പുകൾ നടത്താൻ ആസൂത്രണ കമ്മിറ്റികൾക്ക് മതിയായ സമയം നൽകിയിരുന്നു. സേവന കാലത്ത്, വിശുദ്ധ തൈലത്തിൽ അഭിഷേകം ചെയ്തു, രാജകീയവസ്ത്രങ്ങളും ധരിച്ചു എലിസബത്ത് രാജ്ഞിയായി പ്രതിജ്ഞ ചെയ്തു. ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, സിലോൺ(ഇപ്പോൾ ശ്രീലങ്ക) എന്നിവിടങ്ങളിലെ രാജ്ഞിയായാണ് കിരീടധാരണം നടന്നത്.

എലിസബത്തിന്റെ കിരീടധാരണ ഗൗൺ ഉൾപ്പെടെ രാജകുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യാൻ നോർമൻ ഹാർട്ട്നെലിനെ രാജ്ഞി നിയോഗിച്ചു. ഗൗണിനായുള്ള അദ്ദേഹത്തിന്റെ രൂപകൽപ്പന ഒൻപത് നിർദ്ദേശങ്ങളിലൂടെ വികസിച്ചു. അവസാന പതിപ്പ് സ്വന്തം ഗവേഷണത്തിലൂടെയും രാജ്ഞിയുമായുള്ള നിരവധി കൂടിക്കാഴ്‌ചകളുടെയും ഫലമായിരുന്നു. വെളുത്ത സിൽക്ക് വസ്ത്രം അക്കാലത്ത് കോമൺ‌വെൽത്തിലെ രാജ്യങ്ങളുടെ പുഷ്പ ചിഹ്നങ്ങളായ ഇംഗ്ലണ്ടിലെ ട്യൂഡർ റോസ്, സ്കോട്ടിഷ് തിസ്റ്റിൽ, വെൽഷ് ലീക്ക്, വടക്കൻ അയർലൻഡിനുള്ള ഷാംറോക്ക്, ഓസ്‌ട്രേലിയയിലെ വാറ്റിൽ, കാനഡയുടെ മേപ്പിൾ ഇല, ന്യൂസിലാന്റ് സിൽവർഫേൺ, ദക്ഷിണാഫ്രിക്കയുടെ പ്രോട്ടിയ, ഇന്ത്യയ്ക്കും സിലോണിനും വേണ്ടി രണ്ട് താമരപ്പൂക്കൾ, പാകിസ്ഥാന്റെ ഗോതമ്പ്, കോട്ടൺ, ചണം എന്നിവ കൊണ്ട് അലങ്കരിച്ചിരുന്നു.കോമൺ‌വെൽത്ത് മേഖലകളിലുടനീളംആഘോഷങ്ങൾ നടക്കുകയും അനുസ്മരണ മെഡൽ നൽകുകയും ചെയ്തു. പൂർണ്ണമായും ടെലിവിഷൻ ചെയ്ത ആദ്യത്തെ ബ്രിട്ടീഷ് കിരീടധാരണമാണിത്. 1937-ൽ പിതാവിന്റെ കിരീടധാരണ സമയത്ത് ടെലിവിഷൻ ക്യാമറകൾ അബ്ബെക്കുള്ളിൽ അനുവദിച്ചിരുന്നില്ല. എലിസബത്തിന്റേത് ഇരുപതാം നൂറ്റാണ്ടിലെ നാലാമത്തെയും അവസാനത്തെയും ബ്രിട്ടീഷ് കിരീടധാരണമായിരുന്നു. ഇതിന് 1.57 ദശലക്ഷം ഡോളർ (2019 ൽ ഏകദേശം, 4 43,427,400) ചിലവ് കണക്കാക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   JUNE 03   ♛♛♛♛♛♛♛♛♛♛

വസിം അക്രം  (ജന്മദിനം)

ഒരു പാകിസ്താൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു വസീം അക്രം. ജനനം (3 ജൂൺ 1966 ) ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വേഗതയേറിയ ഇടങ്കയ്യൻ ബൗളർമാരിൽ ഒരാളാണ് അക്രം. 1966-ൽ പാകിസ്താനിലെ ലാഹോറിൽ ജനിച്ചു. 1988-ൽ ഇംഗ്ലണ്ടിലെ കൗണ്ടി ക്ലബായ ലങ്കാഷെയറുമായി കരാറൊപ്പുവെച്ചു. വളരെ പെട്ടെന്ന് ഏകദിന ക്രിക്കറ്റിൽ ഏറ്റവും നല്ല ബൗളറെന്ന ഖ്യാതി നേടി. ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ 500-ൽ കൂടുതൽ വിക്കറ്റ് എടുക്കുന്ന ആദ്യബൗളർ വസീം അക്രമാണ്. 1992-ലെ ലോകകപ്പ് മത്സരത്തിൽ പാകിസ്താന്റെ വിജയത്തിന് വസീം അക്രം നിർണായക പങ്കു വഹിച്ചു. 1996-97-ൽ ആസ്ട്രേലിയയിൽ നടന്ന ലോകപരമ്പരയിലും 1998-99 വർഷങ്ങളിൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടെ നിരവധി മത്സരങ്ങളിലും പാകിസ്താൻ ടീമിനെ വിജയിപ്പിക്കുന്നതിന് അക്രം നേതൃത്വം നല്കിയിട്ടുണ്ട്. 1999-ൽ പാകിസ്താനെ ലോകകപ്പ് ഫൈനലിൽ എത്തിച്ചതടക്കം നിരവധി നേട്ടങ്ങൾ ഇദ്ദേഹത്തിന്റേതായിട്ടുണ 2003-ലെ ലോകകപ്പിൽ 7 മത്സരങ്ങളിൽനിന്നായി 19 വിക്കറ്റ് എടുത്ത് അക്രം മികച്ച ബൗളറായി.ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് 414 വിക്കറ്റും 2898 റൺസും അക്രം നേടിയിട്ടുണ്ട്; അദ്ദേഹത്തിന്റെ വിളിപ്പേര് Sultan of Swing എന്നാണ്. അന്താരാഷ്ട്ര ഏകദിനത്തിൽ 356 മത്സരങ്ങളിൽ നിന്ന് 502 വിക്കറ്റും 3717 റൺസും. ലോകക്രിക്കറ്റ് ചരിത്രത്തിൽ ടെസ്റ്റ് മത്സരത്തിൽ ഹാറ്റ്ട്രിക്ക് നേടിയ മൂന്നു ബൗളർമാരിൽ ഒരാൾകൂടിയാണ് അക്രം.

2003-ൽ ഇംഗ്ലണ്ടിലെ ഹാംപ്ഷെയർ കൗണ്ടിക്ലബിൽ ചേർന്ന അക്രം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

റാഫേൽ നദാൽ (ജന്മദിനം)

സ്പാനിഷ് ടെന്നീസ് കളിക്കാരനാണ് റാഫേൽ നദാൽ പെരേര (ജനനം ജൂൺ 3 1986). എറ്റിപിനിലവിലെ ഒന്നാം നമ്പർ താരമാണ്‌.നദാൽ പതിനഞ്ചു ഗ്രാൻഡ്‌സ്ലാം സിംഗിൾസ് കിരീടങ്ങളും 2008 ബീജിങ് ഒളിമ്പിക്സിൽ സ്വർണ മെഡലും നേടിയിട്ടുണ്ട്. 2005 മുതൽ 2008 വരെയുള്ള തുടർച്ചയായ നാല് ഫ്രഞ്ച് ഓപ്പൺഅടക്കം 6 എണ്ണം നേടിയിട്ടുണ്ട്. 2008-ലെ വിംബിൾഡനും, ബിയോൺ ബോറീനുശേഷംതുടർച്ചയായി നാല് ഫ്രഞ്ച് ഓപ്പണുകൾ ജയിക്കുന്ന ആദ്യ താരമാണ് നദാൽ. ഓപ്പൺ എറയിൽ ഇദ്ദേഹമുൾപ്പെടെ ആകെ നാല്‌ താരങ്ങൾ മാത്രമേ ഒരേ കലണ്ടർ വർഷത്തിൽത്തന്നെ ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നേടിയിട്ടുള്ളൂ. കളിമൺ കോർട്ടിലെ രാജാവ് എന്നാണ് ടെന്നീസ് ലോകം ഈ കളിക്കാരനെ വാഴ്ത്തുന്നത്. വിംബിൾഡൺ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് നദാൽ. 2004, 2008, 2009, 2011 എന്നീ വർഷങ്ങളിലെ ഡേവിസ് കപ്പ് വിജയിച്ച സ്പാനിഷ് ടീമിലെ അംഗമായിരുന്നു. 2010 യു.എസ് ഓപ്പൺ ജയത്തോടെ കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കുന്ന ഏഴാമത്തേതും ഏറ്റവും പ്രായം കുറഞ്ഞ താരമാവുമാണ് നദാൽ.

160 ആഴ്ചകൾ ഇദ്ദേഹം റോജർ ഫെഡറർക്ക്പിന്നിലായി ലോക രണ്ടാം നമ്പർ ആയിരുന്നു. അതിനുശേഷമാണ് ഒന്നാം സ്ഥാനത്തേക്കുയർന്നത്. ഇതിൽ 6 ഗ്രാൻഡ്സ്ലാം ഫൈനലുകളും ഉൾപ്പെടുന്നു. കളിമൺ കോർട്ടുകളിൽ വളരെ മികച്ച റെക്കോർഡാണ് നദാലിനുള്ളത്. കളിമൺ കോർട്ട് ടൂർണമെന്റുകളിലെ ഫൈനലുകളിൽ 22 തവണ വിജയിച്ചപ്പോൾ 1 തവണ മാത്രമാണ് തോൽവിയറിഞ്ഞത്. 2005 മുതൽ 2007 മെയ് വരെയുള്ള കാലയളവിൽ ഇദ്ദേഹം കളിമണ്ണിൽ നേടിയ തുടർച്ചയായ 81 വിജയങ്ങൾ ഒരു റെക്കോർഡാണ്. അതിനാൽ പല ടെന്നീസ് നിരൂപകരും താരങ്ങളും ഇദ്ദേഹത്തെ കളിമൺ കോർട്ടിലെ എക്കാലത്തെയും മികച്ച കളിക്കാരനായി കണക്കാക്കുന്നു. ടോഗോ ലൈസ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   JUNE 04   ♛♛♛♛♛♛♛♛♛♛


നൂതൻ (ജന്മദിനം)

1950-60 കാലഘട്ടത്തിൽ ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയായിരുന്നു നൂതൻ  (ജൂൺ 4, 1936 - ഫെബ്രുവരി 21, 1991). നാല്‍പത് വര്‍ഷം ബോളിവുഡ് സിനിമാ ലോകത്ത് തിളങ്ങിയ നൂതന്‍ 70 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2011വരെ മികച്ച നടിയ്ക്കുള്ള അഞ്ച് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിയെന്ന ബഹുമതി നൂതനോട് ചേര്‍ന്ന് നിന്നിരുന്നു. അനാരി, കര്‍മ്മ, നാം എന്നിവ നൂതനെന്ന നടിയുടെ പ്രശസ്തിയെ ഉന്നതിയിലെത്തിച്ച സിനിമകളാണ്. ബിമല്‍ റോയിയുടെ ബാന്ദനി, സുജാത എന്നീ ചിത്രങ്ങളിലെ വേഷങ്ങളും ഇന്നും നൂതന്റെ കരിയറിനെ ഉയര്‍ത്തിക്കാട്ടുന്ന ചിത്രങ്ങളാണ്. നടിയായ ശോഭനയുടേയും സിനിമാ സംവിധായകന്‍ കുമരേശന്‍ സമര്‍ഥിന്റെയും മകളായി 1936ലാണ് നൂതന്‍ ജനിച്ചത്. 1974 പദ്മ ശ്രീ നല്‍കി രാജ്യം ഈ നടന വിസ്മയത്തെ ആദരിച്ചിട്ടുണ്ട്. അമ്പത്തിനാലാം വയസ്സില്‍ സ്തനാര്‍ബുദത്തെ തുടര്‍ന്നാണ് നൂതന്‍ അന്തരിക്കുന്നത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, മാക്സിം കാർഡും.


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബലൂൺ ചരിത്രം

റബ്ബർ ബലൂണുകൾ കണ്ടുപിടിക്കുന്നതിനുമുൻപും ബലൂണുകളുണ്ടായിരുന്നു.പണ്ടുകാലങ്ങളിൽ കവലകളിൽ ആളുകളെ രസിപ്പിക്കാനായി വിദൂഷകന്മാരും കോമാളികളും അടുത്തിടെ കൊന്ന മൂഗങ്ങളുടെ മൂത്രസഞ്ചികളും കുടലുകളും ഊതിവീർപ്പിച്ച ബലൂണുകളായിരുന്നു അവ. ഫ്രഞ്ച് സഹോദരന്മാരായ ജാക്വിസ് എറ്റിനും ജോസഫ് മക്കൽ മോണ്ട് ഗോൾഫിയറുമാണ് ബലൂണിന്റെ തുടക്കക്കാർ.1783- ജൂൺ 4 ന്  ഇരുവരുംചേർന്ന് ഒരു ഹോട്ട് എയർ ബലൂൺ പ്രദർശിപ്പിച്ചു. 1,500അടിഉയരത്തിലെത്തിച്ചു.

.ഒരിക്കൽ അടുപ്പിനുമുന്നിൽ ഇരിക്കുകയായിരുന്ന സഹോദരന്മാരിൽ ഒരാൾക്ക് പുക ചുരുണ്ട് ചുരുണ്ട് മുകളിലേയ്ക്ക് പറന്നു പോകുന്നത് ജിജ്ഞാസയുണർത്തി. എന്താണ് ഇതിന്റെ രഹസ്യമെന്ന് അദ്ദേഹം സഹോദരനോട് ചോദിച്ചു. ചിലപ്പോൾ ചൂടുള്ള വായു തണുത്ത വായുവിനെക്കാൾ ഭാരം കുറവായിരിക്കുമെന്നും തണുത്ത വായു ചൂടുള്ള വായുവിനെ മുകളിലേയ്ക്ക് തള്ളുന്നത് കൊണ്ടായിരിക്കും പുക മുകളിലേയ്ക്ക് പോകുന്നതെന്നും രണ്ടാമത്തെ സഹോദരൻ വിശദീകരിച്ചു. അങ്ങനെയാണെങ്കിൽ ഒരു ബാഗ് ചൂട് വായു നിറച്ചാൽ അത് മുകളിലേയ്ക്ക് പറക്കുമോ എന്നായി ആദ്യത്തെ സഹോദരന്റെ സംശയം എങ്കിൽ പരീക്ഷിച്ചു കളയാം എന്നു തന്നെ രണ്ടുപേരും തീരുമാനിച്ചു. 35 അടിയുള്ള ഒരു ബാഗ് നിർമ്മിച്ച് അതിൽ കൽക്കരി കത്തിച്ചു വച്ചായിരുന്നു പരീക്ഷണം. വായുവിന് ചൂടു പിടിച്ചതോടെ ബാഗ് ആകാശത്തേയ്ക്ക് കുതിച്ചുയർന്നു. വാർത്ത കാട്ടുതീ പോലെ പടർന്നു. കോടതിയും സൈന്യവും ശാസ്ത്രജ്ഞരും ഈ കണ്ടുപിടിത്തത്തെകുറിച്ചറിഞ്ഞു. ഇവരുടെ ആവശ്യപ്രകാരം പാരീസിൽ അവർ വീണ്ടും പരീക്ഷണം നടത്തേണ്ടിവന്നു.കാഴ്ചക്കാരായി നിന്നവരെ അത്ഭൂതപ്പെടുത്തി കൊണ്ട് മോണ്ട്ഗോൾഫിയർ സഹോദരന്മാരുടെ അത്ഭൂതബലൂൺ വീണ്ടും ആകാശത്തേയ്ക്കുയർന്നു. ഇന്നുപയോഗിക്കുന്ന തരത്തിലുള്ള ഹൈഡ്രജൻ നിറച്ച ബലൂണുകൾ ആദ്യമായി നിർമ്മിച്ചതും ഒരു ഫ്രഞ്ചുകാരനാണ്. ഭൗതികശാസ്ത്രജ്ഞനും രസതന്ത്രജ്ഞനും വ്യോമശാസ്ത്രജ്ഞനുമായ ജാക്വിസ് അലക്സാണ്ടർ സെസാർ ചാൾസ് തന്റെ ഹൈഡ്രജൻ ബലൂൺ ഉപയോഗിച്ച് 43 കിലോമീറ്റർ ദൂരം രണ്ടുമണിക്കൂർകൊണ്ട് സഞ്ചരിച്ചു. ഫ്രാൻസിലും അമേരിക്കയിലും ഇത്തരത്തിലുള്ള കൂറ്റൻ ബലൂണുകൾ പ്രചാരമാർജ്ജിച്ചതോടെ സൈന്യം വ്യോമനിരീക്ഷണത്തിനായി ഇവ ഉപയോഗിക്കാൻ തുടങ്ങി.ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



♛♛♛♛♛♛♛♛♛   JUNE 05   ♛♛♛♛♛♛♛♛♛♛

മുഹമ്മദ്‌ ഇസ്മയില്‍ സാഹിബ്  (ജന്മദിനം)

1896 ജൂണ്‍ 5 നു തമിള്‍നാട്ടിലെ തിരുനല്‍വേലിയില്‍ മൌലവി കെ ടി മിയാഖാന്‍ രാവുത്തരുടെ മകനായിട്ടാണ് ജനിച്ചത്‌. തിർനൽവേലിയിലെ സി.എം.എസ് കോളേജ് എം.ഡി.ടി ഹിന്ദു കോളേജ് ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിഭജനത്തില്‍ പകച്ചു നിന്ന ഇന്ത്യയിലെ മുസ്ലിം സമുദായത്തിന് ആശ്വാസമേകി അവര്‍ക്ക് തണലേകാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന് ഉറച്ചു വിശ്വസിച്ചു . അതിനായി ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നെത്ര്വത്തം നല്‍കിയത് ഇസ്മയില്‍ സാഹിബ് ആയിരുന്നു. അദ്ദേഹം അന്നത്തെ തമിഴ്നാടിലെ കോടീശ്വരന്മാരില്‍ ഒരാള്‍ കൂടിയാണ്. തമിള്‍ നാട്ടില്‍ പല ഭാഗങ്ങളിലും അദ്ധേഹത്തിന്റെ കുടുംബ സ്വത്തു വ്യാപിച്ചു കിടന്നിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് ദേശീയ രാഷ്ട്രീയത്തിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിചെടുത്തിരുന്നു. രാഷ്ട്രീയത്തിലെയും വ്യക്തി ജീവിതത്തിലെയും സത്യസന്തതയും അടിയുറച്ച മതവിശ്വാസിയും ആയതു കൊണ്ട് ക്രമേണെ എല്ലാ സ്വത്തുക്കളും നഷ്ട്ടപെടുകയാണ് ഉണ്ടായത്.

കോടികളുടെ ആസ്തിയുണ്ടായിരുന്ന ജമാല്‍ മുഹമ്മദ്‌ കമ്പനിയുടെ ചീഫിന്റെ ചെരുമകളായ ജമാൽ ഹമീദ ബിയെ 1923 ൽ വിവാഹം കഴിച്ചതോട് കുടി ഇസ്മായില്‍ സാഹിബ് സമ്പന്നതയുടെ ഉന്നതിയില്‍ എത്തിയിരുന്നു. 1909 ല്‍ തിരുനല്‍വേലി യംഗ് മുസ്ലിം സൊസൈറ്റി രൂപീകരിച്ചു കൊണ്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1918 ല്‍ മജ്ളിസുല്‍ ഉലമ എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം എജുക്കേഷനല്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റ്‌, അന്ജുമാന്‍ ഇമായത്തുല്‍ ഇസ്ലാംമിന്റെ വൈസ് പ്രസിഡന്റ്‌. 1948 മാര്‍ച് 10 നു മദ്രാസില്‍ വെച്ച് ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് രൂപീകരിച്ചപ്പോള്‍ അതിനു നെത്ര്വത്തം നല്‍കിയതും ഇസ്മയില്‍ സാഹിബ് ആയിരുന്നു. ഒരു രാഷ്ട്രീയക്കാരനെന്നതോടൊപ്പം നല്ലൊരു വ്യാപാരികൂടിയായിരുന്നു ഇസ്മയിൽ സാഹിബ്. 1946—52 കാലഘട്ടത്തില്‍ മദ്രാസ്‌ അസ്സംബ്ലിയുടെ പ്രതിപക്ഷ നേതാവ്. 1946–1952 കാലയവളില്‍ ഇന്ത്യൻ ഭണഘടനക്ക് രൂപം നൽകിയ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി അംഗവുമായിരുന്നു മുഹമ്മദ് ഇസ്മയിൽ. 1952-58 കാലഘട്ടത്തില്‍ രാജ്യസഭ അംഗം, മുന്നാം ലോകസഭ (1962) തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഖായിദെമില്ലത്ത് മുഹമ്മദ്‌ ഇസ്മയില്‍ സാഹിബ് കമ്മുനിസ്റ്റ്‌ പാര്‍ട്ടിയുടെ മുഹമ്മദ്‌ കുഞ്ഞുവിനെ 4328 വോട്ടിനു പരാജയപ്പെടുത്തി. കൊണ്ഗ്രെസിന്റെ പുതിയവീട്ടില്‍ ഷൌക്കത്തലി ഇവിടെ മുന്നാം സ്ഥാനത് ആയിരുന്നു. നാലാം ലോകസഭ തിരഞ്ഞെടുപ്പില്‍ (1967) മഞ്ചേരി മണ്ഡലത്തില്‍ നിന്നും കൊണ്ഗ്രെസിന്റെ എ നഫീസത്ത്‌ ബീവിയെ 107494 വോട്ടിനു പരാജയപ്പെടുത്തിയാണ് ലോക്സഭയില്‍ എത്തിയത്. മുഹമ്മദ്‌ ഇസ്മായില്‍ സാഹിബിനെ ജനങ്ങള്‍ ആദരവോടെ ഖായിദെമില്ലത്തു (രാഷ്ട്രത്തിന്റെ നേതാവ്) എന്നാണു വിളിച്ചിരുന്നതു . 1972 ഏപ്രില്‍ 4 നു ആണ് അദ്ദേഹം ചെന്നയില്‍ വെച്ച് മരണപ്പെട്ടത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോകപരിസ്ഥിതി ദിനം

മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടിമനുഷ്യനും പരിസ്ഥിതിയും എന്ന വിഷയത്തിൽ 1972 ജൂൺ അഞ്ചുമുതൽ 16 വരെ  സ്റ്റോക്കോമിൽ ഐക്യരാഷ്ട്ര സംഘടനയുടെ ജനൽ അസംബ്ലി രാഷ്ട്രത്തലവന്മാർക്കായി നടത്തിയ സമ്മേളനത്തിനാണ് പരിസ്ഥിതി ദിനാചരണം നടത്താനുള്ള ആദ്യ തീരുമാനം ഉണ്ടായത്. 1973 ജൂൺ അഞ്ചിനായിരുന്നു ആദ്യ പരിസ്ഥിതി ദിനാചരണം.  പരിസ്ഥിതി ദിനാചരണം തുടങ്ങിയതിന്റെ 46–ാം വാർഷികമാണിന്ന്.  യുഎൻ പൊതുസഭയുടെ തീരുമാനപ്രകാരം യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം നിലവിൽ വന്നതും ജൂൺ അഞ്ചിനായിരുന്നു.
ലോക ജനതയ്ക്കിടയിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് വ്യാപകമായ ബോധവൽകരണം നടത്തുക, ലോക ഭരണകൂടങ്ങളുടെ ശ്രദ്ധ ഈ മേഖലയിലേക്കു തിരിച്ചുവിടുക, അവരെ വിവിധ പ്രവർത്തനങ്ങൾക്കു പ്രേരിപ്പിക്കുക എന്നിവയാണ് പരിസ്ഥിതി ദിനാചരണത്തലൂടെ യുഎൻ ലക്ഷ്യമിടുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾക്ക് മാനുഷിക മുഖം നൽകുക, സുസ്ഥിര വികനസത്തിനായി ജനങ്ങളെ ബോധവൽക്കരിക്കുക, വികസന പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അതിന്റെ പരിസ്ഥിതി ആഘാതം കൂടി പരിഗണിച്ചു ബാക്കി കാര്യങ്ങൾ ചെയ്യാൻ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രേരിപ്പിക്കുക തുടങ്ങിയവയെല്ലാം പരിസ്ഥിതി ദിനാചരണത്തന്റെ സന്ദേശമായി ഏറ്റെടുക്കാവുന്നതാണ്.വനങ്ങള്‍, പുല്‍മേടുകള്‍, മലകള്‍, കാവുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പുല്‍പ്രദേശങ്ങള്‍ തുടങ്ങിയ വിവിധ ആവാസ വ്യവസ്ഥകളുടെ നിലനില്‍പിനെ അടിസ്ഥാനമാക്കിയാണ് ആഗോള തലം മുതല്‍ പ്രാദേശിക തലംവരെയുള്ള ജലസ്രോതസ്സുകളും ജല സുരക്ഷയും നിലനില്‍ക്കുന്നത്. ജലത്തിന്‍െറ ഗുണനിലവാരം, ജലലഭ്യത എന്നിവ ഉറപ്പാക്കുന്നതില്‍ ആവാസ വ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്. ചെറുതും വലുതുമായ ഓരോ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനും അതിലൂടെ ജൈവ വൈവിധ്യം പരമാവധി നിലനിര്‍ത്താനുമാണ് നാം ശ്രദ്ധിക്കേണ്ടത്. മാനവരാശി തുടക്കംതൊട്ടെ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.

കൃഷിയിടങ്ങളില്‍ വിവേചനരഹിതമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ മനുഷ്യന്‍െറ നിലനില്‍പിന് ഭീഷണിയാണ്. ഡി.ഡി.ടി, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയവയുടെ അനിയന്ത്രിതമായ ഉപയോഗം മാരക രോഗങ്ങള്‍ മനുഷ്യനു ദിനേന സമ്മാനിക്കുകയാണ്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.

മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത് ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   JUNE 06   ♛♛♛♛♛♛♛♛♛♛

വില്യം ഫോക്നർ  (ചരമദിനം)

വില്യം കുത്ബർട്ട് ഫോക്നർ (ജനനം - 1897 സെപ്റ്റംബർ 25, മരണം - 1962 ജൂൺ 6) അമേരിക്കയിലെ മിസിസിപ്പിയിൽ നിന്നുള്ള നോബൽ സമ്മാന ജേതാവാണ്. അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായി കരുതപ്പെടുന്നു. നോവൽ, ചെറുകഥ, കവിത, നാടകം, തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തത്തിന്റെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ഫോക്നർ. നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങൾക്കും സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകൾക്കും പ്രശസ്തനാണ്. മറിച്ച് അമേരിക്കൻ സാഹിത്യത്തിലെ അദ്ദേഹത്തിന്റെ എതിരാളിയായ ഹെമിംഗ്‌വേ കുറുകിയ വാചകങ്ങൾക്കു പ്രശസ്തനാണ്. ജെയിംസ് ജോയ്സ്, വിർജിനിയ വുൾഫ്, മാർസൽ പ്രൌസ്റ്റ്, തോമസ് മാൻ എന്നിവരുടെ പരീക്ഷണങ്ങളുടെ പാത പിന്തുടർന്ന 1930-കളിലെ അമേരിക്കയിലെ ഏക നവീന എഴുത്തുകാരനായി അദ്ദേഹം കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ എഴുത്തുകൾ ചിന്താ ധാര, പല വീക്ഷണങ്ങകോണുകളിൽ നിന്നുള്ള വിവരണങ്ങൾ, വിവിധ സമയ-കാല വ്യതിയാനങ്ങളിൽ നിന്നുള്ള വിവരണങ്ങൾ തുടങ്ങിയ സാഹിത്യ ഉപകരണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രശസ്തമാണ്. 1962 ജൂലൈ 6-ന് തന്റെ 64-ത്തെ വയസ്സിൽ അന്തരിച്ചു. അമേരിക്ക പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (ജന്മദിനം)

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ(1877 ജൂൺ 06 – 1949 ജൂൺ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശ്ശേരി  ഇല്ലത്താണ് ജനിച്ചത്കവി എന്നതിനു പുറമേ സാഹിത്യ ചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ അദ്ദേഹം പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതൽക്കേ ഉള്ളൂർ  സാഹിത്യ വാസന  പ്രകടിപ്പിച്ചിരുന്നു. .കഠിന സംസ്കൃതപദങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് വായനക്കാർക്ക് ഇഷ്ടമായിരുന്നു.. സാഹിത്യ ലോകം  അദ്ദേഹത്തെ  “ഉജ്ജ്വല ശബ്ദാഢ്യൻ” എന്നാണ് വിളിക്കുന്നത്.  കേരള സാഹിത്യചരിത്രത്തിന്റെ കർത്താവ് എന്ന നിലയിലും ഉള്ളൂരിനെ നമ്മൾ സ്മരിക്കുന്നു. 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് ‘കവിതിലകൻ’ പട്ടവും കാശിവിദ്യാപീഠം ‘സാഹിത്യഭൂഷൺ’ ബിരുദവും സമ്മാനിച്ചു.

ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ചാണ്  ശ്രദ്ധേയരായത്. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു.

ഉള്ളൂരിന്റെ പ്രധാന കൃതികൾ ഉമാകേരളം(മഹാകാവ്യം), കേരള സാഹിത്യ ചരിത്രം, കർണ്ണഭൂഷണം, പിങ്ഗള, ഭക്തിദീപിക, ഒരു മഴത്തുള്ളി (കവിത), പ്രേമസംഗീതം, തുമ്പപ്പൂവ്, കിരണാവലി, മണി മഞ്ജുഷ, വിശ്വം ദീപമയം, ചിത്രശാല എന്നിവയാണ്, ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാം പും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സുകർണോ (ജന്മദിനം)


സുകർണോ( 6 June 1901 – , 21 June 1970) ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റായിരുന്നു. 1945 മുതൽ 1967 വരെ അദ്ദേഹം ഭരണത്തിലുണ്ടായിരുന്നു. ഇന്ത്യയുടെആദ്യത്തെ റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങുകളിലും ഒരു വിദേശ മേധാവി മുഖ്യ അതിഥിയായി വന്നിരുന്നു. ഇന്തോനേഷ്യന്‍ രാഷ്ട്രപിതാവായ സുകാര്‍ണോ ആയിരുന്നു ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങിന്‍റെ മുഖ്യ അതിഥി.

നെതർലാന്റിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കാനായി നടന്ന സമരത്തിന്റെ നേതാവായിരുന്നു അദ്ദേഹം. ഡച്ച് കോളണിയായിരുന്ന ഇന്തോനേഷ്യയെ സ്വതന്ത്രമാക്കാനായി രൂപീകരിച്ച ദേശീയപ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തുനിന്ന് അവസാനം സ്വാതന്ത്ര്യം നേടാൻ കാരണമായി.1930 ഡിസംബറിൽ സുകർണോയെ 4 വർഷത്തേയ്ക്കു തടവിനു ശിക്ഷിച്ചു. ബന്ദുങ്ങിലെ Sukamiskin prisonൽ ആയിരുന്നു അദ്ദേഹത്തെ തടവിലിട്ടത്. എന്നാൽ വിചാരണവേളയിലെ അദ്ദേഹത്തിന്റെ നീണ്ട പ്രസംഗങ്ങൾക്ക് മാധ്യമങ്ങളിലും ജനങ്ങളുടെ ഇടയിലും നല്ല പ്രചാരം ലഭിച്ചിരുന്നു. ഇതുമൂലം ഡച്ച് ഈസ്റ്റ് ഇൻഡീസിലെയും നെതെർലാന്റിലേയും പുരോഗമനശക്തികൾ സമ്മർദ്ദം ചെലുത്തിയ ഫലമായി അദ്ദേഹത്തെ 1931 ഡിസംബർ 31നു വിടാൻ ഡച്ചു സർക്കാർ നിർബന്ധിതരായിത്തീർന്നു. അപ്പോഴേയ്ക്കും അദ്ദേഹം ഇന്തോനേഷ്യ ഒട്ടാകെ പ്രശസ്തനായ നേതാവായിക്കഴിഞ്ഞു. ഡച്ചുകാരുടെ തടവിൽ പത്തുവർഷത്തോളം കിടന്ന അദ്ദേഹം ജപ്പാൻകാർ ഇന്തോനേഷ്യ കീഴടക്കിയപ്പോഴായിരുന്നു പുറത്തുവന്നത്. ജപ്പാൻകാർക്ക് ജനങ്ങളിൽനിന്നും പിൻതുണ ലഭിക്കാനായി അദ്ദേഹം സഹായിച്ചു. പകരം അവരുടെ ദേശീയപ്രസ്ഥാനത്തെ സഹായിക്കാൻ ജപ്പാൻകാർ നിലകൊണ്ടു. ജപ്പാൻ യുദ്ധത്തിൽ കീഴടങ്ങിയതിനാൽ സുകർണോയും മൊഹമ്മദ് ഹട്ടായും 1945 ആഗസ്റ്റ് 17നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സുകർണോയെ ആദ്യ പ്രസിഡന്റായി നിയമിച്ചു. ഡച്ചുകാർ തങ്ങളുടെ കീഴിലുണ്ടായിരുന്ന ഇന്തോനേഷ്യയെ കയ്യൊഴിയാൻ വൈമുഖ്യം കാട്ടിയ സമയം നയതന്ത്രത്തിലൂടെയും സൈനികനടപടികളിലൂറ്റെയും 1949ൽ ഇന്തോനേഷ്യയ്ക്ക് പൂർണ്ണസ്വാതന്ത്ര്യം നേടിക്കൊടുത്തു.സുകർണോ അനേകം ഭാഷകളിൽ പ്രവീണനായിരുന്നു. തന്റെ മാതൃഭാഷയായ ജാവാനീസ് ഭാഷയെക്കൂടാതെ സുന്ദനീസ്, ബാലിനീസ്, ഇന്തോനേഷ്യൻ എന്നിവയിലും ഡച്ചുഭാഷയോടൊപ്പം പ്രാവീണ്യമുണ്ടായിരുന്നു. ജർമൻ, ഇംഗ്ലിഷ്, അറബിക്, ജപ്പാനീസ്, ഫ്രഞ്ച്ഭാഷകളും അദ്ദേഹത്തിനു വഴങ്ങിയിരുന്നു. തന്റെ രാഷ്ട്രീയചിന്താഗതിയിലും നിർമ്മാണരീതികളിലും ആധുനിക കാഴ്ചപ്പാടാണു പുലർത്തിയിരുന്നത്. അദ്ദേഹം പാരമ്പര്യമായ ജന്മിത്തത്തെ നിരാകരിച്ചു. ജന്മിത്തം അദ്ദേഹത്തെ സംബന്ധിച്ച് പിന്തിരിപ്പനായിരുന്നു. ഡച്ചുകാർ രാജ്യം കീഴടക്കാൻ കാരണം അന്നു നിലനിന്ന ജന്മിത്തമായിരുന്നു എന്നദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ പിന്തുടർന്നുവന്ന സാമ്രാജ്യത്ത്വത്തെ ഒരാളെ വേറൊരാൾ ചൂഷണം ചെയ്യാനുള്ള വ്യവസ്ഥിതി എന്നാണദ്ദേഹം നിർവ്വചിച്ചത്. സംഘർഷഭരിതവും കുഴഞ്ഞുമറിഞ്ഞതുമായ പാർലിമെന്ററി ജനാധിപത്യകാലഘട്ടത്തിനുശേഷം 1957ൽ അദ്ദേഹം ഏകാധിപത്യപരമായ നിയന്ത്രിത ജനാധിപത്യരീതി കൊണ്ടുവന്നു. ഇതു വൈവിധ്യം നിറഞ്ഞതും സംഘർഷഭരിതവുമായ ഇന്തോനേഷ്യയിൽ സമാധാനം സൃഷ്ടിക്കാൻ ഒട്ടൊക്കെ സഹായിച്ചു. 1960കളിൽ അദ്ദേഹം ഇന്തോനേഷ്യൻ കമ്യൂണിസ്റ്റു പാർട്ടിക്കു പിന്തുണ നൽകി ഇന്തോനേഷ്യയെ ഇടത്തേയ്ക്കു നയിക്കാൻ ഒരുങ്ങി. സാമ്രാജ്യത്വവിരുദ്ധമായ വിദേശനയങ്ങൾ പിന്തുടർന്ന് ചൈനയിൽനിന്നും സോവിയറ്റ് യൂണിയനിൽ നിന്നും സഹായം തേടി. 1965-ലെ 30 സെപ്റ്റംബർ മുന്നേറ്റം ഇന്തോനേഷ്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ തകർച്ചയ്ക്കിടയാക്കി. 1967-ൽ അദ്ദേഹത്തിന്റെ ഒരു സൈന്യനേതാവായിരുന്ന സുഹാർത്തോ ഭരണം പിടിച്ചെടുത്ത് സുകാർണോയുടെ മരണംവരെ വീട്ടുതടങ്കലിലാക്കി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   JUNE 07   ♛♛♛♛♛♛♛♛♛♛

അലൻ ട്യൂറിംഗ്   (ചരമദിനം)

ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ്‌ അലൻ മാതിസൺ ട്യൂറിംഗ് (23 ജൂൺ 1912 - 7 ജൂൺ 1954) . ഒരു ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായിരുന്നു. രഹസ്യ ഭാഷയിലുള്ള സന്ദേശം ചോർത്താനായി "ക്രിപ്റ്റോഗ്രാഫി" സംവിധാനങ്ങൾ വികസിപ്പിച്ചു. അൽഗൊരിഥം എന്ന ആശയം കൊണ്ടുവന്നത് ട്യൂറിംഗാണ്. കമ്പ്യൂട്ടറുകളുടെ ബുദ്ധി അളക്കാൻ "ട്യൂറിംഗ് ടെസ്റ്റ്" എന്നൊരു പരീക്ഷണം നിർദ്ദേശിച്ചു.അതു വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നൂതന കമ്പ്യൂട്ടർ ശാഖക്ക് തുടക്കമായി. അദ്ദേഹം വികസിപ്പിച്ച ടൂറിങ് യന്ത്രത്തിന്റെ(Turing Machine) ചുവടുപിടിച്ചാണ്‌ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ രീതിവാദത്തിന്‌(formalism) തുടക്കംകുറിച്ചത്. ഇദ്ദേഹത്തിന്റെ നാമധേയത്തിൽ നൽകിവരുന്ന ടൂറിങ് പുരസ്ക്കാരം കമ്പ്യൂട്ടർ ശാസ്ത്രത്തിലെ നോബൽ സമ്മാനമായറിയപ്പെടുന്നു.

അദ്ദേഹത്തിന്റെ അച്ഛൻ ജൂലിയസ് മാത്തിസൺ ടൂറിങ് ഇന്ത്യൻ റെയിൽവെയിൽ ഉദ്ദ്യോഗസ്ഥനായിരിക്കുന്ന കാലത്താണ്‌ അലന്റെ ജനനം. അമ്മ സാറയുടെ അച്ഛ്നും ഇന്ത്യൻ റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്നു. മോർഫോജനറ്റിക് മേഖലയിൽ അദ്ദേഹം പല പഠനങ്ങളും നടത്തി. ഇലകളിലും സൂര്യകാന്തിച്ചെടിയിലും ഒക്കെ കാണുന്ന വലയങ്ങളും ഫിബൊനാച്ചി ശ്രേണിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു് അദ്ദേഹം പഠിക്കാനാരംഭിച്ചിരുന്നു. പക്ഷേ 1954 ജൂൺ 4 നു് അദ്ദേഹം സയനൈഡ് ഉള്ളിൽ ചെന്നു് മരിച്ച നിലയിൽ കാണപ്പെട്ടു. പാതി ഭക്ഷിച്ച ഒരു ആപ്പിൾ മൃതദേഹത്തിനടുത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഒരു രസതന്ത്രപരീക്ഷണത്തിൽ അബദ്ധത്തിൽ സയനൈഡ് ഉള്ളിൽ ചെന്നതാണു് മരണത്തിനു കാരണം എന്നു വിശ്വസിച്ചു.പക്ഷേ ആപ്പിളിൽ സയനൈഡിന്റെ അംശം കണ്ടെത്താനായില്ല.ആപ്പിൾ കമ്പനിയുടെ പാതി കടിച്ച ആപ്പിളിന്റെ രൂപത്തിലുള്ള ലോഗൊ അലൻ ട്യൂറിംഗിനുള്ള ബഹുമാനസൂചകമാണെന്ന മിഥ്യാധാരണയുണ്ടായിരുന്നു.ഈ ലോഗൊ രൂപകല്പന ചെയ്ത ഇരു പരികല്‌പകരും കമ്പനിയും ഇത് നിഷേധിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ....




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


മുഅമ്മർ അൽ ഖദ്ദാഫി (ജന്മദിനം)


ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയുടെ മുൻ ഭരണാധികാരിയായിരുന്നു മുമദ് അബു മിൻയാർ അൽ-ഖദ്ദാഫി ( ജൂൺ 7 1942-  ഒക്ടോബർ 20 2011) അഥവാ കേണൽ ഖദ്ദാഫി. 1951-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ലിബിയയിലെരാജാവായിരുന്ന ഇദ്രീസിനെതിരെ 1969-ൽ പട്ടാള വിപ്ലവം നടത്തി അധികാരമേറ്റെടുത്തതു മുതൽ 42 വർഷക്കാലമാണ് ഇദ്ദേഹം ലിബിയയെ അടക്കി ഭരിച്ചിരുന്നത്. ഒരു കാലത്ത് ഗ്രീസിന്റെയും റോമിന്റെയും തുർക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ലിബിയ ഖദ്ദാഫിയുടെ ഭരണകാലഘട്ടത്തിലാണ് അഭിവൃദ്ധി പ്രാപിച്ചത്.സാമ്രാജ്യത്വത്തിന്റെ ആയുധബലത്തിനുമുന്നില്‍ രാജ്യങ്ങളും ഭരണാധികാരികളും കീഴടങ്ങുന്ന കാലത്ത് ലോകജനതയെ ആവേശംകൊള്ളിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് താരപരിവേഷത്തിലേക്കുയര്‍ന്ന ഗദ്ദാഫി ഒടുവില്‍ അവരുടെ പല ആവശ്യങ്ങള്‍ക്കും കീഴടങ്ങിയത് വിനയാവുകയും ചെയ്തു. ഒടുവിൽ ഖദ്ദാഫിയുടെ ജനദ്രോഹപരമായ നടപടികളാൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിൽ അദ്ദേഹം പ്രക്ഷോഭകരാൽ വെടിയേറ്റു മരിച്ചു.

സാമ്രാജ്യത്വ-സയണിസ്റ്റ് ശക്തികളോട് ഖദ്ദാഫി കര്‍ശന നിലപാട് പുലര്‍ത്തിയിരുന്നു. വൈദേശികാധിപത്യത്തിന് വിധേയമാക്കപ്പെട്ട ഒരു രാജ്യത്തിന്റെ പൊതുവികാരം പരിഗണിച്ചുള്ള സ്വാഭാവിക പ്രതികരണമായിരുന്നു ഇത്. ഈജിപ്തിനെയും സിറിയയെയും കൂട്ടി ഒരു അറബ് ഐക്യ ഡമോക്രാറ്റിക് സഖ്യം രൂപപ്പെടുത്താനും 1971-ല്‍ ഖദ്ദാഫി ശ്രമം നടത്തി. ഇസ്രയേല്‍-ഈജിപ്ത് യുദ്ധത്തോടെ അത് പൊളിഞ്ഞു. ആഫ്രിക്കന്‍ ഐക്യനാടുകളുടെ രാജാവാകാനായിരുന്നു പിന്നെ ശ്രമം. എന്നാല്‍, 1988-ലെ ലോക്കര്‍ബി വിമാന ദുരന്തവും 1989-ലെ ഫ്രാന്‍സിന്റെ യു.ടി.ഐ വിമാന പൊട്ടിത്തെറിയും അമേരിക്കയുടെയും ഫ്രാന്‍സിന്റെയും മറ്റു യൂറോപ്യന്‍ നാടുകളുടെയും ശത്രുത ക്ഷണിച്ചുവരുത്തിയെങ്കിലും ഖദ്ദാഫിയുടെ ലിബിയ പിന്നീട് അവരുടെയെല്ലാം ഉറ്റ മിത്രമാകുന്നതാണ് കണ്ടത്. 2008-ല്‍ അന്നത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ട്രിപ്പളി സന്ദര്‍ശിച്ച് ചരിത്രത്തിലെ പുതിയ 'സൗഹൃദാധ്യായം' പ്രഖ്യാപിച്ചതോടെ ഖദ്ദാഫി പൂര്‍ണമായി പടിഞ്ഞാറന്‍ പക്ഷത്തേക്ക് ചാഞ്ഞു.

സ്വന്തം ജനതയുടെ താല്‍പര്യങ്ങളെ എന്നും ബലികൊടുത്ത ചരിത്രമാണ് ഖദ്ദാഫിക്കുള്ളത്. 'ഹരിത ഗ്രന്ഥം' പോലെ സ്വന്തം വൈകൃത തിയറികള്‍ ജനതയുടെ മേല്‍ അടിച്ചേല്‍പിക്കാനായിരുന്നു ശ്രമം. പലപ്പോഴും ഭ്രാന്തന്‍ നിയമങ്ങളായിരുന്നു നടപ്പാക്കിയിരുന്നത്. എതിര്‍ശബ്ദങ്ങളെ ഭയപ്പെട്ട ഖദ്ദാഫി ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ക്രൂരമായി പീഡിപ്പിച്ചു. എതിരാളികളെ 'വഴിപിഴച്ച പട്ടികള്‍' എന്ന് വിളിച്ച് തല്ലിക്കൊല്ലാനായിരുന്നു ആഹ്വാനം. സ്വാതന്ത്ര്യ ദാഹികളായ നൂറുകണക്കിനു ചെറുപ്പക്കാരുടെ കൂട്ടക്കശാപ്പു നടത്തിയ 'ബൂസലിം' പോലുള്ള തടങ്കല്‍ പാളയങ്ങള്‍ ലിബിയക്കാരുടെ പേടിസ്വപ്നമായിരുന്നു. കേണല്‍ ഖദ്ദാഫിയെ ഭീതിയോടെയാണ് ലിബിയന്‍ ജനത സഹിച്ചിരുന്നതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുലിബിയയിലെ പ്രഷോഭകർ ഖദ്ദാഫിയുടെ അടിച്ചമർത്തലിൽ ലോകരാജ്യങ്ങളുടെ സഹായം തേടുകയും അമേരിക്കയുടെയും ഫ്രാൻസിന്റെയും സാന്നിധ്യത്തിൽ നിയമവിരുദ്ധ ബലപ്രയോഗം നടത്തുകയും ചെയ്തു. ഈ കാലയളവിൽ ഐക്യരാഷ്ട്ര രക്ഷാസമിതി ലിബിയയിൽ വ്യോമനിരോധിത മേഖലയായി പ്രഖ്യാപനം പുറത്തിറക്കി. നാറ്റോ ആക്രമണം ആരംഭിക്കുകയും ജനപ്രക്ഷോഭം യുദ്ധമായി രൂപം കൊള്ളുകയും ചെയ്തു. ഏകദേശം അരവർഷം നീണ്ട പ്രക്ഷോഭത്തിനൊടുവിൽ മക്കളിൽ ചിലർ കൊല്ലപ്പെടുകയും ഖദ്ദാഫിയും കുടുംബവും ഒളിവിലാകുകയും ചെയ്തു. ഈ അവസരത്തിലും ഖദ്ദാഫി കീഴടങ്ങുവാനോ രാജ്യം വിടുവാനോ അനുരഞ്ജനത്തിനോ തയ്യാറായിരുന്നില്ല. സെപ്റ്റംബർ 15-നാണ് ഖദ്ദാഫിയുടെ ജൻമനാടായ സിർത്തിൽ പ്രക്ഷോഭകർ ആക്രമണം തുടങ്ങിയത്. തുടർന്ന് 42 വർഷക്കാലം ലിബിയയെ അടക്കി ഭരിച്ച ഖദ്ദാഫി ദേശീയ പരിവർത്തന സേന നടത്തിയ ആക്രമണത്തിൽ തലയ്ക്ക് വെടിയേറ്റ് സിർത്തിൽ വച്ച് 2011 ഒക്ടോബർ 20-ന് കൊല്ലപ്പെട്ടു. ലിബിയ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




♛♛♛♛♛♛♛♛♛   JUNE 08   ♛♛♛♛♛♛♛♛♛♛

ലോക സമുദ്രദിനം 

ജൂണ്‍ എട്ടാണ് ലോകമെമ്പാടും സമുദ്രദിനമായി ആചരിക്കുന്നത്. കരമാത്രമല്ല കടലും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സമുദ്രദിനം. മത്സ്യമുള്‍പ്പെടെയുളള കടല്‍ ജീവികളുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് സമുദ്രദിനം ആചരിക്കുന്നതെങ്കിലും കരയോടൊപ്പം തന്നെ കടലിനെയും മാലിന്യമുക്തമാക്കണമെന്ന സന്ദേശമാണ് ഇന്ന് സമുദ്രദിനം നല്‍കുന്നത്. ഇന്ന് കരയോടൊപ്പം തന്നെ കടലും മലിനമാക്കപ്പെടുന്നു. ആഗോളതാപനം കഴിഞ്ഞാല്‍ മാലിന്യ നിക്ഷേപമാണ് കടല്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഫാക്ടറി മാലിന്യങ്ങള്‍ക്കു പുറമേയാണ് കടലിലേയ്ക്കുളള ഈ മാലിന്യ തളളല്‍ . ഇവയില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണെന്നതാണ് കണ്ടെത്തല്‍ . ഓരോ വര്‍ഷവും എട്ടു മില്യണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ തളളുന്നുവെന്നാണ് കണക്ക്. ഇതു കാരണം മത്സ്യസമ്പത്തിനു ഭീഷണിയാവുമോ എന്ന ആശങ്കയുമുണ്ട്. കാലാവസ്ഥ, ജൈവ വൈവിധ്യം എന്നിവയില്‍ സമുദ്രങ്ങളുടെ പങ്ക് വലുതാണ്. അതുകൊണ്ടു തന്നെ സമുദ്ര സംരക്ഷണമെന്നത് വളരെ യധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ”ആരോഗ്യമുളള കടല്‍, ആരോഗ്യമുളള ഭൂമി” എന്നതാണ് ഈ വര്‍ഷത്തെ സമുദ്രദിനത്തിന്‍റെ വിഷയം 1992 മുതല്‍ കാനഡയാണ് ആദ്യമായി ജൂണ്‍ എട്ട് സമുദ്രദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 2008 ല്‍ ഐക്യരാഷ്ട്രസഭ ഇത് ഔദ്യോഗികമായി അംഗീകരിച്ചു. സമുദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, അനധികൃതമായി കടലില്‍ മാലിന്യം തള്ളുന്നതിനെതിരെ ബോധവത്ക്കരണം തുടങ്ങിയവയും സമുദ്രദിനാചരണത്തിന്റെ ഭാഗമാണ്. സമുദ്ര സംരക്ഷണത്തിനായി അന്താരാഷ്ട്ര തലത്തില്‍ നിരവധി പദ്ധതികളുണ്ട്. 1650 ലധികം പരിസ്ഥിതി സംഘടനകളാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നത്.United nation പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

അഖിലേന്ത്യാ റേഡിയോ (All India Radio)

ഇന്ത്യയിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ് അഖിലേന്ത്യാ റേഡിയോ(All India Radio), അഥവാ ആകാശവാണി വാർത്താ വിതരണപ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്.ഓള്‍ ഇന്ത്യ റേഡിയോ (All India Radio) എന്നതിന്റെ ചുരുക്കപ്പേരാണ് AIR. 1936 ജൂണ്‍ എട്ടിന് ഈ പേര് നിലവില്‍വന്നു. ബി.ബി.സിയില്‍ പ്രവൃത്തിച്ചിരുന്ന ലയണല്‍ ഫീല്‍ഡന് വൈസ്രോയി ലിന്‍ലിത്ഗോ പ്രഭു പറഞ്ഞുകൊടുത്ത പേരാണത്രെ ഓള്‍ ഇന്ത്യ റേഡിയോ. ‘ദ നാഷനല്‍ ബെന്‍ഡ്’ എന്ന പേരില്‍ ലയണല്‍ ഫീല്‍ഡന്‍ എഴുതിയ ഗ്രന്ഥത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ബി.ബി.സിയിലെ എന്‍ജിനീയര്‍ എച്ച്.എല്‍. കിര്‍ക്കും അദ്ദേഹവും കൂടിയാണ് റേഡിയോ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി ലഭിക്കാനായി അഖിലേന്ത്യാ സര്‍വേ നടത്തി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്.

ആകാശവാണിയെന്ന പേര് മൈസൂര്‍ നാട്ടുരാജ്യത്തിലെ പ്രക്ഷേപണ വകുപ്പിന്റെ സംഭാവനയാണ്. കവി രബീന്ദ്രനാഥ ടാഗോറാണ് ഓള്‍ ഇന്ത്യ റോഡിയോക്ക് ഈ പേര് നിര്‍ദേശിച്ചത്. പിന്നീട് ഓള്‍ ഇന്ത്യ റേഡിയോ ‘ആകാശവാണി’യെന്ന പേരുംകൂടി അഖിലേന്ത്യാ തലത്തില്‍ സ്വീകരിക്കുകയായിരുന്നു.. 1936 ൽ റേഡിയൊ പ്രെക്ഷേപണത്തിനു ഓൾ ഇന്ത്യ റേഡിയോ എന്ന പേരു ലഭിച്ചു.നിലവിൽ 223 സംപ്രേഷണകേന്ദ്രങ്ങൾ ഉള്ള ബ്രിഹത്ത്‌ സംരംഭമാണു ഓൾ ഇന്ത്യാ റേഡിയൊ. ഇതിൽ, 143 മീഡിയം ഫ്രീക്യൻസി (MW), 54 ഹൈ ഫ്രീക്യൻസി (SW) 161 എഫ്‌.എം. എന്നിങ്ങനെയാണു സംപ്രേഷണകേന്ദൃങ്ങൾ. ഇന്ത്യയുടെ 91 ശതമാനത്തിലേറെ ഭാഗത്തും, ഓൾ ഇന്ത്യ റേഡിയോ പ്രക്ഷേപണം എത്തുന്നുണ്ട്. ജനസംഖ്യയുടെ 99 ശതമാനത്തിനുംഓൾ ഇന്ത്യ റേഡിയോ പരിപാടികൾ ലഭ്യമാണ്. ഇന്ത്യയിൽ 24 ഭാക്ഷകളിൽ ഓൾ ഇന്ത്യ റേഡിയോ സംപ്രേഷണം ഉണ്ട്.

ഇന്ന് ഇന്ത്യയില്‍ 214 കേന്ദ്രനിലയങ്ങളും 77 സഹനിലയങ്ങളും 139 എഫ്.എം ട്രാന്‍സ്മിറ്ററുകളുമുണ്ടെന്നാണ്് കണക്ക്. 1957 ഒക്ടോബര്‍ രണ്ടിന് വിനോദപരിപാടികള്‍ക്കു മാത്രമായി ‘വിവിധ് ഭാരതി’ എന്ന ചാനല്‍ പ്രവര്‍ത്തനം തുടങ്ങി. 1977ല്‍ മദ്രാസില്‍നിന്ന് ഇന്ത്യയിലെ ആദ്യത്തെ എഫ്.എം സ്റ്റേഷന്‍ പ്രക്ഷേപണമാരംഭിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   JUNE 09   ♛♛♛♛♛♛♛♛♛♛

ചാൾസ് ഡിക്കൻസ്  (ചരമദിനം)

ചാൾസ് ജോൺ ഹഫാം ഡിക്കൻസ് (ഫെബ്രുവരി 7 1812 – ജൂൺ 9 1870), തൂലികാനാമം "ബോസ്" വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പരിവർത്തകനും ആയിരുന്നു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായി കരുതുന്ന ഡിക്കൻസ് തന്റെ ധന്യമായ കഥാകഥന രീതിക്കും അവിസ്മരണീയമായ കഥാപാത്രങ്ങൾക്കും പ്രശസ്തനാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ലോകമാസകലം വമ്പിച്ച ജനപ്രിയത ഡിക്കെൻസിനു ലഭിച്ചു.

പോർട്ട്മൗത്തിൽ ജനിച്ച ഡിക്കൻസ് ഒരു പിതാവിന്റെ തടവറയിൽ തടവിൽ കഴിയുകയായിരുന്നു. ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും 20 വർഷക്കാലം അദ്ദേഹം ഒരു മാസിക പ്രസിദ്ധീകരിക്കുകയും, 15 നോവലുകൾ, അഞ്ച് നോവലുകളും നൂറുകണക്കിന് ചെറുകഥകളും നോൺ-ഫിക്ഷൻ ലേഖനങ്ങളും എഴുതി വായനശാലകൾ വിപുലമാക്കുകയും ചെയ്തു. അജ്ഞാതമായ ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം. കുട്ടികൾക്കായി അവകാശങ്ങൾ, വിദ്യാഭ്യാസം, മറ്റു സാമൂഹ്യ പരിഷ്കാരങ്ങൾ എന്നിങ്ങനെ.ദി പിക്കേക്ക് പേപ്പേഴ്സിന്റെ 1836 സീരിയൽ പ്രസിദ്ധീകരണത്തോടെ ഡിക്കൻസ് സാഹിത്യ വിജയം ആരംഭിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ അദ്ദേഹം ഒരു അന്തർദേശീയ സാഹിത്യ പാരമ്പര്യമായി മാറി. അദ്ദേഹത്തിന്റെ നർമ്മം, ചമയം, സ്വഭാവം, സ്വഭാവഗുണം എന്നിവയെല്ലാം പ്രശസ്തമാണ്. പ്രതിമാസ അല്ലെങ്കിൽ പ്രതിവാര തവണകളിലായി പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ നോവലുകൾ നാടകകൃത്തുക്കൾക്കായുള്ള സീരിയൽ പ്രസിദ്ധീകരണത്തിന് മുൻകൈയെടുത്തു. ഇത് നോവലിന്റെ പ്രസിദ്ധീകരണത്തിനായി പ്രധാന വിക്ടോറിയൻ ഭാഷയായി മാറി. പിക്വിക് പേപ്പേഴ്സ് (1837), ഒളിവർ ട്വിസ്റ്റ്(1838), നിക്കോലാസ് നിക്കിൾബി (1839), എ ക്രിസ്മസ് കരോൾ(1843), ഡേവിഡ് കോപ്പർഫീൽഡ് (1850), ബ്ലീക് ഹൗസ് (1853), ഹാർഡ് റ്റൈംസ് (1854), എ റ്റെയിൽ ഒഫ് ടു സിറ്റീസ് (1859), ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്(1861) എന്നിവയാണ് ചാൾസ് ഡിക്കെൻസിന്റെ പ്രധാന കൃതികൾ. ജനപ്രീതിയുടെ കാര്യത്തിലും, കലാമൂല്യത്തിന്റെ കാര്യത്തിലും വിശ്വസാഹിത്യകൃതികളുടെ മുൻനിരയിലാണ് ഡിക്കെൻസ് കൃതികളുടെ സ്ഥാനം. നോവലിസ്റ്റെന്ന നിലയിൽ ഡിക്കെൻസിന്റെ മഹത്ത്വം ഇദ്ദേഹത്തിന്റെ ജനപ്രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 1870 ജൂൺ 9-ന് ഡിക്കെൻസ് അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ഡൊണാൾഡ് ഡക്ക്

വാൾട്ട് ഡിസ്നി പ്രൊഡക്‌ഷൻസ് നിർമ്മിച്ച ഒരു കാർട്ടൂൺ കഥാപാത്രം ആണ്‌ ഡൊണാൾഡ് ഡക്ക്.ഡിസ്നിയുടെ പ്രകാരം ഈ താറാവിന്റെ മുഴുവൻ പേര്‌ ഡൊണാൾഡ് ഫാണ്ടേ‌റോയ് ഡക്ക്എന്നാണ്‌.ഈ താറാവിന്റെ ജന്മദിനമായി കരുതപ്പെടുന്നത് ജൂൺ 9 1934-ൽ ആണ്‌.ഈ ദിവസമായിരുന്നു ഡൊണാൾഡ് ഡക്ക് കേന്ദ്ര കഥാപാത്രം ആയ ചലച്ചിത്രം പുറത്തിറങ്ങിയത്.1949 ഓടെ ഡൊണാള്‍ഡ് ഡക്ക് മിക്കി മൗസിനെ കവച്ചുവച്ച് വന്‍ ജനശ്രദ്ധ പിടിച്ചു പറ്റി. 1941ന് മുമ്പ് അമ്പതോളം കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെട്ട ഡൊണാള്‍ഡ് 1941നും 1965നും ഇടയ്ക്ക് നൂറിലധികം കാര്‍ട്ടൂണില്‍ മുഖ്യ കഥാപാത്രമായി. 

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഡൊണാള്‍ഡിന്‍റെ കഥാപാത്രങ്ങള്‍ പ്രചാരണ ചിത്രങ്ങളായാണ് പുറത്തിറങ്ങിയത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് 1943 ജനുവരി ഒന്നിന് പുറത്തിറങ്ങിയ ഡര്‍ ഫ്യൂഷറേഷ്സ് ഫെയ്സ് എന്ന ഹ്രസ്വചിത്രം. ഇതില്‍ നാസി ജര്‍മ്മനിയിലെ ആയുധശാലയില്‍ പണിയെടുക്കുന്ന ഒരു ജോലിക്കാരന്‍റെ വേഷമാണ് ഡൊണാള്‍ഡിന് .നീണ്ട ജോലിസമയം, കുറഞ്ഞ ഭക്ഷണം എന്നിവകൊണ്ട് ബുദ്ധിമുട്ടുന്ന, ഹിറ്റ്ലറിന്‍റെ ചിത്രം എപ്പോള്‍ കണ്ടാലും സല്യൂട്ട് ചെയ്യന്ന ഒരു കഥാപാത്രമായാണ് ഇതില്‍ ഡൊണാള്‍ഡ്. ഹിറ്റ്ലറിന്‍റെ ചിത്രങ്ങള്‍ ഒരുപാട് സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിന്‍റെ മുന്നിലെത്തുമ്പോഴെല്ലാം സല്യൂട്ട് ചെയ്യണം. 

അവസാനം പണിയെടുത്ത് ക്ഷീണം കൊണ്ട് പിടഞ്ഞു വീഴുന്ന ഡൊണാള്‍ഡ് സംഭവിച്ചതെല്ലാം ഒരു പേക്കിനാവ് ആണെന്ന് വിചാരിക്കുന്നു. 1943ലെ ഏറ്റവും മികച്ച അനിമേറ്റ് ചെയ്ത ഹ്രസ്വചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് ഈ ചിത്രത്തിനാണ് ലഭിച്ചത്. 
കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെടുന്ന ഡൊണാള്‍ഡിന്‍റെ വേഷം പ്രത്യേകം ശ്രദ്ധേയമാണ്.മനുഷ്യനോടു സാദൃശ്യമുള്ള വെളുത്ത നിറവും,മഞ്ഞ നീറമുള്ള ചുണ്ടും,കാലുകളും ഉള്ള ഒരു താറാവ് ആണ്‌ ഡൊണാൾഡ് ഡക്ക്.സാധാരണയായി ഒരു നാവികന്റെ ഷർട്ടും,തൊപ്പിയും,കറുത്തതോ,ചുവന്നതോ ആയ ഒരു ടൈയും ആണ്‌ ഇതിന്റെ വേഷം.നീന്തലിനു പോകുന്ന അവസരങ്ങളിൽ അല്ലാതെ പാന്റ്സ് ധരിക്കാറില്ല.വളരെ പെട്ടെന്നു തന്നെ പ്രകോപിതനാവുകയും,അക്രമണോൽസുകമായ കോപവും ഉള്ള ഒരു സ്വഭാവമാണ്‌ ഈ താറാവിന്റേത്.

അതുപോലെതന്നെ ഡൊണാള്‍ഡിന്‍റെ ശബ്ദവും എവിടെ നിന്നാലും തിരിച്ചറിയുന്നതാണ്. ഒക്ളഹോമയിലെ വാതോംഗ എന്ന ദേശക്കാരനായ ക്ളാരന്‍സ് ഡക്കി നാഷാണ് ഡൊണാള്‍ഡ് എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. കാര്‍ട്ടൂണിലൂടെ ഡൊണാള്‍ഡിനെപ്പോലെ, ഡൊണാള്‍ഡിന് ശബ്ദം നല്‍കിയ ക്ളാരന്‍സ് നാഷും പ്രശസ്തനായി മാറി.  ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


ബിർസ മുണ്ഡ (ചരമദിനം)

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ആദിവാസി സ്വാതന്ത്ര്യ സമരനേതാവാണ് ബിർസ മുണ്ഡ. മുണ്ഡ എന്ന ആദിവാസി വിഭാഗത്തിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ മുണ്ഡ ആദിവാസികളുടെ "ഉൽഗുലാന്" (സ്വാതന്ത്ര്യസമരത്തിന്) നേതൃത്വം നൽകി. ‘രാജ്‌ഞിയുടെ സാമ്രാജ്യം അവസാനിക്കട്ടെ, ഞങ്ങളുടെ സാമ്രാജ്യം വരട്ടെ’എന്നു പ്രഖ്യാപിച്ച വിപ്ലവകാരിയാണു ബിർസാ മുണ്ട. ഇന്നത്തെ ജാർഖണ്ഡ് സംസ്‌ഥാനത്തുള്ള ഉലിഹാതു എന്ന ഗ്രാമത്തിൽ സുഗുണാ മുണ്ടയുടെയും കാർമിയുടെയും മകനായി 1875 നവംബർ 15നാണ് ബിർസ ജനിച്ചത്. ചാൽക്കഡിനടുത്തു ബാംബയിലായിരുന്നു ജനനം എന്നും വാദമുണ്ട്. എല്ലാ ആദിവാസി കുട്ടികളെയും പോലെ ആടിനെ മേയ്‌ച്ചും മുളന്തണ്ടൂതിയും ബിർസ വളർന്നു. മിഷൻ സ്‌കൂളിൽ ചേർന്നു പഠിച്ച് അപ്പർ പ്രൈമറി പരീക്ഷ പാസായെങ്കിലും ആദിവാസി വിരുദ്ധതയെ ചോദ്യം ചെയ്‌തതിന്റെപേരിൽ അവിടെനിന്നു പുറത്താക്കപ്പെട്ടു.

ബ്രിട്ടിഷുകാർ നടപ്പിലാക്കിയ വനനിയമം ആദിവാസികളെ അവരുടെ ആവാസവ്യവസ്‌ഥയിൽനിന്ന് അകറ്റിനിർത്തുന്നതായിരുന്നു. വനവിഭവങ്ങൾ ശേഖരിക്കാൻപോലും അനുവാദമില്ലാതായതോടെ ജീവിതം വഴിമുട്ടി. ഇതിനുപുറമേയായിരുന്നു കൊടുത്താലും തീരാത്ത കരങ്ങൾ. ജനനത്തിനും മരണത്തിനും ബ്രിട്ടിഷുകാർക്കു കരം കൊടുക്കേണ്ട സ്‌ഥിതി. ഇതുകണ്ട് അടങ്ങിയിരിക്കാൻ ബിർസാ മുണ്ടയ്‌ക്ക് ആകുമായിരുന്നില്ല. ബ്രിട്ടിഷ് നിയമങ്ങൾക്ക് എതിരെ സർവശക്‌തിയുമെടുത്തു പ്രതിഷേധിക്കാൻ ബിർസ ആഹ്വാനം ചെയ്‌തു.

ബ്രിട്ടിഷുകാർ ബിർസയെയും അച്‌ഛനെയും പിടികൂടി രണ്ടുവർഷം തടവിനും നാൽപതു രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ശിക്ഷ അനുഭവിച്ചിട്ടും ബിർസയുടെ മനസ്സു മാറിയില്ല. പോരാട്ടത്തിന്റെ പാത വിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഗോണ്ട് മേഖലയിൽ ചേർന്ന യോഗത്തിൽവച്ച് ബിർസ ആദിവാസികളുടെ സ്വയംഭരണം പ്രഖ്യാപിച്ചു. വിരലിലെ രക്‌തം നെറ്റിയിൽ തൊട്ട് ആദിവാസി വിമോചനത്തിനായി പ്രതിജ്‌ഞയെടുത്തു.ബ്രിട്ടീഷ് മിഷണറിമാര്‍ക്കും ബ്രാഹ്മണിസത്തിനും എതിരെ ഒരുമിച്ച് കലാപം നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ബിര്‍സ തുടക്കം കുറിക്കുകയും, അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമായ തരത്തില്‍ തദ്ദേശീയരായ ആദിവാസികളുടെ മതവിശ്വാസങ്ങളെ പുനര്‍നിര്‍മിക്കുകയും ചെയ്തു. ‘സര്‍ന’ എന്ന് വിളിക്കുന്ന തന്റെ പുതിയ മതത്തിന്റെ പ്രവാചകനായി അദ്ദേഹം സ്വയം മാറി. സര്‍ന മതത്തിന് വേണ്ടി എന്തെങ്കിലും തരത്തിലുള്ള പാഠരചന അദ്ദേഹം നടത്തിയിട്ടില്ല. കാരണം, എല്ലാവര്‍ക്കും അറിയാവുന്ന വിധത്തിലുള്ള ഒരു പുതിയ ആദിവാസി ജീവിതപദ്ധതിയുടെ പ്രഖ്യാപനമായിരുന്നു ആ പ്രസ്ഥാനം.


ബിർസയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ എളുപ്പത്തിൽ അടിച്ചമർത്താമെന്നുള്ള ബ്രിട്ടിഷ് സൈന്യത്തിന്റെ വിചാരം വിലപ്പോയില്ല. 1899 ഡിസംബർ 25നു ബ്രിട്ടിഷ് സൈന്യത്തിനു നേരെ ബിർസയുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായി. 1900 ജനുവരി ഒന്നിനു ബ്രിട്ടിഷുകാർ പകരം വീട്ടി. റാഞ്ചിയിലെ ആദിവാസി ഗ്രാമങ്ങൾ വളഞ്ഞ് അവർ കൂട്ടക്കുരുതി നടത്തി. ബ്രിട്ടിഷുകാരുടെ തോക്കുകൾക്കു മുന്നിൽ എതിർത്തുനിൽക്കാൻ വില്ലും കവണയും മാത്രമേ അവരുടെ കയ്യിലുണ്ടായിരുന്നുള്ളൂ. ശക്‌തമായ ചെറുത്തുനിൽപിനൊടുവിൽ ബിർസയും കൂട്ടാളികളും കീഴടങ്ങി. 1900 ജൂൺ ഒൻപതിന് ഇരുപത്തിയഞ്ചാം വയസ്സിൽ ബിർസാ മുണ്ടയുടെ ജീവിതം അവസാനിച്ചു.ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇദ്ദേഹത്തിന്റെ ഛായാചിത്രം തൂക്കിയിട്ടുണ്ട്. ഇത്തരത്തിൽ ആദരിക്കപ്പെട്ട ഒരേയൊരു ആദിവാസി നേതാവും ഇദ്ദേഹം മാത്രമാണ്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   JUNE 10   ♛♛♛♛♛♛♛♛♛♛

അലക്സാണ്ടർ ചക്രവർത്തി  (ചരമദിനം)

മഹാനായ അലക്സാണ്ടർ മാസിഡോണിയയിലെ ഒരു ഗ്രീക്ക് രാജാവായിരുന്നു. അലക്സാണ്ടർ മൂന്നാമൻ(21 ജുലൈ 356-10 ജൂൺ 323 ബീ.സി), മാസിഡോണിയക്കാരനായ അലക്സാണ്ടർ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളാണ് അലക്സാണ്ടർ. യുദ്ധത്തിൽ ഇദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. മരണമടയുമ്പോഴേക്കും അലക്സാണ്ടർ പുരാതന ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും തന്നെ കീഴടക്കിയിരുന്നു.BC 334-ൽ ആർക്കീമെനിഡ്‌ സാമ്രാജ്യം കീഴടക്കിയ അദ്ദേഹം സൈന്യത്തെ ഏഷ്യാ മൈനാറിലേക്ക്‌ നയിച്ചു. അവിടെ നിന്ന്‌ പത്തു വർഷത്തിനുള്ളിൽ തുടർച്ചയായ കീഴടക്കലുകളുടെ ഒരു പരമ്പര തന്നെയായിരുന്നു. പത്ത്‌ വർഷം കൊണ്ട്‌ തന്നെ പേർഷ്യയുടെ ആധിപത്യം അവസാനിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇസ്സസും ഗ്വാങ്ങമെല യുദ്ധങ്ങൾ എന്നിവ അതിൽ പ്രധാനമാണ്‌. ദാരിയസ്സ്‌ മൂന്നാമനെ കീഴടക്കി കൊണ്ട്‌ ആദ്യ പേർഷ്യൻ സമ്രാജ്യം. അതേ സമയം തന്നെ അഡ്രിയാറ്റിക്ക്‌ കടൽ മുതൽ സിന്ധു നദി വരെ തന്റെ സാമ്രാജ്യം വികസിപ്പിച്ചു. ബി.സി.326ൽ അദ്ദേഹം ഇന്ത്യ കീഴടക്കി,എന്നാൽ അദ്ദേഹത്തിന്റെ സൈന്യത്തിന്റെ അഭിപ്രായം കണക്കിലെടുത്ത്‌ അദ്ദേഹം ഗ്രീസിലേക്ക്‌ തിരിച്ച്‌ പോയി.ബി.സി 323-ൽ ബാബിലോണിയയിൽ വച്ച്‌ അദ്ദേഹം അന്തരിച്ചു.ഒരു ജലയാത്ര നടത്തവേ മലമ്പനിയും ടൈഫോയ്ഡും വന്നാണ് ഇദ്ദേഹം മരണമടഞ്ഞത്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങൾ തന്നെ അധികാരത്തിനായി നടക്കുകയുണ്ടായി. അതിനു ശേഷം അലക്സാൻഡറിന്റെ ബന്ധുവും ജനറലുമായിരുന്ന ഡിയഡോച്ചി(Diadochi)യാണ്‌ ഭരണം നയിച്ചത്. അലക്സാൻഡറിന്റെ പടയോട്ടത്തിന്റെ ഫലമായി സാംസ്ക്കാരിക സങ്കലനങ്ങൾ ഉണ്ടായി .ഗ്രീക്കോ-ബുദ്ധിസം അവയിൽ ഒരു ഉദാഹരണമാണ്‌. ഇരുപതോളം നഗരങ്ങൾക്ക്‌ അദ്ദേഹത്തിന്റെ പേര്‌ ഉപയോഗിക്കാൻ തുടങ്ങി.ഈജിപ്റ്റിലെ അലക്സാൻഡ്രിയയാണ്‌ അതിൽ പ്രസിദ്ധമായത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

1934 ഫുട്ബോൾ ലോകകപ്പ് ഫൈനൽ

1934 മെയ് 27 മുതൽ ജൂൺ പത്ത് വരെ 15 ദിവസങ്ങളിലായി നാലു കോൻ ഫെഡറേഷനുകളിൽ നിന്ന് യോഗ്യത മത്സരങ്ങൾ ജയിച്ചു വന്ന പതിനാറ് ടീമുകളാണ് രണ്ടാം ലോകകപ്പിൽ മത്സരിച്ചത്. ഇറ്റലിയിലെ ഏട്ട് നഗരങ്ങളിൽ വെച്ചായിരുന്നു മത്സരങ്ങൾ നടന്നത്. മൊത്തം 17 മത്സരങ്ങൾ ഉണ്ടായിരുന്ന ടൂർണമെന്റ് കാണാൻ 363000 ഫുട്ബോൾ ആരാധകർ ഒഴുകിയെത്തി. ഒരോ മത്സരത്തിലും ശരാശരി 4.12 ഗോളുകൾ വീതമടിച്ച് 70 ഗോളുകളാണ് മൊത്തത്തിൽ സ്കോർ ചെയ്തത്. 32 ടീമുകൾ പങ്കെടുത്ത യോഗ്യത മത്സരങ്ങളിൽ നിന്ന് ആതിഥേയരായ ഇറ്റലിയും മത്സരിച്ച് ജയിച്ചാണ് ടൂർണമെൻറിനെത്തിയത്. ലോകകപ്പിന്റെ ചരിത്രത്തിൽ യോഗ്യത മത്സരം കളിക്കേണ്ടി വന്ന ഏക ആതിഥേയ രാജ്യവും ഇറ്റലിയാണ്.
1930 ൽ ഉറുഗ്വേ യിൽ വെച്ച് നടന്ന ആദ്യ ലോകകപ്പിൽ യൂറോപ്പിൽ നിന്നുള്ള പല രാജ്യങ്ങളും ക്ഷണം നിരസിച്ചതിൽ പ്രതിഷേധിച്ച് നിലവിലെ ചാമ്പ്യൻമാരായ ഉറുഗ്വേ ടൂർണമെന്റ് ബഹിഷ്ക്കരിച്ചു. നിലവിലെ ചാമ്പ്യൻമാരില്ലാതെ നടന്ന ഏക ലോകകപ്പ് 1934 ലെ രണ്ടാം ലോക കപ്പാണ്. ഏട്ടു റൗണ്ടുകളിലായി നടന്ന നീണ്ട മാരത്തൻ ചാർച്ചകൾക്കൊടുവിലാണ് ഇറ്റലിയെ ആതിഥേയ രാജ്യമായി പ്രഖ്യപിച്ചത്. ഇറ്റാലിയൻ ഗവർമെന്റ് അന്ന് ലോകകപ്പിനായി 3.5 മില്ല്യൻ ലിറ ബഡ്ജറ്റിൽ വകയിരുത്തുകയും ചെയ്തു.
ഭൂഖണ്ഡങ്ങൾ അടിസ്ഥാനമാക്കി നടന്ന യോഗ്യത മത്സരങ്ങളിൽ നിന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വേ, പെറു, ചിലി എന്നീ രാജ്യങ്ങൾ വ്യത്യസ്തമായ കാരണങ്ങളാൽ വിട്ടുനിന്നതു കൊണ്ട് അർജന്റീനയും ബ്രസീലും ഒറ്റ യോഗ്യത മത്സരങ്ങൾ പോലും കളിക്കാതെയാണ് ടൂർണമെന്റിറിനെത്തിയത്.
1934 ലെ രണ്ടാം ലോകകപ്പിന്റെ ഫൈനൽ റൗണ്ടിൽ മത്സരിച്ച 16 ടീമുകളിൽ പന്ത്രണ്ടും യൂറോപ്പിൽ നിന്നുള്ളവയായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്, ബ്രസീൽ, അർജൻറീന, ഈജീപ്റ്റ് എന്നിവയായിരുന്നു യൂറോപ്പിന് പുറത്ത് നിന്നുള്ള ടീമുകൾ. ഇതിൽ ഈജിപ്റ്റ് ലോകകപ്പിൽ പങ്കെടുത്ത ആദ്യ ആഫ്രിക്കൻ രാജ്യം എന്ന ബഹുമതിക്ക് അർഹരായി. അർജന്റീന, ആസ്ട്രിയ, ബെൽജിയം, ബ്രസീൽ, ചെക്കോസ്ലാവാക്യ, ഈജിപ്റ്റ്, ഫ്രാൻസ്, ജർമനി, ഹംഗറി, ഇറ്റലി, നെതർലാന്റ്, റൊമാനിയ, സ്പെയിൻ, സ്വീഡൻ, സിറ്റ്സർലാന്റ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയായിരുന്നു രണ്ടാം ലോകകപ്പിൽ പങ്കെടുത്ത ടീമുകൾ. ഈ പതിനാറു ടീമുകളിൽ പത്തും ലോകകപ്പിൽ ആദ്യമായി പങ്കെടുക്കുന്ന ടീമുകൾ ആയിരുന്നു. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഒന്നിനെതിരെ ഏഴു ഗോളുക്കൾക്ക് ഇറ്റലി യുണൈറ്റഡ് സ്റ്റേറ്റി്നേയും രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വീഡൻ അർജൻറീനയേയും ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്പെയിൻ ബ്രസീലിനേയും തോൽപ്പിച്ചു. ആദ്യറൗണ്ടിൽ തന്നെ ഈജിപ്റ്റും പരാജയപ്പെട്ടതോടു കൂടി ലോക കപ്പ് ചരിത്രത്തിൽ രണ്ടാം റൗണ്ടിൽ യുറോപ്യൻമാർ മാത്രമുള്ള ഏക ലോക കപ്പായി മാറി 1934 ലെ രണ്ടാം ലോകകപ്പ്.
രണ്ടാം റൗണ്ടിലേക്ക് ആസ്ട്രിയ, ചെക്കോസ്ലാവാക്യ, ജെർമനി, ഹംഗറി, ഇറ്റലി, സ്പെയിൻ, സ്വീഡൻ, സിറ്റ്സർലാന്റ് എന്നീ എട്ട് രാജ്യങ്ങളായിരുന്നു യോഗ്യത നേടിയത്. എല്ലാ മത്സരങ്ങളും നോക്കൗട്ട് മത്സരങ്ങളായിരുന്നു. കോർട്ടർ ഫൈനൽ മത്സരത്തിൽ അധിക സമയത്തിന് ശേഷവും കളിസമനിലയിൽ ആയതിനാൽ ഇറ്റലിയും സ്പെയിനും തമ്മിൽ വീണ്ടും കളികേണ്ടി വന്നതും ഈ ലോകകപ്പിലാാണ്. വളരെ അക്രമാസക്തമായ ഈ മത്സരത്തിന് ശേഷം പരിക്ക് കാരണം പല പ്രമുഖ കളിക്കാർക്കും എന്നന്നേക്കുമായി ഫുട്ബോൾ ഉപേക്ഷിക്കേണ്ടതായി പോലും വന്നു. രണ്ടാമത്തെ മത്സരത്തിൽ ഒരിഗോളിന് സ്പെയിനെ തോൽപ്പിച്ച് ഇറ്റലി സെമിയിൽ കടന്നു. സെമിയിൽ ആസ്ട്രിയയെ തോൽപ്പിച്ച് ഇറ്റലി ഫൈനലിൽ കടന്നു. ഹംഗറിയെ തോൽപ്പിച്ചായിരുന്നു ആസ്ട്രിയ സെമിയിൽ എത്തിയിരുന്നത്. സി റ്റ്സസർലന്റിനെ തോൽപ്പിച്ച് ചെക്കോസ്ലാവാക്യ യും സ്വിഡനെ തോൽപ്പിച്ച് ജർമനിയും സമിയിൽ എത്തിയിരുന്നു. സെമിയിൽ ജർമനിയെ തോൽപ്പിച്ച് ഫൈനലിലെത്തിയ ചെക്കോ സ്ലോവാക്യ മത്സരത്തിന്റെ എൻ പതാം മിനുട്ട് വരെ ഒരു ഗോളിന് മുന്നിലായിരുന്നു. ഫൈനൽ മത്സരത്തിന്റെ തൊട്ടു മുൻപ് സമനില നേടിയ ഇറ്റലി അധിക സമയത്ത് നേടിയ മറ്റൊരു ഗോളോടു കൂടി 1934 ലെ രണ്ടാം ലോകകപ്പിന്റെ ജേതാക്കളായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   JUNE 11   ♛♛♛♛♛♛♛♛♛♛

സഹാഗണിലെ വിശുദ്ധ ജോൺ   (ചരമദിനം)

കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് സഹാഗണിലെ വിശുദ്ധ ജോൺ. ഇദ്ദേഹം സ്‌പെയ്‌നിൽ അറിയപ്പെടുന്ന ഒരു സുവിശേഷപ്രഘോഷകനായിരുന്നു. സ്പെയിനിലെ സഹാഗണിൽ 1419 - ൽ ജനിച്ചു. വിവാഹശേഷം വളരെ വൈകി പതിനാറു വർഷങ്ങൾക്കു ശേഷമാണ് മാതാപിതാക്കൾക്ക് ജോൺ ജനിച്ചത്. ബെനഡിക്‌ടൈൻസിന്റെ ആശ്രമത്തിൽ ജോൺ വിദ്യാഭ്യാസം നടത്തി. ഇക്കാലയളവിൽ ജോൺ തന്റെ കയ്യിൽ ഉണ്ടായിരുന്ന വസ്തുക്കൾ മറ്റുള്ളവർക്ക്‌ ദാനം ചെയ്തിരുന്നു. തന്മൂലം ജോൺ പൂർണ്ണദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞുകൂടിയത്‌.

ബിഷപ്പിന്റെ അനുവാദത്തോടെ സലമാൻസായിൽ ജോൺ തിയോളജി പഠനം പൂർത്തിയാക്കി. കോൺവെന്റിന്റെ പ്രിയോരായും നോവീസ്‌ മാസ്റ്ററായും ജോൺ സേവനമനുഷ്‌ഠിച്ചു. വിശുദ്ധ കുർബാനയുടെ ആരാധകനായിരുന്ന ജോൺ ഏറെ മണിക്കൂർ ചെലവഴിച്ചാണ്‌ ബലി അർപ്പണം നടത്തിയിരുന്നത്. ഇത് പരാതിക്കിടയാക്കുകയും അധികാരികൾ അദ്ദേഹത്തെ ഇതിൽ നിന്ന്‌ വിലക്കുകയും ചെയ്തു. വ്യക്തികളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുവാനും പ്രശ്‌നങ്ങൾക്ക്‌ തീർപ്പുകല്‌പിക്കുവാനും ജോണിന്‌ സവിശേഷമായ കഴിവുണ്ടായിരുന്നു. അതിനാൽ ഒരു പ്രഭുവിന് ജോണിനോട് വിരോധമുണ്ടാകുകയും അദ്ദേഹത്തെ വധിക്കുവാനായി കൊലയാളികളെ അയക്കുകയും ചെയ്തു. ജോണിന്റെ വിശുദ്ധി മൂലം അവർക്ക് കൃത്യം നിർവഹിക്കുവാനായില്ല. തുടർന്ന് അവർ ജോണിനോട്‌ മാപ്പപേക്ഷിച്ചു പിന്തിരിഞ്ഞു. പിന്നീട്‌ ആ പ്രഭു രോഗബാധിതനായി. എന്നാൽ ജോണിന്റെ പ്രാർത്ഥന വഴി പ്രഭു സൗഖ്യം നേടി. വിശുദ്ധിക്ക്‌ നിരക്കാത്ത തിന്മകളെ ജോൺ ശക്തമായി എതിർത്തിരുന്നു.

പാപകരമായ ജീവിതം നയിച്ച ഒരു സ്‌ത്രീയുടെ പങ്കാളിയെ ജോൺ മാനസാന്തരപ്പെടുത്തി നന്മയിലേക്ക് നയിച്ചു. തന്മൂലം ആ സ്ത്രീയിൽ വിരോധം സൃഷ്ടിക്കപ്പെടുകയും അവർ മരുന്നെന്ന വ്യാജേന വിഷം നല്‌കി ജോണിനെ കൊലപ്പെടുത്തുകയുമായിരുന്നു. തിന്മയോടുള്ള എതിർപ്പാണ് ജോണിന്റെ മരണത്തിനു കാരണമായി ഭവിച്ചത്. ഈ അവസ്ഥയിലും സന്തോഷത്തോടെയാണ് ജോൺ എല്ലാം ഏറ്റുവാങ്ങിയത്. മാസങ്ങളോളം കഠിനമായ വേദന സഹിച്ച് 1479 ജൂൺ 11 - ന്‌ ജോൺ അന്തരിച്ചു. 1601 - ൽ ക്ലമന്റ് എട്ടാമൻ മാർപ്പാപ്പ ജോണിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1690 ഒക്ടോബർ 16 - ന് റോമിൽ വച്ച് അലക്സാണ്ടർ എട്ടാമൻ മാർപ്പാപ്പ ജോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ തിരുനാൾ ജൂൺ 11 - ന് ആചരിക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ..


۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സഹാഗണിലെ വിശുദ്ധ ജോൺ (ചരമദിനം)

കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് സഹാഗണിലെ വിശുദ്ധ ജോൺ. ഇദ്ദേഹം സ്‌പെയ്‌നിൽ അറിയപ്പെടുന്ന ഒരു സുവിശേഷപ്രഘോഷകനായിരുന്നു. സ്പെയിനിലെ സഹാഗണിൽ 1419 - ൽ ജനിച്ചു. വിവാഹശേഷം വളരെ വൈകി പതിനാറു വർഷങ്ങൾക്കു ശേഷമാണ് മാതാപിതാക്കൾക്ക് ജോൺ ജനിച്ചത്. ബെനഡിക്‌ടൈൻസിന്റെ ആശ്രമത്തിൽ ജോൺ വിദ്യാഭ്യാസം നടത്തി. ഇക്കാലയളവിൽ ജോൺ തന്റെ കയ്യിൽ ഉണ്ടായിരുന്ന വസ്തുക്കൾ മറ്റുള്ളവർക്ക്‌ ദാനം ചെയ്തിരുന്നു. തന്മൂലം ജോൺ പൂർണ്ണദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞുകൂടിയത്‌.

ബിഷപ്പിന്റെ അനുവാദത്തോടെ സലമാൻസായിൽ ജോൺ തിയോളജി പഠനം പൂർത്തിയാക്കി. കോൺവെന്റിന്റെ പ്രിയോരായും നോവീസ്‌ മാസ്റ്ററായും ജോൺ സേവനമനുഷ്‌ഠിച്ചു. വിശുദ്ധ കുർബാനയുടെ ആരാധകനായിരുന്ന ജോൺ ഏറെ മണിക്കൂർ ചെലവഴിച്ചാണ്‌ ബലി അർപ്പണം നടത്തിയിരുന്നത്. ഇത് പരാതിക്കിടയാക്കുകയും അധികാരികൾ അദ്ദേഹത്തെ ഇതിൽ നിന്ന്‌ വിലക്കുകയും ചെയ്തു. വ്യക്തികളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുവാനും പ്രശ്‌നങ്ങൾക്ക്‌ തീർപ്പുകല്‌പിക്കുവാനും ജോണിന്‌ സവിശേഷമായ കഴിവുണ്ടായിരുന്നു. അതിനാൽ ഒരു പ്രഭുവിന് ജോണിനോട് വിരോധമുണ്ടാകുകയും അദ്ദേഹത്തെ വധിക്കുവാനായി കൊലയാളികളെ അയക്കുകയും ചെയ്തു. ജോണിന്റെ വിശുദ്ധി മൂലം അവർക്ക് കൃത്യം നിർവഹിക്കുവാനായില്ല. തുടർന്ന് അവർ ജോണിനോട്‌ മാപ്പപേക്ഷിച്ചു പിന്തിരിഞ്ഞു. പിന്നീട്‌ ആ പ്രഭു രോഗബാധിതനായി. എന്നാൽ ജോണിന്റെ പ്രാർത്ഥന വഴി പ്രഭു സൗഖ്യം നേടി. വിശുദ്ധിക്ക്‌ നിരക്കാത്ത തിന്മകളെ ജോൺ ശക്തമായി എതിർത്തിരുന്നു.

പാപകരമായ ജീവിതം നയിച്ച ഒരു സ്‌ത്രീയുടെ പങ്കാളിയെ ജോൺ മാനസാന്തരപ്പെടുത്തി നന്മയിലേക്ക് നയിച്ചു. തന്മൂലം ആ സ്ത്രീയിൽ വിരോധം സൃഷ്ടിക്കപ്പെടുകയും അവർ മരുന്നെന്ന വ്യാജേന വിഷം നല്‌കി ജോണിനെ കൊലപ്പെടുത്തുകയുമായിരുന്നു. തിന്മയോടുള്ള എതിർപ്പാണ് ജോണിന്റെ മരണത്തിനു കാരണമായി ഭവിച്ചത്. ഈ അവസ്ഥയിലും സന്തോഷത്തോടെയാണ് ജോൺ എല്ലാം ഏറ്റുവാങ്ങിയത്. മാസങ്ങളോളം കഠിനമായ വേദന സഹിച്ച് 1479 ജൂൺ 11 - ന്‌ ജോൺ അന്തരിച്ചു. 1601 - ൽ ക്ലമന്റ് എട്ടാമൻ മാർപ്പാപ്പ ജോണിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1690 ഒക്ടോബർ 16 - ന് റോമിൽ വച്ച് അലക്സാണ്ടർ എട്ടാമൻ മാർപ്പാപ്പ ജോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ തിരുനാൾ ജൂൺ 11 - ന് ആചരിക്കുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

രാം പ്രസാദ് ബിസ്മിൽ (ജന്മദിനം)

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ അറിയപ്പെടുന്ന ഒരു വിപ്ലവകാരിയാണ് രാം പ്രസാദ് ബിസ്മില്‍.( ജൂൺ11 , 1897- ഓഗസ്റ്റ് 9, 1925, )  അദ്ദേഹം പ്രതിഭാധനനായിരുന്ന ഒരു കവിയും തികഞ്ഞ ദേശസ്നേഹിയുമായിരുന്നു..നന്നേ ചെറുപ്പത്തിലെ ആര്യസമാജ സ്ഥാപനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പുസ്തകം  വായിച്ചു ഒരു ഹിന്ദു സംഘടനയായ ആര്യസമാജത്തിൽ ചേർന്നു പക്ഷേ സംഘടനയിലെ ഒരു അംഗമായ ഭായി പരമാനന്ദിനെ ബ്രിട്ടീഷുകാർ മരണശിഷ വിധിച്ചപ്പോൾ അതിൽ പ്രതിഷേധിച്ച് ബ്രിട്ടിഷുകാർക് വിരുദ്ധമായി  സ്വാതന്ത്ര്യ സമര സേനാനികളെ പ്രചോദിപ്പിക്കുവാൻ വേണ്ടി  റാം, അഗ്യാത്, ബിസ്മിൽ എന്നീ മൂന്നു തൂലികാനാമങ്ങളിൽ നിരന്തരം  ലേഖനങ്ങളും കവിതകളും മറ്റും എഴുതി. 19- മത് വയസ്സിൽ പഠനം മതിയാക്കി മുഴുവൻ സമയം സ്വതന്ത്ര്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും കുറച്ച് കൂട്ടുകാരുമായി ഒരു തീവ്രവാദ സംഘടന രൂപികരിച്ചു.1921-22 കാലഘട്ടത്തിൽ ഗാന്ധിജിയുടെ നിസ്സഹാരണ പ്രസ്ഥാനവുമായി ബന്ധപ്പെടുകയ്യും ,ഗാന്ധിജി അത് പിൻവലിച്ചപ്പോൾ അതിൽ പ്രധിഷേധിച്ചു ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസിയേഷൻ (HRA) എന്ന തീവ്ര സംഘടന രൂപികരിച്ചു.  സ്വതന്ത്രയായ ഒരു ഭാരതം സ്വപ്നം കണ്ട ആദർശധീരന്മാരുടെ കൂടെ അദ്ദേഹം ചേരുകയും ആ സ്വപ്നം സാക്ഷാത്കരിക്കാനായി തന്നാലാവുന്നതെല്ലാം ചെയ്യുകയും ചെയ്തു. അഷ്‌ഫഖുള്ള ഖാൻ, ചന്ദ്രശേഖർ ആസാദ്, ഭഗവതി ചരൺ, രാജ്ഗുരു തുടങ്ങിയ പ്രമുഖരും മറ്റു കൂട്ടാളികളുമായി ചേർന്ന് ബിസ്മിൽ ബ്രിട്ടീഷ്‌ ഭരണത്തിനെതിരേ പല പ്രതിഷേധ, പ്രതിരോധ പരിപാടികളും ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള ലഘുലേഖകൾ അച്ചടിച്ച്‌ വിതരണം ചെയ്യുക, വിപ്ലവകാരികൾക്ക്‌ അഭയം നൽകുക, കൈബോംബുകൾ ഉണ്ടാക്കുക എന്നു തുടങ്ങി സ്വാതന്ത്ര്യം എന്ന പരമലക്ഷ്യത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ബിസ്മിലും കൂട്ടരും ബ്രിട്ടീഷ്‌ സർക്കാരിനെ  നിരന്തരം അലട്ടിയിരുന്ന ഒരു തലവേദനതന്നെയായിരുന്നു. 

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രസിദ്ധമായ 'കാകോരി ട്രെയിൻ കൊള്ള' നടപ്പിലാക്കിയത് ബിസ്മിലും, അഷ്‌ഫാഖുള്ളാ  ഖാനും ഒക്കെ ചേർന്നുകൊണ്ടാണ്. 1925 -ലായിരുന്നു ആ സംഭവം. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന് ആയുധങ്ങൾ വേണമായിരുന്നു. അവ വാങ്ങാനുള്ള പണം ബ്രിട്ടീഷ് സർക്കാരിനെ കൊള്ളയടിച്ചു തന്നെ കണ്ടെത്താം എന്ന്  വിപ്ലവകാരികൾ തീരുമാനിക്കുകയായിരുന്നു.  അങ്ങനെയാണ് 1925  ആഗസ്റ്റ് ഒമ്പതിന് ഷാജഹാൻ പൂരിൽ നിന്നും ലഖ്‌നൗവിലേക്ക് പൊയ്ക്കൊണ്ടിരുന്ന എട്ടാം നമ്പർ ഡൌൺ ട്രെയിൻ കാകോരി എന്ന സ്ഥലത്തുവെച്ച് അഷ്‌ഫാഖുള്ളാ  ഖാൻ സെക്കൻഡ് ക്ലാസ് കംപാർട്ട്‌മെന്റിൽ ചങ്ങല  വലിച്ചു നിർത്തുകയായിരുന്നു.  അദ്ദേഹത്തിന്റെ കൂടെ സചീന്ദ്ര ബക്ഷി, രാജേന്ദ്ര ലാഹിരി എന്നിവരുമുണ്ടായിരുന്നു. അതായിരുന്നു മോഷണ പദ്ധതിയുടെ ഒന്നാം ഘട്ടം. അപ്പോഴേക്കും റാം പ്രസാദ് ബിസ്മിലും കൂടെയെത്തി. അവർ നാലുപേരും ഒപ്പം HRA -യുടെ മറ്റു വിപ്ലവകാരികളും ചേർന്ന് ട്രെയിനിന്റെ ഗാർഡ് കംപാർട്ട്‌മെന്റിൽ കടന്നു കയറി പണം കൊണ്ടുപൊയ്ക്കൊണ്ടിരുന്ന ഇരുമ്പുപെട്ടി അപഹരിച്ചു. ഈ സംഭവം ബ്രിട്ടീഷുകാരെ വല്ലാതെ പ്രകോപിതരാക്കി. അവർ ശക്തമായ പ്രതികാരനടപടികളുമായി മുന്നോട്ടുപോയി. HRA -യുമായി ബന്ധമുള്ള സകലരെയും ബ്രിട്ടീഷ് സൈന്യം നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. ഒടുവിൽ ബിസ്മിലും,അഷ്‌ഫാഖുള്ളാ  ഖാനുമടക്കം രണ്ടു ഡസൻ HRA അംഗങ്ങൾ ഒരു മാസത്തിനകം ബ്രിട്ടീഷുകാരുടെ പിടിയിലായി.  ബിസ്മിൽ, അഷ്‌ഫാഖുള്ളാ  ഖാൻ, റോഷൻ സിങ്ങ്, രാജേന്ദ്ര നാഥ് ലാഹിരി എന്നിവർക്ക് വധശിക്ഷ വിധിക്കപ്പെട്ടു. മറ്റുള്ളവർക്ക് ജീവപര്യന്തവും.അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത് റാപ്തി നദിയുടെ തീരത്താണ്. ഏറെ ജനസമ്മതനായ ഒരു വിപ്ലവകാരിയായിരുന്നതുകൊണ്ട് നൂറുകണക്കിന് ജനങ്ങൾ അദ്ദേഹത്തിന്റെ അന്തിമസംസ്കാര കർമങ്ങളിൽ പങ്കുചേർന്നു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   JUNE 12   ♛♛♛♛♛♛♛♛♛♛

അന്തർദേശീയ ബാലവേല വിരുദ്ധ ദിനം

അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനം പ്രകാരം 2002 മുതൽ ജൂൺ 12 ന് അന്തർദേശീയ ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു കുട്ടികള്‍ സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ്. ജനസംഖ്യയിലെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ്. അവരെ വിദ്യാഭ്യാസവും ആരോഗ്യവും നല്‍കി വളര്‍ത്തുന്നതിന് പകരം ചൂഷണം ചെയ്യുകയാണ് ലോകമെങ്ങും. പടക്കപ്പുരകളിലും ഫാക്ടറി ചൂടിലും ബാല്യം കരിഞ്ഞു വാടുന്നു. ചിലപ്പോള്‍ ഒതുങ്ങിയമരുന്നു. പാടങ്ങളിലും എസ്റ്റേറ്റുകളിലും കന്നുകാലികളെപ്പോലെ അവര്‍ അടിമപ്പണി ചെയ്യുന്നു.

സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലുള്ള അഞ്ചിനും 17നും ഇടയ്ക്ക് പ്രായമുള്ള24.6 കോടിയിലേറെ കുട്ടികള്‍ കുടുംബം പോറ്റാനും സ്വയം ജീവിക്കാനും പണിയെടുക്കുന്നു, കഠിനാധ്വാനം ചെയ്യുന്നു എന്നാണ് കണക്ക് . ലോകത്തില്‍ ആറില്‍ ഒരു കുട്ടി വീതം തൊഴിലാളിയാണ്. ബാല്യം വിടും മുമ്പെ മുതിര്‍ന്നവരെപ്പോലെ പണിയെടുത്ത് ജീവിക്കാനാണവരുടെ വിധി. ബാല വേശ്യകളായി കഴിയുന്ന പെണ്‍കുട്ടികള്‍ വേറെയുമുണ്ട്. ജീവിതം എന്തെന്ന് അറിയും മുമ്പ് സ്വന്തം ശരീരം വില്പനച്ചരക്കാക്കാനാണവരുടെ ദുര്‍വിധി.

ഇന്ത്യയില്‍ എട്ട് കോടിയിലേറെ കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നുവെന്നാണ് കണക്ക ലോകത്തെമ്പാടുമായി വീട്ടുവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം ഒരു കോടിയോളമുണ്ടെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍(ഐ.എന്‍.എല്‍. ഇതില്‍ തന്നെ 10.5 മില്യണ്‍ കുട്ടികള്‍ നിശ്ചിത പ്രായപരിധിയേക്കാള്‍ താഴെയുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ബാല വേല ഏറ്റവും കൂടുതലായി ഉള്ളത്. നേപ്പാളിലേയും പാക്കിസ്ഥാനിലേയും കുട്ടികളാണ് കൂടുതലും ബാല വേല ചെയ്യുന്നത്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകളും ,ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ആൻ ഫ്രാങ്ക്  (ജന്മദിനം)

ജർമ്മനിയിൽ നിന്നുമുള്ള ഒരു എഴുത്തുകാരിയായിരുന്നു ആൻ ഫ്രാങ്ക് ( ജനനംജൂൺ 12, 1929 - മരണം മാർച്ച്, 1945 ). രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറും നാസിപടയും ജൂതര്‍ക്കെതിരെ നടത്തിയ ക്രൂരതകളുടെയും അരുംകൊലപാതങ്ങളുടെയും പ്രതീകമായാണ് ലോകം ആന്‍ ഫ്രാങ്കിനെ കാണുന്നത്. നാസിപടയുടെ ക്രൂരതകള്‍ ലോകത്തിനു മുന്നില്‍ വെളിവാക്കിയത് സീക്രട്ട് അനെക്‌സ് എന്ന ഒളിസങ്കേതത്തില്‍ താമസിച്ചിരുന്നപ്പോള്‍ ആന്‍ ഫ്രാങ്ക്എഴുതിയ ഡയറിക്കുറിപ്പുകളില്‍നിന്നാണ്. വംശവെറിയുടെ, നാസി ക്രൂരതയുടെ ദൈന്യവും നിസ്സഹായതയും ലോകത്തോട് വിളിച്ചു പറഞ്ഞത് ഈ കൊച്ചുപെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകളായിരുന്നു. കിറ്റി എന്ന് ഓമനപ്പേരിട്ട ഡയറിയിലൂടെ അവള്‍ ലോകത്തിനായി കരുതി വെച്ചത് സമാനതകളിലല്ലാത്ത പീഡനകാലത്തിലൂടെ കടന്നുപോയ മനുഷ്യരുടെ ചരിത്രമാണ്. നെതര്‍ലാന്‍ഡ്‌സിലെ ഒളിത്താവളത്തില്‍ എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് കഴിയുമ്പോഴും ജീവശ്വാസം മിടിപ്പായി, ഭയമായി പേറുമ്പോഴും വരാനിരിക്കുന്ന നല്ലകാലത്തെ കുറിച്ച് അവള്‍ പ്രതീക്ഷ പുലര്‍ത്തി.

ചുറ്റും പ്രസന്നതയോടെ ഉല്ലാസത്തോടെ കൗതുകത്തോടെ അവള്‍ നോക്കിക്കണ്ടു. ജീവിതത്തോടുള്ള പ്രതീക്ഷയും പ്രസാദാത്മകതയുംകൊണ്ട് കാലത്തെ അതിജീവിക്കുകയാണ് ആ ഡയറി. 1942 ജൂണ്‍ 12-നും 1944 ആഗസ്റ്റ് ഒന്നിനും ഇടക്ക് അനക്‌സ് എന്ന ഒളിസങ്കേതത്തിലിരുന്ന് അവള്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ ഇതിനകം ലോകം മുഴുവന്‍ പ്രസിദ്ധീകരിക്കപ്പെടുകയും ഒട്ടേറെ സിനിമ, നാടക, ടെലിവിഷന്‍ പരിപാടികള്‍ക്ക് പ്രചോദനമാകുകയും ചെയ്തു. അനക്‌സ് ആകട്ടെ ഇന്ന് പ്രതിദിനം ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ഒരു മ്യൂസിയമാണ്. 1947-ലാണ് ആന്‍ ഫ്രാങ്കിന്റെ ഡയറി പ്രസിദ്ധീകരിക്കുന്നത്.

ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജൂതവംശജര്‍ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നവയായിരുന്നു ആ കുറിപ്പുകള്‍. 1945-ലാണ് ഈ ഡയറി കണ്ടെടുക്കുന്നത്. ഡച്ചു ഭാഷയിലായിരുന്നു ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് 1952-ല്‍ ദ ഡയറി ഓഫ് എ യങ് ഗേള്‍ എന്ന പേരില്‍ പുറത്തിറങ്ങി. പിന്നീട് അറുപതോളം ഭാക്ഷകളിലേക്ക് ഈ കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം രണ്ട് ആത്മകഥകളിലൂടെ ഇന്നും ജീവിക്കുന്നു. ജര്‍മനിയിലെ സ്വേച്ഛാപതിയായിരുന്ന ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫും, ആന്‍ ഫ്രാങ്ക് എന്ന കൗമാരക്കാരിയുടെ ഡയറിക്കുറിപ്പിലും. ഹിറ്റ്‌ലറുടെ ആത്മകഥയില്‍ ഇല്ലാത്തെതെല്ലാം ആനിന്റെ ഡയറിയില്‍ ഉണ്ടായിരുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ....



♛♛♛♛♛♛♛♛♛   JUNE 13   ♛♛♛♛♛♛♛♛♛♛

ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ  (ജന്മദിനം)

പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞനാണ്‌ ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ. 

ജനനം 1831 ജൂൺ 13, എഡിൻബർഗ്ഗ്, സ്കോട്ട്‌ലൻഡ്.
മരണം 1879 നവംബർ 5 (പ്രായം 48).

കേംബ്രിഡ്ജ്, ഇംഗ്ലണ്ട്, പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണന്ന് തെളിയിച്ചത് അദ്ദേഹമാണ്. വൈദ്യുത-കാന്തിക മണ്ഡലങ്ങളുടെ കൂടിച്ചേരൽ മൂലമുണ്ടാകുന്ന ഈ തരംഗങ്ങൾ നേർ രേഖയിൽ സഞ്ചരിക്കുമെന്നും,അപ്പോൾ വൈദ്യുത കാന്തിക മേഖലകൾ പരസ്പരം ലംബമാകുന്നതോടൊപ്പം,അവ രണ്ടും തരംഗത്തിന്റെ സഞ്ചാര ദിശയ്ക്കും ലംബമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ പ്രതിഭാസങ്ങളെല്ലം ഏറെക്കുറെ വിശദീകരിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌  (ജന്മദിനം)

ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. മനുഷ്യജീവിതത്തിന്റെ സമസ്‌ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതാണ്‌ രാഷ്‌ട്രീയപ്രവര്‍ത്തനം. ഈ ധാരണയോടെ തന്റെ ചുറ്റുപാടുകളിലെ ചലനങ്ങളെ സൂക്ഷ്‌മതയോടുകൂടി വിലയിരുത്തിയ മാര്‍ക്‌സിസ്റ്റ്‌ ദാര്‍ശനികനായിരുന്നു സ: ഇ.എം.എസ്‌.

ജന്മിത്വം കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ്‌ ഇ.എം.എസ്‌ വള്ളുവനാട്ടിലെ പ്രസിദ്ധമായ ജന്മികുടുംബത്തില്‍ പിറന്നത്‌. 1909 ജൂണ്‍ 13 ന്‌ പാലക്കാട്‌ ജില്ലയിലെ ഏലംകുളത്ത്‌ ജനിച്ചു. പിതാവ്‌ പരമേശ്വരന്‍ നമ്പൂതിരിപ്പാടും. മാതാവ്‌ വിഷ്‌ണുദത്തയും. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്‌ണമായ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടാണ്‌ തന്റെ പൊതുപ്രവര്‍ത്തനം ഇ.എം.എസ്‌ ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ കോണ്‍ഗ്രസ്സുകാരനായി രാഷ്‌ട്രീയ ജീവിതത്തിലേക്ക്‌ അദ്ദേഹം പ്രവേശിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുന്ന അവസരത്തില്‍ തന്നെ നമ്പൂതിരി യോഗക്ഷേമ സഭയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി, എഴുതാനും. തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജില്‍ ബി.എ ക്ക്‌ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ നിയമലംഘനത്തില്‍ പങ്കെടുക്കാനും കോളേജ്‌ വിട്ടു. നിയമം ലംഘിച്ചു അറസ്റ്റ്‌ വരിച്ചു. ജയില്‍ മോചിതനായ ഇ.എം.എസ്‌ മുഴുവന്‍ സമയ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനായി. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട്‌ രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. 1934 ലും 1938-40 ലും കെ.പി.സി.സി സെക്രട്ടറിയായി. തുടര്‍ന്നാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്‌. പാര്‍ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണം വരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്‌ ബ്യൂറോയിലും അംഗമായിരുന്നു.

1934 പി. കൃഷ്‌ണപിള്ള, എ.കെ.ജി, കേരളീയന്‍ തുടങ്ങിയവരുമായി ചേര്‍ന്ന്‌ കേരളത്തില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കി. 1934 മുതല്‍ 1940 വരെ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയായിരുന്നു. 1934 ലും 1938-40 ലും കെ.പി.സി.സി സെക്രട്ടറി, 1941 മുതല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി മെമ്പര്‍. 1950 മുതല്‍ പോളിറ്റ്‌ ബ്യൂറോ മെമ്പര്‍. 1953-56 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആക്‌റ്റിംഗ്‌ ജനറല്‍ സെക്രട്ടറി, 14 വര്‍ഷം ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌) ജനറല്‍ സെക്രട്ടറി. 1939 ല്‍ മദിരാശി അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

മാര്‍ക്‌സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന്‌ സഖാവ്‌ നല്‍കിയ സംഭാവന അവിസ്‌മരണീയമാണ്‌. രാഷ്‌ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്ത്‌ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. സാര്‍വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്‌മം വിലയിരുത്തുകയും അവയെ സാധാരണക്കാരുടെ ഇടയിലേക്ക്‌ എത്തിക്കുന്നതിനും സഖാവ്‌ കാണിച്ച ശുഷ്‌കാന്തി കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്‌നങ്ങളുമായി ഐക്യപ്പെടുത്തി. ഏത്‌ പ്രശ്‌നത്തെയും പരസ്‌പര ബന്ധത്തിലും അതിന്റെ മാറ്റത്തിലും വിലയിരുത്തി ലളിതമായി വിശദീകരിക്കുന്നതിന്‌ കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ വിദ്യാഭ്യാസത്തിന്‌ അമൂല്യമായ സംഭാവനയാണ്‌ നല്‍കിയത്‌. സഖാവിന്‌ അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു. ആധുനിക കേരളത്തിന്റെ രാഷ്‌ട്രീയ ചലനങ്ങളിലും സാമൂഹ്യ മുന്നേറ്റങ്ങളിലും സാംസ്‌കാരിക ഇടപെടലുകളിലും ആ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്‌.

ആധുനിക കേരളത്തിന്റെ രൂപീകരണത്തിന്‌ ഇടയാക്കിയ സാമൂഹ്യ-രാഷ്‌ട്രീയ ചലനങ്ങളിലെല്ലാം നിറഞ്ഞ സാന്നിധ്യമായി സഖാവുണ്ടായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ കേരളത്തെ ഒന്നാക്കി നിര്‍ത്തേണ്ടതിന്റെ പ്രാധാന്യം സംസ്‌കാരത്തെയും രാഷ്‌ട്രീയത്തെയും സാമൂഹ്യ രൂപീകരണത്തെയും അടിസ്ഥാനപ്പെടുത്തി വിശദീകരിക്കുന്നതില്‍ ഇ.എം.എസ്‌ നല്‍കിയ സംഭാവന അവിസ്‌മരണീയമാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ അക്കാലത്ത്‌ എഴുതപ്പെട്ട കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്‌തകം കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനു തന്നെ ഇടയാക്കിയ അടിസ്ഥാന കാഴ്‌ചപ്പാടുകള്‍ മുന്നോട്ടുവച്ചുകൊണ്ടുള്ളതാണ്‌.

ഐക്യകേരളമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായതിനുശേഷം ആദ്യമായി നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ടി അധികാരത്തിലെത്തി. ഈ ഘട്ടത്തില്‍ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചതും സഖാവിനെയായിരുന്നു. ഒരു പൂര്‍വ്വ മാതൃക മുമ്പിലില്ലാതിരുന്ന ഇത്തരമൊരു സാഹചര്യം ഒരു ഭരണകര്‍ത്താവിനെയും പാര്‍ടിയെയും സംബന്ധിച്ചിടത്തോളവും ഏറെ സങ്കീര്‍ണ്ണമായിരുന്നു.

എന്നാല്‍, കേരളത്തിലെ എക്കാലത്തെയും മന്ത്രിസഭയ്‌ക്ക്‌ മാതൃകയാകുന്ന വിധത്തില്‍ മന്ത്രിസഭയെ നയിക്കാന്‍ സഖാവിന്‌ സാധ്യമായി. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഇടപെട്ടുകൊണ്ട്‌ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാണ്‌ ജന്മിത്വത്തിന്റെ പിടിയിലമര്‍ന്നിരുന്ന കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതിന്‌ സുപ്രധാനമായ പങ്കുവഹിച്ചത്‌. 1967 ലെ സപ്‌തകക്ഷി സര്‍ക്കാരിലെ മുഖ്യമന്ത്രിയും ഇ.എം.എസ്‌ തന്നെയായിരുന്നു. ഈ സര്‍ക്കാരുകളുടെ നയസമീപനങ്ങളെ പിന്‍പറ്റിയാണ്‌ പില്‍ക്കാല ഇടതുപക്ഷ സര്‍ക്കാരുകളെല്ലാം യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചത്‌.

1998 മാര്‍ച്ച്‌ 19 നു നിര്യാതനായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്.



♛♛♛♛♛♛♛♛♛   JUNE 14   ♛♛♛♛♛♛♛♛♛♛

ചെഗുവേര  (ജന്മദിനം)

ലോകംകണ്ട ഏറ്റവും വലിയ വിപ്ലവകാരി ഏണസ്റ്റൊ ചെഗുവേര. ഇന്നും ലോകം മറക്കാത്ത ധീര വിപ്ലവ കാരി 1928 ജൂണ് 14നാണ് ഏണസ്റ്റോ ചെ ഗുവേര എന്ന ധീരവിപ്ലവകാരിയുടെ ജനനം. കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവ്, വൈദ്യന്, എഴുത്തുകാരന്, ഗറില്ല നേതാവ്, നയതന്ത്രജ്ഞന്, സൈനിക സിദ്ധാന്തകന് എന്നിങ്ങനെ ചെഗുവേര ജനമനസ്സുകളിൽ യുവത്വത്തിന്റെ ധീരനക്ഷത്രമായി. ഫാസിസ്റ്റ് ഭരണ കൂടത്തെ കടുത്ത ഗറില്ല പോരാട്ടം കൊണ്ട്ത കര്ത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യപ്പെടുത്തിയ, ചെഗുവേരയുടെ ആശയങ്ങളെ ലോകജനതയുടെ മനസ്സില് ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിക്കുന്നു ഇപ്പോഴും  ലോകജനത നെഞ്ചേറ്റുന്നു.

രോഗംങ്ങളാൽ വേദനയില് പുളയുന്ന പാവപ്പെട്ട മനുഷ്യനെ സഹായിക്കണം എന്ന ആദര്ശ പ്രചോദിതമായ ഒരു യൌവനത്തിന്റെ ഉൾവിളി മൂലം വൈദ്യ ശാസ്ത്ര ബിരുദം നേടിയിട്ടും, ഈ ലോകം മുഴുവന് വേദനിക്കുന മനുഷ്യരുടെ നിലവിളികള് കൊണ്ട്മു ഖരിതമാണെന്ന് തിരിച്ചറിയുകയും, ചികിൽസ വേണ്ടത്. സമൂഹത്തിനാണെന്നും സിറിഞ്ചും സ്റ്റെതസ്ക്കോപ്പുമല്ല, തോക്കും പടക്കോപ്പുമാണ് അതിന്റെ ഉപകരണങ്ങള് എന്നും ചെഗുവേര അനുഭവത്തിലൂടെ കണ്ടെത്തി.

മരണം കൺമുന്നില് കാണുമ്പോഴും,ബന്ധനസ്ഥനെങ്കിലും, 'ചെ'യുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് ഒന്നു നോക്കിയപ്പോള്, MM1 ഗരാന്ഡ്, സെമി ഓട്ടോമാറ്റിക്റൈഫിളിന്റെ ട്രിഗരിൽ അമർന്ന സാർജന്റ് മരിയോ ടെറാന് എന്ന ബൊളീവിയന്കൂലിപ്പടയാളിയുടെ കൈകൾ ഒന്നു വിറച്ചു. നേരിട്ടുള്ള പോരാട്ടത്തിൽകാലിന്വെടിയേറ്റ് അവശനിലയിലായിരുന്നു 'ചെ', ബൊളീവിയൻ പട്ടാളത്തിന്റെ പിടിയിലാകുന്നത്.. ഫെലിക്സ് റോഡ്റിഗസ് എന്ന ചാരന്റെ നേതൃത്വത്തില്മണിക്കൂറുകളോളം ചോദ്യം ചെയ്യലും,പീഡനവും തുടർന്നപ്പോഴും 'ചെ' തളർന്നില്ല. ചെയുടെ തീക്ഷ്ണമായ നോട്ടത്തെ നേരിടാൻ പോലും പല സൈനികർക്കുമായില്ല.... മരണം മുന്നില് കാണുന്ന നിങ്ങള് ഇപ്പോള്സ്വന്തം അനശ്വരതയെക്കുറിച്ചാണോ ചിന്തിക്കുന്നത് എന്ന പട്ടാളക്കാരന്റെ ചോദ്യത്തിന് "ഞാന് വിപ്ളവത്തിന്റെ അനശ്വരതയെക്കുറിച്ചാണ് ചിന്തിക്കുന്നത്" എന്നായിരുന്നു 'ചെ'യുടെ അനശ്വരമായ വാക്കുകൾ റൈഫിളുമായി വെടിവെക്കാനൊരുങ്ങിയ ടെറാനോട് 'ചെ' പറഞ്ഞ വാക്കുകള്  "നിനക്ക് ഒരാളെ കൊല്ലാന്സാധിച്ചേക്കാം പക്ഷെ തോൽപിക്കനാകില്ല.

എക്കാലവും ലോകം നെഞ്ചേറ്റും...1967 ഒക്ടോബർ 9 ഉച്ചക്ക് 1.10,
ലാ ഹിഗ്വിറ ബൊളീവിയ.....സർവ്വ ധൈര്യവും സംഭരിച്ച്വിറയാർന്ന കൈകളോടെ വിപ്ളവ ഇതിഹാസത്തിന്റെ നെഞ്ചിലേക്കയാള്കാഞ്ചി വലിച്ചു.

ഒൻപതുതവണ വെടിയൊച്ച മുഴങ്ങി വെടിയുണ്ടകള് 'ചെ'യുടെ നെഞ്ചും കഴുത്തും കൈകാലുകളും തകർത്തു...,വെടിയേറ്റു വീഴുമ്പോഴും'ചെ'യുടെ കണ്ണുകള്തുറന്നു തന്നെയിരുന്നു...,മരണമുറപ്പുവരുത്തി..'ചെ'യെ ഹെലിക്കോപ്റ്ററിന്റെ ലാൻഡിംഗ് പാഡിൽ കെട്ടിവെച്ച്തൊട്ടടുത്ത വല്ലഗ്രാന്ഡേ പട്ടണത്തിലെത്തിച്ചുഅവിടെ വെച്ച്തെളിവിനായി ചെയുടെ ഒരു കൈ മുറിച്ചെടുത്തു..നഗര പ്രാന്തത്തിലെ ശ്മശാനത്തില് ചെയുടെയും മറ്റു പോരാളികളുടെയും ശരീരങ്ങള് അതീവ രഹസ്യമായി അടക്കം ചെയ്തു...,30 വർഷങ്ങൾക്കിപ്പുറം1997 ജൂലായ്‌ ലാണ് ഫിദെലിന്റെ താൽപര്യപ്രകാരം 'ചെ'യുടെ ഭൗതികാവശിഷ്ടങ്ങള് വല്ലാ ഗ്രാന്ഡെയില്നിന്നും വീണ്ടെടുക്കുന്നതും, അവ സൈനിക ബഹുമതികളോടെ ക്യൂബയിലെ സാന്താ ക്ളാര ചെഗുവേര മുസ്സോളിയത്തില് അടക്കം ചെയ്യുന്നതും....വെറും 39 വർഷം നീണ്ട ഇതിഹാസോജ്വലമായ ജീവിതം കൊണ്ട് ലോകമാകെയുള്ള പോരാട്ടങ്ങൾക്ക് അമര പ്രചോദനമായി നിലകൊള്ളുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക രക്തദാന ദിനം

ലോക രക്തദാന ദിനമാണ് ജൂണ്‍ 14. സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്‍ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല.  അതിനാല്‍ ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്‍ മറ്റൊരാളിന്‍റെ രക്തം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതാണ് രക്തദാനത്തിന്‍റെ പ്രസക്തി. 

മനുഷ്യ രക്തത്തിനു പകരമായി മറ്റൊന്നില്ല. അപകടങ്ങള്‍ നടക്കുമ്പോഴും ശസ്ത്രക്രിയാവേളയിലും പ്രസവസംബന്ധമായ രക്തസ്രാവമുണ്ടാകുമ്പോഴുമൊക്കെ, രക്തം കൂടിയേ തീരൂ. രക്താര്‍ബുദ ചികിത്സയിലും അവയവങ്ങള്‍ മാറ്റി വെക്കുമ്പോഴും രക്തസംബന്ധമായ അസുഖങ്ങള്‍ക്കും രക്തം ജീവന്‍രക്ഷാമാര്‍ഗമാകുന്നു .

18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്. ജന്‍‌മദിനമോ വിവാഹവാര്‍ഷികദിനമോ പോലുള്ള വിശേഷ ദിനങ്ങളില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകര്‍മ്മമാണിത്. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാധാരണ 350 മില്ലി ലിറ്റര്‍ രക്തമാണ് ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം പുതുതായി ശരീരം ഉല്‍പ്പാദിപ്പിക്കും. അതിനാല്‍ രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   JUNE 15   ♛♛♛♛♛♛♛♛♛♛

ഉള്ളൂര്‍ എസ് പരമേശ്വരയ്യർ (ചരമദിനം)

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ. 1877 ജൂണ്‍ ആറിന് ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്ത് സുബ്രഹ്മണ്യയ്യരുടേയും ഭഗവതിയമ്മാളിന്റേയും മകനായാണ് മഹാകവി ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ ജനം. സംസ്‌കൃതം, തമിഴ്, മലയാളം, ഇംഗ്‌ളീഷ് എന്നീ ഭാഷകളിലെല്ലാം നന്നേ ചെറുപ്പത്തിലേ തന്നെ അദ്ദേഹം പാണ്ഡിത്യം നേടി. പഠിക്കാന്‍ മിടുമിടുക്കനായ ഉള്ളൂര്‍ പിന്നീട് നിയമത്തിലും ബിരുദം നേടി. പിന്നീട് മലയാളവും തമിഴും മുഖ്യവിഷയമായി പഠിച്ച് എംഎ ബിരുദവും കരസ്ഥമാക്കി. പട്ടാളത്തിന്റെ പ്രാചീനചരിത്രത്തെപ്പറ്റി ഗവേഷണം നടത്താനും ഇടയില്‍ അദ്ദേഹം സമയം കണ്ടെത്തി.

പല മേഖലകളിലും പ്രാവീണ്യം നേടിയ ഉള്ളൂര്‍ പരമേശ്വരയ്യര്‍ അധ്യാപകനായും സര്‍ക്കാര്‍ ഗുമസ്തനായും ജോലിചെയ്തു. തഹസീല്‍ദാര്‍, മുന്‍സിഫ്, അസിസ്റ്റന്റ് സെക്രട്ടറി,ദിവാന്‍ പേഷ്‌കാര്‍ എന്നീ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ സ്ഥാനത്തേക്കും ഉയര്‍ന്നു. ചീഫ് സെക്രട്ടറി പദവിയുടെ താല്‍ക്കാലിക ചുമതലയും ഉള്ളൂര്‍ വഹിച്ചിട്ടുണ്ട്. ഔദ്യോഗിക തിരക്കിനിടയിലാണ് അദ്ദേഹം കവിതകളെഴുതിയതും ഗവേഷണങ്ങള്‍ നടത്തിയതുമെല്ലാം. ഉള്ളൂര്‍ എന്ന ഉജ്ജ്വലശബ്ദാഢ്യന്റെ ചിന്തകളില്‍ കുട്ടിത്തവും കുട്ടിക്കവിതകളും നിറഞ്ഞിരുന്നുവെന്ന് അറിയാവുന്നവര്‍ ഒരു പക്ഷേ വിരളമാവും. കുട്ടികള്‍ക്കു വേണ്ടിയുള്ള കവിതകളും അദ്ദേഹം ധാരാളം എഴുതിയിരുന്നു. ഏതൊരു മലയാളി ബാല്യവും ആദ്യം പാടാറുള്ള ‘കാക്കേ കാക്കേ കൂടെവിടെ…’ എന്ന കൊച്ചു കവിതയും ഉള്ളൂര്‍ മലയാളത്തിന് സമ്മാനിച്ച കവിതകളിലൊന്നാണ്. കുട്ടിക്കാലം മുതല്‍ത്തന്നെ ഉള്ളൂര്‍ സാഹിത്യവാസന പ്രകടിപ്പിച്ചിരുന്നു. എഴുതിത്തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം സാഹിത്യലോകത്ത്ശ്രദ്ധ പിടിച്ചുപറ്റി. കഠിന സംസ്‌കൃതപദങ്ങള്‍ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലിയും അദ്ദേഹത്തെ വളരെ വേഗത്തില്‍ പ്രശസ്തനാക്കി. സംസ്‌കൃതത്തിന്റെയും നിയോക്ലാസിസത്തിന്റെയും പാരമ്പര്യത്തില്‍നിന്നു തുടങ്ങിയ അദ്ദേഹം പിന്നീട് ആശാനും വള്ളത്തോളിനും പിന്നാലേ നവീനകാവ്യസരണിയില്‍ എത്തിച്ചേര്‍ന്നു. ആധുനിക കവിത്രയത്തിലൊരാളായി വിശേഷിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ കേരള സാഹിത്യചരിത്രത്തിന്റെ കര്‍ത്താവ് എന്ന നിലയിലും ഉള്ളൂര്‍ പരിഗണിക്കപ്പെട്ടിരുന്നു. 1937ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്‍കി ആദരിച്ചു. കൊച്ചി മഹാരാജാവ് ‘കവിതിലകന്‍’ പട്ടവും കാശിവിദ്യാപീഠം ‘സാഹിത്യഭൂഷണ്‍’ ബിരുദവും അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി., മലയാള സാഹിത്യചരിത്രം എഴുതിത്തീര്‍ത്ത് ആറു ദിവസം കഴിഞ്ഞ് ജൂണ്‍ 15നാണ് ഉള്ളൂര്‍ അന്തരിച്ചത്. ജീവിച്ചിരുന്ന കാലമത്രയും തൊട്ടതെല്ലാം പൊന്നാക്കി മലയാളത്തിന് വിലമതിക്കാനാകാത്ത അനേകം കാവ്യങ്ങള്‍ സമ്മാനിച്ചാണ് ഉള്ളൂര്‍ മലയാളത്തോടു വിടപറഞ്ഞത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും ആദ്യ ദിന കവറും.


♛♛♛♛♛♛♛♛♛   JUNE 16   ♛♛♛♛♛♛♛♛♛♛

ചിത്തരഞ്ജൻ ദാസ് (ചരമദിനം)

ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനും, ബംഗാളിലെ സ്വരാജ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായിരുന്നു സി.ആർ.ദാസ് എന്ന ചിത്തരഞ്ജൻ ദാസ്(5 നവംബർ 1870 – 16 ജൂൺ 1925). ഇദ്ദേഹം ദേശബന്ധു എന്ന പേരിലും അറിയപ്പെടുന്നു. ചിത്തരഞ്ജൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡന്റായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെയാണ് ചിത്തരഞ്ജൻ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്. ആനി ബസന്റിനെ അന്യായമായി തടങ്കലിൽ വെച്ചതിനെതിരേ പ്രതിഷേധിക്കാൻ 1917 ജൂലൈ 25 ൽ കൂടിയ യോഗത്തിൽ പ്രസംഗിച്ചുകൊണ്ടായിരുന്നു ചിത്തരഞ്ജൻ പൊതുരംഗത്തേക്കുള്ള ചുവടുവെപ്പു നടത്തുന്നത്. ഗാന്ധിജിയുടെ ആശയങ്ങളെ അതേ പോലെ പിന്തുടർന്നിരുന്ന ഒരാളായിരുന്നു ചിത്തരഞ്ജൻ. നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തന്റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിക്കുവാൻ സ്വരാജ് എന്നൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം നൽകി. സ്വരാജ് രൂപീകരണസമയത്ത് മോത്തിലാൽ നെഹ്രുവും ചിത്തരഞ്ജന്റെ കൂടെയുണ്ടായിരുന്നു.അഹിംസാ സിദ്ധാന്തത്തെ പിന്തുടർന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാടി ജയിക്കാം എന്നു ചിന്തിച്ചിരുന്ന ഒരാളായിരുന്നു ചിത്തരഞ്ജൻ. ഹിന്ദു-മുസ്ലൂം ഐക്യത്തോടെ ജീവിക്കുന്ന ഒരു ഭാരതത്തെ ലക്ഷ്യമാക്കിയായിരുന്നു ചിത്തരഞ്ജന്റെ പ്രവർത്തനങ്ങൾ. രാജ്യത്തിന്റെ സുഹൃത്ത് എന്നർത്ഥം വരുന്ന ദേശബന്ധു എന്ന പേരിലാണ് ചിത്തരഞ്ജൻ പൊതുവേ അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

പ്രഫുല്ല ചന്ദ്ര റായ്   (ചരമദിനം)

പ്രഫുല്ല ചന്ദ്ര റായ് അഥവാ പി സി റായ് ഇന്ത്യയുടെ ഔഷധ നിര്‍മ്മാണ വ്യവസായ ത്തിന്റെ (pharmace utical industry) പിതാവ് എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ നൈട്രയിട്സ്, മെര്‍ക്കുറി പോലുള്ള ലോഹ ങ്ങളുടെ ഹൈപോ നൈട്രയിട്സ് എന്നിവയെ പ്പറ്റി യുള്ള പഠനങ്ങള്‍ അദ്ദേഹത്തെ ലോക പ്രശസ്തനാക്കി , ബംഗാളിലെ ധനികരുടെ കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിനു ബ്രിട്ടീ ഷ് ഇന്ത്യയില്‍ കിട്ടാവുന്നതില്‍ ഏറ്റവും മെച്ച പ്പെട്ട വിദ്യാഭ്യാസം തന്നെ കിട്ടി. ബാല്യ കാല ത്തെ അസുഖം മൂലം പഠിത്തം തുടരാന്‍ കഴി യാതിരുന്ന അദ്ദേഹം വീട്ടിലിരുന്നു വായിച്ചു സാഹിത്യ പരിചയവും ഉണ്ടാക്കി. എഡിന്ബ രോ സര്‍വകലാശാലയില്‍ ഉപരിപഠനം നട ത്തിയ റായ് അവിടെ തന്നെ ഗവേഷണം ചെയ്തു രണ്ടു മൂന്നു വര്ഷം കഴിഞ്ഞു. അതിനു ശേഷം തിരിച്ചു വന്നു അദ്ദേഹം പ്രസിഡന്സി കോളേജില്‍ തന്റെ ഔദ്യോഗി ക ജീവിതം തുടങ്ങി , ഇവിടെ വച്ചായിരുന്നു അദ്ദേഹം മെര്‍ക്കുറിയുടെ നൈട്രയിറ്റ് കണ്ടു പിടിച്ചത്, അദ്ദേഹം സ്ഥാപിച്ച ബംഗാള്‍ കെമി ക്കല്‍സ് & ഫാര്‍മസ്യുട്ടിക്കല്‍സ് ഇന്ത്യയിലെ ആദ്യത്തെ ഔഷധ നിര്‍മ്മാണ ശാല ആയി രുന്നു. അവിവാഹിതനായ അദ്ദേഹം ലളിത ജീവിതം നയിച്ച്‌ സമൂഹ നന്മക്കു വേണ്ടി അനവരതം പ്രവര്‍ത്തിച്ചു വന്നു . പാവങ്ങളു ടെ ഉന്നമനത്തിനും ശാസ്ത്ര പുരോഗതിക്കും അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കി , സാധാരന്‍ ബ്രഹ്മ സമാജ്ന്റെ സ്ഥാപകനും സജീവ പ്രവര്‍ത്തകനും ആയിരുന്നു അദ്ദേ ഹം . പൊതുവേ എല്ലാവരുടെയു ബഹുമാന പാത്രമായ അദ്ദേഹത്തെ ആചാര്യ പ്രഫുല്ല ചന്ദ്ര റായ് എന്നും അറിയപ്പെട്ടു.സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്ര ഗവേഷണ ത്തോടൊപ്പം തന്നെ ബംഗാളി സാഹിത്യത്തിിലും അദ്ദേഹത്തിന്റെതായ സംഭാവനകള്‍ ഉണ്ട്. 1932 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ഒരു “ബംഗാളി രസതന്ത്ര ജ്ഞന്റെ അനുഭവങ്ങള്‍” വളരെ ശ്രദ്ധ ആകര്‍ഷിച്ചതായിരുന്നു. ഇതിന്റെ രണ്ടാം വാല്യം 1935 ലും പ്രസിദ്ധീകരിച്ചു. പുരാതന കാലം മുതല്‍ മദ്ധ്യകാലം വരെ യുള്ള “ഹിന്ദു രസതന്തത്തിന്റെ ചരിത്രം” എന്ന പുസ്തകം 1902 ല്‍ തന്നെ പുറത്തു വന്നിരുന്നു. ഇതി ന്റെയും രണ്ടാം വാല്യം 1909 ല്‍ പ്രസിദ്ധീകരി ച്ചു. സംസ്കൃത ഭാഷയില്‍ എഴുതിയ പല പുരാതന ഗ്രന്ഥങ്ങളില്‍ നിന്നും ഗഹനമായ പഠനം നടത്തി കിട്ടിയ വിവരങ്ങള്‍ ആണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം .അദ്ദേഹം ജീവിത കാലം മുഴുവനും അവിവാ ഹി തനായിരുന്നു. ശാസ്ത്ര സാഹിത്യ പഠന ങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനത്തിനും വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം ആയിരുന്നു അദ്ദേഹത്തിന്റേത് . ബ്രഹ്മ സമാജ പ്രവര്‍ ത്തനവും മറ്റും അതിന്റെ ഭാഗം ആയിരുന്നു. സഹപ്രവര്‍ത്തകര്‍ക്കും വിദ്യാർത്ഥികള്‍ക്കും അദ്ദേഹം തിച്ചും ഒരു ആചാര്യന്‍ തന്നെ ആയിരുന്നു. 1944 ജൂണ്‍ 16നു നിര്യാത നായി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ്...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


മിഥുൻ ചക്രവർത്തി (ജന്മദിനം)

ബോളിവുഡ് രംഗത്തെ ഒരു നടനും സാമൂഹിക പ്രവർത്തകനുമാണ് മിഥുൻ ചക്രവർത്തി (ജനനം: ജൂൺ 16, 1950). 1976ൽ നാടകമായ മൃഗയയിലൂടെയാണ് മിഥുൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. 1980കളിൽ സിനിമയിൽ തന്റെ നൃത്തശൈലി കൊണ്ട് മിഥുൻ ചക്രവർത്തിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. 1982 ലെ തന്റെ സിനിമയിലെ ഡിസ്കോ ഡാൻസർ എന്ന ഗാനം വളരെ പ്രസിദ്ധമായിരുന്നു

ഇതുവരെ 350 ലധികം ചിത്രങ്ങളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു. 90-കളിൽ തമിഴ്‌നാട്ടിലെ ഊട്ടി കേന്ദ്രമാക്കി മിഥുൻ ഒരു സമാന്തര ബോളിവുഡ് വ്യവസായത്തിന് തുടക്കം കുറിച്ചു. ചെറിയ ബട്ജെറ്റിൽ നിര്മിച്ച 100-ഓളം ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. മാദ്ധ്യമങ്ങൾ പ്രസ്തുത ചലച്ചിത്രനിർമ്മാണത്തിന് "മിഥുൻസ്‌ ഡ്രീം ഫാക്ടറി " എന്ന പേര് നല്കി.ചെറിയ നിർമാതാക്കൾക്ക് വരമായിരുന്ന ഈ ചലച്ചിത്രനിര്മാണം 10 വര്ഷത്തോളം നിലനിന്നു. 1989 ൽ 19 ചലച്ചിത്ര റിലീസുകളിൽ പ്രധാന നടനായി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ റെക്കോർഡ് ഉടമയാണ് അദ്ദേഹം. 2020 മെയ് വരെ ബോളിവുഡിൽ ഈ റെക്കോർഡ് തകർക്കാൻ കഴിഞ്ഞിട്ടില്ല.ഈ കാലയളവിൽ 1995 മുതൽ 1999 വരെ അദ്ദേഹം ഇന്ത്യയുടെ ഒന്നാം നമ്പർ നികുതി ദായകനയിരുന്നുവിവിധ ഭാഷകളില്‍ 350 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മിഥുന്‍ ചക്രവര്‍ത്തി 1976ലും 1996ലും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. സഹനടനുള്ള ദേശീയ പുരസ്‌കാരം 1998ല്‍ ലഭിച്ചു.ഗിനി ബിസ്സാവു പുറത്തിറക്കിയ തപാൽ സ്റ്റാംപ്.



♛♛♛♛♛♛♛♛♛   JUNE 17   ♛♛♛♛♛♛♛♛♛♛

റാണി ലക്ഷ്മിഭായി  (ചരമദിനം)

മറാഠ ഭരണത്തിനുകീഴിലായിരുന്ന ഝാൻസിയിലെ രാജ്ഞിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ് (1828 നവംബർ 19 - 1858 ജൂൺ 17). 1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു. ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന പേരിൽ അറിയപ്പെടുന്നു. 

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരോദാത്തയായ വനിത. ത്യാഗത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റേയും പ്രതിബിംബം. വാരണസിയിൽ ജനിച്ച മണികർണ്ണിക, രാജാവ് ഗംഗാധർ റാവു നേവാൾക്കറിന്‍റെ ജീവിത സഖിയായായാണ് ഝാൻസിയിലെത്തുന്നത്. ഭർത്താവിന്‍റെ വിയോഗശേഷം  സ്ത്രീകൾ ഭൗതിക ജീവിതം തന്നെ ഉപേക്ഷിക്കുന്ന കാലത്ത്, രാജ്യഭരണത്തിന്‍റെ ചുക്കാൻ ഏറ്റെടുത്തു ഝാൻസി റാണി. നാടിനെ വറുതിയിൽ നിന്ന് കൈകപ്പിടിച്ച് ഉയർത്തി.
ദത്തവകാശ നിരോധന നിയമ പ്രകാരം ഝാൻസിയെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തപ്പോൾ, വളയിട്ട കൈകളുമായി തുറന്ന പോരിനിറങ്ങി. വിരുദ്ധ ചേരിയിൽ നിന്ന നാട്ടുരാജാക്കൻമാരെ ഒരുമിപ്പിച്ച് റാണി നടത്തിയ പോരാട്ടം ഭാരതീയ ചരിത്രത്തിലെ സുവർണ്ണ ഏടായി പരിണമിച്ചു. മണികർണികയെ മാതൃകയാക്കി ആയുധമെടുക്കാനും തൊടുക്കാനും നിർമ്മിക്കാനും പുരുഷന്മാർക്കൊപ്പം സ്ത്രീകളും രംഗത്തുവന്നു എന്നതാണ് ശ്രദ്ധേയം.

1858ൽ ഝാൻസി വളഞ്ഞ ബ്രിട്ടീഷ് സൈന്യത്തിനെതിരെ, വളർത്തു മകന്‍ ദാമോദറിനെ ശരീരത്തോട് ചേർത്ത് കെട്ടി, ഇരു കൈകളിലും വാളേന്തി, കുതിരയുടെ കടിഞ്ഞാൺ കടിച്ചു പിടിച്ച് പൊരുതാനിറങ്ങി റാണി. ശത്രുവിന്‍റെ വാൾത്തലപ്പിൽ ശിരസ്സിന്‍റെ ഒരു ഭാഗവും, വലത് കണ്ണും അറ്റുവീണപ്പോഴും രാജ്യത്തിനായി അവർ സധൈര്യം പോരാടി. തന്നെ മുറിപ്പെടുത്തിയ ബ്രിട്ടീഷ് സൈനികന്‍റെ തലയറുത്തതിനു ശേഷമാണ്   ആ ധീര വനിത പിടഞ്ഞുവീണത്.

ബാബാ ഗംഗാദാസിന്റെ കുടിലിനു മുന്നിൽ ഝാൻസിയുടെ വീരപുത്രിക്ക് ഉണക്കപ്പുല്ലിന്റെ പട്ടടയൊരുക്കിയത് ഭൃത്യനായ രാമചന്ദ്ര ദേശ്മുഖായിരുന്നു .വിപ്ലവകാരികളുടെ ജഡത്തെപ്പോലും അപമാനിക്കുന്ന ശീലമുള്ള ബ്രിട്ടീഷുപട്ടാളത്തിനു തൊടാനാകും മുൻപ് റാണിയുടെ ശരീരം ഭസ്മമാക്കപ്പെട്ടു . 1857 ലെ സ്വാതന്ത്ര്യ സമര ജ്വാലകളിൽ ഏറ്റവും തിളക്കമേറിയ തീനാമ്പുകൾ ഉയർന്നു വന്നത്  ആ യുവതിയുടെ പട്ടടയിൽ നിന്നായിരുന്നു. 1857 ലെ സ്വാതന്ത്ര്യ സമരയോദ്ധാക്കളിലെ ഏറ്റവും ധീരയായ പോരാളിയാണ് ലക്ഷ്മീ ഭായിയെന്ന് ബ്രിട്ടീഷ് പട്ടാളത്തലവൻ സർ ഹ്യൂഗ് റോസ് രേഖപ്പെടുത്തി . ഭാരതമാകട്ടെ ആ മഹതിയുടെ ഓർമ്മകൾ അനശ്വരമാക്കാൻ അവളുടെ കുഞ്ഞുങ്ങൾക്ക് റാണിയുടെ നാമം നൽകി ആദരിച്ചു .എന്തിനേറെ സുഭാഷ് ചന്ദ്രബോസ് ഐ എൻ എ യുടെ വനിതാവിഭാഗത്തിനും അതേ പേരു നൽകി. ഗ്വാളിയോറിലെ രണ്ടു കലാലയങ്ങൾക്ക് റാണിയോടുള്ള ആദരപൂർവ്വം അവരുടെ പേരാണ് ഇട്ടിരിക്കുന്നത്. മഹാറാണി ലക്ഷ്മീബായി മെഡിക്കൽ കോളേജ്, ലക്ഷ്മീബായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ എന്നിവയാണ് ആ സ്ഥാപനങ്ങൾ.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപുകളും, ആദ്യ ദിന കവറും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മുംതാസ് മഹൽ   (ചരമദിനം)

മുംതാസ് മഹൽ (ഏപ്രിൽ, 1593 - 17 ജൂൺ1631)  മുഗൾ സാമ്രാജ്യത്തിലെ ഒരു രാജ്ഞിയായിരുന്നു. അർജുമന്ദ് ബാനു ബീഗം എന്നായിരുന്നു ഇവരുടെ മുഴുവൻ പേര്. മുഗൾ ചക്രവർത്തിയുമായ ഷാജഹാൻ ആണ് മുംതാസിനെ വിവാഹം കഴിച്ചത്. ഇവർക്ക് പതിനാലു മക്കളുണ്ടായിരുന്നു.മുംതാസ് മഹൽ കാര്യപ്രാപ്തിയുള്ള ഒരു സ്ത്രീയായിരുന്നു. ഭർത്താവിനെ ഭരണപരമായ കാര്യങ്ങളിൽ ഇവർ ഉപദേശിച്ചിരുന്നു, കൂടാതെ പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ മാനസിക പിന്തുണയും നൽകിയിരുന്നു. ഈ ദാമ്പത്യത്തിൽ പതിനാലു കുട്ടികൾ ജനിച്ചുവെങ്കിലും, ഏഴു പേർ മാത്രമേ ജീവിച്ചിരുന്നുള്ളു. ബാക്കിയുള്ളവരെല്ലാം കുഞ്ഞിലേ തന്നെ മരണമടഞ്ഞു. 1631 ൽ ഷാജഹാനോടൊപ്പം അവർ ഢക്കാൺ പീഠഭൂമിയിലെ ഒരു യുദ്ധത്തിനായി പോയിരുന്നു. അവിടെ വെച്ച് തന്റെ പതിനാലാമത്തെ പ്രസവത്തോടനുബന്ധിച്ചാണ് മുംതാസ് മഹൽ അന്തരിച്ചു. തപ്തി നദിക്കരയിലുള്ള സൈനാബാദ് എന്ന പൂന്തോട്ടത്തിൽ വച്ച് മുംതാസിനെ ഖബറടക്കി. ഒരു താൽക്കാലിക ശവകുടീരവും അവിടെ തയ്യാറാക്കിയിരുന്നു.1631 ഡിസംബർ ഒന്നാം തീയതി, മുംതാസ് മഹൽ മരണമടഞ്ഞ് ആറുമാസങ്ങൾക്കു ശേഷം, അവരുടെ മൃതശരീരാവശിഷ്ടങ്ങൾ ആഗ്രയിലെ യമുനാനദിക്കരയിലെ വിശാലമായ ഒരു പൂന്തോട്ടത്തിലേക്കു കൊണ്ടു വന്നു. മുംതാസ് മഹലിന്റെ സ്മരണക്കു വേണ്ടി ഒരു സ്മാരകം പണിയാൻ ഷാജഹാൻ തീരുമാനിക്കുകയും, 1632 ൽ താജ് മഹലിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. താജ് മഹൽ പേർഷ്യൻ സംസ്കാരത്തിന്റേയും മുഗൾ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. ഇതു കൂടാതെ തിമുർ രാജവംശത്തിൽ നിന്നുള്ള ചില വാസ്തുവിദ്യയുടേയും പ്രചോദനം ഇതിന്റെ രൂപകല്പനയിൽ ഉണ്ടായിരുന്നു. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ് മഹൽ പണിയുവാനുള്ള പ്രേരണയെന്ന് കാലാനുസൃതവിവരണങ്ങൾ കാണിക്കുന്നു.1648 ൽ ഒരു അടിസ്ഥാന ശവകുടീരം പണിതീർന്നു. പിന്നീട് ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പിന്നീടുള്ള അഞ്ച് വർഷങ്ങൾ കൊണ്ട് പണിതീർന്നത്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ടിഗ്രൻ പെട്രോഷ്യൻ   (ജന്മദിനം)

ടിഗ്രൻ വർത്തനോവിച്ച് പെട്രോഷ്യൻ സോവിയറ്റ്-അർമേനിയൻ ഗ്രാൻഡ്‌മാസ്റ്റർ ആയിരുന്നു. ( ജനനം:ജൂൺ 17,1929-മരണം:ഓഗസ്റ്റ് 13 1984) 1963 മുതൽ1969 വരെ ലോക ചെസ്സ് ചാമ്പ്യനുമായിരുന്നു പെട്രോഷ്യൻ. മിഖായേൽ ബൊട്‌വിനിക്കിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ലോകകിരീടം ചൂടിയത് കൂടാതെ 8 തവണ ലോകപട്ടത്തിനുള്ള മത്സരാർത്ഥിയുമായിരുന്നു പെട്രോഷ്യൻ.(1953, 1956, 1959, 1962, 1971, 1974, 1977 and 1980). 4 തവണ സോവിയറ്റ് ദേശീയ ചാമ്പ്യനുമായിരുന്നു.(1959, 1961, 1969,1975) ‘അയൺ ടിഗ്രൻ‘ എന്നും ചെസ്സ് ലോകത്ത് അദ്ദേഹം വിശേഷിപ്പിയ്ക്കപ്പെടുന്നുണ്ട്ز

ചെസ്സ്ബോർഡിലെ അപകടം മുൻകൂട്ടി കാണാനും തോൽവിയുടെ അപകടസാധ്യത ഒഴിവാക്കാനുമുള്ള അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവ് വളരെ ശ്രദ്ധേയമാണ്.അതീവ കരുതലുള്ള ഒരു സുശക്തമായപ്രതിരോധമാണ് പെട്രോഷ്യന്റെ കൈമുതൽ. അതു ഭേദിയ്ക്കുക അങ്ങേയറ്റം ദുഷ്കരവും എന്നു ചൂണ്ടിക്കാണിയ്ക്കപ്പെട്ടിട്ടുണ്ട്. ഡച്ച് ഗ്രാൻഡ്മാസ്റ്റർ ആയ നിംസൊവിച്ചിന്റെ സ്വാധീനം പെട്രോഷ്യനിൽ പ്രകടമാണ്. ആക്രമണശൈലിയേക്കാൾ ഉപരി പ്രതിരോധത്തിലൂന്നിയാണ് പെട്രോഷ്യൻ നീങ്ങുക. എതിരാളിയുടെ പിഴവു സമർഥമായി മുതലെടുക്കുകയും ചെയ്യും.തന്റെ സ്ഥാനം പൂർണമായും സുരക്ഷിതമാണെന്ന് തോന്നുന്നില്ലെങ്കിൽ അദ്ദേഹം വളരെ അപൂർവമായി മാത്രമേ ആക്രമണം നടത്തിയിട്ടുള്ളൂ. ആക്രമണകാരിയായ എതിരാളി ഒരു തെറ്റ് വരുത്തുന്നതുവരെ സ്ഥിരമായി കളിച്ചാണ് അദ്ദേഹം വിജയിച്ചത്, സ്വന്തം തെറ്റുകൾ ഒന്നും തന്നെ വെളിപ്പെടുത്താതെ ഈ തെറ്റ് മുതലാക്കി വിജയം ഉറപ്പിച്ചു. ഈ രീതി പലപ്പോഴും നറുക്കെടുപ്പിലേക്ക് നയിച്ചു, പ്രത്യേകിച്ച് പ്രത്യാക്രമണത്തിന് താൽപ്പര്യമുള്ള മറ്റ് കളിക്കാർക്കെതിരെ. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ക്ഷമയും പ്രതിരോധത്തിലെ വൈദഗ്ധ്യവും അദ്ദേഹത്തെ തോൽപ്പിക്കാൻ വളരെ പ്രയാസകരമാക്കി. 1952, 1955 ഇന്റർസോണലുകളിൽ തോൽവിയറിയാതെ 1962 ൽ ഒരു ടൂർണമെന്റ് ഗെയിമിലും തോറ്റു. തോൽവി ഒഴിവാക്കാനുള്ള പെട്രോസിയന്റെ സ്ഥിരമായ കഴിവ് അദ്ദേഹത്തിന് "അയൺ ടിഗ്രാൻ" എന്ന വിളിപ്പേര് നേടിക്കൊടുത്തു. 2004 ലെ ഒരു പുസ്തകത്തിന്റെ രചയിതാക്കൾ ചെസ്സ് ചരിത്രത്തിൽ തോൽപ്പിച്ചതിൽ ഏറ്റവും പ്രയാസമുള്ള കളിക്കാരനായി അദ്ദേഹം കണക്കാക്കപ്പെട്ടു.1984 ഓഗസ്റ്റ് 13 ന് മോസ്കോയിൽ വച്ച് പെട്രോസിയൻ വയറ്റിലെ ക്യാൻസർ ബാധിച്ച് മരണമടഞ്ഞു . മോസ്കോ അർമേനിയൻ സെമിത്തേരിയിൽ സംസ്‌കരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ താപാൽ സ്റ്റാംപുകൾ.




♛♛♛♛♛♛♛♛♛   JUNE 18   ♛♛♛♛♛♛♛♛♛♛

അയ്യൻകാളി   (ചരമദിനം)

പ്രമുഖ ഹരിജന നേതാവും നവോത്ഥാന നായകനുമായിരുന്നു അയ്യന്‍കാളി. .കേരളത്തിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനായി പടപൊരുതിയ അയ്യന്‍കാളി താന്‍ നയിച്ച സമരപരമ്പരകളിലൂടെ കേരളത്തിലെ ഹരിജനങ്ങളുടെ അനിഷേധ്യനേതാവാകുകയായിരുന്നു. 1863 ഓഗസ്റ്റ് 28 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യന്‍കാളി ജനിച്ചത്. ചിങ്ങമാസത്തിലെ അവിട്ടമാണ് അദ്ദേഹത്തിന്‍റെ ജന്മനക്ഷത്രം തിരുവിതാം കൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍കാളിയാണ്. 1910 ല്‍ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം തുടര്‍ന്നു. ഹരിജന ബാലകര്‍ക്ക് വിദ്യാലയപ്രവേശനം , സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്ക്കു വേണ്ടി സഭയില്‍ ഫലപ്രദമായി വാദിച്ചു. പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905 ല്‍ സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നു അയ്യങ്കാളിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്‍റെ ഭാഗമാണ്. പുലയരാജാവ് എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യന്‍കാളിയെ സന്ദര്‍ശിച്ചിരുന്നു. 1937 ജനുവരി 14ന് ഗാന്ധിജി വെങ്ങാനൂരില്‍ നടത്തിയ പ്രസംഗത്തില്‍ പുലയരുടെ രാജാവെന്നാണ് അയ്യാന്‍കാളിയെ വിശേഷിപ്പിച്ചത്. നിരക്ഷരനായ അദ്ദേഹം കാലത്തിന് വിസ്മരിക്കാനാകാത്ത വ്യക്തിത്വമാണ്. നാൽപതു വയസു മുതൽ അയ്യങ്കാളി കാസരോഗബാധിതൻ ആയിരുന്നു. രോഗബാധയെ തഴഞ്ഞു അദ്ദേഹം തന്റെ സമുദായത്തിനായി ഓടിനടന്നു. 1941 ആയപ്പോഴേക്കും ഇ ഓട്ടം മന്ദഗതിയിലായി. തന്റെ ജനതയ്ക്ക് വഴി വെട്ടിക്കൊടുത്തു. ഇനി ആര് നയിക്കുമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാം. കാരണം എല്ലാരും അധികാര വടംവലിയിൽ നിൽക്കുന്നവർ. എങ്കിലും തന്റെ ജനതയ്ക്ക് തന്നാൽ കഴിയുന്നതും ചെയ്തു എന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. 1941 മെയ്‌ മാസം പ്രവർത്തന സഞ്ജമായിരുന്ന ശരീരം ശയ്യയിലേക്കു ഇറക്കി വയ്‌ക്കേണ്ടി വന്നു. അതിസാരത്തിന്റെ ഏറിയ ശക്തി തന്റെ ശരീരത്തെ വല്ലാതെ ആക്രമിച്ചു. കർണന്റെ തേർചക്രം മണ്ണിലേക്ക് താണ് പൊയ്ക്കൊണ്ടിരിക്കുകയാണെന്നു പലർക്കും മനസിലായി.

1941 ജൂൺ 18 ആം തിയതി ചൊവ്വാഴ്ച അദ്ദേഹം ചരമഗതി പ്രാപിച്ചു. കാലയവനികക്കുള്ളിൽ അദ്ദേഹം മറയുമ്പോൾ ഒരു വലിയ ജനത ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു പ്രവേശിച്ചിരുന്നു.

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ് .




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സാലി റൈഡ്

അമേരിക്കയിലെ ആദ്യ ബഹിരാകാശ യാത്രികയാണ് സാലി റൈഡ് . 1983ൽ ചലഞ്ചറിലാണു സാലി ബഹിരാകാശയാത്ര നടത്തിയത്.സാലി നാലു യൂനിവേഴ്സിറ്റികളിൽ നിന്നു ബിരുദവും ഊർജതന്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 1978ൽ നാസയിൽ ചേർന്നു. 1983 ജൂൺ 18-ന് രാത്രിയിൽ അമേരിക്കയുടെ ‘ചലഞ്ചർ’ എന്ന പേടകത്തിൽ സാലി ബഹിരാകാശത്തെത്തുന്ന അമേരിക്കയിലെ ആദ്യ വനിതാ യാത്രികയായി. മുപ്പത്തി രണ്ടാം വയസിലാണ് സാലി ഈ നേട്ടം കൈവരിച്ചത്. 1984ൽ സാലി രണ്ടാമതും ബഹിരാകാശ യാത്ര നടത്തിയതോടെ ബഹിരാകാശത്ത് 343 മണിക്കൂർ ചെലവഴിച്ച യുഎസ് വനിതയെന്ന വിശേഷണവും സാലിയ്ക്കു സ്വന്തമായി. 1987ൽ നാസയിൽ നിന്നു വിരമിച്ചു.സാലി റെഡിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകിആദരിച്ചുപ്രസിഡൻറ് ബറാക്ക് ഒബാമ. അമേരിക്കൻ ബഹിരാകാശ പദ്ധതിക്കും, വിദ്യാഭ്യാസ മേഖലക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരംനാസയുടെ ചാന്ദ്രപര്യവേക്ഷണ പേടകങ്ങളായ എബ്ബും ഫ്ളോയും ഒരുവർഷം ദൗത്യം പൂർത്തിയാക്കി ചന്ദ്രനിൽ പതിച്ച പ്രദേശം, സാലി റൈഡിന്റെ സ്മാരകമായാണ് അറിയപ്പെടുന്നത്, അർബുദ ബാധയെത്തുടർന്ന് 2012 ൽ അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മാക്സിം ഗോർക്കി (ചരമദിനം)

ഒരു റഷ്യൻ എഴുത്തുകാരനും, സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യ രൂപത്തിന്റെ സ്ഥാപകനും, രാഷ്ട്രീയപ്രവർത്തകനുമായിരുന്നു മാക്സിം ഗോർക്കി(1868 മാർച്ച് 28 – 1936 ജൂൺ18 ) എന്നറിയപ്പെടുന്ന് അലക്സി മാക്സിമോവിച്ച് പെഷ്കോവ്. അമ്മ എന്ന നോവൽ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സൃഷ്ടികളിലൊന്നാണ്.

വോൾഗ തീരത്തെ നിഴ്നി നൊവ്‌ഖൊറോദ് എന്ന പട്ടണത്തിലെ ഒരു തൊഴിലാളി കുടുംബത്തിൽ 1868 മാർച്ച് 28 നാണ് മാക്സിം ഗോർക്കിയുടെ ജനനം.വളരെ ചെറുപ്പത്തിൽ അതായത് അഞ്ചു വയസ്സുള്ളപ്പോൽ അച്‌ഛനും ഒൻപതു വയസ്സിൽ അമ്മയും മരിച്ച ഗോർക്കി അനാഥത്വമറിഞ്ഞാണ് വളർന്നത്.ചിത്തഭ്രമം ബാധിച്ച മുത്തച്ഛനോടും ,മുത്തശ്ശിയോടും ഒപ്പമായിരുന്നു ബാല്യകാലം.പ്രാഥമിക വിദ്യാഭ്യാസം നേടിയ ഗോർക്കി തെരുവിലേക്കിറങ്ങുകയാണുണ്ടാ‍യത്. തുടർന്ന് ചെരുപ്പുകുത്തിയായും , പോർട്ടറായും , കപ്പലിലെ തൂപ്പുകാരനായുമൊക്കെ അദ്ദേഹം ജോലിനോക്കി.രാത്രികാലങ്ങളിൽ ധാരാളം വായിക്കുന്നത് അദ്ദേഹം ശീലമാക്കിയിരുന്നു.പുഷ്കിന്റെ കഥകളും മഹാന്മാരുടെ ജീവചരിത്രവുമൊക്കെ ഇതിൽ‌പ്പെടുന്നു. സ്കൂളിൽ ചേർന്ന് പഠിക്കുവാൻ ശ്രമിച്ചുവെങ്കിലും വീണ്ടും കൂലിവേലയിൽ തുടരാനായിരുന്നു അദ്ദേഹത്തിന്റെ വിധി.ഇക്കാലത്ത് ധാരാളം ബുദ്ധിജീവികളും വിപ്ലവകാരികളുമായി ഇടപെടാൻ ഗോർക്കിക്കു കഴിഞ്ഞു.പതിനാലു മണിക്കൂർ റൊട്ടിക്കടയിൽ ജോലിചെയ്ത അദ്ദേഹം പഠനം മുഴുമിപ്പിക്കാനാവാത്തതിൽ മനം നൊന്ത് ആത്മഹത്യക്കുശ്രമിക്കുകയുണ്ടായി. 1887 ൽ സ്വന്തം നെഞ്ചിലേക്കു നിറയൊഴിച്ചെങ്കിലും ഹൃദയത്തിനു മുറിവേൽക്കാത്തതിനാൽ രക്ഷപെട്ടു.തുടർന്ന് അദ്ദേഹം ക്ഷയരോഗത്തിനടിമപ്പെടുകയാണുണ്ടായത്. തുടർന്ന് കൃഷിയിടങ്ങളിലും , ആശ്രമങ്ങളിലുമൊക്കെയായി അഞ്ചുവർഷത്തോളം റഷ്യയിൽ അലഞ്ഞുതിരിയുകയുണ്ടായി. 24-ആംവയസ്സിൽ പത്രപ്രവർത്തവൃത്തിയിലും സാഹിത്യവൃത്തിയിലും അദ്ദേഹം വ്യാപൃതനായി. 1899 ൽ ഷിസ്ൻ എന്ന പ്രസിദ്ദീകരണത്തിന്റെ സാഹിത്യ വിഭാഗം പത്രാധിപരായി.1900 മുതൽ സാനി എന്ന പ്രസിദ്ദീകരണ ശാലയിൽ അദ്ദേഹം ജോലിനോക്കിയിരുന്നു.ഫോമോ ഗോർദയേവ് എന്ന ആദ്യനോവൽ പുറത്തു വരുന്നത് 1899 ൽ ആണ്.ലെനിൻ, ആന്റ്റൺ ചെഖോവ് , ടോൾസ്റ്റോയ് എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഗോർക്കിക്ക്.ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് കക്ഷിയുടെ ധനസാമാഹരണത്തിനായി 1906 ൽ അദ്ദേഹം അമേരിക്കയിൽ ചെല്ലുകയുണ്ടായി.ഈ സമയത്താണ് അമ്മ എന്നകൃതി രചിക്കുന്നത്.

1913 ൽ ഗോർക്കി റഷ്യയിൽതിരിച്ചെത്തി.പിന്നീട് വർക്കേഴ്സ് ആന്റ് പെസന്റ്സ് യൂണിവേഴ്സിറ്റി ,പെട്രോഗ്രാദ് തിയേറ്റർ, വേൾഡ് ലിറ്ററേച്ചർ പബ്ലിഷിംഗ് ഹൌസ് എന്നിവ സ്ഥാപിക്കാൻ അദ്ദേഹം മുൻ‌കൈ എടുത്തു.റഷ്യൻ വിപ്ലവനന്തരം ഭരണകൂടവുമായി പിണങ്ങി അദ്ദേഹം നാടുവിട്ടു.1923-25 കാലത്ത് ബർലിനിലെ ഡയലോഗ് എന്ന പസിദ്ധീകരണത്തിൽ എഡിറ്ററായി ജോലിചെയ്തു.1936 ജൂൺ പതിന്നാലിന് 68 വയസ്സുള്ളപ്പോൾ ന്യുമോണിയ ബാധിച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   JUNE 19   ♛♛♛♛♛♛♛♛♛♛

ദേശീയവായനദിനം

കേരളത്തിലെ ഗ്രന്ഥശാല - സാക്ഷരതാ പ്രസ്ഥാനങ്ങളുടെ പിതാവ് പി.എന്‍.പണിക്കരെ രാജ്യമാകെ ആദരിക്കുന്നു. മലയാളത്തിന്റെ പ്രസക്തി രാജ്യമാകെ പടരുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി കേരളം ആചരിച്ചിരുന്ന വായനദിനം രാജ്യം ഏറ്റെടുക്കുന്നു.

ഇനി മുതല്‍ ജൂണ്‍ 19 ദേശീയവായനദിനം. ഓരോ മലയാളിക്കും കേവലം 51 അക്ഷരങ്ങള്‍ക്കപ്പുറത്തെ ആഹ്ലാദവും അഭിമാനവുമാണ അക്ഷരവഴിയിലെ അപൂർവസാന്നിധ്യമായിരുന്ന പി.എൻ. പണിക്കരുടെ  ചരമദിനമാണിന്ന്. 

കേരള ഗ്രന്ഥശാല, സാക്ഷരത പ്രസ്ഥാനങ്ങളുടെ പരിപോഷകൻ. സമൂഹചേതനയെ ചലനാത്മകവും ചൈതന്യപൂർണവുമാക്കിത്തീർക്കാൻ ജീവിതമുഴിഞ്ഞുവെച്ച കർമയോഗി. 1909 മാർച്ചിൽ നീലംപേരൂർ ഗ്രാമത്തിൽ പിറന്ന പണിക്കർ നീണ്ട ഏഴുപതിറ്റാണ്ട്‌ പൊതുജീവിതത്തിന്റെ ഭാഗമായി. വിശക്കുന്നവന് ആദ്യം വേണ്ടത് ഭക്ഷണമാണെന്നും വിശപ്പ് സ്ഥിരമായില്ലാതാവണമെങ്കിൽ സാഹചര്യം മാറണമെന്നും തിരിച്ചറിഞ്ഞ ആ അക്ഷരമഹർഷി എഴുത്തുപഠിച്ച് കരുത്തുനേടണമെന്ന്‌ ഉപദേശിച്ചു.  ഉയരംകുറഞ്ഞ് മെലിഞ്ഞ ആ എളിയ മനുഷ്യന്റെ സൗഹൃദമുദ്രകൾ തൊട്ടറിഞ്ഞവരിലെല്ലാം പതിയുന്നതായിരുന്നു. ലളിതമായാണ് അദ്ദേഹം സംസാരിക്കുക. ഉറ്റബന്ധുവായി ചുമലിൽത്തട്ടി കുശലംപറയും. ഓരോ പുസ്തകവും ഓരോ ജീവിതം കാട്ടിത്തരുമെന്ന് ബോധ്യപ്പെടുത്തും.   നാടിനെ മാറ്റിത്തീർക്കാനാണദ്ദേഹം സാക്ഷരതാപ്രവർത്തനവും ഗ്രന്ഥശാലാപ്രവർത്തനവും ഏറ്റെടുത്തത്. നാട്ടുവഴികളിലെ ഇത്തിരിവെട്ടത്തിൽ തുടങ്ങിയ ഗ്രന്ഥശാലകൾ നാടിന്റെ സാംസ്കാരികകേന്ദ്രങ്ങളായി വളരുകയായിരുന്നു. പുസ്തകവായനയെ സാക്ഷരതയുമായി ബന്ധപ്പെടുത്തിയ പണിക്കർ നാട്ടിലെ വായനാകേന്ദ്രങ്ങളെയെല്ലാം അക്ഷരപഠനകേന്ദ്രങ്ങളാക്കി മാറ്റിയെടുത്തു. സാക്ഷരതാകൗൺസിൽ സെക്രട്ടറിയായിരുന്ന പണിക്കർ 1977-ലാണ് കാൻഫെഡ് എന്ന ജനകീയ സംവിധാനത്തിന് രൂപംനൽകിയത്. പി.എൻ. പണിക്കരും പി.ടി. ഭാസ്കരപ്പണിക്കരും എൻ.വി. കൃഷ്ണവാരിയരും ഡോ. കെ. ശിവദാസൻപിള്ളയും ചേർന്ന നാൽവർസംഘം നിരക്ഷരതയുടെ കൊടുങ്കാടുകൾ വെട്ടിനശിപ്പിച്ച് വെളിച്ചം വിതറുകയായിരുന്നു. സാക്ഷരകേരളത്തിന്റെ ശില്പിയായ അദ്ദേഹത്തിന്റെ ഓർമയിൽ വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും നമ്മൾ വായനവാരം ആചരിക്കുന്നു .ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബ്ലെയിസ് പാസ്കൽ (ജന്മദിനം)

ബ്ലെയിസ് പാസ്കൽ (ജൂൺ 19, 1623 – ഓഗസ്റ്റ് 19, 1662) ഫ്രാൻസിലെ അവ്വറിൻ പ്രവിശ്യയിലെ ജഡ്ജിയുടെ മകനായിട്ടാണ് ജനിച്ചത്. ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, മത തത്ത്വചിന്തകനുമായിരുന്നു. ചെറുപ്പത്തിൽ തന്നെ ഒന്നിലധികം വിഷയങ്ങളിൽ അഗാധ പാണ്ഡിത്യം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ മെക്കാനിക്കൽ കാൽക്കുലേറ്റർ നിർമ്മിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചുതും, ഫ്ലൂയിഡുകളെ പറ്റി പഠിച്ചതും ,എവാഞ്ചെസ്റ്റിലാ ടോറിസെല്ലിയുടെ മർദ്ദത്തെ പറ്റിയും ശൂന്യതയെ പറ്റിയുള്ള പഠനങ്ങളിലെ സംശയനിവൃത്തി വരുത്തിയതുമുൾപ്പെടുന്നുപാസ്കൽ നിയമമായിരുന്നു മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടിത്തം. അടച്ചു പൂട്ടിയ ദ്രാവകത്തിന്റെയോ വാതകത്തിന്റെയോ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന ബലം മറ്റുഭാഗങ്ങളിലും അതേ തോതിൽ അനുഭവപ്പെടും എന്നാണ് ഈ നിയമം വിശദീകരിക്കുന്നത്

1640 ല്‍ പാസ്‌ക്കലിന്റെ പിതാവായ എറ്റ്യേന ടാക്‌സ് കളക്‌ടറായി നിയമിതനായി. അതോടെ വിശ്രമം എന്തെന്നറിയാതെ അദ്ദേഹത്തിനു ജോലിഭാരം കൂടി. അച്‌ഛന്റെ ഉറക്കമിളഞ്ഞുള്ള ജോലി പാസ്‌ക്കലിന്റെ അസ്വസ്‌തനാക്കി. തന്റെ പിതാവിനെ വലയ്‌ക്കുന്ന ഈ കണക്കുകൂട്ടലിന്റെ ഭാരം ലഘൂകരിക്കാനുള്ള വിദ്യകളെപ്പറ്റി ബ്ലേയ്‌സ് തലപുകഞ്ഞാലോചിച്ചു. ലോകചരിത്രത്തിലെ ആദ്യത്തെ കണക്കുകൂട്ടല്‍ യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിലേക്കാണ്‌ ഇത്‌ നയിച്ചത്‌. പത്തൊന്‍പതാമത്തെ വയസിലാണ്‌ പാസ്‌കലൈന്‍ എന്ന ആദ്യത്തെ കാല്‍ക്കുലേറ്റര്‍ പാസ്‌ക്കല്‍ നിര്‍മ്മിച്ചത്‌. ഫ്രഞ്ചു ചക്രവര്‍ത്തിക്കും പ്രധാനമന്ത്രിക്കും ഓരോ കണക്കുകൂട്ടല്‍ യന്ത്രം നിര്‍മ്മിച്ചു നല്‍കിയതോടെ പാസ്‌ക്കല്‍ പ്രശസ്‌തിയുടെ കൊടുമുടിയിലെത്തി.ജീവിച്ചിരുന്ന അല്‌പകാലം അസാമാന്യ ധിഷണ പ്രകടിപ്പിച്ച പാസ്‌കല്‍ വെറും മുപ്പത്തിയൊന്‍പതു വര്‍ഷം മാത്രമേ ജീവിച്ചിരുന്നുള്ളൂ. അതില്‍ത്തന്നെ വളരെ കുറച്ചുകാലം മാത്രമേ ഗണിത ഗവേഷണത്തിനായി ഉപയോഗിച്ചുള്ളൂ. ഇത്ര ചുരുങ്ങിയ കാലംകൊണ്ട്‌ ഇത്രത്തോളം അടിസ്‌ഥാനപരമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയ ശാസ്‌ത്രകാരന്‍മാര്‍ വളരെ ചുരുക്കമായിരിക്കും. കൂടുതല്‍ കാലം ജീവിക്കുകയും കൂടുതല്‍ സമയം ഗണിത ഗവേഷണത്തിന്‌ വിനിയോഗിക്കുകയും ചെയ്‌തിരുന്നെങ്കില്‍ ഗണിതശാസ്‌ത്രത്തിന്‌ അതൊരു വലിയ മുതല്‍ക്കൂട്ടാവുമായിരുന്നു.1658 ല്‍ അത്ഭുതകരമായ ഒരു സംഭവമുണ്ടായി. പല്ലുവേദനകൊണ്ട്‌ അദ്ദേഹം ഞെരിപിരികൊള്ളുകയായിരുന്നു. ഇതിനിടയിലാണ്‌ സൈക്ലോയിഡ്‌ എന്ന ഗണിതവാക്യത്തിന്റെ ചിത്രം അദ്ദേഹത്തിന്റെ മനസില്‍ പൊന്തിവന്നത്‌. അതോടുകൂടി പല്ല്‌ വേദന ശമിച്ചു. സൈക്ലോയിഡിനെപ്പറ്റി ഗവേഷണം നടത്തണമെന്ന ദൈവീകമായ ഒരു ഉള്‍വിളിയായി ഈ സംഭവത്തെ അദ്ദേഹം വ്യാഖ്യാനിച്ചു. എട്ടുദിവസം തുടര്‍ച്ചയായി രാപ്പകല്‍ കഠിനാധ്വാനം ചെയ്‌ത് ഈ വക്രത്തെ സംബന്ധമായ എല്ലാ സിദ്ധാന്തങ്ങളും അദ്ദേഹം ആവിഷ്‌കരിച്ചു. ക്ഷേത്രഗണിതത്തില്‍ ഹെലന്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഈ മനോഹര വക്രം ഗണിതത്തിലും ഭൗതികത്തിലും വാസ്‌തുശില്‌പത്തിലും എല്ലാം സ്വാധീനം ചെലുത്തി. ഇതോടുകൂടി പാസ്‌ക്കല്‍ ഗണിതഗവേഷണത്തോട്‌ വിടപറഞ്ഞു. പിന്നീട്‌ നാലുവര്‍ഷം കൂടിയേ ഇദ്ദേഹം ജീവിച്ചിരുന്നുള്ളൂ. 1662-ല്‍ പാരീസില്‍വച്ച്‌ ആ പ്രതിഭ അന്ത്യശ്വാസം വലിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ



♛♛♛♛♛♛♛♛♛   JUNE 20   ♛♛♛♛♛♛♛♛♛♛

ലോക അഭയാർത്ഥി ദിനം

ഇന്ന് ലോക അഭയാര്‍ത്ഥി ദിനം. ലോകമാകമാനമുള്ള അഭയാര്‍ത്ഥികളുടെ ദുസ്ഥിതിയിന്മേലുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് 2001 മുതല്‍ ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി ആചരിക്കുന്നത്. യുദ്ധങ്ങളും കലാപങ്ങളും ബലിയാടുകളാക്കി മാറ്റിയ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് പിന്തുണയെന്ന നിലയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്. സ്വന്തം വീടു വരെ നഷ്ടപ്പെട്ട് ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂര്‍വ്വം നേരിട്ട് ദുരന്തങ്ങളുടെ ബാക്കിപത്രമായിന്നും ജീവിക്കുന്നവര്‍ക്കുള്ള ആദരവായാണ് 2001ല്‍ യുഎന്‍ ജനറല്‍ അസംബ്ലി ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി പ്രഖ്യാപിച്ചത്. അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സഹായഹസ്തമായി മാറാനുള്ള അവസരമാണോരോ അഭയാര്‍ത്ഥി ദിനവും. ഈ ദിനമെരോര്‍മ്മപ്പെടുത്തലാണ്, അഭയാര്‍ത്ഥികളെ സൃഷ്ടിച്ച സമൂഹത്തിന്. അവരുടെ അവസാനിക്കാത്ത പലായനങ്ങള്‍ അവരെ സംരക്ഷിക്കാനാവാത്ത ജന്മനാടിന്റെ പരാജയങ്ങളാണ്.

ഏകദേശം 45.2 ദശലക്ഷം അഭയാര്‍ത്ഥികള്‍ ഭൂലോകത്തങ്ങോളമിങ്ങോളം ചിതറിക്കിടപ്പുണ്ട്. അതില്‍ 80ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. സ്വന്തം രാജ്യത്തുനിന്ന് പാലായനം ചെയ്യേണ്ടിവരുന്നതിന് ഒരു വ്യക്തിക്ക് അല്ലെങ്കില്‍ ഒരു ജനസമൂഹത്തിന് കാരണങ്ങള്‍ പലതാണ്.

1951ലെ ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ രാഷ്ട്രീയ വിശ്വാസത്തിന്‍റെ പേരില്‍, മതത്തിന്‍റെ പേരില്‍, ദേശീയതയുടെ പേരില്‍, ഏല്‍ക്കേണ്ടിവരുന്ന മറ്റ് പീഢനങ്ങളുടെ പേരില്‍ പാലായനം ചെയ്യുന്നവരെയാണ് അഭയാര്‍ത്ഥികളുടെ നിര്‍വ്വചനത്തില്‍ പെടുത്തിയിരിക്കുന്നത്. ഈ നിര്‍വ്വചനം തന്നെയാണ് ഇപ്പോഴും തുടര്‍ന്ന് പോരുന്നത്. അഭയാര്‍ത്ഥിത്വത്തിന്‍റെ ദുരിതം പേറുന്നവര്‍ക്ക് ആ മേല്‍വിലാസത്തില്‍തന്നെ എന്നും ജീവിക്കേണ്ടിവരുന്നു. അഭയം നല്‍കിയ രാജ്യത്തിന്‍റെ പുരോഗതിയില്‍ ഏതൊക്കെ രീതിയില്‍ ഭാഗഭാക്കായാലും അവര്‍ അഭയാര്‍ത്ഥികള്‍ എന്ന വിളിപ്പേരില്‍നിന്ന് മോചിതരാകുന്നില്ല. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ





۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വിക്ടോറിയ ടെർമിനൽ

ലോകത്തെ ഏറ്റവും വിസ്തൃതമായ നാലാമത്തെ റെയിൽവേ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ. ബ്രിട്ടീഷ് എൻജിനീയറിങ് മികവിന്റെ ഉദാഹരണമായി നിലനിൽക്കുന്ന ഈ 65000 കിലോമീറ്റർ റെയിൽശൃംഖല ഇന്ത്യാചരിത്രത്തിന്റെ അവിഭാജ്യഘടകമാണ്. ആ മികവാർന്ന നിർമാണവിദ്യയുടെ മകുടോദാഹരണമാണ് മുംബൈയിൽ തലയുയർത്തി നിൽക്കുന്ന ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്. ഉജ്ജ്വലമായ ആ വാസ്തുവിദ്യാ നിർമിതി പൊതുജനങ്ങൾക്കായി സമർപ്പിച്ചത് 1887 ജൂൺ 20 നാണ്. 

മുംബൈയിലെ ബോറിബന്ദറിൽ 1850 കളിൽ ഗ്രേറ്റ് ഇന്ത്യൻ പെനിസുലാർ റെയിൽവേ ഇന്ത്യയിലെ ആദ്യ റെയിൽവേ ടെർമിനൽ നിർമിച്ചു. 1853 ഏപ്രിൽ 16 ന് ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി ഈ റെയിൽവേ ടെർമിനലിൽ നിന്ന് താനെവരെ യാത്ര ചെയ്തത് 34 കിലോമീറ്റർ താണ്ടിയാണ്. മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു അത്. 
മുംബൈ കോർപ്പറേഷൻ കെട്ടിടം പോലെ മികച്ച കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്ത ഫ്രെഡറിക് വില്യം സ്റ്റീവൻസാണ് വിക്ടോറിയ ടെർമിനസിന്റെ രൂപകൽപ്പനയ്ക്ക് നേതൃത്വം നൽകിയത്. ലണ്ടനിലെ കാംഡനിൽ സ്ഥിതിചെയ്യുന്ന മനോഹരമായ സെന്റ് പാൻക്രാസ് ഇന്റർനാഷണൽ എന്ന സ്റ്റേഷനെ ഓർമിക്കുംവിധമാണ് സ്റ്റീവൻസ് വിക്ടോറിയ ടെർമിനസും രൂപകൽപ്പന ചെയ്തത്. വിക്ടോറിയൻ ഗോഥിക് ശൈലിയിൽ നിർമിച്ച ഈ സ്റ്റേഷൻ ഇന്ത്യൻ വാസ്തു ശില്പകലയിലെ സവിശേഷതകളും ചാരുതയാർന്ന രീതിയിൽ ഉപയോഗിച്ചു. 2.8 ഹെക്ടറിൽ പരന്നുകിടക്കുന്ന ഈ നിർമിതി ലോകത്തെ ഏറ്റവും മനോഹരമായ റെയിൽവേ സ്റ്റേഷനുകളിലൊന്നായി അറിയപ്പെടുന്നു. ബോംബേ എന്ന നഗരത്തിന്റെ വളർച്ചയുടെ സാക്ഷി കൂടിയാണ് വിക്ടോറിയ ടെർമിനസ്.

1878 -ൽ നിർമാണം ആരംഭിച്ച വിക്ടോറിയ ടെർമിനലിന്റെ പണി പൂർത്തിയായത് 1888 ലാണ്. ആദ്യകാലങ്ങളിൽ ബോംബെ വി.ടി. എന്ന പേരിലറിയപ്പെട്ടിരുന്ന ഈ സ്റ്റേഷൻ പിന്നീട് ഛത്രപതി ശിവാജി ടെർമിനസും കഴിഞ്ഞ മെയ് ആറിന് മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് എന്നും പേരുമാറ്റി. 2008 നവംബർ 26 ന് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനും ഈ ടെർമിനസ് സാക്ഷിയായി. ഇസ്മയിൽ ഖാനും അജ്ബൽ കസബും എ.കെ. 47 തോക്കുകൾ ഉപയോഗിച്ച് അറുപതോളം പേരെ വധിച്ചതും ഇവിടെവച്ചാണ്. അങ്ങനെ മറ്റൊരു റെയിൽവേ സ്റ്റേഷനും വേദിയാകാത്ത ദുരന്തത്തിനും വിക്ടോറിയ ടെർമിനസും സാക്ഷിയായി. 
മധ്യത്തിലെ വിശാലമായ മുറിയുടെ നീളം 330 അടിയോളം വരും. ഇറ്റാലിയൻ മാർബിൾ പാകിയ മനോഹരമായ മേലാപ്പ് നിർമിച്ചിരിക്കുന്നത് കരിങ്കല്ലും കുമ്മായക്കല്ലുമുപയോഗിച്ചാണ്. പ്രവേശന കവാടത്തിൽ ബ്രിട്ടനെ പ്രതിനിധീകരിച്ച് സിംഹത്തിന്റെയും ഇന്ത്യയെ പ്രതിനിധീകരിച്ച് കടുവയുടെയും ശില്പങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. മുംബൈയിലെ പ്രശസ്തമായ ജെ.ജെ.സ്കൂൾ ഓഫ് ആർട്സിലെ വിദ്യാർഥികളും ഈ നിർമാണത്തിൽ പങ്കാളികളായി. 2004 ജൂലായ് 2ന് യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചതോടെ സംരക്ഷിക്കപ്പെടേണ്ട കലാശില്പമെന്ന നിലയിലും വിക്ടോറിയ ടെർമിനസിന് അംഗീകാരം ലഭിച്ചു. 

പുരോഗതിയുടെ ചിഹ്നമെന്ന നിലയിൽ ദീപശിഖയേന്തിയ വനിതയുടെ ശില്പം വിക്ടോറിയ ടെർമിനസിന്റെ മുകൾ ഭാഗത്തായി കാണാം. 1887 ജൂൺ 20 ന് വിക്ടോറിയ രാജ്ഞിയുടെ അമ്പത് വർഷത്തെ ഭരണത്തിന്റെ സ്മാരകമെന്ന നിലയിലാണ് വിക്ടോറിയ ടെർമിനസ് രൂപകല്പന ചെയ്തത്. എന്നാൽ ഇന്ത്യയുടെ വളർച്ചയുടെ സ്മാരകമെന്ന നിലയിലാണ് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് ചരിത്രത്തിലിടം നേടുന്നത്. ഒപ്പം എൻജിനീയറിങ്ങും കലാമേന്മയും എങ്ങനെ കൈകോർത്ത് നടക്കാം എന്നതിന്റെ ദൃഷ്ടാന്തമായി മുംബൈയിൽ ഉയർന്നുനിൽക്കുന്നു ഈ മനോഹരനിർമിതി.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാം പും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സാലിം അലി (ചരമദിനം)

പക്ഷി നിരീക്ഷണത്തിന് ശാസ്ത്രീയമായ ദിശാബോധം നല്‍കുകയും പക്ഷികളെ കുറിച്ചുള്ള പഠനത്തിനായി ജീവിതകാലം മുഴുവന്‍ സമര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണ് സാലീം മൊഹിയുദ്ദീന്‍ അബ്ദുള്‍ അലി എന്ന സാലിം അലി.ഇന്ത്യയിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നു 1896 നവംബര്‍ 12 ന് മുംബൈയിലാണ് അദ്ദേഹം ജനിച്ചത്.  അമ്മാവന്‍റെ സംരക്ഷണത്തില്‍ വളര്‍ന്ന സാലിം അലി പത്ത് വയസ്സുള്ളപ്പോള്‍ എയര്‍ ഗണ്‍ കൊണ്ട് ഒരു കുഞ്ഞാറ്റക്കിളിയെ വെടിവച്ചിട്ടതായിരുന്നു പക്ഷികളെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ തുടക്കം. അമ്മാവന്‍ അദ്ദേഹത്തെ ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സെക്രട്ടറി ഡബ്ലിയു എസ് മില്ലാ‍ര്‍ഡിനെ പരിചയപ്പെടുത്തി.

1928 മുതല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ ആരംഭിച്ച സലിം അലി കൂടുതല്‍ പരിശീലനത്തിനായി ജര്‍മ്മനിയില്‍ പരിശീലനത്തിനു പോയി. പ്രൊഫസര്‍ ഇര്‍വിന്‍ സ്‌ട്രെസ് മാന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍.

അവിടെ വച്ച് അദ്ദേഹം സ്റ്റഫിംഗ് ജോലിയും പരിശീലിച്ചു. പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ സാലിം അലിയെ വളരെ വൈകിയാണ് ലോകം തിരിച്ചറിഞ്ഞത്. ബ്രിട്ടീഷ് ഓര്‍ണിത്തോളജിക്കല്‍ സൊസൈറ്റിയുടെ യൂണിയന്‍ ഗോള്‍ഡ് മെഡല്‍ നേടിയ ബ്രിട്ടീഷുകാരന്‍ അല്ലാത്ത ആദ്യത്തെ പക്ഷി നിരീക്ഷകനായിരുന്നു അദ്ദേഹം.കേരളത്തിലെ പക്ഷികളെ കുറിച്ചും അദ്ദേഹം പഠിച്ചു. 1933 ല്‍ അദ്ദേഹം തിരുവിതാംകൂറിലും കൊച്ചിയിലും പര്യടനം നടത്തി തയ്യാറാക്കിയ ലേഖന പരമ്പര ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചു.

1953 ല്‍ അദ്ദേഹം ഇത് കേരള സര്‍വ്വകലാശാലയ്ക്ക് വേണ്ടി പുസ്തകമായി സമര്‍പ്പിച്ചു.ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ കേരളം എത്തിയിരുന്നു. 1950 കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. 1970-കളിൽ സാലിം അലി പ്രദേശത്തു നടത്തിയ സർവേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ്‌ ഈ പക്ഷിസങ്കേതത്തിന്‌ ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്‌.  വംശനാശം സംഭവിച്ചു എന്ന് ലോകം വിലയിരുത്തിയ ബയാഫിന്‍ പക്ഷിയെ കുമയൂണ്‍ മലനിരകളില്‍ നിന്ന് അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിന്‍റെ ഇടപെടല്‍ മൂലമാണ് കേരളത്തിലെ സൈലന്‍റ് വാലി നാഷണല്‍ പാര്‍ക്കും ഭരത് പൂര്‍ പക്ഷി സങ്കേതവും നിലവില്‍ വന്നത്.സാലിം അലി കടന്നുചെല്ലാത്ത പക്ഷിപ്രദേശങ്ങൾ ഇന്ത്യയിൽത്തന്നെ അപൂർവമായിരുന്നു. . അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി, ഡല്‍ഹി യൂണിവേഴ്സിറ്റി,ആന്ധ്രായൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ഡോക്ടറേട് ലഭിച്ചു. ഇന്ത്യൻ പക്ഷിശാസ്ത്രത്തിനു നൽകിയ നിസ്തുല നേവനത്തിനു 1958 ല്‍ രാഷ്ട്രപതിയുടെ പത്മഭൂഷൻ,1973 ല്‍ ഹോളണ്ട് രാജാവിന്‍റെ ഓര്‍ഡര്‍ ഓഫ് ദി ഗോള്‍ഡന്‍ ആര്‍ക്ക്,1976 ല്‍ പത്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിക്കുകയുണ്ടായി.സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു.  'ദി ഫാൾ ഓഫ് ദി സ്പാരോ'(ഒരു കുരുവിയുടെ പതനം) അദ്ദേഹത്തിന്റെ ആത്മകഥയാണ്. ബുക്ക് ഓഫ് ഇന്ത്യൻ ബേഡ്സ് ആണ് മറ്റൊരു മുഖ്യകൃതി. പക്ഷിനിരീക്ഷണത്തില്‍ തല്പരയായിരുന്നു ഇന്ദിരാഗാന്ധി അദേഹത്തിന്റെ പുസ്തകങ്ങളുടെ അരാധികയായിരുന്നു. 1942-ൽ അലിയുടെ ഇന്ത്യൻ പക്ഷികളുടെ പുസ്തകം (Book of Indian Birds) ആണ് നയിനി ജയിലിലായിരുന്ന ഇന്ദിരയ്ക്ക് അച്ഛൻ ജവഹർലാൽ നെഹ്‌റു ടെഹ്റദുൻ ജയിൽ വാസകാലത്ത് സമ്മാനമായി നൽകിയത്.തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ജൂൺ 20 ന് തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.

ഈ മഹാനായ പ്രകൃതിസ്നേഹിയുടെ ജന്മദിനമായ നവംബര്‍ 12 , ദേശീയ പക്ഷിനിരീക്ഷണദിനം ആയി ആചരിക്കുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




♛♛♛♛♛♛♛♛♛   JUNE 21   ♛♛♛♛♛♛♛♛♛♛

ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ  (ചരമദിനം)

ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെസർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെട്ടിരുന്നഡോ. കേശവ ബലിറാം ഹെഡ്ഗേവാർ (ഏപ്രിൽ 1, 1889 – ജൂൺ 21, 1940)‍. ഭാരതീയ ദർശനങ്ങളിലും, ജീവിതമൂല്യങ്ങളിലുമൂന്നിയ ഹിന്ദു രാഷ്ട്രം എന്ന ആശയത്തിനു പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെ 1925-ലെ വിജയദശമി ദിവസം മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ്‌ ഡോ.ഹെഡ്ഗേവാർ ആർ.എസ്.എസ്. സ്ഥാപിച്ചത്. ഹെഡ്ഗേവാറിന്റെ ചിന്താധാരകളെ സാമൂഹ്യ പരിഷ്കർത്താക്കളായ സ്വാമി വിവേകാനന്ദ, വിനായക് ദാമോദർ സവർക്കർ, അരബിന്ദോ എന്നിവരുടെ തത്വങ്ങളും ആശയങ്ങളും സ്വാധീനിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ കടുത്ത ദേശഭക്തിയും ബ്രിട്ടീഷ് ഭരണത്തോടുള്ള വിമുഖതയും ഹെഡ്ഗേവാർ കാണിച്ചിരുന്നു. 1925 ലെ വിജയ ദശമി ദിവസം ഹെഡ്ഗെവാർ രാഷ്ട്രീയ സ്വയം സേവക സംഘം രൂപീകരിച്ചു . ആളുകൾക്ക് എല്ലാ ദിവസവും ഒരു മണിക്കൂർ ഒത്തുകൂടാനും ശാരീരികവും മാനസീകവും ആയ വികാസം നേടാനും അദ്ദേഹം ശാഖ എന്ന കാര്യപദ്ധതി ആവിഷ്കരിച്ചു. എന്നാൽ സാധാരണ സംഘടനാ രൂപീകരണങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പേര് , കാര്യാലയം , പരസ്യം ഇവ ഒന്നും ഇല്ലാതെ ആണ് അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിനു രൂപം നൽകിയത് . 1926 ഏപ്രിൽ പതിനേഴിനാണ് അദ്ദേഹം താൻ രൂപികരിച്ച സംഘടനക്കു പേര് കൊടുത്തത്. ആർ എസ് എസ്സിന്റെ വളർച്ചക്കായി പ്രചാരകൻ മാരെ വിവിധ പ്രദേശങ്ങളിലേക്ക് അയക്കുന്ന പതിവും അദ്ദേഹം തുടങ്ങി . അംഗങ്ങളുടെ വ്യക്തിത്വ രൂപീകരണം ആണ് ഏറ്റവും ആവശ്യം എന്ന് അദ്ദേഹം വിശ്വസിച്ചു. 1940 ജൂൺ 21ന് ന്യൂമോണിയ ബാധയെ തുടർന്ന് അന്തരിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും,  ആദ്യ ദിന കവറും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബേനസീർ ഭൂട്ടോ (ജന്മദിനം)

പാകിസ്താനിലെ പതിനൊന്നാമത്തെയും (1988 ഡിസംബർ 2 – 1990 ഓഗസ്റ്റ് 6) പതിമൂന്നാമത്തെയും (18 ജൂലൈ 1993 - 5 നവംബർ1996) പ്രധാനമന്ത്രിയായിരുന്നു ബേനസീർ ഭൂട്ടോ. (ജൂൺ 21 1953 - ഡിസംബർ 27  2007ഏതെങ്കിലും ഒരു മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രിയാകുന്ന ആദ്യവനിതയെന്ന സ്ഥാനം ബേനസീറിനാണ്‌.പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ മകളായിരുന്നു അവര്‍. 1979ല്‍ സുല്‍ഫിക്കര്‍ തൂക്കിക്കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജനാധിപത്യ പുന:സ്ഥാപനത്തിന് വേണ്ടിയുള്ള പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തുകൊണ്ടാണ് ബെനസീര്‍ രംഗത്തുവന്നത്. തുടര്‍ന്ന് അവര്‍ക്ക് പ്രവാസ ജീവിതം നയിക്കേണ്ടിവന്നെങ്കിലും 1988ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ കഴിഞ്ഞു. പ്രധാനമന്ത്രിയായ രണ്ടു തവണയും അഴിമതിയാരോപണങ്ങളെത്തുടർന്ന് ബേനസീറിനെ പ്രസിഡന്റ് പുറത്താക്കുകയായിരുന്നു.അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് അവർ കോളേജ് വിദ്യാഭ്യാസം നടത്തിയത്. ഓക്സഫഡ് സർവ്വകലാശാലയില്‍ തത്വശാസ്ത്രം, രാഷ്ട്രതന്ത്രശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീവിഷയങ്ങൾ പഠിച്ചിട്ടുള്ള ബേനസീർ ഹാർവാഡ് സർവ്വകലാശാലയിൽനിന്നും ബിരുദവും നേടിയിട്ടുണ്ട്.2008 ജനുവരി 8 ന് പാകിസ്താനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നുത്ത് ജനാധിപത്യം പുനസ്ഥാപിക്കാനായി ഓരോ തുള്ളി ചോരയും സമര്‍പ്പിക്കാന്‍ ഒരുക്കമാണെന്ന് പ്രഖ്യാപിച്ച ബെനസിര്‍ ഭൂട്ടോയുടെ തിളക്കമാര്‍ന്ന ജീവിതം അവിചാരിതമായി ഒരു ചോരക്കളത്തില്‍ അവസാനിച്ചുഅക്രമത്തെ ഒട്ടും കൂസാത്ത ബെനസിറിന്‍റെ ധൈര്യവും നിശ്ചയ ദാര്‍ഢ്യവും അവിസ്മരണീയമാണ്. .2007 ഡിസംബർ 27-ന്‌ വൈകീട്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ചാവേറുകളുടെ വെടിയേറ്റ് മരിച്ചു.രാഷ്ട്രീയ എതിരാളികളെ വകവരുത്തി ശക്തി ഉറപ്പിക്കുക എന്ന നികൃഷ്ടമായ രാഷ്ട്രീയമായിരുന്നു ബെനസിറിന്‍റെ കാര്യത്തില്‍ ഉണ്ടായിരുന്നത്. മറ്റൊരു തരത്തില്‍ ഇന്ദിരാ ഗാന്ധിയുടെ മരണത്തിന് സമാനമായിരുന്നു ബെനസിറിന്‍റെ മരണം.  റാവൽപിണ്ടിയിൽ നടന്ന ഒരു തിരഞ്ഞെടുപ്പു പ്രചാരണ റാലിയുടെ അവസാനം കാറിലേയ്ക്കു കയറവേ കൊലയാളി ഭൂട്ടോയുടെ ശരീരത്തിലേയ്ക്കു വെടിവെയ്ക്കുകയും പിന്നീട് ആത്മഹത്യാ ബോംബ് പൊട്ടിക്കുകയുമായിരുന്നു. റാവല്പിണ്ടി ജെനറൽ ഹോസ്പിറ്റലിൽ ഡിസംബർ 27-നു വൈകുന്നേരം 6.16-നു ബേനസീർ ഭൂട്ടോ അന്തരിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

അന്താരാഷ്ട്ര യോഗ ദിനം

ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ.193 അംഗരാഷ്ട്രങ്ങളുള്ള ഐക്യരാഷ്ടസഭയില്‍ 177 രാഷ്ട്രങ്ങളുടെ പിന്തുണയോടെയാണ് എല്ലാ വര്‍ഷവും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രമായ കര്‍മ്മ പദ്ധതിയാണ് യോഗ എന്ന് അംഗീകരിക്കപ്പെട്ടു.2014, ഡിസംബര്‍ 11ന് ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ റിക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് അംഗീകരിക്കപ്പെട്ടത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് യോഗയുടെ ആരോഗ്യ പദ്ധതിയിലൂടെ രോഗശാന്തിയും ജീവിതസമാധാനവും കൈവരിക്കാന്‍ കഴിയുമെന്നും നിരവധി ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ യോഗയിലൂടെ കഴിയുമെന്നും ഐക്യരാഷ്ടസഭ അംഗീകരിച്ചു.ലോകമെമ്പാടും യോഗ പരിശീലനത്തിനും യോഗയെപ്പറ്റിയുള്ള പഠനത്തിനും ഇത് കാരണമായി. ലോകം കാതോര്‍ത്തിരുന്ന ഒരു പ്രഖ്യാപനമായിരുന്നു അത്.

ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനയാണ്.തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌.ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.ആധുനിക യോഗ പദ്ധതിയുടെ പിതാവായി പതഞ്ജലി മുനിയാണ് അറിയപ്പെടുന്നത്. എന്നാല്‍ പതഞ്ജലി മുനി യോഗദര്‍ശനം രചിക്കുന്നതിനു മുമ്പുതന്നെ ഭാരതത്തില്‍ യോഗ പ്രചുരപ്രചാരം നേടിയിരുന്നു എന്നതിന് വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും തെളിവാണ്.ക്രി.മു.3000 ത്തിലെന്നു കണക്കാക്കപ്പെട്ട സിന്ധു നദീതട സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളില്‍ യോഗയുടെ പ്രചാരം വിളിച്ചോതുന്ന തെളിവുകളുണ്ട്. യോഗമെന്നാല്‍ അത്ഭുത പ്രവൃത്തികള്‍ കാട്ടലാണ്, അഭ്യാസ പ്രദര്‍ശനമാണ് എന്നും മറ്റുമുള്ള സിദ്ധാന്തങ്ങളും പ്രചരിച്ചു വരുന്നത് ഇവിടെ മറക്കുന്നില്ല. എന്നാല്‍ മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കാനുള്ള സാമര്‍ത്ഥ്യം യോഗ പദ്ധതിക്കുണ്ടെന്നു മാത്രം ഇവിടെ പറഞ്ഞുവെക്കാം.

ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹ്യവും ആത്മീയവും ഒക്കെയായ മാനങ്ങള്‍ യോഗയ്ക്കുണ്ട്. ലോകാരോഗ്യ സംഘടനയും ഇത്തരമൊരു സമഗ്ര ആരോഗ്യ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   JUNE 22   ♛♛♛♛♛♛♛♛♛♛

ദൈവത്തിന്‍റെ കൈ

അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മാറഡോണ 1986 ജൂൺ 22  ലോകകപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഹാന്‍ഡ്‌ ബോള്‍ ഗോളടിച്ചപ്പോള്‍ കായിക ലോകം അതിനെ 'ദൈവത്തിന്റെ കൈ' യെന്നാണു വിശേഷിപ്പിച്ചത്‌. 

ജോര്‍ജ്‌ വാല്‍ദാനോ നല്‍കിയ പന്ത്‌ മാറഡോണ ഇംഗ്ലണ്ടിന്റെ വിഖ്യാത ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണിന്റെ തലയ്‌ക്കു മുകളിലൂടെയാണു ഗോളാക്കിയത്‌. ആറടിക്കാരനായ പീറ്റര്‍ ഷില്‍ട്ടണിനെ മറികടക്കാനുള്ള തത്രപ്പാടില്‍ മാറഡോണ പന്തിനെ കൈകാര്യം ചെയ്യുകയായിരുന്നു. മറഡോണ കൈകൊണ്ട് പന്ത് തട്ടി വലയിലാക്കിയത് ഇംഗ്ലണ്ട് ഗോളി ചോദ്യം ചെയ്‌തെങ്കിലും റഫറി ‍ ഇത് കാര്യമാക്കിയില്ല. ലൈന്‍ റഫറി ഡോചെവ് ഇത് ഹാന്‍ഡ് ബോള്‍ വിധിക്കാഞ്ഞതാണ് കാരണം. ലോകകപ്പിലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീന 2-1ന് ഇംഗ്ലണ്ടിനെ കീഴടക്കിയപ്പോഴായിരുന്നു ബള്‍ഗേറിയന്‍ റഫറി കബളിപ്പിക്കപ്പെട്ടത്. ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. ലോകഫുട്‌ബോളില്‍ നൂറ്റാണ്ടിന്റെ ഗോള്‍ എന്ന വിശേഷണം ലഭിച്ച മറഡോണയുടെ മാന്ത്രിക ഗോള്‍ പിറന്നത് ഈ മത്സരത്തിലായിരുന്നു.  TCHAD എന്ന രാജ്യം പുറത്തിറക്കിയ തപാൽ സ്റ്റാംപ്.




♛♛♛♛♛♛♛♛♛   JUNE 23   ♛♛♛♛♛♛♛♛♛♛

വി.വി. ഗിരി (ചരമദിനം)

വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരി (ഓഗസ്റ്റ് 10, 1894 - ജൂൺ 23, 1980) സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആയിരുന്നു. 1975-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റ്‌ സ്ഥാനം വഹിച്ച വ്യക്തിയായ ഇദ്ദേഹമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായത്.തന്റെ ജീവിതത്തിലുടനീളം തൊഴിലാളിപ്രസ്ഥാനപ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകിയിട്ടുണ്ട്. ഗിരി, 1923ൽ സ്ഥാപിച്ച All India Railwaymen’s Federation ന്റെ സ്ഥാപകനും പത്തുവർഷത്തോളം അതിന്റെ ജനറൽ സെക്രട്ടറിയും ആയിരുന്നു. 1967 മുതൽ 1969 വരെ ഉപരാഷ്ട്രപതിയായിരിക്കുകയും ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ച് രാഷ്ട്രപതിയാവുകയും ചെയ്ത ആദ്യവ്യക്തിയും, നെഹ്രുമന്ത്രിസഭയിൽ തൊഴിൽ വകപ്പ് കൈകാര്യം ചെയ്തിരുന്നതും പിന്നീട് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാകുകയും ചെയ്തശേഷം രാഷ്ട്രപതിയായ വ്യക്തി കൂടിയാണ് ഇദ്ദേഹം.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

സിദാൻ (ജന്മദിനം)

സിനദീൻ സിദാൻ (ജനനം 1972 ജൂൺ 23) വിരമിച്ച ഫ്രഞ്ച് ഫുട്ബോൾ കളിക്കാരനാണ്. ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി അറിയപ്പെ‌ടുന്നു. ഡീഗോ മറഡോണയ്ക്കു ശേഷം ഒരു ലോകകപ്പ് സ്വന്തം പേരിലാക്കി മാറ്റിയ ഇതിഹാസം.കളിക്കളത്തിൽ ആരും കാണാത്ത നീക്കങ്ങൾ കാണുന്നയാളാണ് സിദാൻപന്തിനു മേൽ അമാനുഷികമായ കൺട്രോൾ കാണിച്ചിട്ടുള്ള കളിക്കാർ കുറവാണു. പക്ഷെ സിദാൻ കളിക്കുമ്പോൾ പന്ത് അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഭാഗമായേ തോന്നാറുള്ളു. അത്ര ആയാസരഹിതമായാണ് സിദാൻ കളിച്ചിരുന്നത്. ഒരിക്കലും അദ്ദേഹം ഒരുപാട് ഓടി കളിച്ചിരുന്ന ആളായിരുന്നില്ല. നല്ല ഒഴുക്കുള്ള ശൈലിയായിരുന്നു ഫീൽഡിൽ അദ്ദേഹത്തിന്. അത് പോലെ മറ്റു കളിക്കാർ ഡിഫൻഡറെ മറികടക്കാൻ എടുക്കുന്നതിന്റെ പാതി സമയം മതിയായിരുന്നു സിദാന്. അതിനു കാരണം അദ്ദേഹത്തിന്റെ ഫസ്റ്റ് ടച്ചും, ബോൾ കൺട്രോളുമാണ്..1998 ൽ ലോകകപ്പ് നേടിയ ടീമിലും 2000 ൽ യൂറോപ്യൻ ചാംപ്യൻഷിപ്പ് നേ‌ടിയ ടീമിലും അംഗമായിരുന്നു. 2006 ലോകകപ്പിൽ ഫ്രാൻസ് ടീമിനെ നയിച്ചു. അതേ ലോകകപ്പിൽത്തന്നെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ ക്ലബ്ബ് തലത്തിൽ റയൽ മാഡ്രിഡ്‌ലാണ് കളിച്ചത്. പ്രശസ്തമായ യുവെഫ ചാംപ്യൻസ് ലീഗ് റയൽ മാഡ്രിഡ്‌ലേക്കെത്തിക്കുന്നതിൽ സിദാൻറെ പങ്ക് വളരെ വലുതാണ്. ഇറ്റാലിയൻ ടീമായ യുവന്റസ് ഫുട്ബോൾ ക്ലബ്ബ് നു വേണ്ടിയും കളിച്ചിട്ടുണ്ട്. ഫിഫ വേൾഡ് പ്ലയർ ഓഫ് ദ ഇയർ അവാർഡ്മൂന്നുതവണ നേടിയിട്ടുണ്ട്. 2006 ലോകകപ്പിനുശേഷം വിരമിച്ചു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ലോക വിധവ ദിനം
International Widows Day

ഇന്ന് ലോക വിധവ ദിനമാണ്. ഐക്യരാഷ്ട്ര സഭയുടെ 2010 ലെ ജനറല്‍ അസംബ്ലിയുടെ തീരുമാനപ്രകാരമാണ് 2011 മുതല്‍ ജൂണ്‍ 23 ലോക വിധവ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. കുടുംബ നാഥന്റെ മരണത്തോടെ സന്തോഷപൂര്‍ണ്ണമായ കുടുംബ ജീവിതമാണ് ഓരോ കുടുംബത്തിനും നഷ്ടമാകാറുള്ളത്. സാമ്പത്തികമായും മാനസികമായും തളര്‍ന്നു പോകുന്ന ഇത്തരം കുടുംബങ്ങള്‍ക്ക് പുനരധിവാസമൊരുക്കാനും പ്രയാസ രഹിതമായ ജീവിത സാഹചര്യം സൃഷ്ടിക്കാനും ഓരോ രാജ്യത്തേയും സര്‍ക്കാറുകള്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.പുരാതന കാലം തൊട്ടെ നമ്മുടെ സമൂഹത്തില്‍ വിധവകളുടെ ജീവിതം ദുരിത പൂര്‍ണമായിരുന്നു. പല സമൂഹത്തിലും വൈധവ്യത്തെ സ്ത്രീയുടെ കര്‍മ്മ ദോഷമായാണ് കണ്ടിരുന്നത്. അതിനാല്‍ തന്നെ വിധവകളോടുള്ള സഹവാസവും പെരുമാറ്റവും നിയന്ത്രണ വിധേയമായിരുന്നു.വിധവയാകുന്നതോടു കൂടി അവളുടെ സര്‍വസ്വാതന്ത്രവും എടുത്തു കളഞ്ഞിരുന്നു.ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ ആഭരണങ്ങള്‍ അണിയാനോഅവള്‍ക്ക് അധികാരമുണ്ടായിരുന്നില്ല.സുഖഭോഗ ജീവിതങ്ങള്‍ ത്യജിച്ച് ഒരു അടിമയെ പോലെയായിരുന്നു പല സമൂഹത്തിലും വിധവകള്‍ ജീവിച്ചിരുന്നത്. ഉച്ചത്തില്‍ ചിരിക്കാനോ യാത്ര ചെയ്യാനോ പോലും ഒരു കാലത്ത് വിധവകള്‍ക്ക് സ്വാതന്ത്രമുണ്ടായിരുന്നില്ല.

ഇത്തരം അസമത്വത്തിനെതിരെ പല സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും രംഗത്തു വന്നിട്ടുണ്ട്. യുദ്ധത്തിലൂടെയും മറ്റും വിധവകളാകേണ്ടി വന്ന സ്ത്രീകളെ സംരക്ഷിക്കാനായാണ് ചില നിബന്ധനകളോടെ പ്രവാചകന്‍ മുഹമ്മദ് നബി അനുയായികള്‍ക്ക് ബഹുഹാര്യത്വത്തിനുള്ള അനുമതി നല്‍കിയത്.പ്രവാചക പത്‌നിമാരില്‍ പലരും വിധവകളായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.വിധവകള്‍ക്ക് പൗരാണിക കാലത്ത് ദുരിതമയമായ ജീവിതമായിരുന്നു വിധിച്ചിരുന്നത്. പലപ്പോഴും പല ദുരാചാരങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തെ ഹനിച്ചു. പുരാതന ഭാരതത്തിലെ സതി എന്ന ദുരാചാരം ഇത്തരത്തിലുള്ള ഒന്നായിരുന്നു.ആദ്യകാലത്ത് ഭാര്യ സ്വയം അനുഷ്ഠിച്ചിരുന്ന ഈ ആചാരം പിന്നീട് സമൂഹം ഏറ്റെടുത്തു. ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയെ ബലപ്രയോഗത്തിലൂടെ ഭര്‍ത്താവിന്റെ ചിതയിലേക്ക് എടുത്തെറിയുകയായിരുന്നു പതിവ്.ചിതയിലേക്ക് എടുത്തെറിയുകയായിരുന്നു പതിവ്. രാജസ്ഥാനിലെ രജപുത്രര്‍ക്കിടയിലും ബംഗാളിലെ സവര്‍ണവിഭാഗക്കാര്‍ക്കിടയിലും സ്വാഭാവികമായിരുന്നു ഈ ദുരാചാരം...സാമൂഹിക പരിഷ്‌ക്കര്‍ത്താവായ രാജാറാം മോഹന്‍ റോയിയുടെ ശ്രമഫലമായി സതി എന്ന ദുരാചാരം ഇന്ത്യയില്‍ നിരോധിക്കുകയുണ്ടായി. ഇതിന് കാരണമായത് സ്വന്തം വീട്ടില്‍ നടന്ന ദുരന്താനുഭവമായിരുന്നു. മോഹന്‍ റോയിയുടെ സഹോദരന്‍ ജഗ് മോഹന്‍ മരണപ്പെട്ടപ്പോള്‍ വിധവയായി മാറിയ അലോകമഞ്ജരി ഈ ഹീനകൃത്യം ആചരിക്കാന്‍ സന്നദ്ധയായി. ഇതിനെതിരെ മോഹന്‍ റോയി പ്രതിഷേധിച്ചെങ്കിലും വിഫലമായിരുന്നു ശ്രമം.താന്‍ ദൃക്‌സാക്ഷിയാകേണ്ടി വന്ന ആ സംഭവത്തിന് പിന്നിലെ ക്രൂരതയെക്കുറിച്ച് മോഹന്‍ റോയ് പിന്നീടൊരിക്കല്‍ എഴുതുകയുണ്ടായി. സതി അനുഷ്ഠിക്കാന്‍ സന്നദ്ധയായെങ്കിലും തീ ജ്വാലകള്‍ ഉയര്‍ന്നപ്പോള്‍ ചിതയില്‍നിന്ന് അലോകമഞ്ജരി ഇറങ്ങി ഓടി. എന്നാല്‍ ആചാരത്തിന്റെ പേരുപറഞ്ഞ് പുരോഹിതന്മാര്‍ അവരെ ബലപ്രയോഗത്തിലൂടെ ചിതയിലേക്ക് തന്നെ എടുത്തെറിയാന്‍ നിര്‍ദ്ദേശിക്കുകയും അവരുടെ നിലവിളി ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വാദ്യോഘോഷമൊരുക്കുകയും ചെയ്തു.ഈ ദാരുണ സംഭവത്തില്‍നിന്ന് ഏറെകാലത്തേക്ക് മോഹന്‍ റോയി മോചിതനായില്ല.സതിക്കെതിരെ അദ്ദേഹം വിപ്ലവങ്ങള്‍ നയിച്ചു. അദ്ദേഹം സതിക്കെതിരെ എഴുതിയ ലഘുലേഖ ബംഗാളില്‍ കലാപം തന്നെ ഉയര്‍ത്തി.അദ്ദേഹം സതിക്കെതിരെ എഴുതിയ ലഘുലേഖ ബംഗാളില്‍ കലാപം തന്നെ ഉയര്‍ത്തി. ഈ സമയത്താണ് ഇന്ത്യയില്‍ വില്യം ബെന്റിക് പ്രഭു ഗവര്‍ണര്‍ ജനറലായി ചുമതലയേല്‍ക്കുന്നത്.പ്രഭുവുമായി രാജാറാം മോഹന്‍ റോയി സതിനിരോധനത്തിനായി കൂടിക്കാഴ്ച നടത്തി.അങ്ങനെ 1829 ഡിസംബര്‍ നാലാം തിയതി സതി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.വിധവകളായതിന്റെ പേരില്‍ സ്ത്രീകളെ ഒറ്റപ്പെടുത്താതിരിക്കാന്‍ ശ്രമിക്കേണ്ടതും അവര്‍ക്കു മുന്നോട്ടുള്ള ജീവിത വഴിയില്‍ കരുത്ത് പകരേണ്ടതും നമ്മളാണ്. വൈധവ്യത്തെ അതിജീവിക്കാന്‍ ജീവിത ലക്ഷ്യങ്ങള്‍ക്കും കാരുണ്യത്തിനുമാകുമെന്ന് ഇന്ത്യന്‍ സ്വാതന്ത്ര സമര പോരാട്ടങ്ങളില്‍ വീര ഇതിഹാസങ്ങള്‍ രചിച്ച വിധവകളായ ത്സാന്‍സിഭായിയും,ഹസ്‌റത്ത് മഹലും തെളിയിക്കുന്നു. വിധവകള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവാണ് നമുക്് വേണ്ടത്.അവരുടെ ക്ഷേമവും സുരക്ഷിതത്വവും പൊതു സമൂഹത്തിന്റെ കടമയാണെന്ന് ഓരോ വിധവ ദിനവും ഓര്‍മപ്പെടുത്തുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   JUNE 24   ♛♛♛♛♛♛♛♛♛♛

ലയണൽ മെസ്സി (ജന്മദിനം)

ലയണൽ ആൻഡ്രെസ് മെസ്സി (ജനനം ജൂൺ 24, 1987 റൊസാരിയോയിൽ) ഒരു അർജെന്റീന ഫുട്ബോൾ താരമാണ്. അർജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനിൽ എഫ്.സി. ബാഴ്സലോണ എന്നീ ടീമുകൾക്കായാണ് ഇദ്ദേഹം കളിക്കുന്നത്. ഇദ്ദേഹം സ്പാനിഷ് പൗരത്വവും നേടിയിട്ടുണ്ട്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു.മെസ്സി, 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു. 2008 ലെ ബീജിങ്ങ് ഒളിമ്പിക്സിൽ ജേതാക്കളായ അർജന്റീന ടീമിൽ മെസ്സിയും ഒരു അംഗമായിരുന്നു. ആ വിജയത്തോടെ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. 2012 ഡിസംബർ 9ന് ഒരു കലണ്ടർ വർഷം ഏറ്റവുമതികം ഗോൾ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡിൽ ഗെർഡ് മുള്ളറെ (85 ഗോളുകൾ) മറികടന്നു. 2012 ഡിസംബർ 23 ന് ഒരു കലണ്ടർ വർഷം 91 ഗോളുകൾ എന്ന സർവ്വ കാല റിക്കാർഡ് സ്ഥാപിച്ചു.

2013 ജനുവരി 7ന് ലഭിച്ച നാലാമത്തെ ബാലൺ ഡി ഓർ( Ballon d'Or ) ബഹുമതിയോടെ, ഈ ബഹുമതി 5 തവണ നേടുന്ന ആദ്യ കളിക്കാരനായി . 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4-ആം തവണയാണ് ഈ നേട്ടം. ഇദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം ഡിയഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ "പിൻഗാമി" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 2007 ൽ പാവപ്പെട്ട കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കുന്നതിനു വേണ്ടി ലിയോ മെസ്സി ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സംഘടനക്ക് മെസ്സി രൂപം കൊടുത്തു. 2010 മാർച്ച് 11 ന് മെസ്സിയെ UNICEF ന്റെ അംബാസിഡറായി തിരഞ്ഞെടുത്തു.കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെ ലക്ഷ്യം വെച്ചായിരുന്നു മെസ്സിക്ക് ആ പദവി ലഭിച്ചത്. മെസ്സിയുടെ ക്ലബ്ബായ ബാഴ്സലോണയും ഇതിൽ മെസ്സിയെ പിന്തുണച്ചു. ബാഴ്സയും UNICEF നോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. ചില് രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

റാണി ദുർഗാവതി (ചരമദിനം)

ഗോണ്ട്വാനയിലെ രാജ്ഞിയായിരുന്നു റാണി ദുർഗാവതി. ചന്ദേല രാജാവായ കിരാത്റായിയുടെ ഏകപുത്രിയായിരുന്ന ദുർഗാവതി 1527 ഒക്ടോബർ 5നു ജനിച്ചു. അതീവ സമർഥയും ധീരയുമായിരുന്ന ദുർഗാവതിയെ ഗോണ്ട്വാന രാജാവായ ദൽപത്ത് ഷാ ആണ് വിവാഹം ചെയ്തത്. ചെറുപ്പത്തിൽത്തന്നെ വിധവയായിത്തീർന്ന ഇവർ പുത്രനായ വീർനാരായണന്റെ റീജന്റായി ഭരണംനടത്തി. അവരുടെ അഞ്ചു വയസുള്ള പുത്രൻ ബീർ നാരായണിനു വേണ്ടി ദുർഗാവതി പതിനാറു വർഷത്തോളം ഭരണം നടത്തി. ദുർഗാവതി വളരെ കഴിവുറ്റ ഒരു ഭരണാധികാരിയായിരുന്നു. ദുർഗാവതിയുടെ കീഴീൽ സാമ്രാജ്യം കൂടുതൽ വികാസം പ്രാപിച്ചു. പുരോഗമനപരമായ ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ ദുർഗാവതി ബംഗാൾ, മാൾവ എന്നീ രാജ്യങ്ങൾ ഉയർത്തിയ ഭീഷണിയെ ശക്തമായി നേരിട്ടു.അക്‌ബറിന്റെ ജനറലായ അസഫ് ഖാന്റെനേതൃത്വത്തിലുള്ള മുഗൾ സൈന്യം ഗഢാ കതംഗ ആക്രമിച്ചു. റാണി ദുർഗാവതിയുടെ നേതൃത്വത്തിൽ വളരെ ശക്തമായ ചെറുത്തു നില്പ് നടത്തിയെങ്കിലും ആസഫ് ഖാനിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട ഇവർ ശത്രുവിന് കീഴടങ്ങാതെ 1564 ജൂൺ 24നു മരണം വരിച്ചു. ഈ ധീരവനിതയുടെ സ്മരണാർഥമാണ് മധ്യപ്രദേശിലെ ജബൽപൂർ സർവകലാശാല 'റാണി ദുർഗാവതി' എന്നു നാമകരണം ചെയ്യപ്പെട്ടത്.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞


ഓംകാർനാഥ് താക്കൂർ (ജന്മദിനം)

ഇന്ത്യൻ സംഗീത അദ്ധ്യാപകനും സംഗീതജ്ഞനും ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായകനുമായിരുന്നു ഓംകാർനാഥ് താക്കൂർ (24 ജൂൺ 1897 - 29 ഡിസംബർ 1967) അനാഥനായി ജനിച്ചു. പതിനാലാമത്തെ വയസ്സിൽ പാചകക്കാരനായും പിന്നീട് മിൽ തൊഴിലാളിയായും അദ്ദേഹം ജീവിതം നയിച്ചു. ജീവിതത്തിന്റെ വിഭിന്നത അദ്ദേഹത്തിന്റെ ആത്മാവിനെ മന്ദീഭവിപ്പിക്കുകയും സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ ഉജ്ജ്വലമായ അഭിനിവേശം പല തരത്തിൽ സ്വയം ഉറപ്പിക്കുകയും ചെയ്തു. ഒരു ചെറുപ്പക്കാരനെന്ന നിലയിൽ നല്ലൊരു നീന്തൽക്കാരനായ ഓംകാർനാഥ് സംഗീതത്തിനുവേണ്ടി നർമദയിലെ വെള്ളത്തെ പോലും ധൈര്യപ്പെടുത്തി, സന്ദർശക സംഗീതജ്ഞർ കച്ചേരികൾ നൽകുന്നിടത്തെല്ലാം സ്വയം അവതരിപ്പിക്കാനുള്ള അവസരം അദ്ദേഹം ഒരിക്കലും നഷ്‌ടപ്പെടുത്തിയില്ല. ക്ഷേത്ര സംഗീതജ്ഞരിൽ നിന്നും തെരുവ് ഗായകരിൽ നിന്നും സംഗീതം പഠിക്കാൻ അദ്ദേഹം ശ്രമിച്ചു.

ധനികനായ ഒരു പാഴ്സി മാന്യദേഹം, ശപുര്ജി മന്ഛെര്ജി ദൊഒന്ഗജി, ഉടൻ ഒരു ഭാവി മാസ്റ്റർ ബ്ലാസ്റ്റർ എന്ന പാടുപെടുന്ന യുവാവും മകിന്ഗ്സ് ൽ കണ്ടെത്തിയ. അദ്ദേഹത്തിന്റെ പിന്തുണയിലൂടെ ഓംകാർനാഥ് ബോംബെയിലെത്തി ഗന്ധർവ മഹ വിദ്യാലയത്തിൽ വിഷ്ണു ദിഗമ്പർ പാലുസ്‌കറുടെ സ്വകാര്യ പരിചരണത്തിൽ ചേർന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ മഹാനായ സുവിശേഷകനുമായുള്ള ഓംകാർനാഥിന്റെ ബന്ധം (ഈ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ഉത്തരേന്ത്യയിൽ ഒരു സാംസ്കാരിക പുനരുജ്ജീവനത്തിന് തുടക്കമിട്ടത്) വരും വർഷങ്ങളിൽ അങ്ങേയറ്റം ഫലപ്രദമാണെന്ന് തെളിയിക്കാൻ തീരുമാനിച്ചു. വാഗ്ദാനത്തിന്റെ ഒരു ശിഷ്യനായിരുന്ന വിഷ്ണു ദിഗാംബർ ധീരതയോടും ധൈര്യത്തോടുംകൂടെ തന്റെ തൊഴിൽ തുടരാൻ തയ്യാറായി. രാജ്യവ്യാപകമായി മിഷനറി പര്യടനങ്ങളിൽ ശിഷ്യൻ തീക്ഷ്ണതയോടെ യജമാനനെ അനുഗമിച്ചു. അദ്ദേഹത്തിന് 20 വയസ്സുള്ളപ്പോൾ സംഗീത സമ്മേളനങ്ങൾക്ക് മുമ്പായി പാരായണം നൽകാനുള്ള ക്ഷണം ലഭിച്ചു.സംഗീതത്തിലെ “രാജാക്കന്മാരുടെ” യുഗം. സംഗീത ലോകത്തിലെ ഏറ്റവും വർണ്ണാഭമായ വ്യക്തിത്വങ്ങളിലൊരാളായ അദ്ദേഹം തന്റെ ദീർഘവും സംഭവബഹുലവുമായ ഔ ദ്യോഗിക ജീവിതത്തിൽ തന്റെ സമകാലികരിൽ പലരുടെയും അഭിലാഷങ്ങൾ തിരിച്ചറിഞ്ഞു.
സ്വദേശത്തും വിദേശത്തും പൊതു അംഗീകാരം  ഓംകാർനാഥ് താക്കൂറിന് ലഭിച്ചു.  സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും വിലമതിക്കുന്ന പുരസ്കാരങ്ങൾ, അവാർഡുകൾ, പദവികൾ എന്നിവ അദ്ദേഹം സ്വീകരിച്ചു (അവ തന്റെ പേരിനൊപ്പം ഉപയോഗിക്കാൻ അപൂർവമായി മാത്രം ശ്രദ്ധിച്ചിരുന്നു). മുപ്പതുകളുടെ തുടക്കത്തിൽ വിദേശത്തേക്ക് പോയി പല ലോക തലസ്ഥാനങ്ങളിലും നടന്ന സദസ്സുകളിൽ പ്രശംസ നേടിയ ഒരേയൊരു ഇന്ത്യൻ സംഗീതജ്ഞനായിരിക്കാം അദ്ദേഹം. അഫ്ഗാനിസ്ഥാനിലെ രാജാവ് അമാനുല്ല, ഇറ്റലിയിലെ സിഗ്നർ മുസ്സോളിനി എന്നിവരുടെ മുമ്പാകെ അദ്ദേഹം പ്രകടനം നടത്തി. രാഷ്ട്രീയ കൺവെൻഷനുകളിൽ ഒപ്പം ഭക്തിഗാനങ്ങൾ സാഹിത്യ കോണ്ഫറന്സുകളിലും വേദസൂക്തങ്ങളുടെ അവതരിപ്പിച്ചു. സംഗീതത്തെക്കുറിച്ച് ആധികാരിക പുസ്തകങ്ങൾ രചിക്കുകയും നൂറുകണക്കിന് വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്തു.പഴയ ശാസ്ത്രങ്ങളിൽ മുഴുകിയിരുന്ന അദ്ദേഹം തന്റെ കലയിൽ യാഥാസ്ഥിതികനാണെന്ന് അവകാശപ്പെട്ടു. രാഗങ്ങളുടെയും രാഗിണികളുടെയും സമയ സിദ്ധാന്തത്തിലും സംഗീതത്തിലെ അത്ഭുതങ്ങളിലും രഹസ്യങ്ങളിലും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഇതെല്ലാം ഉപയോഗിച്ച്, സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം പാരമ്പര്യേതരമായി തോന്നി - അത് ഒരർത്ഥത്തിൽ മതിപ്പുളവാക്കുന്നതായിരുന്നു. അദ്ദേഹം തന്റെ മെലഡികൾ നൽകിയ നോവൽ രൂപം സംഗീത ലോകത്ത് വളരെയധികം വിവാദങ്ങൾ സൃഷ്ടിച്ചു.
മനസ്സിനെ തൃപ്തിപ്പെടുത്തുന്ന സംഗീതത്തെ ഓംകാർനാഥാണ്. പാരമ്പര്യത്തെ ഭാവനയും കൃപയുമുള്ള സാങ്കേതികതയും ക്ലാസിക്കലിസവും ജനകീയ ആകർഷണവുമായി വിജയകരമായി സംയോജിപ്പിച്ച ചുരുക്കം ചില ഗായകരിൽ ഒരാളായിരുന്നു അദ്ദേഹം. ജനങ്ങൾക്കിടയിൽ അദ്ദേഹം ആസ്വദിച്ച വമ്പിച്ച പ്രചാരണത്തിന്റെ രഹസ്യം ഇതാണ്.
തന്റെ സംഗീതത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ഓംകാർനാഥ് തന്നെ വെളിപ്പെടുത്തിയതായി തോന്നുന്നു.രാഗ-രാഗിണി (അല്ലെങ്കിൽ നായക-നായക ) ഭവ സിദ്ധാന്തത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത വക്താവായിരുന്നു ഓംകാർനാഥ് . ഓരോ രാഗവും രാഗിണിയും ആണോ പെണ്ണോ സ്വഭാവമുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാഗത്തിന്റെ പുരുഷത്വവും രാഗിണിയുടെ സ്ത്രീത്വവും അവരുടെ സ്വരമാധുര്യത്തിൽ എങ്ങനെ ചിത്രീകരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഓംകാർനാഥിലേക്കുള്ള സംഗീതം കേവലം ഒരു “വിനോദം” ആയിരുന്നില്ല, മറിച്ച് ആഴത്തിലുള്ള വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രകടനമായിരുന്നു,1954 വരെ യൂറോപ്പിൽ പ്രവർത്തനത്തിലൂടെ ലഭിച്ച പദ്മശ്രീ 1955 ൽ  ഒപ്പം സംഗീത നാടക അക്കാദമി പുരസ്കാരം 1963-ൽ [8] അവൻ 1963-ൽ വിരമിച്ചു നിന്ന് ഡോക്ടറേറ്റ് ലഭിച്ചു1963 ൽ ബനാറസ് ഹിന്ദു സർവകലാശാലയും 1964 ൽ രബീന്ദ്ര ഭാരതി സർവകലാശാലയും . 1954 ൽ ഹൃദയാഘാതത്തെ അതിജീവിച്ച അദ്ദേഹത്തിന് 1965 ജൂലൈയിൽ ഹൃദയാഘാതം സംഭവിച്ചു മരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.



♛♛♛♛♛♛♛♛♛   JUNE 25   ♛♛♛♛♛♛♛♛♛♛

മൈക്കൽ ജാക്സൺ (ചരമദിനം)

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും, നർത്തകനും, അഭിനേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു മൈക്കൽ "ജോസഫ്" ജാക്സൺ എന്ന മൈക്കൽ "ജോ" ജാക്സൺ (ഓഗസ്റ്റ് 29, 1958 – ജൂൺ 25, 2009). "പോപ്പ് രാജാവ്" (King of Pop) എന്നറിയപ്പെടുന്ന ഇദ്ദേഹം, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് പുസ്തകത്തിൽ ഇടം നേടിയിട്ടുണ്ട്. സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു. ജാക്സന്റെ രൂപമാറ്റം, വ്യക്തിപരമായ ബന്ധങ്ങൾ, പെരുമാറ്റങ്ങൾ തുടങ്ങിയ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും പിന്നീട് സാമൂഹ്യജീവിതത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 1993 ൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന ആരോപണം ഇദ്ദേഹത്തിനു നേരെ ഉയർന്നിട്ടുണ്ട്. എന്നാൽ ആ പ്രശ്നം കോടതിക്കു പുറത്തുതന്നെ തീർന്നതിനാൽ കുറ്റങ്ങൾ ഒന്നും തന്നെ ഇദ്ദേഹത്തിന്റെ പേരിൽ ചാർത്തപ്പെട്ടില്ല.2005 ൽ ജാക്സന്റെ പേരിൽ കൂടുതൽ ലൈംഗികാരോപണങ്ങൾ ഉയർന്നുവെങ്കിലും കോടതി കുറ്റക്കാരനല്ലന്നു കണ്ടെത്തി വെറുതെ വിട്ടു.ദിസ് ഈസ് ഇറ്റ് എന്ന സംഗീതം പര്യടനത്തിന്റെ പണിപ്പുരയിലായിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. 2009 ജൂൺ 25 ന് പ്രൊപ്പഫോൾ, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ മരണം. .കോടിക്കണക്കിന് ജനങ്ങൾ ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ തത്സമയം ടെലിവിഷനിലൂടെ കണ്ടു.2010 മാർച്ചിൽ, സോണി മ്യൂസിക്ക് എന്റർടൈൻമെന്റ് മൈക്കൽ ജാക്സന്റെ പാട്ടുകളുടെ 2017 വരെയുള്ള വിതരണാവകാശം 25 കോടി അമേരിക്കൻ ഡോളറുകൾക്ക് സ്വന്തമാക്കി. കൂടാതെ അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറക്കുന്ന ആൽബത്തിന്റെയും വിതരണാവകാശം അവർ നേടി. ജാക്സൺ നിലവിൽ 5510 കോടിയിലധികം രൂപയുമായി (82.5 കോടി ഡോളർ) ഫോബ്സ് മാഗസിന്റെ ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള മരണപ്പെട്ട പ്രസിദ്ധനായ വ്യകതിയാണ്.തന്റെ മരണത്തിനു ശേഷം തുടർച്ചയായ ഏഴാം തവണയാണ് ജാക്സൺ 10 കോടി ഡോളറിനു മുകളിൽ വാർഷിക വരുമാനം എന്ന നേട്ടം കൈവരിക്കുന്നത്2016ലെ 82.5 കോടി ഡോളർ നേട്ടത്തോടെ ഒരു വർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംഗീതജ്ഞനായി ജാക്സൺ മാറി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മൗണ്ട്ബാറ്റൻ പ്രഭു (ജന്മദിനം)

ലൂയി ഫ്രാൻസിസ് ആൽബർട്ട് വിക്റ്റർ നിക്കോളാസ് മൗണ്ട്ബാറ്റൻ എന്ന ലൂയി മൗണ്ട്ബാറ്റൻ ബ്രിട്ടീഷ് അഡ്മിറലും‍ ഭരണകർത്താവും ആയിരുന്നു.(ജനനം25 ജൂൺ 1900 മരണം27 ഓഗസ്റ്റ് 1979) എഡിൻബർഗ് പ്രഭു ഫിലിപ്പ് രാജകുമാരന്റെ മാതുലനായിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും (1947) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലും (1947–1948) ആയിരുന്നു. 1954 മുതൽ 1959 വരെ അദ്ദേഹം ബ്രിട്ടീഷ് നാവികസേനയിൽ ഫസ്റ്റ് സീ ലോർഡ് പദവി വഹിച്ചു.ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന മൗണ്ട്ബാറ്റന്‍ പ്രഭു ആണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി ആഗസ്റ്റ് 15 തീരുമാനിച്ചത്ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള സഖ്യസേനയ്ക്ക് മുന്‍പില്‍ ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ച ദിവസം. ഗ്യോകുവോന്‍ ഹോസോ (Gyokuonhoso) എന്നാണ് 1945 ആഗസ്റ്റ് 15ലെ ചരിത്രപ്രസിദ്ധമായ ആ കീഴടങ്ങല്‍ അറിയപ്പെടുന്നത്ജപ്പാന്റെ കീഴടങ്ങല്‍ പ്രഖ്യാപിച്ച ദിവസത്തിന്റെ ഓര്‍മ്മയ്ക്കാണ് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം അതേ ദിവസം തന്നെ മൗണ്ട്ബാറ്റന്‍ പ്രഭു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി തെരഞ്ഞെടുത്തത്.1947 ആഗസ്റ്റ് 15നു ശേഷവും  ഇന്ത്യയുടെ പരമാധികാരിയായി മൗണ്ട്ബാറ്റന്‍ പ്രഭു അധികാരത്തില്‍ തുടര്‍ന്നു. ഇടയ്ക്ക് മൗണ്ട്ബാറ്റന്‍ വിക്ടോറിയ രാജ്ഞിയുടെ വിവാഹത്തിനു സംബന്ധിക്കാന്‍ ബ്രിട്ടണില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ വഹിച്ചിരുന്നത് സി. രാജഗോപാലാചാരി ആയിരുന്നു. അദ്ദേഹത്തിന്റെ കൃത്യനിര്‍വഹണത്തില്‍ സംപ്രീതനായ പ്രഭു തന്റെ പിന്‍ഗാമിയായി ആചാരിയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.1979-ൽ പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി അദ്ദേഹത്തിന്റെ ബോട്ടിൽ വെച്ച ബോംബ് പൊട്ടി കൊല്ലപ്പെട്ടു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ.



♛♛♛♛♛♛♛♛♛   JUNE 26   ♛♛♛♛♛♛♛♛♛♛

ലോക ലഹരി വിരുദ്ധ ദിനം

ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുംലഹരി വിരുദ്ധ സന്ദേശങ്ങള്‍ കൈമാറുന്നതിനുമായി ഒരു ദിനം കൂടി. 'ലോക ലഹരി വിരുദ്ധ ദിനം- ജൂണ്‍ 26 മയക്കു മരുന്നുകള്‍ നമ്മളെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുമ്പോള്‍ പുനര്‍വിചിന്തനത്തിനുള്ള സമയമായെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ ദിനം.

1987 ലാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ലഹരി പദര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്. മയക്കു മരുന്ന് ഉപയോഗം ക്യാമ്പസുകളിലും സ്‌കൂളുകളിലും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഓരോ വര്‍ഷവുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വയം നശിക്കുന്ന ഇക്കൂട്ടരെ രക്ഷപ്പെടുത്തുന്നതില്‍ നിന്നും വൈദ്യശാസ്ത്രം പോലും പരാജയപ്പെടും. ജീവിതം ലഹരി വിമുക്തമാക്കാന്‍ ലോകത്താകമാനം ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ സ്വയം ഇനി ലഹരി പദാര്‍ത്ഥം ഒരിക്കലും ഉപയോഗിക്കില്ല എന്ന് ഒരു വ്യക്തി ഉറച്ച തീരുമാനമെടുക്കുന്നതാണ് ഇത്തരം ബോധവത്കരണ പരിപാടികളുടെ പൂര്‍ണ വിജയം. ചില രാജ്യങ്ങൾ പുറത്തിറക്കിയ ത പാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

വില്യംതോംസൺ (ജന്മദിനം)

ബ്രിട്ടീഷ് ഗണിത-ഭൗതിക ശാസ്ത്രജ്ഞനനും എഞ്ചിനീയറുമാണ്‌ വില്യം തോംസൺ  ( 26 ജൂൺ 1824 – 17 ഡിസംബർ1907). ബെൽഫസ്റ്റ്ല് 1824ലാണ്‌ ജനിച്ചത്. ഗ്ലാസ്ഗൊവ് സർവകലാശാലയിൽ വൈദ്യുതിയിലെ ഗണിത വിശകലനവും ഒന്നും രണ്ടും തെർമ്മോഡൈനാമിക്സിലെ നിയമങ്ങൾ എന്നീ പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങൾ നടത്തി. ഭൗതികശാസ്ത്രത്തെ ആധുനികരീതിയിൽ വളർത്തുന്നതിൽ അദ്ദേഹത്തിന്‌ പ്രധാന പങ്കുണ്ട്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളിൽ ഗണിതശാസ്ത്രജ്ഞനായ ഹു ബ്ലാക്ക്ബൂൺ വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് ടെലെഗ്രാഫ് എഞ്ചീനീർ എന്ന നിലയിൽ പ്രശസ്തനാണ് വില്യം തോംസൺ‌. ട്രാൻസ്ലാന്റിക്ക് ടെലിഗ്രാഫ് പദ്ധതിയുടെ ബഹുമതിയായി വിക്ടോറിയ രാജ്ഞി അദ്ദേഹത്തിന്‌ സർ പദവി നല്കി. അദ്ദേഹം കടൽ യാത്രകളോട് വളരെ ആഭിമുഖ്യം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടുത്തം നാവികരുടെ കോമ്പസാണ്‌. അതിനു മുൻപ് ഉപയോഗത്തിലിരുന്നതിന്‌ വളരെ കുറച്ച് കൃത്യത മാത്രമേ ഉണ്ടായിരുന്നുള്ളു.

ആബ്സല്യൂട്ട് താപനിലയുടെ ഏകകത്തിന്‌ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമായി കെൽവിൻ എന്ന പേരാണ് നൽകിയിരിക്കുന്നത്. താപനിലയുടെതാഴ്ന്ന നിരക്ക്(ആബ്സല്യൂട്ട് സീറോ) കണ്ടുപിടിച്ചത് ഇദ്ദേഹമാണ്‌. ലോർഡ് കെൽവിൻ സ്ഥിരീകരിച്ച -273.15 ഡിഗ്രീ സെൽഷ്യസ് (-459.67 ഫാരൻഹീറ്റ് ഡിഗ്രീ) കൃത്യമായി കണ്ടുപിടിച്ചത് ഇദ്ദേഹമാണ്‌. 1892ൽ തെർമ്മോഡൈനാമിക്സിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചു. ഐറിഷ് ഹോം റൂൾ പ്രവർത്തനങ്ങൾക്കെതിരായിരുന്നു ഇദ്ദേഹം .ഇദ്ദേഹമാണ്‌ ആദ്യത്തെ ബ്രിട്ടീഷ് ഹൗസ് ഓഫ് ലോർഡിൽ സ്ഥാനം പിടിച്ച ആദ്യത്തെ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ. ഐറിഷിലെ ഏറ്റവും ഉയർന്ന പദവിയായ ബാരൺ കെൽവിൻ എന്ന പദവി ലഭിച്ച ആദ്യ വ്യക്തി. ഗ്ലാസ്ഗൗ സർവകലാശാലക്കടുത്ത് കൂടി പോകുന്ന കെൽവിൻ നദിയിൽ നിന്നാണ്‌​ ഈ പദവിക്ക് ഈ പേര്‌ ലഭിച്ചത്. ഏകദേശം 50 വർഷത്തോളം ഗ്ലാസ്ഗൗ സർവകലാശാലയിലെ നാച്ച്യുറൽ ഫിലോസഫിയിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഗ്ലാസ്ഗൗ സർവകലാശാലയിലെ ഹുന്റേറിയൻ മ്യൂസിയത്തിൽ സ്ഥിരമായി അദ്ദേഹത്തിന്റെ രചനകളുടെ എക്സിബിഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അവയിൽ അദ്ദേഹം എഴുതിയ പുസ്തകങ്ങൾ, ഉപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്ന മറ്റ് വസ്തുക്കൾ പുകക്കുഴൽ എന്നിവയും ഉൾപ്പെടുന്നു. വ്യവസായ രംഗങ്ങളിൽ നിരവധി കണ്ടുപിടുത്തം നടത്തിയിട്ടുള്ള അദ്ദേഹം, അവയുടെ വളർച്ചക്കും വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്.ധാരാളം കണ്ടുപിടുത്തങ്ങൾ ഇദ്ദേഹത്തിന്റെ നാമത്തിൽ അറിയപ്പെടുന്നു. അവയെ കെൽവിൻഎന്നാണ്‌ സാധാരണ പറയാറ്‌, ചില രാജ്യങ്ങൾ പുറത്തിറക്കിയതപാൽ സ്റ്റാംപുകൾ...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

കാൾ ലാൻഡ്സ്റ്റൈനർ (ചരമദിനം)

എ, ബി, ഒ എന്നീ രക്തഗ്രൂപ്പുകൾ‌ കണ്ടെത്തിയ പ്രമുഖ ശാസ്ത്രഞ്ജനും ഭിഷഗ്വരനുമാണ് കാൾ ലാൻഡ്സ്റ്റൈനർ(14 ജൂൺ 1868 – 26 ജൂൺ 1943). A,B,O ര​ക്ത​ഗ്രൂ​പ്പു​ക​ളെ ക​ണ്ടു​പി​ടി​ക്കു​ക വ​ഴി ര​ക്തംമാ​റ്റ​ൽ സു​ര​ക്ഷി​ത​മാ​ക്കി​യ​ത് കാ​ൾ ലാ​ൻ​ഡ്സ്റ്റെ​യ്ന​ർ ആ​ണ്. 1868 ജൂ​ണ്‍ 14-ാം തീ​യ​തി ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ലാ​ണ് കാ​ൾ ലാ​ൻ​ഡ്സ്റ്റെ​യ്ന​ർ (Karl Landsteiner) ജ​നി​ച്ച​ത്.

17-ാം നൂ​റ്റാ​ണ്ടി​ൽ ത​ന്നെ ര​ക്തം മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. പ​ക്ഷേ, ഇ​ത്ത​ര​ത്തി​ലെ ര​ക്ത​നി​വേ​ശ​നം അ​പ​ക​ട​ത്തി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. ആ​ടി​ന്‍റെ ര​ക്ത​മു​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ര​ക്ത​നി​വേ​ശ​നം ന​ട​ത്തി​യി​രു​ന്ന​ത്. മാ​റ്റി വ​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തി​നാ​ൽ ഈ ​പ്ര​വ​ർ​ത്ത​നം പി​ന്നീ​ട് നി​രോ​ധി​ക്കപ്പെ​ട്ടു. കാ​ൾ ലാ​ൻ​ഡ്സ്റ്റെ​യ്ന​ർ ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രു​ടെ ര​ക്ത​സാ​ന്പി​ളെ​ടു​ത്ത് ത​മ്മി​ൽ ക​ല​ർ​ത്തി​നോ​ക്കി. ചി​ല ജോ​ഡി​ക​ൾ ത​മ്മി​ൽ ക​ല​ർ​ത്തു​ന്പോ​ൾ ക​ട്ട​പി​ടി​ക്ക​ൽ ന​ട​ന്നി​രു​ന്നു. മ​റ്റു ചി​ല സാ​ന്പി​ളു​ക​ൾ ത​മ്മി​ൽ ക​ല​ർ​ത്തു​ന്പോ​ൾ ക​ട്ട​പി​ടി​ക്കു​ന്നു​മി​ല്ല. വ്യ​ക്തി​ക​ളു​ടെ ര​ക്തം ത​മ്മി​ൽ ക​ല​ർ​ത്തു​ന്പോ​ൾ, ചി​ല​പ്പോ​ൾ ക​ട്ട പി​ടി​ക്കു​ക​യും, ചി​ല​പ്പോ​ൾ ക​ട്ട​പി​ടി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഇ​ത് അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യ പ്ര​ശ്ന​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യി​രു​ന്നു. ത​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഫ​ലം അ​ദ്ദേ​ഹം 1900ൽ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ​ഗ്ര​ഥ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ A, B, O എ​ന്നി​ങ്ങ​നെ മൂ​ന്നു ര​ക്ത​ഗ്രൂ​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു. AB എ​ന്ന നാ​ലാ​മ​ത്തെ ര​ക്ത​ഗ്രൂ​പ്പ് തൊ​ട്ട​ടു​ത്ത വ​ർ​ഷ​മാ​ണ് ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ട​ത്. ലാ​ൻ​ഡ്സ്റ്റെ​യ്ന​റു​ടെ ഈ ​ക​ണ്ടെ​ത്ത​ൽ സു​ര​ക്ഷി​ത​മാ​യ ര​ക്ത​നി​വേ​ശ​ന​ത്തി​ന് വ​ഴി​തെ​ളി​ച്ചു. പി​ന്നീ​ട് MN എ​ന്ന ര​ക്ത​ഗ്രൂ​പ്പു കൂ​ടി അ​ദ്ദേ​ഹം ക​ണ്ടെ​ത്തി. Rh ഗ്രൂ​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ലി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണ്.. ഒരേ രക്തഗ്രൂപ്പ് ഉള്ളവർ തമ്മിലുള്ള രക്തപ്പകർച്ച രക്തകോശങ്ങളുടെ നാശത്തിലേക്ക് നയിക്കുന്നില്ലെന്നും അതേസമയം വിവിധ രക്തഗ്രൂപ്പുകളിലെ ആളുകൾക്കിടയിലാണ് ഇത് സംഭവിച്ചതെന്നും ലാൻഡ്‌സ്റ്റൈനർ കണ്ടെത്തി പോ​ളി​യോ വൈ​റ​സി​നെ ആ​ദ്യ​മാ​യി വേ​ർ​തി​രി​ച്ചെ​ടു​ത്ത​തും കാ​ൾ ലാ​ൻഡ്​സ്റ്റെ​യി​ന​റാ​ണ്.   1930 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിനു  ലഭിച്ചു .ABO ബ്ലഡ് ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ ‘എച്ച്’ (H) ആൻറിജൻ ഇല്ലാത്ത ഒരു അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. H ഘടകത്തെ നിർമ്മിയ്ക്കാൻ സഹായിക്കുന്ന ഒരു രാസാഗ്നി (Enzyme) യുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്. ഏ-,ബി-,ഓ- ഗ്രൂപ്പുകളെ നിർണയിക്കാനുള്ള രക്തപരിശോധനകളിൽ ഇത്തരക്കാരുടെ രക്തം ‘ഓ’ ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു. 

1952-ൽ മുംബയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബേ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...



♛♛♛♛♛♛♛♛♛   JUNE 27   ♛♛♛♛♛♛♛♛♛♛

ഹെലൻ കെല്ലർ (ജന്മദിനം)

കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഇംഗ്ലീഷ്‌ വനിതയാണ്‌ ഹെലൻ ആദംസ്‌ കെല്ലർ (ജൂൺ 27, 1880 - ജൂൺ 1, 1968). പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട അവർ സ്വപ്രയത്നം കൊണ്ട്‌ സാഹിത്യം, സാമൂഹ്യപ്രവർത്തനം, അധ്യാപനം എന്നീ രംഗങ്ങളിൽ കഴിവു തെളിയിച്ചു ഉയരവും ആരോഗ്യവും സൗന്ദര്യവുമുള്ള സ്ത്രീയായിരുന്നു ഹെലൻ കെല്ലർ. കാഴ്ചയില്ലെങ്കിലും പ്രൗഢമായി വസ്ത്രം ധരിയ്ക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. അറിവുനേടാനും,ആശയവിനിമയം നടത്താനുമുള്ള ഉത്കടമായ ആഗ്രഹം ഹെലനെ എപ്പോഴും കർമ്മനിരതയായിരിയ്ക്കാൻ പ്രേരിപ്പിച്ചു.

ഓർമ്മശക്തിയും മനസാന്നിധ്യവും, നർമ്മബോധവുമായിരുന്നു മറ്റു പ്രധാന സവിശേഷതകൾ. ജീവിതകാലം മുഴുവൻ ഒരു സാധാരണ സ്ത്രീയാകാനാണ്‌ ഹെലൻ ആഗ്രഹിച്ചത്‌. വൈകല്യമില്ലാത്തവർ കടന്നു ചെല്ലാൻ മടിച്ച രംഗങ്ങളിൽ പോലും അവർ ധൈര്യപൂർവ്വം കടന്നു ചെന്നു. മറ്റുള്ളവരുമായി അനുഭവങ്ങൾ പങ്കിടുന്നതിലും ഹെലന്‌ താത്പര്യമുണ്ടായിരുന്നു. കാഴ്ചയും കേൾവിയും ഇല്ലാത്ത എല്ലാവരെയും പോലെ ഹെലനും ഗന്ധമാസ്വദിയ്ക്കുന്നതിൽ തത്പരയായിരുന്നു. ചെസ്സും ചീട്ടുകളിയും അവരുടെ പ്രിയവിനോദങ്ങളായിരുന്നു. യാത്രയും വായനയും ഇഷ്ടപ്പെട്ടിരുന്നു. റാഡ്ക്ലിഫ്ഫിലെ പഠനകാലത്താണ്‌ ഹെലൻ തന്റെ ആത്മകഥ എഴുതാൻ തീരുമാനിച്ചത്‌. അക്കാലത്തെ മധ്യവർഗ്ഗ വനിതകൾക്കു വേണ്ടി പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്ന ലേഡീസ്‌ ഹൗസ്‌ ജേണൽ എന്ന മാസികയിൽ 5 ഭാഗങ്ങളായാണ്‌ ദ സ്റ്റോറി ഓഫ്‌ മൈ ലൈഫ്‌ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്‌. 1902-ൽ പരമ്പര പുസ്തകമാക്കി. ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ട ആ പുസ്തകം 44 ഭാഷകളിലേയ്ക്ക്‌ വിവർത്തനം ചെയ്യപ്പെട്ടു. 1908-ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട ദ വേൾഡ്‌ ഐ ലിവ്‌ ഇൻ എന്ന കൃതിയിലൂടെ മറ്റുള്ളവരിലൂടെ താൻ 'കാണുന്ന' ലോകത്തെക്കുറിച്ചാണ്‌ ഹെലൻ വിവരിയ്ക്കുന്നത്‌. ആത്മീയസ്പർശമുള്ള ലൈറ്റ്‌ ഇൻ മൈ ഡാർക്ക്‌നസ്സ്‌, വിവാദമായ മിസ്റ്റിസിസം എന്നിവ മറ്റു പ്രധാന കൃതികളാണ്‌. വിവിധ വിഷയങ്ങളിലുള്ള 12 പുസ്തകങ്ങളും,നിരവധി ലേഖനങ്ങളും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ഹെലന്റെതായുണ്ട്‌. 1961 മുതൽ ഹെലൻ ഒന്നിലധികം തവണ പക്ഷാഘാതബാധിതയായി. അതോടെ ആശയവിനിമയശെഷി നശിച്ച്‌ പൂർണമായും ഒറ്റയ്ക്കായ ഹെലൻ കെല്ലർ എന്ന മഹത്‌വനിത 1968 ജൂൺ 1-ന്‌ 87-ആം വയസ്സിൽ അന്തരിച്ചു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ബങ്കിം ചന്ദ്ര ചാറ്റർജി (ജന്മദിനം)

ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റർജി (27 ജൂൺ 1838 – 8 ഏപ്രിൽ 1894)വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയിൽ പ്രശസ്തനാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തകർക്ക് പ്രചോദനമായ ഈ ഗാനം പിന്നീട് ഭാരതത്തിന്റെ ദേശീയ ഗീതമായി സർക്കാർ പ്രഖ്യാപിച്ചു.രാഷ്ട്രീയ പ്രചോദിതമായ ആനന്ദമഠ്‌ എന്ന നോവലിലാണ്‌ വന്ദേമാതരം എന്ന ഗാനശകലം ഉള്ളത്‌. രാജ്യസ്നേഹികള്‍ ആ ഗാനത്തെ നെഞ്ചോട്‌ ചേര്‍ത്ത്‌ നടന്നു. ഇന്ത്യയുടെ ദേശീയ ഗാനങ്ങളില്‍ ഒന്നാണത്‌. ആകാശവാണി പരിപാടികള്‍ ആരംഭിക്കുന്നത്‌ ഈ മാതൃവന്ദനത്തോടെയാണ്‌, പാശ്ചാത്യചിന്തയുടെ മായികലോകത്തിൽ അന്ധാളിച്ചു നിന്ന ബംഗാളി ഭാഷയേയും, ബംഗാളികളേയും പാരമ്പര്യത്തിന്റെ തനിമയിലേക്കു തിരിച്ചുകൊണ്ടുവരാനായി അദ്ദേഹം 'ബംഗദർ‍ശൻ' എന്ന ബംഗാളി പത്രം ആരംഭിച്ചു.രബീന്ദ്രനാഥ ടാഗോറിനെ പോലെയുള്ള മഹാരഥൻമാരുടെ സാനിദ്ധ്യംകൊണ്ട്‌ 'ബംഗദർ‍ശൻ' വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയെടുത്തു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജ ശ്രോതസ്സും, പിൽക്കാലത്ത്‌ ഭാരതത്തിന്റെ ദേശീയഗീതവുമായിമാറിയ വന്ദേമാതരം ഈ മഹാന്റെ ഉൽകൃഷ്ടമായ രചനാവൈഭവത്തെ വെളിവാക്കുന്നു. മഹാത്മാ ഗാന്ധി,സുഭാഷ്‌ ചന്ദ്രബോസ് തുടങ്ങിയ ധീരദേശാഭിമാനികൾക്കെല്ലാം ഒരേപോലെ സ്വീകാര്യവും, ഹൃദയാഭിലാഷത്തിന്റെ ബഹിർസ്ഫുരണവുമായി മാറിയ ഗാനമാണ് വന്ദേമാതരം.സംസ്കൃതത്തിലെഴുതിയ ബംഗാളി ഗാനമാണ് വന്ദേമാതരം എന്ന് പറയുന്നത്. കേട്ടാല്‍ സംസ്കൃതമാണ്. എന്നാലതില്‍ നിറയെ ബംഗാളിയുണ്ട്. മല്ലാള്‍ കവ്വാലി താളത്തിലാണത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.ബ്രിട്ടീഷ്‌ സര്‍ക്കാര്‍ അദ്ദേഹത്തിന്‌ 1892ല്‍ റായ്‌ ബഹാദൂര്‍ സ്ഥാനം നല്‍കി ആദിരിച്ചിരുന്നു. മാതൃരാജ്യത്തെ അളവറ്റു സ്നേഹിച്ച, വന്ദേമാതരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തെ പ്രചണ്ഡവും, പ്രബുദ്ധവുമാക്കിതീർത്ത ആ ധീരദേശാഭിമാനി 1894 ൽ അന്തരിച്ചു.ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



♛♛♛♛♛♛♛♛♛   JUNE 28   ♛♛♛♛♛♛♛♛♛♛

പ്രശാന്ത ചന്ദ്ര മഹലനോബിസ് (ചരമദിനം)

ഒരു ഭാരതീയ ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമായിരുന്നു പ്രശാന്ത ചന്ദ്ര മഹലനോബിസ്,  (ജൂൺ 29, 1893 –ജൂൺ 28, 1972). 'മഹലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം (Indian Statistical Institute) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിർണ്ണയങ്ങളിലും (surveys) അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.'ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവ്' എന്നും അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ സംഭാവനകളിലേറെയും ബൃഹത്മാതൃകാവ്യാപ്തിനിർണ്ണയതിന്റെ മേഖലയിലായിരുന്നു. ഇങ്ങനെയുള്ള വ്യാപ്തിനിർണ്ണയങ്ങളുടെയും മാതൃകാപരിശോധനയുടെ ഉപയോഗത്തെയും പറ്റിയുള്ള സങ്കല്പം തന്നെ കൊണ്ടുവന്നത് അദ്ദേഹമാണ്. ടാ ഗോറിന്റെ വിശ്വഭാരതി സർവ്വകലാശാലയിൽ ഒരു അദ്ധ്യാപകൻ എന്ന നിലയിലും കുറച്ചു കാലം പ്രവർത്തിച്ചു. അദ്ദേഹം ശാസ്ത്രരംഗത്തും സാമൂഹികരംഗത്തും രാജ്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച്, ഭാരതത്തിന്റെ പരമോന്നത പൗരബഹുമതികളിലൊന്നായ പദ്മവിഭൂഷൺ അദ്ദേഹത്തിനു ലഭിച്ചു. 1972 ജൂൺ 28-ന്, അദ്ദേഹത്തിന്റെ 79-ആം പിറന്നാളിന് ഒരു ദിവസം മുമ്പ് മഹലനോബിസ് ലോകത്തോട് വിട പറഞ്ഞു. ഈ പ്രായത്തിൽപ്പോലും അദ്ദേഹം ഗവേഷണങ്ങളിൽ വ്യാപൃതനാവുകയും ഐ. എസ്. ഐ. മേധാവി, സർക്കാരിന്റെ ക്യാബിനറ്റിന്റെ സ്ഥിതിവിവര ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും.

۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

ക്ലാര  മാസ്സ് (ജന്മദിനം)

മഞ്ഞപ്പനി സംബന്ധിച്ച പരീക്ഷണങ്ങൾക്കായി ജീവിതം ഹോമിച്ച അമേരിക്കൻ സൈന്യത്തിലെ നേഴ്സ് ആയിരുന്നു ക്ലാര ലൂയിസ് മാസ്സ് (ജൂൺ 28, 1876 – ഓഗസ്റ്റ് 24, 1901).ക്ലാര ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഓറഞ്ചിൽ  ജനിച്ചു. കുടുംബത്തിലെ ഒമ്പതുമക്കളിൽ മൂത്തയാളായിരുന്നു ക്ലാര. സ്കൂളിൽ പഠിക്കുമ്പോൾ, 15 വയസ്സുള്ളപ്പോൾ അമ്മയെ വലിയ കുടുംബത്തെ സഹായിക്കാൻ സഹായിച്ചു. രണ്ടുവർഷത്തിനുശേഷം, നെവാർക്ക് ജർമ്മൻ ആശുപത്രിയിലെ ക്രിസ്റ്റീന ട്രെഫ്സ് ട്രെയിനിംഗ് സ്‌കൂൾ ഓഫ് നഴ്‌സുകളിൽ ചേർന്നു. ബിരുദാനന്തരം മാസിനെ ആശുപത്രിയിൽ ഹെഡ് നഴ്സായി സ്ഥാനക്കയറ്റം നൽകി.
1898 ഏപ്രിലിൽ സ്പാനിഷ്-അമേരിക്കൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ക്ലാര തന്റെ സ്ഥാനം ഉപേക്ഷിച്ച് ഒരു കരാർ നഴ്‌സാകാൻ സന്നദ്ധനായി. ഏഴാമത്തെ യുഎസ് ആർമി കോർപ്സിൽ സേവനമനുഷ്ഠിച്ചു. 1899 ൽ ഫിലിപ്പൈൻസിലെ യുഎസ് എട്ടാമത്തെ ആർമി കോർപ്സിൽ സേവനമനുഷ്ഠിക്കാൻ വീണ്ടും സന്നദ്ധരായി. അവളുടെ രണ്ട് സേവന കാലയളവിൽ, ഫ്ലോറിഡ, സവന്ന, ജോർജിയ, സാന്റിയാഗോ, ക്യൂബ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. മഞ്ഞപ്പനി, ടൈഫോയ്ഡ്, മലേറിയ എന്നിവയുടെ മാരകമായ പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയാണെന്നും യുദ്ധത്തിലെ മുറിവുകൾ പിൻസീറ്റിലാണെന്നും മിസ് മാസ് കണ്ടെത്തി.
സൈന്യത്തിലെ നിയമനം പൂർത്തിയാക്കിയ ശേഷം മാസ് ഹവാനയിലെ ലാസ് അനിമാസ് ആശുപത്രിയിൽ ക്യൂബയിലേക്ക് മടങ്ങി. 1900 ഒക്ടോബറിൽ യു‌എസ്‌ആർ‌മി യെല്ലോ പനി കമ്മീഷനിൽ പ്രവർത്തിച്ചിരുന്ന വില്യം ഗോർഗാസാണ് അവളെ വിളിച്ചത്. മഞ്ഞപ്പനി പകർച്ചവ്യാധി പടരുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ മേജർ വാൾട്ടർ റീഡിന്റെ നേതൃത്വത്തിൽ ക്യൂബയിലെ യുദ്ധാനന്തര അധിനിവേശകാലത്താണ് കമ്മീഷൻ സ്ഥാപിതമായത്.

ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുന്ന ബാധയെത്തുടർന്ന് സൈന്യം മഞ്ഞ പനി പരീക്ഷണങ്ങൾ ആരംഭിച്ചു. ഡോ. ജുവാൻ ഫിൻ‌ലെ ഇതിനകം വെക്റ്റർ കുലെക്സ് കൊതുകിനെ ബാധിച്ചിരുന്നുവെങ്കിലും പരീക്ഷണാത്മക മൃഗങ്ങളിൽ ഈ സിദ്ധാന്തം തെളിയിക്കാനായില്ല. വൈദ്യശാസ്ത്രത്തെ സഹായിക്കുമെന്ന പ്രതീക്ഷയിൽ ഹവാനയിലെ ശുചിത്വ ഡയറക്ടർ മേജർ വില്യം ഗോർഗാസ്, ഡോ. ജോൺ ഗിറ്റെറാസ് എന്നിവർ മനുഷ്യവിഷയങ്ങളെ നിയമിച്ചു. കൊതുകുകടിയിൽ നിന്ന് രോഗത്തെ നിയന്ത്രിക്കുന്ന ഒരു കേസ് ഉണ്ടാക്കുന്നതിലൂടെ, അവർക്ക് നേരിയ അസുഖത്തെ ചികിത്സിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് അവർ കരുതി. മനുഷ്യ പരീക്ഷണത്തിൽ അറിവുള്ള സമ്മതത്തിന്റെ രേഖപ്പെടുത്തിയ ആദ്യത്തെ ഉദാഹരണമാണിത്. പഠനം അവരുടെ മരണത്തിന് കാരണമായേക്കാമെന്ന് സന്നദ്ധപ്രവർത്തകരോട് പറഞ്ഞു. അസുഖം ബാധിച്ചാൽ 100 ​​ഡോളർ അധികമായി 100 ഡോളർ നൽകി. ജെയിംസ് ലാസർ, ആർമി ഫിസിഷ്യൻ, മറ്റ് ആറ് പേർ എന്നിവരോടൊപ്പം ക്ലാര മാസ് കടിയേറ്റു. ക്ലാരയ്ക്ക് നേരിയ തോതിൽ രോഗം പിടിപെട്ടു. രോഗം ബാധിച്ച ഏഴു കുലെക്സ് കൊതുകുകൾ വീണ്ടും കടിക്കാൻ മാസ് സ്വയം അനുവദിച്ചു. നേരത്തേയുള്ള അണുബാധ അവളെ രോഗത്തിനെതിരെ പ്രതിരോധശേഷി നൽകുമെന്ന പ്രതീക്ഷയിലായിരുന്നു ഗവേഷകർ. എന്നിരുന്നാലും, ഇത് അങ്ങനെയായിരുന്നില്ല. പൂർണ്ണ രോഗബാധിതയായ അവൾ 1901 ഓഗസ്റ്റ് 24 ന് 25 വയസ്സുള്ളപ്പോൾ മഞ്ഞപ്പനി ബാധിച്ച് മരിച്ചു. ക്ലാരയുടെ മരണം പൊതുജനങ്ങളുടെ വികാരം വർദ്ധിപ്പിക്കുകയും മനുഷ്യരിൽ മഞ്ഞപ്പനി പരീക്ഷണങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു.

രോഗം ബാധിച്ച കൊതുകുകളുടെ കടിയാണ് രോഗം പകരുന്നതെന്ന് പരീക്ഷണം തെളിയിച്ചിരുന്നുവെങ്കിലും മതിയായ പ്രതിരോധശേഷി ഉണ്ടാക്കാൻ കഴിഞ്ഞില്ല. കൊളാബ്രാ ഗ്യാപ്പിലെ കൊതുകുകളെ ഉന്മൂലനം ചെയ്തുകൊണ്ട് മേജർ ഗോർഗാസ് തന്റെ പ്രചാരണത്തിന് നേതൃത്വം നൽകി, അവിടെ മഞ്ഞപ്പനി, മലേറിയ എന്നിവ അടിച്ചമർത്തുന്നതിൽ വിജയിച്ചു, അമേരിക്കൻ ഐക്യനാടുകളിലെ തപാൽ സ്റ്റാമ്പിൽ ബഹുമാനിക്കപ്പെടുന്ന ആദ്യത്തെ നഴ്‌സാണ് മാസ്. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ


♛♛♛♛♛♛♛♛♛   june 29   ♛♛♛♛♛♛♛♛♛♛

അശുതോഷ് മുഖർജി (ജന്മദിനം)

വിദ്യാഭ്യാസ വിചക്ഷണനും, കൽക്കട്ടാ സർവ്വകലാശാലയുടെ രണ്ടാമത്തെ വൈസ് ചാൻസലറുമായിരുന്നു അശുതോഷ് മുഖർജി(29 ജൂൺ 1864 – 25 മെയ് 1924).ബംഗാൾ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപീകരണത്തിലും 1914 ൽ കൽക്കട്ടാ സർവ്വകലാശാലയിലെ കോളേജ് ഓഫ് സയൻസിനു തുടക്കമിട്ടതിലും അശുതോഷ് മുഖർജിയുടെ പങ്ക് നിസ്തുലമാണ്.കൂടാതെ 1908 ൽ കൽക്കട്ടാ മാത്തമാറ്റിക്കൽ സൊസൈറ്റി സ്ഥാപിയ്ക്കുകയും,1908 മുതൽ 1923 വരെ അതിന്റെ സ്ഥാപക അദ്ധ്യക്ഷനായും സേവനം അനുഷ്ഠിച്ചിരുന്നു. അശുതോഷ‌് മുഖർജി എന്ന ബംഗാൾ പുലി ‘ബംഗാൾ ബാഘ്’ (The tiger of Bengal) എന്ന് അറിയപ്പെട്ടിരുന്ന അശുതോഷ് മുഖർജി 1910ൽ ഇംപീരിയൽ ലൈബ്രറിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നു. വിദ്യാഭ്യാസ വിചക്ഷണൻ, ഗണിതശാസ‌്ത്രജ‌്ഞൻ, എഴത്തുകാരൻ, സാംസ‌്കാരിക പ്രവർത്തകൻ, കൊൽക്കത്ത ഹൈക്കോടതിയിലെ ന്യായാധിപൻ,  ഇരുപത്തിയാറിലേറെ ഭാഷകൾ അറിയുന്ന ജ‌്ഞാനി. മുഖർജിക്ക‌് വിശേഷണങ്ങൾ ഏറെ. പ്രസിഡന്റായതോടെ നിയമപുസ‌്‌തകങ്ങളടക്കം 87000 പുസ‌്തകങ്ങൾ അദ്ദേഹം ലൈബ്രറിക്ക് സംഭാവന ചെയ്‌തു. സ്വന്തം പുസ്തകങ്ങൾ പുറത്താരും കൊണ്ടുപോകാതിരിക്കാൻ വേണ്ടിയായിരുന്നു ഇത‌്. മുഖർജിയുടെ പുസ‌്തകങ്ങൾ ഇന്നും ലൈബ്രറിക്ക‌് പുറത്ത് പോകില്ല. എൻസൈക്ലോപീഡിയയും സർവവേദങ്ങളും  നിഘണ്ടുക്കളും അമൂല്യവും അപൂർവവുമായ സാഹിത്യഗ്രന്ഥങ്ങളും  മുഖർജി നൽകിയ ശേഖരത്തിലുണ്ട്.. സർവ്വേപ്പള്ളി രാധാകൃഷ്ണന്റേയും,സി.വി.രാമന്റേയും വിദ്യാഭ്യാസജീവിതത്തിൽ നിർണ്ണായകമായ ഒരു പങ്ക് അശുതോഷ് മുഖർജി വഹിച്ചിരുന്നു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും...



۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

നൂറ്റാണ്ടിലെ താരോദയം

നൂറ്റാണ്ടിലെ താരോദയത്തിന് ഫുട്‌ബോള്‍ ലോകം സാക്ഷ്യംവഹിച്ചത് 1958  ജൂൺ 29 ലെ സ്വീഡന്‍ ലോകകപ്പിലൂടെയായിരുന്നു. ബ്രസീലിയന്‍ ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ ഫിഫ ലോകകപ്പ് അരങ്ങേറ്റം കൂടിയായിരുന്നു സ്വീഡനിലേത്. പെലെയുടെ അരങ്ങേറ്റം ലോക ഫുട്‌ബോളിലെ ബ്രസീലിയന്‍ ജൈത്രയാത്രയുടെ തുടക്കം കുറിക്കല്‍ കൂടിയായിരുന്നു. 1950ല്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കണ്ണീരോടെ കിരീടം കൈവിട്ട ബ്രസീല്‍ 1954ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അരങ്ങേറിയ അഞ്ചാം ഫിഫ ലോകകപ്പില്‍ സെമിഫൈനല്‍ പോലും കാണാതെ പുറത്താവുകയും ചെയ്തിരുന്നു. ക്വാര്‍ട്ടറില്‍ ഹംഗറിയോട് തോറ്റാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായത്.

ലോക ഫുട്‌ബോളിലേക്ക് പെലെ കാല്‍വച്ചത് സ്വീഡന്‍ ലോകകപ്പിലെ മികച്ച യുവതാരമായിട്ടായിരുന്നു. ഫുട്‌ബോള്‍ ലോകത്തെ സിംഹാസനത്തില്‍ ബ്രസീല്‍ ആദ്യമായി ഇരിപ്പിടം ഉറപ്പിച്ചതും അന്ന് 17 വയസ്സ് മാത്രമുണ്ടായിരുന്ന പെലെയിലൂടെയായിരുന്നു. തന്റെ കന്നി ലോകകപ്പില്‍ തന്നെ ബ്രസീലിനെ രാജാക്കന്‍മാരാക്കിയാണ് പെലെ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ ലോക ഫുട്‌ബോളിലെ ശ്രദ്ധാകേന്ദ്രമായത്. സ്വീഡന്‍ നടന്ന ലോകകപ്പില്‍ ആറ് ഗോളുകളാണ് പെലെയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. ഇതെല്ലാം ബ്രസീലിന്റെ നിര്‍ണായക ഘട്ടത്തിലായിരുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. ക്വാര്‍ട്ടര്‍ ഫൈനലില്‍ 66ാം മിനിറ്റില്‍ പെലെ നേടിയ ഏക ഗോളിന്റെ പിന്‍ബലത്തിലാണ് ബ്രസീല്‍ വെയ്ല്‍സിനെ മറികടന്ന് ടൂര്‍ണമെന്റിന്റെ സെമിഫൈനലിലേക്ക് മുന്നേറിയത്. സെമിഫൈനലില്‍ ഫ്രാന്‍സിനെതിരേ പെലെ തന്റെ കന്നി ലോകകപ്പ് ഹാട്രിക്ക് ഗോളുകളുമായി മുന്നേറിയപ്പോള്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ബ്രസീല്‍ തകര്‍പ്പന്‍ വിജയവും നേടി. 52, 64, 75 മിനിറ്റുകളിലായിരുന്നു പെലെയുടെ ഗോളുകള്‍. കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ സ്വീഡനായിരുന്നു ബ്രസീലിന്റെ എതിരാളി. പക്ഷേ, പെലെ മാജിക്കില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് സ്വീഡനെ തകര്‍ത്ത് ബ്രസീല്‍ ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പില്‍ മുത്തമിടുകയായിരുന്നു.ഫൈനലില്‍ ഇരട്ട ഗോളുകളുമായാണ് പെലെ ബ്രസീലിയന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. പെലെയ്ക്കു പുറമേ ഇരട്ട ഗോള്‍ നേടി വാവയും ഫൈനലില്‍ ബ്രസീലിന്റെ ഹീറോകളായി. 13 ഗോളുകളുമായി ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്ന്‍ സ്വീഡന്‍ ലോകകപ്പിലെ ടോപ്‌സ്‌കോററായപ്പോള്‍ ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിലെ മികച്ച ആദ്യ യുവതാര പുരസ്‌കാരം പെലെയ്ക്ക് സമ്മാനിച്ചു. 17 വയസ്സുകാരനായ പെലെ ആറു ഗോളുകളാണ് സ്വീഡന്‍ ലോകകപ്പില്‍ നേടിയത്. അഞ്ചു ഗോളുകള്‍ നേടി ലോകത്തിലെ അന്നത്തെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ വാവയും സ്വിഡന്‍ ലോകകപ്പില്‍ പെലെയ്‌ക്കൊപ്പം മഞ്ഞപ്പടയുടെ താരമായി. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...


♛♛♛♛♛♛♛♛♛   june 30   ♛♛♛♛♛♛♛♛♛♛

സനത് ജയസൂര്യ (ജന്മദിനം)

സനത് ടെറൻ ജയസൂര്യ ഒരു ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ്‌. ജനനം - 30 ജൂൺ 1969 (വയസ്സ് 48) ഏകദിന ക്രിക്കറ്റിൽ 12000 റൺ‌സും 300 വിക്കറ്റും നേടിയ ഏക കളിക്കാരനാണ്‌ ഇദ്ദേഹം. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഈ മുൻ നായകൻ ആദ്യ ഓവറുകളിലെ ആക്രമണ ബാറ്റിങ്ങ് ശൈലിയുടെ ഉപജ്ഞാതാക്കളിൽ ഒരാളായി കരുതപ്പെടുന്നു ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണമുള്ളയാളാണ് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സനത് ജയസൂര്യ. 1996ല്‍ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തതിലും ജയസൂര്യയുടെ പങ്ക് വലുതായിരുന്നു 1989ല്‍ ആസ്‌ത്രേലിയക്കെതിരെ ആദ്യ ഏകദിനം കളിച്ചു. 110 ടെസ്റ്റുകളും 445 ഏകദിനങ്ങളും കളിച്ചിട്ടുള്ള ജയസൂര്യ ഏകദിനത്തില്‍ 13430 റണ്‍സും ടെസ്റ്റില്‍ 6973 റണ്‍സും നേടി. ടെസ്റ്റില്‍ 98 വിക്കറ്റും ഏകദിനത്തില്‍ 323 വിക്കറ്റും ജയസൂര്യ നേടിയിട്ടുണ്ട്. ഇടംകൈയ്യന്‍ ഓപ്പണറായിരുന്ന താരം ഏതൊരു ടീമും ആഗ്രഹിക്കുന്ന അച്ചടക്കത്തോടെ പന്തെറിയുന്ന സ്പിന്നര്‍ കൂടിയായിരുന്നു. 2011ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ജയസൂര്യ വിരമിച്ചത് ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...




۞۞۞۞   ۞۞۞۞   ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞  ۞۞۞۞   ۞۞۞۞   ۞۞۞۞

മൈക്ക് ടൈസൺ (ജന്മദിനം)

മൈക്കൽ ജെറാർഡ് ടൈസൺ (ജനനം - ജൂൺ 30, 1966, അമേരിക്കയിലെന്യൂയോർക്കിലെ ബ്രൂക്ലിനിൽ) ബോക്സിംഗ്രംഗത്തുനിന്നും വിരമിച്ച ഒരു പ്രൊഫഷണൽ ബോക്സറും, മുൻ ലോക ഹെവി വെയ്റ്റ് ചാമ്പ്യനും ആണ്. ലോക ഹെവിവെയ്റ്റ് പട്ട ബെൽറ്റ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യനായ മൈക്ക് ടൈസൺ 1999-ൽ റിംഗ് മാഗസിൻ നടത്തിയ വോട്ടെടുപ്പിൽ എക്കാലത്തെയും മികച്ച ഹെവി വെയ്റ്റ് ബോക്സർമാരുടെ പട്ടികയിൽ 14-ആമനായി സ്ഥാനം പിടിച്ചു. 20 വയസ്സ് പ്രായം ഉള്ളപ്പോൾ മൈക്ക് ടൈസണിന് 222 പൗണ്ട് (101 കിലോ) ആയിരുന്നു ഭാരം. ഏകദേശം 5.5 ശതമാനം മാത്രം ശരീര കൊഴുപ്പ് ഉണ്ടായിരുന്ന മൈക്ക് ടൈസൺ തന്റെ പൊക്കത്തിന് (1.78 മീറ്റർ - 5 അടി 10 ഇഞ്ച്) വേണ്ടുന്നതിനെക്കാൾ തടിയൻ ആയിരുന്നു. തന്റെ അസംസ്കൃതമായ ശക്തിക്ക് അറിയപ്പെട്ട മൈക്ക് ടൈസണിന് എതിരായി മത്സരിക്കാൻ പലരും ഭയപ്പെട്ടു. തന്റെ കൈകളുടെ അതിവേഗതയും, ഇടികളുടെ കൃത്യതയും കൈകളും ശരീരവും ആയി ഉള്ള അനുയോജനവും (കോർഡിനേഷൻ), അതി ശക്തമായ ഇടികളും ഇടികളുടെ സമയം കൃത്യമായി ക്രമീകരിക്കുന്നതും എതിരാളികളുടെ ഭയം വർദ്ധിപ്പിച്ചു. പക്ഷേ അധികം ആളുകൾ‍ ശ്രദ്ധിക്കാതെ പോയത്, പ്രതിരോധിക്കാനുള്ള മൈക്ക് ടൈസണിന്റെ കഴിവായിരുന്നു. കൈകൾ ഉയർത്തിപ്പിടിച്ച് ഒരു ഇടി കൊടുത്ത് ഒഴിഞ്ഞുമാറുന്ന തരത്തിൽ കസ് ഡ്’അമാറ്റോ പഠിപ്പിച്ചതുപോലെ പ്രതിരോധിച്ച മൈക്ക് തന്റെ എതിരാളികളുടെ ഇടിയിൽ നിന്ന് തെന്നുമാറി അതേസമയം അടുത്തേക്കു നീങ്ങി തന്റെ തകർപ്പൻ ഇടികൾ എതിരാളിയുടെ മുഖത്ത് പതിപ്പിക്കുമായിരുന്നു.അദ്ദേഹം ഇരുമ്പ് മൈക്ക് ടൈസൺ, കുട്ടി ഡൈനാമൈറ്റ്, ലോകത്തിലെ ഏറ്റവും മോശപ്പെട്ട മനുഷ്യൻ എന്നിങ്ങനെയുള്ള അപരനാമങ്ങളിൽ അറിയപ്പെട്ടു. വിഭജിച്ചുകിടന്ന ലോക ഹെവിവെയിറ്റ് മത്സരങ്ങളെ ഒരുമിപ്പിച്ചത് 80-കളുടെ മദ്ധ്യത്തിൽ മൈക്ക് ടൈസൺ ആണ്. തന്റെ എല്ലാ എതിരാളികളെയും ആ കാലഘട്ടത്തിൽ അദ്ദേഹം നിലം‌പരിശാക്കി.

തന്റെ ഏറ്റവും നല്ല കാലത്ത് ടൈസൺ അജയ്യനായി വിശ്വസിക്കപ്പെട്ടിരുന്നു. പക്ഷേ ഒരുകാലത്ത് പുകൾപെറ്റ അദ്ദേഹത്തിന്റെ കായിക ജീവിതം വ്യക്തിപരമായ പ്രശ്നങ്ങൾ, പരിശീലനക്കുറവ്, ജയിൽ ശിക്ഷകൾ എന്നിവകൊണ്ട് നിറഞ്ഞതായിരുന്നു. തന്റെ ആദ്യ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മൈക്ക് ടൈസൺ ഒരുപാട് പ്രതീക്ഷിക്കപ്പെട്ട തന്റെ തിരിച്ചുവരവ് നടത്തിയെങ്കിലും ഗതകാല പ്രൌഢി വീണ്ടെടുക്കുവാൻ ആയില്ല. വീണ്ടും ഹെവി വെയ്റ്റ് പട്ടം നേടുവാൻ കഴിഞ്ഞെങ്കിലും ഒരു ബോക്സിംഗ് പോരാളി എന്ന നിലയിൽ അദ്ദേഹത്തിന്റെ സുവർണ്ണ കാലമായി കണക്കാക്കപ്പെടുന്നത് 1990-നു മുൻപുള്ള കാലഘട്ടം ആണ്. അതിനുശേഷമുള്ള കാലം കൂ‍ടുതലും വിവാ‍ദങ്ങൾ നിറഞ്ഞതായിരുന്നു. ചില രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾ...